ചെങ്ങന്നൂരിൽ മുറി കിട്ടാത്തതിനാൽ തിരുവല്ലയിലെ ബന്ധുവീട്ടിൽ താമസിച്ച് മുഴുവൻ സമയ പ്രവർത്തനവുമായി ഉമ്മൻ ചാണ്ടി; കുടുംബ സംഗമത്തിലെല്ലാം വലിയ ആൾക്കൂട്ടം; ഷാഫിയും ബൽറാമും വിഷ്ണുനാഥും അടങ്ങിയ ചെറുപ്പക്കാരെ അണി നിരത്തിയ നീക്കത്തിനും പിന്തുണ; മുൻ മുഖ്യമന്ത്രി ചുക്കാൻ ഏറ്റെടുത്തതോടെ യുഡിഎഫിന്റെ ആത്മവിശ്വാസം ഇരട്ടിച്ചു
മറുനാടൻ മലയാളി ബ്യൂറോ
ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ പോരാട്ടം രണ്ട് കക്ഷികൾ തമ്മിലാണ് യുഡിഎഫും എൽഡിഎഫും. ഭരണത്തിന്റെ സ്വാധീനത്തിൽ മന്ത്രിമാരെല്ലാം ചെങ്ങന്നൂരിൽ തമ്പടിച്ച് പ്രചരണം നടത്തുകയാണ്. കൈവിട്ടു പോയ മണ്ഡലം തിരിച്ചു പിടിക്കാനുള്ള ഊർജ്ജിതമായ ശ്രമത്തിലാണ് യുഡിഎഫും. പ്രചരണത്തിന്റെ തുടക്കത്തിൽ മുൻതൂക്കം എൽഡിഎഫിനായിരുന്നു എങ്കിൽ ഇപ്പോൾ ചിത്രം മാറിയിട്ടുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് ഇപ്പോൾ യുഡിഎഫ് പ്രചരണത്തിന്റെ ചുക്കാൻ പിടിച്ചിരിക്കുന്നത്. കാടിളക്കിയുള്ള പ്രചരണത്തിലൂടെ ആൾക്കൂട്ടത്തിന്റെ അകമ്പടിയിൽ കുഞ്ഞൂഞ്ഞ് മുന്നേറുകയാണ്. ഇതോടെ വിജയകുമാറിന്റെ പ്രതീക്ഷ വർദ്ധിക്കുകയാണ്. മറുവശത്ത് എൽഡിഎഫിന് വേണ്ടി പിണറായി വിജയനും വിഎസും മുഖ്യപ്രചാരകരായി എത്തി. സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മണ്ഡലത്തിൽ ക്യാമ്പു ചെയ്താണ് വോട്ടുപിടിക്കുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ താരമായിരുന്നത് വി എസ് അച്യുതാനന്ദനായിരുന്നു. എൽഡിഎഫിന് അധികാരത്തിൽ കയറ്റാൽ മുഖ്യപങ്കുവഹിച്ചത് വിഎസിനുള്ള ജനസ്വാധീനമായിരുന്നു. ഇപ്പോൾ പ്രായാധിക്യം കൊണ്ട് വി എസ് വയ്യാത്ത അവസ്ഥയിലാണ്. അതുകൊണ്ട് അദ്ദേഹത്തിന് ചെങ്ങന്നൂർ വേദിയിൽ വേണ്ടവിധത്തിൽ ശോഭിക്കാൻ സാധിച്ചില്ല. അതേസമയം ചെങ്ങന്നൂരിൽ ഏറ്റവും ജനസ്വാധീനമുള്ള നേതാവ് യുഡിഎഫിന്റെ ഉമ്മൻ ചാണ്ടിയാണ്. ഉമ്മൻ ചാണ്ടിയുടെ ജനസ്വാധീനം വോട്ടാകുമെന്ന പ്രതീക്ഷയാണ് ഡി വിജയകുമാറിനും കൂട്ടർക്കുമുള്ളത്.
