രാജ്യസഭാ തെരഞ്ഞെടുപ്പിന് എംഎൽഎയ്ക്ക് വിപ്പ് ബാധകമല്ല; ഇടഞ്ഞു നിൽക്കുന്ന വീരേന്ദ്രകുമാറിനെ കൂട്ടുപിടിച്ച് ഇടത് പിന്തുണയോടെ ലീഗ് സ്ഥാനാർത്ഥിയെ അട്ടിമറിക്കാൻ നീക്കം സജീവം; ചുക്കാൻ പിടിക്കുന്നത് പിസി ജോർജ് തന്നെ; തന്ത്രങ്ങൾ പാളാതിരിക്കാൻ കരുതലോടെ മുന്നണികൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പിൽ അട്ടിമറയിലൂടെ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി രണ്ട് പേരെ ജയിപ്പിച്ചെടുക്കാൻ ഇടതു മുന്നണിയിൽ നീക്കം സജീവം. മുൻ ചീഫ് വിപ്പ് പിസി ജോർജിനെ ഒപ്പം കൂട്ടിയാണ് സിപിഐയുടെ രാജനെ കൂടി രാജ്യസഭയിലെത്തിക്കാനുള്ള നീക്കങ്ങൾ നടത്തുന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ വിപ്പ് ബാധകമല്ലെന്ന പഴുത് ഉപയോഗിച്ചാണ് നീക്കം. ജനതാദൾ യുണൈറ്റഡിന്റെ അതായത് വീരേന്ദ്രകുമാറിന്റെ പിന്തുണയോടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് നീക്കം.
രാജ്യസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയോ ഗവ. ചീഫ് വിപ്പോ നൽകുന്ന വിപ് ലംഘിച്ചാലും അയോഗ്യനാക്കാനാവില്ല. ഇതു സംബന്ധിച്ച സുപ്രീം കോടതി വിധികളും തെരഞ്ഞെടുപ്പു കമ്മിഷൻ ഇറക്കിയ വിശദീകരണവും ഇക്കാര്യം വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ ഇടതു പക്ഷത്തിന് ജോർജ് വോട്ട് ചെയ്താലും എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യത വരില്ല. വീരേന്ദ്രകുമാറിന്റെ ജനതാദള്ളും ഇടതു പക്ഷത്തുള്ള മാത്യു ടി തോമസിന്റെ ജനതയും ദേശീയ തലത്തിൽ ലയിച്ച് ഒറ്റ പാർട്ടിയായി കഴിഞ്ഞു. പാലക്കാട് ലോക്സഭാ സീറ്റിൽ തോറ്റാൽ വീരന് രാജ്യസഭാ സീറ്റ് നൽകാമെന്ന് യുഡിഎഫ് പറഞ്ഞിരുന്നു. അതും നടന്നില്ല. ഈ സാഹചര്യത്തിലാണ് വീരേന്ദ്രകുമാറിനെ അടർത്തിയെടുത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിൽ അട്ടിമറിക്ക് നീക്കം. ജോർജ്ജിന്റെ നീക്കങ്ങൾ ഫലം കണ്ടാൽ സർക്കാരിന് രാജിവയ്ക്കേണ്ടി വരും.
