ഇടുക്കിയിലെ മൂന്നു മണ്ഡലങ്ങളിൽ എൻഡിഎയുടെ അപ്രതീക്ഷിത മുന്നേറ്റം; ഭീഷണിയാകുന്നതു പ്രമുഖർക്ക്; പ്രചാരണത്തിലെ മേൽക്കൈ വോട്ടാക്കിയാൽ വിജയം പോലും അസാധ്യമല്ല; മധ്യതിരുവതാംകൂറിലെ പ്രമുഖ ശക്തികേന്ദ്രമാക്കി ജില്ലയെ മാറ്റിയ മുന്നണിയെ വിലയിരുത്താൻ ഫലപ്രഖ്യാപനം വരെ കാക്കണം
ഇടുക്കി: ഇടുക്കി ജില്ലയിലെ തെരഞ്ഞെടുപ്പു ചരിത്രത്തിൽ ഇതാദ്യമായി ഇടതു-വലതുമുന്നണികൾക്ക് ഭീഷണിയായി എൻ. ഡി. എ സഖ്യത്തിന്റെ രാഷ്ട്രീയമുന്നേറ്റം ശ്രദ്ധയാകർഷിക്കുന്നു. പ്രമുഖർ മത്സരിക്കുന്ന മണ്ഡലങ്ങളിൽ തന്നെയാണ് എൻ. ഡി. എയുടെ മികവാർന്ന പ്രകടനമെന്നതിനാൽ ഇവരുടെ സ്ഥാനാർത്ഥിത്വം നിർണായകമാണ്.
മധ്യതിരുവതാംകൂറിലെ കരുത്തേറിയ ജില്ലകളിലൊന്നായി ഇടുക്കിയെ മാറ്റാനുള്ള ബി. ജെ. പി സഖ്യത്തിന്റെ ശ്രമം ഇതുവരെയുള്ള പ്രവർത്തനങ്ങളിൽ ഫലം കണ്ടുവെന്നത് മറ്റു രണ്ടു മുന്നണികളേയും ആശങ്കയിലാക്കിയിട്ടുണ്ട്. ആകെയുള്ള അഞ്ചു മണ്ഡലങ്ങളിൽ മൂന്നു മണ്ഡലങ്ങളിലും എൻഡിഎ സ്ഥാനാർത്ഥികൾ പ്രധാന മുന്നണികൾക്കൊപ്പമോ, അവരെ കടത്തിവെട്ടിയോ പ്രചാരണരംഗത്ത് മുന്നേറുകയാണ്. ത്രികോണ മത്സരമെന്ന വിശേഷിപ്പിക്കാവുന്ന തരത്തിൽ മണ്ഡലങ്ങളിലെ മത്സരചിത്രം മാറിക്കഴിഞ്ഞു.
തൊടുപുഴ, ഇടുക്കി, ഉടുമ്പൻചോല അസംബ്ലി മണ്ഡലങ്ങളിലാണ് എൻ. ഡി. എയുടെ സ്ഥാനാർത്ഥികൾ പ്രചാരണത്തിൽ തങ്ങളുടെ കരുത്തറിയിച്ച് പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുത്. മൂന്നിടത്തും പുത്തൻ രാഷ്ട്രീയ കക്ഷിയായ ബി. ഡി. ജെ. എസിന്റെ പ്രതിനിധികളാണ് മത്സരത്തിനിറങ്ങിയിരിക്കുന്നത്. ഇടുക്കിയിൽ മലനാട് എസ്. എൻ. ഡി. പി യൂണിയൻ പ്രസിഡന്റ് ബിജു മാധവനും തൊടുപുഴയിൽ തൊടുപുഴ യൂണിയൻ പ്രസിഡന്റ് അഡ്വ. എസ് പ്രവീണും ഉടുമ്പൻചോലയിൽ നെടുങ്കണ്ടം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്തുമാണ് എൻ. ഡി. എ സ്ഥാനാർത്ഥികൾ.
പി. ജെ ജോസഫ് മത്സരിക്കുന്ന മണ്ഡലമെന്ന നിലയിൽ തൊടുപുഴയിലെ ചലനങ്ങൾ സംസ്ഥാന ശ്രദ്ധയാകർഷിക്കുന്നതാണ്. പൊതുസമ്മതനായ സ്ഥാനാർത്ഥിക്കായുള്ള എൽ. ഡി. എഫ് ശ്രമത്തിനിടെ തീരുമാനം വൈകിയ ഇവിടെ എൽ. ഡി. എഫിന് കാര്യമായ പ്രതീക്ഷയില്ല. ആദ്യഘട്ടത്തിൽതന്നെ വ്യക്തമായ ആധിപത്യം സ്ഥാപിച്ച യു. ഡി. എഫ്, ജോസഫിലൂടെ മണ്ഡലം നിലനിർത്തുമെന്നാണ് ഇതുവരെയുള്ള സൂചനകൾ വ്യക്തമാക്കുന്നത്. റോയി വാരികാട്ടാണ് ഇവിടെ ഇടതുമുന്നണി സ്ഥാനാർത്ഥി. പ്രദേശിക നേതാക്കളുടെ എതിർപ്പിനെതുടർന്ന് റോയിയുടെ സ്ഥാനാർത്ഥിത്വം സംസ്ഥാന നേതൃത്വം വൈകിയാണ് പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിൽ കന്നിക്കാരനാണെങ്കിലും എൻ. ഡി. എയുടെ അഡ്വ. എസ് പ്രവീൺ ഇതിനോടകം മണ്ഡലത്തെ ഇളക്കിമറിച്ചുള്ള പ്രവർത്തനമാണ് നടത്തിയത്. ആദ്യഘട്ടം പിന്നിടുമ്പോൾ ജോസഫിനൊപ്പമോ, തൊട്ടുപിന്നിലായോ പ്രചാരണത്തിന്റെ കാര്യത്തിൽ പ്രവീണുണ്ട്. തൊടുപുഴയിൽ എൽ. ഡി. എഫിന് മറ്റുള്ളവർക്കൊപ്പമെത്താൻ ഇനിയും ശക്തമായ ശ്രമം വേണ്ടിവരും.
