മോദിയുടെ വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുതെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ; ബിഹാറിൽ ഇതിനെക്കാൾ വലിയ റാലി നടത്തിയിട്ടും ഫലമുണ്ടായില്ല; കേരളത്തിൽ മദ്യനിരോധത്തിന് വേഗം കൂട്ടണം: മോദിയെ കൊത്തി ഇടതിനെ നോവിക്കാതെ ഭരണത്തുടർച്ചയ്ക്കായി മതേതര മുന്നണിയുടെ പോരാളി
കെ സി റിയാസ്
കോഴിക്കോട്: സമവായത്തിലൂടെ രാജ്യത്ത് മദ്യനിരോധനം നടപ്പാക്കണമെന്ന് ബിഹാർ മുഖ്യമന്ത്രിയും ജനതാദൾ (യു) ദേശീയാ അധ്യക്ഷനുമായ നിതീഷ് കുമാർ. സമ്പൂർണ്ണ മദ്യ നിരോധനത്തിന് പത്തു വർഷം കാത്തിരിക്കാതെ കേരളം എത്രയും വേഗം നടപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. യു ഡി എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ അദ്ദേഹം മാദ്ധ്യമപ്രവർത്തകരുമായി സംസാരിക്കുകയിരുന്നു.
മതനിരപേക്ഷ ശക്തികളുടെ ഐക്യം സാധ്യമെങ്കിൽ ബിഹാർ മാതൃകയിൽ ദേശീയ തലത്തിൽ ബിജെപിക്കെതിരെ മതേതര മുന്നണിയുടെ മഹാസഖ്യം വിപുലപ്പെടുത്തുമെന്നും അദ്ദേഹം ചോദ്യങ്ങളോടായി പ്രതികരിച്ചു. ബിഹാറിലെ കൂട്ടായ്മയിൽ ഇടതുപക്ഷം ഇല്ലായിരുന്നുവെങ്കിലും ബംഗാളിൽ കോൺഗ്രസ്സുമായി ഐക്യപ്പെടൽ ഉണ്ടായിട്ടുണ്ട്. ബംഗാളിലെ സാഹചര്യം മനസ്സിലാക്കിയാണത്. ഓരോരോ സംസ്ഥാനത്തിനും അതിന്റേതായ സാധ്യതകളും പരിമിതികളും ഉള്ളപ്പോൾ തന്നെയും ദേശീയ തലത്തിൽ മതനിരപേക്ഷ ശക്തികളുടെ ചേരി വിപുലപ്പെടുത്തേണ്ടതുണ്ടെന്നും അതിനു പാർട്ടി നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും വാഗ്ദാനങ്ങളിൽ കേരളത്തിലെ ജനങ്ങൾ വഞ്ചിതരാകരുത്. വിദേശ ബാങ്കുകളിലെ കള്ളപ്പണം ഇന്ത്യയിൽ എത്തിക്കുന്നത് സംബന്ധിച്ചും കാർഷിക പ്രശ്നങ്ങളിലുമെല്ലാം മോദിയുടെ വാഗ്ദാനങ്ങൾ പൊള്ളയാണെന്നു തെളിഞ്ഞു. ബിജെപിയുടെ ഹിന്ദുത്വരാഷ്ട്രീയത്തെ തടഞ്ഞേപറ്റൂ. മോദി കേരളത്തിൽ നടത്തിയ റാലികളേക്കാൾ വലിയ റാലികളാണ് അദ്ദേഹം ബിഹാറിൽ നടത്തിയത്. എന്നിട്ടെന്തായി? ബീഹാറിൽ പശുവിനെ ഉപയോഗിച്ച് വോട്ടർമാരെ കയ്യിലെടുക്കാനും മോദി ശ്രമിച്ചുനോക്കി. പക്ഷേ, മതേതര സഖ്യം ബിജെപിയുടെ കാപട്യങ്ങളെല്ലാം തുറന്നുകാട്ടി പൊളിച്ചടുക്കി. മതേതര