ഇടതു സ്ഥാനാർത്ഥി മോഹം ജോർജിന് ഉപേക്ഷിക്കാം; പൂഞ്ഞാർ സീറ്റ് ഫ്രാൻസിസ് ജോർജിന്റെ കേരളാ കോൺഗ്രസിന്; സുരേന്ദ്രൻ പിള്ളയെ കൈവിട്ടു തിരുവനന്തപുരവും പുതിയ പാർട്ടിക്ക്; എൽഡിഎഫിൽ സീറ്റ് വിഭജനം പൂർത്തിയായി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: എൽഡിഎഫിനൊപ്പം ചേക്കേറാമെന്ന പി സി ജോർജിന്റെ മോഹങ്ങൾക്കു തിരിച്ചടി. പുതിയ പാർട്ടിയായ ജനാധിപത്യ കേരള കോൺഗ്രസിനു പൂഞ്ഞാർ സീറ്റ് നൽകാൻ എൽഡിഎഫിൽ ധാരണയായി. ഇതുൾപ്പെടെ നാലു സീറ്റാണ് ജനാധിപത്യ കേരള കോൺഗ്രസിനു നൽകുന്നത്. പൂഞ്ഞാറിനു പുറമെ തിരുവനന്തപുരവും ഇടുക്കിയും ചങ്ങനാശേരിയും പുതിയ പാർട്ടിക്കു നൽകാനാണു ധാരണയായത്.
പൂഞ്ഞാറിൽ ഇടത് സ്ഥാനാർത്ഥിയായി പിസി ജോർജ് മത്സരിക്കുമെന്നായിരുന്നു തുടക്കം മുതലുള്ള പ്രചരണങ്ങൾ. ഇതിനെ സിപിഎമ്മിലെ പ്രാദേശിക ഘടകം എതിർത്തു. ഇതിനിടെയാണ് കാഞ്ഞിരപ്പള്ളി മെത്രാനുമായുണ്ടാക്കിയ ധാരണ പ്രകാരം ജോർജ് ജെ മാത്യു സ്ഥാനാർത്ഥിയെന്ന നിലയിൽ രംഗത്ത് വരുന്നത്. ഇതിനേയും അതിശക്തമായി പ്രാദേശിക നേതൃത്വം എതിർത്തു. ഈ സാഹചര്യത്തിലാണ് ജനാധിപത്യ കേരളാ കോൺഗ്രസിന് സിപിഐ(എം) സീറ്റ് നൽകുന്നത്. മെത്രാന്റ് ആഗ്രഹം കൂടിറിഞ്ഞ് ഫ്രാൻസിസ് ജോർജ് വിഭാഗം പൂഞ്ഞാറിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് സൂചന. ഫലത്തിൽ പൂഞ്ഞാറിൽ നിന്ന് ജോർജ് പുറത്തായി. ഇവിടെ ജോർജ് സ്വതന്ത്ര സ്ഥാനാർത്ഥിയാകും.
സമാനമായി കേരളാ കോൺഗ്രസ് സ്കറിയാ തോമസിലെ സുരേന്ദ്രൻ പിള്ളയ്ക്കും സീറ്റ് നഷ്ടമായി. തിരുവനന്തപുരം സീറ്റ് ജനാധിപത്യ കേരളാ കോൺഗ്രസിന് നൽകിയതോടെ ആന്റണി രാജു മത്സരിക്കുമെന്ന് ഉറപ്പായി. രണ്ടു തവണയായി സുരേന്ദ്രൻ പിള്ളയാണ് ഇവിടെ ഇടത് സ്ഥാനാർത്ഥിയായി മത്സരിച്ചത്. ആദ്യ തവണ പിജെ ജോസഫിന്റെ പാർട്ടിയുടെ സ്ഥാനാർത്ഥിയായി ജയിക്കുകയും ചെയ്തു. ജോസഫും കൂട്ടരും ഇടതു മുന്നണി വിട്ടപ്പോൾ സുരേന്ദ്രൻപിള്ള ഇടതുപക്ഷത്ത് ഉറച്ചു നിന്നു. അച്യുതാനന്ദൻ മന്ത്രിസഭയിൽ അംഗമാവുകയും ചെയ്തു. എന്നാൽ കഴിഞ്ഞ തവണ തോറ്റു. ഈ സീറ്റിൽ വീണ്ടും മത്സരിക്കാൻ സുരേന്ദ്രൻ പിള്ള തയ്യാറെടുക്കുന്നതിനിടെയാണ് ഇടതു മുന്നണിയുടെ പുതിയ തീരുമാനം. ഫലത്തിൽ സുരേന്ദ്രൻ പിള്ളയെ തഴഞ്ഞ് ആന്റണിരാജുവിന് കൈകൊടുക്കുകയാണ് സിപിഐ(എം).
