അരുവിക്കരക്കാർ എന്തും പറയട്ടെ; സൈബർ ലോകത്തെ താരം രാജഗോപാൽ തന്നെ: 49 ശതമാനം വായനക്കാരുടെ പിന്തുണ ബിജെപി സ്ഥാനാർത്ഥിക്ക്; 31 ശതമാനം പേർ വിജയകുമാറിനൊപ്പം; ശബരീനാഥിനെ തുണയ്ക്കാൻ 19 ശതമാനം പേർ മാത്രം: മറുനാടൻ മലയാളി സർവേ പറയുന്നത്
തിരുവനന്തപുരം: അരുവിക്കരയുടെ മനസ്സറിയാൻ ഇനി രണ്ട് നാൾ കൂടി കാത്തിരിക്കണം. എന്നാൽ സൈബർ ലോകത്തിന്റെ മനസ് ഇപ്പോഴേ വ്യക്തമാണ്. അരുവിക്കരയിൽ ആര് ജയിക്കണം (ശരിക്കും ആര് ജയിക്കും എന്നല്ല ചോദ്യം) എന്ന ചോദ്യം മറുനാടൻ വായനക്കാർക്ക് നൽകിയപ്പോൾ ഉത്തരം നൽകിയതിൽ കൃത്യം പകുതി പേരും പറയുന്നത് ഒരേയൊരു പേര് തന്നെ. ബിജെപി സ്ഥാനാർത്ഥി ഒ രാജഗോപാൽ. സർവേയിൽ പങ്കെടുത്ത 48.8 ശതമാനം പേരും രാജഗോപാൽ ജയിക്കണം എന്ന് അഭിപ്രായപ്പെട്ടപ്പോൾ 30.7 ശതമാനം പേർ വിജയകുമാർ ജയിക്കണം എന്നും 19.3 ശതമാനം പേർ ശബരിനാഥ് വിജയിക്കണമെന്നും ആവശ്യപ്പെട്ടു. പി സി ജോർജ്ജിന്റെ സ്ഥാനാർത്ഥി കെ ദാസ് വിജയിക്കണമെന്ന് 1.2 ശതമാനം പേരും പറയുന്നു.
മറുനാടൻ മലയാളി സർവേ ഫലം അരുവിക്കര തെരഞ്ഞെടുപ്പ് ഫലവുമായി എന്തെങ്കിലും ബന്ധമുണ്ടാവണമെന്നില്ല. അരുവിക്കരയിലെ ജനങ്ങൾ എങ്ങനെ ചിന്തിക്കുന്നു എന്നത് ലോകമെമ്പാടുമുള്ള മറുനാടൻ മലയാളി വായനക്കാർക്ക് തീരുമാനിക്കാൻ സാധിക്കുകയില്ല. അതുകൊണ്ട് ഇതൊരു പ്രീപോൾ സർവേയോ അരുവിക്കരയുടെ മനസറിയാനുള്ള നീക്കമോ അല്ല. പ്രധാനമായും മറുനാടൻ വായനക്കാർക്ക് ഇഷ്ടപ്പെട്ട സ്ഥാനാർത്ഥി ആര് എന്ന് കണ്ടെത്തുന്നതിനുള്ള ശ്രമം മാത്രമായിരുന്നു ഇത്. ഈ ഫലത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തരുത് എന്ന അഭിപ്രായത്തോടെയാണ് ഞങ്ങൾ സർവേയുടെ വിശദാംശങ്ങളിലേക്ക് കടക്കുന്നത്.
സർവേയിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറുനാടൻ മലയാളി വായനക്കാർക്ക് മൂന്ന് ദിവസത്തെ അവസരമാണ് ഒരുക്കിയിരുന്നത്. മറുനാടന്റെ മുൻ സർവേകളെ പോലെ തന്നെ സൈബർ ലോകത്തിന് ഇഷ്ടപ്പെട്ട സ്ഥാനാർത്ഥിയെ അറിയാനുള്ള സർവേയോട് വായനക്കാർ ആവേശപൂർവ്വമാണ് പ്രതികരിച്ചത്. 30,170 പേരാണ് സർവേയിൽ പങ്കെടുത്ത് അഭിപ്രായം രേഖപ്പെടുത്തിയത്. ഇന്ത്യക്ക് അകത്തു നിന്നും പുറത്തുനിന്നുമുള്ളവർ സർവേയിൽ പങ്കാളികളായി. ഒമ്പത് ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു മറുനാടൻ സർവേ.