സംസ്കാരത്തിന് പകരം മതാധിപത്യ സംസ്കാരമാണ് ബിജെപി അടിച്ചേൽപ്പിക്കുന്നത്. ലൗ ജിഹാദ്, ബീഫ് വിവാദം, ഗർ വാപസി ഉൾപ്പെടെയുള്ളവക്കു നാം സാക്ഷിയാണ്. വർഗീയ വളർച്ചയുണ്ടാക്കുന്ന അവരുടെ നീക്കങ്ങൾക്കു തടയിടണം. ഖ്യാതി കേട്ട കേരളത്തിന്റെ മതേതര പാരമ്പര്യത്തിന് അപകടകരമാണ് ബിജെപിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിഹാറിൽ തന്റെ സർക്കാർ മദ്യനിരോധനം ഏർപ്പെടുത്തിയത് ദിവസങ്ങൾ കൊണ്ടാണ്. ബിഹാറിലെ ജനം ഇരു കൈയും നീട്ടിയാണ് ആ നടപടി സ്വീകരിച്ചത്. കേരളത്തിൽ ഘട്ടംഘട്ടമായ മദ്യനിരോധനമാണ് യു ഡി എഫ് സർക്കാർ ലക്ഷ്യമിടുന്നത്. ധീരമായ ചുവടുവെപ്പാണിത്. കേരളത്തിലെ ജനങ്ങളുടെ വൻ പിന്തുണ സർക്കാറിന്റെ മദ്യനയത്തിനുണ്ട്. തമിഴ്നാട്ടിലും എല്ലാ പാർട്ടികളും മദ്യനിരോധനത്തെ പിന്തുണയ്ക്കുന്നുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും സന്തോഷം നൽകുന്ന നടപടിയാണിത്. ഗുജറാത്തിൽ അക്കാലത്തെ കോൺഗ്രസ് സർക്കാർ വിജയകരമായി ഏർപ്പെടുത്തിയ മദ്യനിരോധനം ബിജെപി സർക്കാരിന്റെ കാലത്തും പിൻവലിച്ചിട്ടില്ല. ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ എന്തുകൊണ്ടാണ് മദ്യനിരോധനം നടപ്പാക്കാത്തത്? സമ്പൂർണ്ണ മദ്യനിരോധന വിഷയത്തിൽ ബിജെപിയും കേന്ദ്ര സർക്കാറും നയം വ്യക്തമാക്കണമെന്നും നിതീഷ്കുമാർ ആവശ്യപ്പെട്ടു.
യു ഡി എഫ് സർക്കാരിന്റെ വികസനജനക്ഷേമ പ്രവർത്തനങ്ങൾ എടുത്തുപറഞ്ഞ നിതീഷ് കുമാർ, കേരളത്തിലെ ജനങ്ങൾ യു ഡി എഫിന് തുടർ ഭരണത്തിനുള്ള അവസരം ഒരുക്കണമെന്നും അഭ്യർത്ഥിച്ചു. എന്നാൽ ഇടതുപക്ഷത്തെ നേരിട്ട് വിമർശിക്കാതിരിക്കാനും അദ്ദേഹം സൂക്ഷ്മത കാട്ടി. ബിഹാറിലെ മതേതര സഖ്യത്തിനെതിരെ മത്സരിച്ചതടക്കമുള്ള ചോദ്യങ്ങൾ ഉയർന്നപ്പോഴും സി പി എമ്മിനെ കടന്നാക്രമിക്കാതിരിക്കാൻ മതേതര മുന്നണിയുടെ ദേശീയ കൂട്ടായ്മയുടെ മുന്നണിപ്പോരാളികളിൽ പ്രമുഖനായ നിതീഷ്കുമാർ ശ്രദ്ധിച്ചു. മാദ്ധ്യമപ്രവർത്തകർ, ഭാവി പ്രധാനമന്ത്രി എന്ന നിലയ്ക്കുള്ള വിശേഷണങ്ങൾ ചാർത്തിയപ്പോഴും സാങ്കൽപ്പിക ചോദ്യങ്ങളെന്ന നിലയ്ക്കു ദേശീയ സാഹചര്യത്തിൽ മൂന്നാം ചേരിയുടെ കൂട്ടായ്മയിൽ ഊന്നിയാണ് അദ്ദേഹം പ്രതികരിച്ചത്.