ഇടതുമുന്നണിയിൽ സുരേന്ദ്രൻ പിള്ളയുടെ കേരളാ കോൺഗ്രസ് വിഭാഗം അംഗമാണ്. അതുകൊണ്ട് തന്നെ ഇടതു മുന്നണിയോഗത്തിൽ സുരേന്ദ്രൻ പിള്ള പ്രതിഷേധം ഉയർത്തും. സ്കറിയാ തോമസ് വിഭാഗവുമായുള്ള സീറ്റ് ചർച്ചയിൽ കാര്യമായ പുരോഗതിയുമില്ല. ജനാധിപത്യ കേരളാ കോൺഗ്രസ് ഉള്ളതിനാൽ സ്കറിയാ തോമസിന്റെ ആവശ്യം മുന്നണിയിൽ ഇല്ലെന്ന പരോക്ഷ നിലപാടാണ് സിപിഎമ്മിന്. ഇതിന്റെ പ്രതിഫലനമാണ് ജനാധിപത്യ കേരളാ കോൺഗ്രസിന് സീറ്റ് അനുവദിച്ചതിൽ പ്രതിഫലിക്കുന്നത്. ഇടുക്കിയിലോ പൂഞ്ഞാറിലോ ഫ്രാൻസിസ് ജോർജ് മത്സരിക്കും. ഇതിന് അനുസരിച്ച് പിസി ജോസഫിന്റെ സീറ്റിലും തീരുമാനം ഉണ്ടാകും. ചങ്ങനാശ്ശേരിയിൽ കെസി ജോസഫും തിരുവനന്തപുരത്ത് ആന്റണി രാജുവുമാകും ഇടത് സ്ഥാനാർത്ഥികൾ.
പൂഞ്ഞാർ സീറ്റിൽ ആഴ്ചകളോളം നീണ്ട പാർട്ടി പ്രവർത്തകരുടെ പ്രതിഷേധത്തിന് മുമ്പിൽ സിപിഐ(എം) നേതൃത്വം വഴങ്ങുക കൂടിയാണ്. പൂഞ്ഞാറടക്കം എട്ടോളം സീറ്റുകളിൽ കാഞ്ഞിരപ്പള്ളി മെത്രാന് താല്പര്യമുള്ള കർഷകവേദിക്ക് സീറ്റ് കൊടുക്കാം എന്നുള്ള ധാരണയാണ് പൂഞ്ഞാറിൽ പൊളിയുന്നത്. സിപിഎമ്മിന്റെ ഉന്നത നേതൃത്വവും കാഞ്ഞിരപ്പള്ളി മെത്രാനുമായി ഉണ്ടാക്കിയ ഈ ധാരണ അനുസരിച്ച് പൂഞ്ഞാറിൽ മുൻ കേരള കോൺഗ്രസ് ചെയർമാനും മൂന്ന് വട്ടം കോൺഗ്രസ് എംഎൽഎയുമായിരുന്ന ജോർജ് ജെ മാത്യുവിനെ ഇടതുമുന്നണി സ്ഥാനാർത്ഥി ആക്കാമെന്നായിരുന്നു ധാരണ. പാർട്ടി അണികളുടെ എതിർപ്പ് ശക്തിയായതോടെ സീറ്റ് ഫ്രാൻസിസ് ജോർജ് വിഭാഗത്തിന് നൽകി. കാഞ്ഞിരപ്പള്ളി മെത്രാന്റെ താൽപ്പര്യത്തിന് അനുസരിച്ചാകും ഇവിടുത്തെ സ്ഥാനാർത്ഥിയെ ജനാധിപത്യ കേരളാ കോൺഗ്രസ് നിശ്ചയിക്കുക.
