മത്സരത്തിനൊരുങ്ങിയത് ആറുവട്ടം; അവസാന നിമിഷം മാറ്റി നിർത്തൽ; പട്ടികയിൽ വെട്ടാനൊരു പേര് മാത്രമായി മാറിയ പത്തനംതിട്ട ഡിസിസി പ്രസിഡന്റ് പി മോഹൻരാജ് പറയുന്നു; ഇനി ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പോലും മത്സരിക്കാനില്ല
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: നാലു തവണ നിയമസഭയിലക്ക്, രണ്ടു തവണ പാർലമെന്റിലേക്ക്...പോസ്റ്റർ ഒട്ടിച്ച് പ്രചാരണം തുടങ്ങിക്കൊള്ളാൻ നേതൃത്വം പറഞ്ഞതു കേട്ട് രംഗത്തിറങ്ങി. ആറു തവണയും അവസാന നിമിഷം സീറ്റില്ലെന്ന അറിയിപ്പു വന്നു. രണ്ടു തവണ പോസ്റ്റർ ഒട്ടിച്ചു. ബാക്കി തവണയൊക്കെ മണ്ഡലത്തിലെ പ്രമുഖരെ കണ്ട് വോട്ട് ചോദിച്ചു. അവസാനം സീറ്റില്ലെന്ന് വന്നപ്പോൾ നാണം കെട്ട് ഒളിക്കേണ്ടിയും വന്നു. കോൺഗ്രസ് ഗ്രൂപ്പുപോരിലെ സ്ഥിരം വേട്ടമൃഗമായി മാറേണ്ടി വന്ന പത്തനംതിട്ട ഡി.സി.സി പ്രസിഡന്റ് പി. മോഹൻരാജിന്റെ കദനകഥയാണിത്. ഇപ്പോഴിതാ കോന്നിയിൽ സീറ്റുറപ്പിച്ച് അതും അന്തിമനിമിഷം നഷ്ടമായ മോഹൻരാജ് പറയുന്നു. ഇനി ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പോലും മത്സരിക്കാൻ താനില്ല.
2001 മുതൽ ഓരോ സീറ്റിലേക്ക് പറഞ്ഞു കേൾക്കുന്ന പേരാണ് പി. മോഹൻരാജിന്റേത്. അന്നൊക്കെ കപ്പിനും ചുണ്ടിനുമിടയിൽ വഴുതി. ഇക്കുറി അവസാന നിമിഷം വരെ കോന്നിയിൽ സീറ്റ് ഉറപ്പിച്ചു പ്രചാരണത്തിനൊരുങ്ങിയിരുന്ന മോഹൻരാജിനെ നിർദാക്ഷിണ്യം വെട്ടിയാണ് അടൂർ പ്രകാശ് തുടർച്ചയായ അഞ്ചാം തവണയും ഇവിടെ മത്സരിക്കുന്നത്. എല്ലാ തെരഞ്ഞെടുപ്പുകളിലും പട്ടികയിൽ വെട്ടാനുള്ള പേരായി മാത്രം മാറിയ മോഹൻരാജ് നിരാശ മറച്ചുവയ്ക്കുന്നില്ല. ഇനി ജീവിതത്തിൽ ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ല.
സീറ്റ് ചോദിച്ച് ആരുടെയും പിന്നാലെ പോകില്ല. എനിക്ക് സീറ്റ് ഒപ്പിച്ചു തരാൻ വേണ്ടി ഒരു നേതാവും ഇനി ബുദ്ധിമുട്ടേണ്ടതില്ല. പാർട്ടി ഏൽപിക്കുന്ന ചുമതലകൾ ശിരസാ വഹിച്ച് അച്ചടക്കമുള്ള പ്രവർത്തകനായി തുടരും. 2001 മുതൽ തന്നെ സീറ്റിനായി പരിഗണിക്കുന്നു. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും സീറ്റുണ്ടെന്ന് പറയും. വേഷം കെട്ടി നാട്ടുകാർക്കും വീട്ടുകാർക്കും മുന്നിൽ ആവോളം പരിഹാസ്യനായി. ഇനി ആർക്കും മുന്നിൽ നാണം കെടാനില്ല. ഹൈക്കമാൻഡ് സ്ഥാനാർത്ഥികളെ അംഗീകരിക്കുമെന്നും മോഹൻരാജ് പറഞ്ഞു.