സർവേയിലെ ആദ്യ ചോദ്യമായി ഉൾപ്പെടുത്തിയിരുന്നത് അരുവിക്കരയിൽ ആരാണ് ജയിക്കേണ്ടത് എന്നായിരുന്നു. ഈ ചോദ്യത്തിന് ഉത്തരമായി 48.8 ശതമാനം(14,722 പേർ) ബിജെപി സ്ഥാനാർത്ഥി ഒ രാജഗോപാലിനെ പിന്തുണച്ചു. 30.7 ശതമാനം (9262 പേർ) ഇടതു സ്ഥാനാർത്ഥി എം വിജയകുമാർ വിജയിക്കണമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. 19.3 ശതമാനം (5822 പേർ) ശബരിനാഥ് വിജയിക്കണമെന്നും ആവശ്യപ്പെട്ടു.
ആദ്യചോദ്യങ്ങൾക്ക് ഉത്തരം നൽകിയവർ എന്തുകൊണ്ടാണ് ഇഷ്ടസ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യാൻ കാരണമെന്ന് വിശദീകരിക്കാനുള്ള അവസരമായിരുന്നു തുടർന്നുള്ള ചോദ്യങ്ങളിൽ. സൈബർലോകത്തിന്റെ മനസിൽ ഇടംപിടിച്ച ഒ രാജഗോപാലിന് വോട്ട് ചെയ്യാനുള്ള കാരണമായി പ്രധാനമായും വിലയിരുത്തിയത് സ്ഥാനാർത്ഥിയുടെ മികവ് തന്നെയായിരുന്നു. 43 ശതമാനം പേർ ഒ രാജഗോപാലിന്റെ വ്യക്തിഗത മികവിനെയാണ് പിന്തുണച്ചത്. മോദി സർക്കാറിന് പിന്തുണ നൽകാനെന്ന അഭിപ്രായം 31.2 ശതമാനം രേഖപ്പെടുത്തിയപ്പോൾ ഉമ്മൻ ചാണ്ടി സർക്കാറിന്റെ അഴിമതിക്കെതിരായ വോട്ടായി 12.3 ശതമാനം പേർ നൽകി. എല്ലാ തിരഞ്ഞെടുപ്പിലും മത്സരിച്ചു തോൽക്കുന്ന സ്ഥാനാർത്ഥിയെന്ന സഹതാപം 3.5 ശതമാനം പേർ പ്രകടിപ്പിച്ചു. നാല് ശതമാനം മറ്റ് കാരണങ്ങളാണ് നിരത്തിയത്.
ഇടതു സ്ഥാനാർത്ഥി വിജയകുമാറിന് അനുകൂലമായ വോട്ട് ചെയ്തവർ അതിനുള്ള കാരണമായി പ്രധാനമായി ചൂണ്ടിക്കാട്ടിയത് ഉമ്മൻ ചാണ്ടി സർക്കാറിന്റെ അഴിമതിയായിരുന്നു. 71.3 ശതമാനം പേർ ഇക്കാരണം ചൂണ്ടിക്കാട്ടി. അരുവിക്കരയിലെ തെരഞ്ഞെുപ്പ് വേദിയിൽ എന്ന പോലെ സൈബർ ലോകത്തെയും പ്രധാന ചർച്ച ബാർകോഴ അടക്കമുള്ള അഴിമതിയായിരുന്നു. അതൊകൊണ്ടു കൂടിയാകാം ഇങ്ങനെയൊരു അഭിപ്രായം ഉയർന്നതും. മക്കൾ രാഷ്ട്രീയത്തോടുള്ള എതിർപ്പ് കാരണമാണെന്ന് 3 ശതമാനം പേരും അഭിപ്രായപ്പെട്ടു. 5 ശതമാനം പേർക്ക് പ്രശ്നം മോദി-കോൺഗ്രസ് വിരോധമായിരുന്നു സ്ഥാനാർത്ഥിയുടെ മികവിന് 18 ശതമാനം പേരും പിന്തുണച്ചു.