ഫ്രാൻസിസ് ജോർജിനെ തന്നെ പൂഞ്ഞാറിൽ ഇടതുസ്ഥാനാർത്ഥിയാക്കണെമെന്നാണ് ഇപ്പോൾ മണ്ഡലത്തിലെ സിപിഐ(എം) പ്രവർത്തകരുടെ ആഗ്രഹം. അങ്ങനെ എങ്കിൽ ഏറ്റവും കുറഞ്ഞത് 25,000 വോട്ട് ഭൂരിപക്ഷത്തിൽ ജയിപ്പിച്ച് വിടാമെന്ന് സിപിഐ(എം) അണികൾ ഒരേപോലെ പറയുന്നു. ഫ്രാൻസിസ് ജോർജ് സ്ഥാനാർത്ഥിയാകും എന്ന പ്രതീക്ഷയിലാണ് ഇപ്പോഴും സിപിഐ(എം) പ്രവർത്തകർ. പൂഞ്ഞാറിൽ ഇടത് മുന്നണി ഫ്രാൻസിസ് ജോർജിന് കൈകൊടുത്തതോടെ പിസി ജോർജിന്റെ അവസാന പ്രതീക്ഷയും അവസാനിച്ചു. ജോർജിന്റെ പാർട്ടിയുടെ പിന്തുണ പിൻവലിച്ചാൽ ഭരണം പോകുന്ന സിപിഐ(എം) പഞ്ചായത്ത് പ്രസിഡന്റുമാരെ ഉപയോഗിച്ച് നടത്തിയ സമ്മർദ്ദവും വിജയിച്ചില്ല. കാഞ്ഞിരപ്പള്ളി മെത്രാന്റെ എതിർപ്പ് തന്നെയാണ് ജോർജിന് വിനയാകുന്നത്.
എൽഡിഎഫിലെ സീറ്റ് വിഭജനം പൂർത്തിയായി
ഇന്ന് എ കെ ജി സെന്ററിൽ ഘടകകക്ഷികളുമായി നടന്ന ഉഭയകക്ഷി ചർച്ചയോടെ എൽഡിഎഫിലെ സീറ്റ് വിഭജനം പൂർത്തിയായി. മുന്നണിയിൽ ഓരോ പാർട്ടികളും എത്ര സീറ്റിൽ മത്സരിക്കണമെന്നും ഏതൊക്കെ സീറ്റുകളിൽ വേണം എന്ന കാര്യത്തിലും ധാരണയായി.
92 സീറ്റിൽ സിപിഐഎം മത്സരിക്കും. സിപിഐ 27 സീറ്റിലാണ് മത്സരിക്കുന്നത്. ജനതാദൾ എസ് അഞ്ച് സീറ്റിൽ (വടകര, ചിറ്റൂർ, അങ്കമാലി, കോവളം, തിരുവല്ല) മത്സരിക്കും. ജനാധിപത്യ കേരള കോൺഗ്രസ് (പൂഞ്ഞാർ, തിരുവനന്തപുരം, ഇടുക്കി, ചങ്ങനാശേരി), എൻസിപി (കുട്ടനാട്, എലത്തൂർ, പാല, കോട്ടയ്ക്കൽ) എന്നീ ഘടകകക്ഷികൾ നാല് സീറ്റിൽ വീതം മത്സരിക്കും. മൂന്ന് സീറ്റുകളിൽ ഐഎൻഎൽ (കാസർകോട്, വള്ളിക്കുന്ന്, കോഴിക്കോട് സൗത്ത്) മത്സരിക്കാനും ഇടതുമുന്നണിയിൽ തീരുമാനമായി. സിഎംപി (ചവറ), കേരള കോൺഗ്രസ് ബി (പത്തനാപുരം), ആർഎസ്പി -എൽ (കുന്നത്തൂർ) , കോൺഗ്രസ് എസ് (കണ്ണൂർ), കേരള കോൺഗ്രസ് സ്കറിയ തോമസ് വിഭാഗം (കടുത്തുരുത്തി) എന്നിവർ ഓരോ സീറ്റിലാണ് മത്സരിക്കുന്നത്.
Stories you may Like
- തിരുവനന്തപുരത്ത് ബിജെപിക്ക് കനത്ത തിരിച്ചടി; ഇത്തവണ നേട്ടം ഇടതുപക്ഷത്തിന്
- യുഡിഎഫ് 9, എൽഡിഎഫ് 7, ബിജെപി 1; തദ്ദേശത്തിൽ ചരിക്കുന്നത് കോൺഗ്രസ് മുന്നണി
- പള്ളി ഗ്രൗണ്ടിലെ അതിക്രമത്തിൽ 20 ഓളം പേർ കസ്റ്റഡിയിൽ
- പൂഞ്ഞാർ സെന്റ് മേരീസ് പള്ളി അതിക്രമസംഭവത്തിൽ ചുമത്തിയത് വധശ്രമം അടക്കമുള്ള കുറ്റങ്ങൾ
- 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