2001 ൽ പത്തനംതിട്ട നിയമസഭാ സീറ്റുറപ്പിച്ച് പോസ്റ്റർ പ്രചാരണവും മോഹൻരാജ് തുടങ്ങിയിരുന്നു. അന്ന് കെ.കെ. നായരെ മത്സരിപ്പിക്കാൻ വേണ്ടി മോഹൻരാജിനോട് പിന്മാറാൻ പാർട്ടി നേതൃത്വം ആവശ്യപ്പെട്ടിരുന്നു. പോസ്റ്റർ ഒട്ടിച്ചു കഴിഞ്ഞതിനാൽ താൻ മത്സരരംഗത്ത് തുടരുമെന്ന വാശിയിലായിരുന്നു മോഹൻരാജ്. (ഒരു പാട് തവണ മത്സരിച്ചു ജയിച്ച കെ.കെ. നായർ ഒരിക്കലും ഒരു മുന്നണിയുടെയും ആളായിരുന്നില്ല അന്നുവരെ. അത്തവണ ജയിക്കണമെങ്കിൽ യു.ഡി.എഫിൽ നിൽക്കണമെന്ന് മനസിലാക്കിയ നായർ കോൺഗ്രസിനോട് സീറ്റു തേടി. പാർട്ടി ചിഹ്നത്തിൽ തന്നെ മത്സരിച്ചു ജയിച്ചു.
അതിനുശേഷം നായർ വീണ്ടും സീറ്റ് ചോദിച്ചെത്തി. കൊടുത്തില്ല. പിന്നീട് ബി.എസ്പി സ്ഥാനാർത്ഥിയായി കെ.കെ. നായരെ 2009 ലെ ലോക്സഭാ തെരഞ്ഞെടപ്പിൽ കണ്ടു.) അടുത്ത തവണ സീറ്റ് നൽകാമെന്ന് പറഞ്ഞ് അനുനയിപ്പിച്ചാണ് മോഹൻരാജിനെ പിന്മാറ്റിയത്. 2006 ലെ തെരഞ്ഞെടുപ്പിലും ഇതു പോലെ തന്നെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മോഹൻരാജ് പത്തനംതിട്ട മണ്ഡലത്തിൽ പ്രചാരണം തുടങ്ങിയിരുന്നു. അതേസമയം തന്നെ ആറന്മുളയിൽ ശിവദാസൻ നായർ കോൺഗ്രസ് സ്ഥാനാർത്ഥിയായി പോസ്റ്റർ ഒട്ടിച്ചു പ്രചാരണം തുടങ്ങി.
അപ്പോഴാണ് ലീഡർ കെ. കരുണാകരൻ ആറന്മുളയ്ക്ക് അവകാശവാദം ഉന്നയിക്കുന്നത്. ലീഡറുടെ പിടിവാശിയിൽ ആറന്മുള മാലേത്ത് സരളാദേവിക്ക് കൊടുക്കേണ്ടി വന്നു. അവിടെ പോസ്റ്റർ ഒട്ടിച്ച ശിവദാസൻ നായർ വിമതശബ്ദം മുഴക്കിയതോടെ അദ്ദേഹത്തെ പത്തനംതിട്ടയിൽ മത്സരിപ്പിച്ച് പ്രശ്നം പരിഹരിക്കാൻ നേതൃത്വം ധാരണയായി. അന്നും അച്ചടക്കമുള്ള പ്രവർത്തകനായി മോഹൻരാജ് ഒഴിഞ്ഞു കൊടുത്തു.