തൊടുപുഴ നഗരസഭയിലെ അംഗബലവും ടൗൺ മേഖലകളിലെ ശക്തിയും പ്രവീണിന് തുണയാണ്. 35 അംഗ നഗരസഭയിൽ ബി. ജെ. പിക്ക് ഏഴ് അംഗങ്ങളുണ്ട്. ഇടുക്കി ജില്ലയിൽ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിൽ എൻ. ഡി. എ സഖ്യം ഏറ്റവും നേട്ടമുണ്ടാക്കിയതും തൊടുപുഴ നഗരസഭയിലായിരുന്നു. അതിലുപരിയാണ് എസ്. എൻ. ഡി. പിയിലൂടെ പിറന്ന ബി. ഡി. ജെ. എസിന്റെ കരുത്ത്. എസ്. എൻ. ഡി. പി യൂണിയൻ പ്രസിഡന്റ് പദവും അഭിഭാഷകനെന്ന അലങ്കാരവും കൂടിയായതോടെ കൂടുതൽ സ്വീകര്യാനാകാനും പ്രവീണിന് കഴിഞ്ഞിട്ടുണ്ട്. പി. ജെ ജോസഫും പ്രവീണും തമ്മിലാണ് പ്രധാന മത്സരമെന്ന് മണ്ഡലത്തിൽ പരക്കെ പ്രചാരണമുണ്ട്. ക്രിസ്ത്യൻ സമുദായത്തിന് ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ പ്രവീണിലൂടെ ഹൈന്ദവവോട്ടുകൾ സമാഹരിക്കാനുള്ള നീക്കങ്ങൾ എത്രത്തോളം ഫലപ്രദമാകുമെന്ന് കാത്തിരുന്നു കാണുകയേ മാർഗമുള്ളൂ. വോട്ടർമാരിൽ 45 ശതമാനം ക്രൈസ്തവരും 39 ശതമാനം ഹൈന്ദവരുമാണ്.
എൻ. ഡി. എ സഖ്യം ഏറ്റവും പ്രതീക്ഷ വച്ചുപുലർത്തുന്ന മണ്ഡലമായി ഇടുക്കി മാറിയത് വളരെ പെട്ടെന്നാണ്. സമുദായ പ്രവർത്തനത്തിനപ്പുറം സാമൂഹ്യ രംഗത്തും ശ്രദ്ധേയനാണ് ബിജു മാധവൻ. ജില്ലയിലെ ഏറ്റവും വലിയ സ്വതന്ത്ര തൊഴിലാളി സംഘടനയായ ഹൈറേഞ്ച് മോട്ടോർ തൊഴിലാളി അസോസിയേഷന്റെ വൈസ് പ്രസിഡന്റുകൂടിയാണ്. യു. ഡി. എഫിന്റെ ശക്തികേന്ദ്രങ്ങളിലൊന്നാണ് ഇടുക്കി മണ്ഡലമെങ്കിലും കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായി. കാൽ ലക്ഷത്തോളം വോട്ടുകൾക്ക് യു. ഡി. എഫ് പിന്നിലായിരുന്നു യു. ഡി. എഫ് സ്ഥാനാർത്ഥി. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥിതി വ്യത്യസ്തമാണ്. സിറ്റിങ് എംഎൽഎ റോഷി അഗസ്റ്റിന്റെ വികസന നേട്ടങ്ങളും എൽ. ഡി. എഫിലെ ഫ്രാൻസീസ് ജോർജിന്റെ പ്രവർത്തനങ്ങളും തമ്മിലാണ് പ്രചാരണത്തിൽ തീ പാറിക്കുന്നത്. 15 വർഷമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന റോഷിയെ, ഫ്രാൻസിസ് ജോർജിലൂടെ അട്ടിമറിക്കാമെന്നാണ് എൽ. ഡി. എഫിന്റെ പ്രതീക്ഷ. എന്നാൽ പ്രചാരണരംഗത്ത് ഫ്രാൻസിസ് ജോർജ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന കാഴ്ചയാണ് മണ്ഡലത്തിൽ. അനുഭവ സമ്പത്തിന്റെ കരുത്തിൽ റോഷിയും കൂട്ടരും മുന്നേറുമ്പോൾ, ഓരോ പ്രദേശങ്ങളിലും വോട്ടർമാരെ നേരിൽകണ്ട് ബിജു മാധവന്റെ പ്രചാരണശൈലി വേറിട്ടതാണ്. മിക്ക പഞ്ചായത്തുകളിലും