യുഡിഎഫ് സ്ഥാനാർത്ഥി ശബരിനാഥിന് വോട്ടു ചെയ്യാനുള്ള പ്രധാന കാരണമായി സൈബർ വോട്ടർമാർ തിരഞ്ഞെടുത്ത കാരണം ഉമ്മൻ ചാണ്ടി സർക്കാറിന്റെ വികസനമാണ്. വിഴിഞ്ഞവും, മെട്രോ റെയിലും, സ്മാർട്ട് സിറ്റിയുമൊക്കെ ഇതിന് കാരണങ്ങളായി. 61 ശതമാനം പേരാണ് ഉമ്മൻ ചാണ്ടിയുടെ വികസനത്തിന് ശബരിയെ വിജയിപ്പിക്കണം എന്ന അഭിപ്രായപ്പെട്ടത്. യുഡിഎഫ് പ്രചരണ വേദിയിൽ മുഴക്കിയ പ്രധാന മുദ്രാവാക്യമായ കാർത്തികേയനോടുള്ള സഹതാപം വോട്ടാകുമെന്ന് 10.8 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. ചെറുപ്പക്കാരനായ സ്ഥാനാർത്ഥിയുടെ വ്യക്തിഗത മികവിന് 16.2 ശതമാനം വോട്ടു നൽകി. മോദി വിരോധം 8.4 ശതമാനവും മറ്റു കാരണങ്ങൾ പറഞ്ഞവർ 3.6 ശതമാനവുമാണ്.
അരുവിക്കര തെരഞ്ഞെടുപ്പിലെ മുഖ്യവിഷയം ഉമ്മൻ ചാണ്ടി സർക്കാറിന്റെ അഴിമതിയും സ്ത്രീ വിഷയങ്ങളും ആണെന്ന അഭിപ്രായത്തിനാണ് സർവേയിൽ മുൻതൂക്കം ലഭിച്ചത്. 61.1 ശതമാനം ഈ അഭിപ്രായം രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് ഫലം ഉമ്മൻ ചാണ്ടി സർക്കാറിന്റെ നിലനിൽപ്പിനെ ബാധിക്കുമെന്ന് അഭിപ്രായപ്പെട്ടവർ 58 ശതമാനമാണ്. ബിജെപി സ്ഥാനാർത്ഥി രാജഗോപാൽ വിജയിച്ചാൽ ബിജെപി അടുത്ത തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകൾ വരെ നേടുമെന്ന് 41 ശതമാനം അഭിപ്രായപ്പെട്ടു. ഒന്നും ലഭിക്കില്ലെന്ന് പറഞ്ഞവർ 31.5 ശതമാനമാണ്. മറിച്ച് വിജയകുമാറാണ് വിജയിക്കുന്നതെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയം സുനിശ്ചിതമാണെന്നാണ് വോട്ടർമാരും അഭിപ്രായം. 57.4 ശതമാനം പേർ എൽഡിഎഫ് വിജയം ഉറപ്പാണെന്ന് പറഞ്ഞു. മറിച്ച് അരുവിക്കരയിൽ ശബരിനാഥ് ജയിച്ചാലും ഉമ്മൻ ചാണ്ടി അധികാരത്തിൽ എത്തില്ലെന്നാണ് 63.9 ശതമാനവും അഭിപ്രായപ്പെട്ടത്.
ഈ സർവ്വേ ഫലം തെരഞ്ഞെടുപ്പിന്റെ യഥാർത്ഥ പ്രകടനം ആയിരിക്കണമെന്നില്ല. എന്നാൽ സൈബർ ലോകത്ത് ഭരണവിരുദ്ധ വികാരം ശക്തമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ ഫലം. ഒരു ഇമെയ്ലിൽ നിന്നും ഒരു തവണ മാത്രമേ വോട്ട് ചെയ്യാൻ ഉതകുന്ന വിധത്തിലായിരുന്നു മറുനാടൻ വോട്ടിംഗിന് അവസരം ഒരുക്കിയത്. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ടിക്ക് ചെയ്ത് ഉത്തരം നൽകാനുള്ള അവസരമായിരുന്നു ഒരുക്കിയത്.
- TODAY
- LAST WEEK
- LAST MONTH
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- മധ്യപൂർവ്വ ഏഷ്യയിലെ സംഘർഷവും റഷ്യ - യുക്രെയിൻ യുദ്ധവും, ചൈന- തായ്വാൻ പിരിമുറുക്കവുമടക്കം മൂന്നാം ലോക മഹായുദ്ധത്തിന്റെ വക്കിലെത്തി നിൽക്കുമ്പോൾ, ഏറ്റവും സുരക്ഷിതമായ രാജ്യങ്ങൾ ഏതൊക്കെയെന്നറിയുക; ഒൻപത് ആണവ ശക്തികൾ ഉള്ള ലോകത്ത്; താരതമ്യേന സുരക്ഷിതമായ രാജ്യങ്ങൾ ഇവയൊക്കെ
- അൽ അഖ്സ പള്ളിക്ക് മുകളിലൂടെയും ചീറിപ്പാഞ്ഞത് നിരവധി ഇറാൻ റോക്കറ്റുകൾ; എന്നിട്ടും ഒരു പോറൽ പോലും ഏൽക്കാതെ സംരക്ഷിച്ചത് ഇസ്രയേൽ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ മികവ്; ഇറാൻ തൊടുത്തു വിട്ട 300 മിസൈലുകൾ തകർക്കാൻ ഇസ്രയേലിന് ചെലവായത് 4600 കോടിയോളം രൂപ!