2009-ലെ പാർലമെന്റ് തെരഞ്ഞെടുപ്പ്. പുനഃസംഘടനയിൽ പത്തനംതിട്ട ലോക്സഭാ മണ്ഡലം നിലവിൽ വന്നു. ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടികയിൽ ആദ്യം ഉണ്ടായിരുന്ന പേര് പി. മോഹൻരാജിന്റേതായിരുന്നു. പതിവുപോലെ അവസാന നിമിഷം എ.കെ.ആന്റണിയും പി.ജെ. കുര്യനും ചേർന്ന് കോട്ടയത്തുകാരനായ ആന്റോ ആന്റണിയെ ഇവിടേക്ക് കെട്ടിയിറക്കി. സീറ്റ് പോയത് മോഹൻരാജിന്. 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പ്. പത്തനംതിട്ട കൂടി ഉൾപ്പെടുത്തി ആറന്മുള്ള മണ്ഡലം പുനഃസംഘടിപ്പിച്ച ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ്. വീണ്ടും മോഹൻരാജിന്റെ പേര് ആറന്മുളയിലേക്ക്. അപ്പോഴാണ് പ്രശ്നം ഇല്ലാതായ പത്തനംതിട്ട മണ്ഡലത്തിലെ സിറ്റിങ് എംഎൽഎ ശിവദാസൻ നായർക്ക് മത്സരിക്കാൻ സീറ്റ് ആറന്മുളയിലേ ഉള്ളൂ. അവിടെയും മോഹൻരാജിന് നഷ്ടം. ഒപ്പം 2014 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പത്തനംതിട്ട നൽകാമെന്നൊരു ഉറപ്പും. പതിവുപോലെ അതിൽ വിശ്വസിച്ചു മോഹൻരാജ് പിന്മാറി.
2015 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ സീറ്റ് ഉറപ്പിച്ച പോലെയായിരുന്നു മോഹൻരാജിന്റെ തുടക്കം. അപ്പോഴതാ വീണ്ടും വരുന്ന ആന്റോ ആന്റണി. അദ്ദേഹത്തിന് രണ്ടാമൂഴം വേണമത്രേ. ഇതേ സീറ്റ് നോട്ടമിട്ടിരുന്ന എ.ഐ.സി.സി. അംഗം അഡ്വ. പീലിപ്പോസ് തോമസ് കൂറുമാറി ഇടതുപക്ഷത്തെത്തി സീറ്റു ഒപ്പിച്ചു. പക്ഷേ, പരാജയപ്പെടാനായിരുന്നു വിധി. ഇത്രയും മോഹഭംഗങ്ങൾ നേരിട്ട് മോഹൻരാജിന് ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ എന്തുകൊണ്ടും സീറ്റ് നൽകുമെന്നായിരുന്നു പ്രവർത്തകരുടെയും വോട്ടർമാരുടെയും പ്രതീക്ഷ. റാന്നി നൽകാൻ നേതൃത്വം തയാറായി. പക്ഷേ, തനിക്ക് ആറന്മുള മതിയെന്ന നിലപാടിലായിരുന്നു മോഹൻരാജ്.
ഉമ്മൻ ചാണ്ടിയുടെ ഉറ്റതോഴനായ ശിവദാസൻ നായരെ ഒരു കാരണവശാലും മാറ്റാൻ കഴിയില്ലെന്ന് വന്നതോടെ കോന്നിയിലേക്ക് മോഹൻരാജ് അർധസമ്മതം മൂളിയിരുന്നു. അടൂർ പ്രകാശിനെ പറപ്പിച്ചേ അടങ്ങൂവെന്ന് സുധീരൻ വാശിപിടിച്ചതോടെ ഇക്കുറി മോഹൻരാജ് കോന്നിയിൽ മത്സരിക്കുമെന്ന് എല്ലാവരും ഉറപ്പിച്ചു. പക്ഷേ, കൊടുങ്കാറ്റ് പോലെ ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് വന്ന ഉമ്മൻ ചാണ്ടി ചുഴറ്റിയെറിഞ്ഞത് മോഹൻരാജ് എന്ന നേതാവിന്റെ രാഷ്ട്രീയ ഭാവി കൂടിയായിരുന്നു. മനംതകർന്ന മോഹൻരാജ് ഇതിൽ ക്കൂടുതൽ പ്രതികരിക്കേണ്ടിയിരുന്നുവെന്നാണ് വോട്ടർമാരുടെ അഭിപ്രായം.
Stories you may Like
- പത്തനംതിട്ടയിലെ പുനഃസംഘടനയിൽ വാട്സാപ്പ് പോര് ശക്തം; പരാതി ഹൈക്കമാണ്ടിലെത്തും
- ബാബു ജോർജ്ജിനെ കോൺഗ്രസിൽ തിരിച്ചെടുക്കണം
- താൻ എവിടെയും മത്സരിക്കാനും തയ്യാർ; സസ്പെൻസുകൾക്ക് വിരാമമിട്ട് കെ മുരളീധരന്റെ പ്രതികരണം
- പിണറായിക്ക് പിന്തുണ നൽകുന്നത് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തർ
- പൊലീസിനെ അഴിഞ്ഞാടാൻ വിട്ട് സമാധാനപരമായി ഭരിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ട
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