കർണാടക തിരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തിരക്കു കഴിഞ്ഞ് കേരളത്തിലെത്തിയ ഉമ്മൻ ചാണ്ടി ദിവസങ്ങലായി മണ്ഡലത്തിൽ ക്യാമ്പു ചെയ്തുകൊണ്ടാണ് പ്രചരണം കൊഴുപ്പിക്കുന്നത്. എല്ലായിടത്തും പ്രസരിപ്പോടെ ഓടിയെത്തുന്നു ചാണ്ടി എപ്പോഴും ജനക്കൂട്ടത്തിന്റെ ആവേശമാണ്. അദ്ദേഹം ചെല്ലുന്ന സമയത്തെല്ലാം വൻ ആൾക്കൂട്ടം തന്നെ എത്തുന്നു. ക്രൈസ്തവ സമൂഹത്തെയും ഈഴവ, നായർ വിഭാഗത്തെയും ഒരുപോലെ കൈയിലെടുക്കാനുള്ള കഴിവ് ഉമ്മൻ ചാണ്ടിയെന്ന ജനനേതാവിനുണ്ട്. ഈ ഘടകങ്ങളെ എല്ലാം ഏകോപിപ്പിച്ചു കൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രവർത്തനം മുന്നോട്ടു പോകുന്നത്.
കുടുംബ യോഗങ്ങളും നഗരപ്രദക്ഷിണങ്ങളുമായാണ് ഉമ്മൻ ചാണ്ടി ആൾക്കൂട്ടത്തിന്റെ താരമാകുന്നത്. സ്ത്രീകൾ അടക്കമുള്ളവർ കുടുംബ യോഗത്തിന് എത്തുന്നുണ്ട്. ഗ്രൂപ്പുപോരു പതിവായ കോൺഗ്രസിൽ ഇത്തവണ അത്തരം പ്രശ്നങ്ങളൊന്നുമില്ല. രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും അടക്കമുള്ള യുഡിഎഫ് നേതാക്കൾ ഒരുപോലെ പ്രവർത്തിക്കുന്നു. ഇവരെയെല്ലാം നയിക്കുന്ന പടനായകന്റെ റോളിലാണ് ഉമ്മൻ ചാണ്ടി. ആൾക്കൂട്ടത്തിന്റെ താരമായി ഉമ്മൻ ചാണ്ടി മാറുമ്പോൾ ഒപ്പം യുവനേതാക്കളും അദ്ദേഹത്തിനൊപ്പമുണ്ട്.
കല്യാണ വീട്ടികുളിലും മറ്റു ചടങ്ങുകളിലുമൊക്കെ ഉമ്മൻ ചാണ്ടി എത്താറുണ്ട്. ഈ യോഗങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ രൂക്ഷമായി വിമർശിച്ചു ഡി വിജയകുമാറെന്ന വിളിപ്പുറത്തുള്ള നേതാവിനെ കുറിച്ചു സംസാരിച്ചുമാണ് ഉമ്മൻ ചാണ്ടി ആളുകളെ കൈയിലെടുക്കുന്നത്. ചെങ്ങന്നൂരിൽ താമസിക്കാൻ മുറി കിട്ടാത്തതിനാൽ അദ്ദേഹം താമസിക്കുന്നത് തിരുവല്ലയിലാണ്. അവിടെ നിന്നും രാവിലെ മകൻ ചാണ്ടി ഉമ്മനൊപ്പം പുറപ്പെട്ടാണ് അദ്ദേഹം എത്തുന്നത്. തുടർന്ന് പൊതുയോഗങ്ങളിലും കുടുംബയോഗങ്ങളിലും അദ്ദേഹം പ്രസംഗിക്കുന്നു.
മണ്ഡലത്തിൽ തെരഞ്ഞെടുപ്പിന്റെ പ്രധാന ചുമതല വഹിക്കുന്നത് തിരുവഞ്ചൂർ രാധാകൃഷ്ണനും ജോസഫ് വാഴക്കനുമാണ് മുഖ്യ ചുമതലക്കാർ. ഇവരെ കൂടാതെ കോൺഗ്രസിന്റെ യുവനിര നേതാക്കളെല്ലാം മണ്ഡലത്തിൽ തമ്പടിച്ചിരിക്കയാണ്. കുടുംബ സമേതം വോട്ടു പിടിക്കാൻ എൽദോസ് കുന്നപ്പള്ളി രംഗത്തുണ്ട്. അതേസമയം സിപിഎമ്മിനോട് നിരന്തരം പോരാടുന്ന വിടി ബൽറാമിനും പൊതുയോഗങ്ങളിൽ നല്ല സ്വീകാര്യത ലഭിക്കുന്നുണ്ട്. ഷാഫി പറമ്പിൽ, പി സി വിഷ്ണുനാഥ് തുടങ്ങിയവരും സജീവമായി തന്നെ ഉമ്മൻ ചാണ്ടിക്കൊപ്പം പ്രചരണ രംഗത്തുണ്ട്. ഉമ്മൻ ചാണ്ടിയുടെ ചുറുചുറുക്കു തന്നെയാണ് യുഡിഎഫിന് മണ്ഡലത്തിൽ ആവേശം പകരുന്നത്.