- സിഡ്നിയിലെ പള്ളിയിൽ നടന്ന ആക്രമണം തീവ്രവാദി ആക്രമണമെന്ന് സ്ഥിരീകരിച്ച് പൊലീസ്; മതതീവ്രവാദ ചിന്ത ആക്രമണത്തിന് പ്രചോദനമായി; ബിഷപ്പിനെ കുത്തിയ 15 കാരൻ പിടിയിൽ; പരിക്കേറ്റ ബിഷപ്പ് അപകടനില തരണം ചെയ്തു
- തോൽവിയിൽ മനം മടുക്കാത്ത ഉത്സാഹ ശീലം; ഓരോ തവണയും റാങ്ക് നില മെച്ചപ്പെടുത്തി മോഹത്തിന് പിന്നാലെ; ഐപിഎസ് ട്രെയിനിങ്ങിനിടയിലും തുടർന്ന പഠനം; ജോലി ചെയ്തുകൊണ്ടു തന്നെ കഠിനാദ്ധ്വാനം; ഐഎഎസിൽ നാലാം റാങ്ക് നേടിയ മലയാളി സിദ്ധാർഥ് രാം കുമാറിന് ഇത് മോഹസാഫല്യം
- കൊല്ലത്തെ ബിജെപിയിൽ വ്യാജ മെത്രാൻ ഉയർത്തി വിട്ട അലയൊലികൾ അവസാനിക്കുന്നില്ല; വ്യാജൻ വലിഞ്ഞു കയറി വന്നതെന്ന് ഒരു വിഭാഗം; ക്ഷണിച്ചിട്ടാണ് വന്നതെന്ന് ജെയിംസ് ജോർജ്; അവസരം മുതലെടുത്ത് എൽഡിഎഫും യുഡിഎഫും
- അമിത വേഗത്തിലെത്തിയ കാർ ബൈക്കിനു പിന്നിൽ ഇടിച്ചു; മൈസൂരുവിൽ മലയാളി വിദ്യാർത്ഥിനി ഉൾപ്പെടെ മൂന്നു പേർ മരിച്ചു
- മാസപ്പടി കേസിൽ മകൾ വീണയിലേക്ക് ഇ.ഡി. അന്വേഷണം എത്തുമോ? മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് രോഷത്തോടെ പിണറായിയുടെ മറുപടി; നിങ്ങൾക്ക് അങ്ങനെ ഒരു തോന്നലുണ്ടെങ്കിൽ അതുമായി നടക്കൂ.. പിന്നാലെ മൈക്ക് ഓഫ് ചെയ്ത് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ മടക്കം; എക്സാലോജിക് പിണറായിയെ പൊള്ളിക്കുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- ഇന്ത്യൻ പൗരൻ സരബ്ജിത് സിങ്ങിന്റെ ഘാതകൻ ലാഹോറിൽ വെച്ച് അജ്ഞാതരുടെ വെടിയേറ്റു മരിച്ചു; അധോലോക കുറ്റവാളി അമീർ സർഫറാസിനെ വെടിവെച്ചു കൊന്നത് രണ്ട് പേർ ചേർന്ന്; ഇന്ത്യയുടെ ശത്രുക്കൾ വിദേശത്തു അജ്ഞാതരാൽ കൊല്ലപ്പെടുന്നത് തുടരുന്നു
- 2000 ഓളം മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള മിന്നൽ ആക്രമണം; പ്രതിരോധ കരുത്തിൽ വമ്പൻ നാശങ്ങൾ ഒഴിവാക്കിയ ഇസ്രയേൽ മികവ്; ഇറാന് തിരിച്ചടി നൽകാൻ നെതന്യാഹൂ സർക്കാർ; പിന്തുണയുമായി അമേരിക്ക; ആശങ്കയിൽ സൗദി; പശ്ചിമേഷ്യയെ 'യുദ്ധഭീതിയിലാക്കി' ഇറാന്റെ ആക്രമണം; യുദ്ധകാല മന്ത്രിസഭയുമായി ഇസ്രയേൽ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