ഇരുമുന്നണികളെയും ആശങ്കപ്പെടുത്തും വിധമുള്ള ആൾബലമാണ് എൻ. ഡി. എ സ്ഥാനാർത്ഥിയുടെ പ്രചാരണത്തിലൂടനീളം ദൃശ്യമാകുന്നത്. കുടുംബയോഗങ്ങളും പഞ്ചായത്തു കൺവൻഷനുകളും ചിട്ടയോടെ നടത്തി പ്രകടനങ്ങളിൽ വൻജനപങ്കാളിത്തത്തോടെയാണ് ബിജുവിന്റെ പ്രവർത്തന മികവ് കൊഴുപ്പിക്കുന്നത്. ബി. ജെ പി മുന്നണിക്ക് അടുത്ത കാലത്തൊന്നും സ്വപ്നം കാണാൻ പോലും കഴിയാത്ത കട്ടപ്പന നഗരസഭയിൽ മൂന്നു സീറ്റുകൾ നേടിയതും ചില പഞ്ചായത്തുകളിലെ നേട്ടവും മുന്നണിക്ക് കൂടുതൽ പ്രതീക്ഷ പരക്കുന്നതാണ്. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പരോക്ഷ പിന്തുണയോടെ മത്സരിക്കുന്ന ജനാധിപത്യ കേരള കോൺഗ്രസിന്റെ ചെയർമാനും എൽ. ഡി. എഫ് സ്ഥാനാർത്ഥിയുമായ ഫ്രാൻസിസ് ജോർജിനും യു. ഡി. എഫിന്റെ റോഷി അഗസ്റ്റിനും ബിജു കടുത്ത വെല്ലുവിളിയാണുയർത്തിയിരിക്കുന്നത്.
സി. പി. എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. എം മണിയും കോൺഗ്രസിലെ അഡ്വ. സേനാപതി വേണിവും കടുത്ത പോരാട്ടത്തിലേർപ്പെട്ടിരിക്കുന്ന ഉടുമ്പൻചോല നിയോജക മണ്ഡലത്തിൽ എൻ. ഡി. എ സ്ഥാനാർത്ഥി സജി പറമ്പത്ത് പ്രചാരണത്തിൽ ഇരുമുന്നണികൾക്കുമൊപ്പമാണ്. ഏതാനും ദിവസങ്ങൾ്ക്ക് മുമ്പ് നെടുങ്കണ്ടത്തു സംഘടിപ്പിച്ച വൻ റാലി എൻ. ഡി. എ മുന്നണിയുടെ കരുത്ത് തെളിയിച്ചു. ആയിരങ്ങളാണ് റാലിയിൽ അണിനിരന്നത്. ഈഴവ സമുദായത്തിന് മണ്ഡലത്തിലുള്ള സ്വാധീനവും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടുകളും മുന്നണിക്ക് അനുകൂല ഘടകങ്ങളായി വിലയിരുത്തപ്പെടുന്നു. എം. എം മണിയും സേനാപതി വേണുവും ഭയപ്പെടുന്നത് തങ്ങളിലാരുടെ വോട്ടുകളാണ് എൻ. ഡി. എ സ്ഥാനാർത്ഥി കൊണ്ടുപോകുമെന്നതാണ്.
മൂന്നു മണ്ഡലങ്ങളിലും അരലക്ഷത്തിലധികം വോട്ടുകളാണ് എൻ. ഡി. എ സ്ഥാനാർത്ഥികൾ അവകാശപ്പെടുന്നത്. അവകാശവാദങ്ങൾ ഏതെങ്കിലും മണ്ഡലത്തിൽ യാഥാർഥ്യമായാൽ എൻ. ഡി. എ സ്ഥാനാർത്ഥി വിജയിച്ചെന്നും വരാം. പ്രചാരണത്തിൽ എൻ. ഡി . എ കൈവരിച്ച മുന്നേറ്റം മാനദണ്ഡമാക്കിയാൽ ഒന്നാം സ്ഥാനമോ, രണ്ടാം സ്ഥാനമോ ലഭിക്കേണ്ടത് അവർക്കുതന്നെ. എന്നാൽ മുഖ്യധാരാ രാഷ്ട്രീയത്തിൽനിന്നും വ്യതിചലിക്കാൻ വൈമസ്യം കാട്ടുന്ന മനസാണ് വോട്ടെടുപ്പിൽ ഇതുവരെ ഇടുക്കി പ്രതിഫലിപ്പിച്ചിട്ടുള്ളത്. പ്രചാരണത്തിലെ നേട്ടം വോട്ടാക്കാൻ എൻ. ഡി. എക്ക് കഴിയുമോയെന്ന് കാണാൻ കാത്തിരിക്കാം.
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