നായർ ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ ഈഴവ, ക്രൈസ്തവ വിഭാഗങ്ങൾക്കും വോട്ടുബാങ്കുണ്ട്. ഈ വിഭാഗങ്ങളിലെ വോട്ടുകൾ വിഭജിക്കപ്പെടാതിരിക്കുകയും അതു സിപിഎമ്മിനു ലഭിക്കുകയും ചെയ്താൽ വിജയിക്കാൻ കഴിയുമെന്നാണു സിപിഎം സ്ഥാനാർത്ഥി സജി ചെറിയാൻ കണക്കു കൂട്ടുന്നത്. എന്നാൽ, ജാതി വോട്ടുകളെ തങ്ങളുടെ പക്ഷത്താക്കാനുള്ള അവസാന വട്ട ശ്രമത്തിൽ ഉമ്മൻ ചാണ്ടിയും മുന്നിലാണ്. കർണാടകയിൽ അധികാരം പിടിക്കാൻ വേണ്ടി നടത്തിയ ശ്രമങ്ങൾ കോൺഗ്രസിന്റെ ആവേശം കൂട്ടുന്നുണ്ട്. കോൺഗ്രസ് പ്രവർത്തകർക്കിടയിൽ കർണാടക ആവേശമായപ്പോൾ ബിജെപിക്ക് തിരിച്ചടിയായി മാറി. കെ എം മാണി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ യുഡിഎഫ് മുന്നിലെത്തിയ
കോൺഗ്രസിന്റെ ഉറച്ച മണ്ഡലമാണ് ഏറെക്കാലമായി ചെങ്ങന്നൂർ. കഴിഞ്ഞ തവണ പരമ്പരാഗതമായി ലഭിച്ചിരുന്ന ഹൈന്ദവ വോട്ടുകളിൽ വലിയൊരു ഭാഗം ബിജെപിയിലേക്കു പോയതാണ് വിഷ്ണുനാഥിന്റെ തോൽവിക്ക് കാരണമായത്. ഇത്തവണ എസ്എൻഡിപി നിലപാട് വ്യക്തമാക്കിയതോടെ ഈഴവ വോട്ടുകൾ മൂന്നായി വിഭജിക്കുമെന്നതും ഉറപ്പായ കാര്യമാണ്. സാമുദായിക സംഘടനകളുടെ വോട്ടുറപ്പാക്കാൻ പരമാവധി ശ്രമങ്ങളാണ് യുഡിഎഫും നടത്തു്നത്.
അയ്യപ്പ സേവാസംഘം വൈസ് പ്രസിഡന്റായി എന്നതു കൊണ്ടു മാത്രം വിജയകുമാറിന് ഹൈന്ദവ സമൂഹത്തിൽ നിന്നുള്ള പിന്തുണ ഉറപ്പാണ്. അതോടൊപ്പം ഓർത്തഡോക്സ് വോട്ടുകൾ കൂട്ടത്തോടെ യുഡിഎഫ് പെട്ടിയിലും വീണാൽ വിജയിക്കാമെന്നാണ് യുഡിഎഫ് പ്രതീക്ഷ. അതിന് വേണ്ടിയാണ് ഉമ്മൻ ചാണ്ടി തീവ്രശ്രമം നടത്തുന്നതും. കണ്ടാൽ ചിരിക്കുകയോ, കുശലം ചോദിക്കുകയോ ചെയ്യാതെ എപ്പോഴും ഗൗരവത്തിൽ നടക്കുന്ന ടിപ്പിക്കൽ കണ്ണൂർ സിപിഎം നേതാക്കൾ തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കുന്നിടത്താണ് ജനകീയനായ കുഞ്ഞൂഞ്ഞിന്റെ വിജയം. കുശലം ചോദിച്ചും തോളിൽ കൈയിട്ടും ഉമ്മൻ ചാണ്ടിക്കൊപ്പം യുഡിഎഫ് നേതാക്കൾ ജനങ്ങളിലേക്ക് ഇറങ്ങുമ്പോൾ പ്രതീക്ഷകളും ഉയരുകയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