കൂടുതൽ ചോദ്യങ്ങളുയർന്നപ്പോൾ, ബീഹാറിൽ മതേതര ഐക്യം രൂപപ്പെടുത്തിയപ്പോൾ ഇടതു മുന്നണി അതിനെ പിന്തുണച്ചില്ലെന്നായി. അപ്പോഴും ബംഗാളിലെ കോൺഗ്രസ് സാഹചര്യം ചൂണ്ടിക്കാട്ടി ബാലൻസ് ചെയ്യാനും മറന്നില്ല. ഇടതുപക്ഷം ബീഹാറിൽ മത്സരിച്ചത് ഞങ്ങൾക്ക് ഗുണം ചെയ്തു എന്ന വാദം ശരിയല്ല. മതേതര മുന്നണിക്കെതിരായി പോരാടിയ അവർ അവിടെ എങ്ങനെയാണ് ഞങ്ങളെ സഹായിച്ചെന്നു പറയുക. എൽ ഡി എഫിനെതിരെ യു ഡി എഫിന് വോട്ട് ചോദിക്കാനാണ് കേരളത്തിലെത്തിയത്. അതിനാൽ തന്നെ എൽ ഡി എഫിനെ വിമർശിക്കുന്നില്ലെന്നു പറയുന്നത്് നിരർത്ഥകമാണെന്നും ഒരു ചോദ്യത്തിനുത്തരമായി അദ്ദേഹം വ്യക്തമാക്കി. ദേശീയതലത്തിൽ മതേതര ശക്തികളുടെ ശക്തമായ കൂട്ടായ്മയൊരുക്കാൻ ജെ ഡി യു നേതൃത്വം നൽകും. എല്ലാവരുമായും ഐക്യത്തിലെത്താനായില്ലെങ്കിലും പരമാവധി മതേതരരത്വത്തോട് പ്രതിബദ്ധതയുള്ള എല്ലാവരെയും ഒരുമിച്ചുചേർക്കുകയാണ് ലക്ഷ്യമെന്നും നിതീഷ് വിശദീകരിച്ചു.
പെരുമ്പാവൂരിലെ ജിഷ എന്ന പെൺകുട്ടിയുടെ മരണം നരേന്ദ്ര മോദി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നു ജനതാദൾ യു സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാർ എം പി പറഞ്ഞു. ബീഫ് ഉപയോഗിച്ചവരെ കൊന്നപ്പോഴും അമ്പലത്തിൽ കയറിയ ദലിതരെ കൊന്നപ്പോഴും മിണ്ടാതിരുന്ന, ഗുജറാത്തിലെ കൂട്ടക്കശാപ്പിനു നേതൃത്വം കൊടുത്ത ന്രരേന്ദ്ര മോദി, ഇപ്പോൾ പ്രതികരിക്കുന്നത് പെരുമ്പാവൂർ സംഭവം അദ്ദേഹത്തെ വേദനിപ്പിച്ചതു കൊണ്ടല്ല, മറിച്ച് രാഷ്ട്രീയ ആയുധമാക്കാൻ വേണ്ടിയാണെന്നും വീരേന്ദ്രകുമാർ അഭിപ്രായപ്പെട്ടു. ബിഹാർ മുൻ കൃഷി വകുപ്പ് മന്ത്രി രാംകുമാർ രജത്, ജെ ഡി യു ദേശീയ ജനറൽസെക്രട്ടറി അരുൺകുമാർ ശ്രീവാസ്തവ, ജെ ഡി യു സംസ്ഥാന സെക്രട്ടറി ജനറൽ വർഗീസ് ജോർജ് എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
Stories you may Like
- രണ്ടാം തവണയും മോദിയുടെ കാൽക്കീഴിൽ; ബീഹാറിൽ 'നിതീഷ് യുഗം' തുടരും
- ജനപ്രീതി കുറയുമ്പോഴും മുഖ്യമന്ത്രി കസേര വിടാതെ നിതീഷ് കുമാർ
- നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രി; 2025 മുതൽ എൻഡിഎ കൺവീനർ പദവിയും
- ഇനിയും ട്ിസ്റ്റുകൾക്ക് സാധ്യതയുമായി ബീഹാർ
- 'ഇന്ത്യ' വിട്ട് എൻഡിഎയിലേക്ക് ചുവടുമാറ്റാൻ നിതീഷ് കുമാർ, നാളെ സത്യപ്രതിജ്ഞ?
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