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഏതെങ്കിലും പാർട്ടിയിലെ വിപ് ലംഘിച്ചാൽ അത് അയോഗ്യതയ്ക്കു കാരണമാകുമോ എന്നു 2012ൽ രാഷ്ട്രപതി തെരഞ്ഞെടുപ്പുവേളയിൽ സംശയം ഉയർന്നപ്പോഴാണു 2012 ജൂലൈ 10നു തിരഞ്ഞെടുപ്പു കമ്മിഷൻ വിശദീകരണക്കുറിപ്പ് ഇറക്കിയത്. ഈ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനോ ചെയ്യാതിരിക്കാനോ വോട്ടർമാർക്കു സ്വാതന്ത്ര്യമുണ്ടെന്നു കമ്മിഷൻ വിശദീകരിക്കുന്നു. രാഷ്ട്രീയപ്പാർട്ടികൾക്ക് ഏതെങ്കിലും സ്ഥാനാർത്ഥികൾക്കു വേണ്ടി വോട്ട്പിടിക്കാം. എന്നാൽ രാഷ്ട്രീയകക്ഷികൾ അവരുടെ അംഗങ്ങൾക്ക് എന്തെങ്കിലും നിർദ്ദേശം നൽകുന്നത് ഇന്ത്യൻ ശിക്ഷാനിയമം 171 -സി വകുപ്പ് പ്രകാരം തെരഞ്ഞെടുപ്പിനെ അനാവശ്യമായി സ്വാധീനിക്കുന്നതിനു തുല്യമാകുമെന്നും കമ്മിഷൻ വ്യക്തമാക്കി.
രാജ്യസഭാ തിരഞ്ഞെടുപ്പിലും ഇതേ വ്യവസ്ഥകളാണു ബാധകം. ഭരണഘടനയുടെ പത്താം പട്ടികയിലാണു കൂറുമാറ്റക്കാർക്ക് അയോഗ്യത കൽപ്പിക്കുന്ന വ്യവസ്ഥകൾ. കുൽദീപ് നയ്യാർ വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ കേസിൽ, രാജ്യസഭാ തിരഞ്ഞെടുപ്പിൽ വിപ് ലംഘിക്കുന്നവർക്കു പത്താം പട്ടിക ബാധകമാവില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. എംഎൽഎമാർ വോട്ടർമാരായ രാജ്യസഭാ തെരഞ്ഞെടുപ്പു നിയമസഭയുമായി ബന്ധപ്പെട്ട പ്രവർത്തനമല്ലെന്നും അതു നിയമസഭയിലല്ല നടക്കുന്നതെന്നുമാണ് സുപ്രീം കോടതി നിരീക്ഷിണം. രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ ഇലക്ടറൽ കോളജിൽ പാർലമെന്റിന്റെ രണ്ടു സഭകളിലെയും സംസ്ഥാന നിയമസഭയിലെ തെരഞ്ഞെടുക്കപ്പെട്ടവരുമാണ് അംഗങ്ങളെന്നും സഭയ്ക്കു പുറത്തു നടക്കുന്ന വോട്ടെടുപ്പ് സഭാനടപടികളുടെ ഭാഗമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
അതുകൊണ്ട് ജോർജ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ വിപ്പ് ലംഘിച്ചാലും അദ്ദേഹത്തിന് എംഎൽഎ സ്ഥാനം നഷ്ടപ്പെടില്ല. ജോർജ് വിപ് ലംഘിച്ചു വോട്ട് ചെയ്താൽ നടപടിയെടുക്കേണ്ടത് അദ്ദേഹത്തിന്റെ പാർട്ടിയാണ്. പാർട്ടിയിൽ നിന്നു പുറത്താക്കുകയെന്ന കടുത്ത നടപടി സ്വീകരിച്ചാൽ ജോർജിന് അത് ഗുണകരമാകും. എന്നാൽ നിയമസഭയ്ക്കകത്തു നടക്കുന്ന വോട്ടെടുപ്പിൽ വിപ് ലംഘിച്ചാൽ ജോർജിനെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യത കൽപ്പിക്കാം. ഈ സാഹചര്യത്തിൽ ജോർജ് ഇടത് സ്ഥാനാർത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്നാണ് സൂചന. ഇതിനൊപ്പം ജനതാദൾ വീരേന്ദ്രകുമാർ പക്ഷം കൂടി മറുകണ്ടം ചാടിയാൽ യുഡിഎഫിന് കാര്യങ്ങൾ അനുകൂലമാകും. മൂന്ന് സ്ഥാനങ്ങളിലേക്കാണ് ഇ്തവണ തെരഞ്ഞെടുപ്പ്. യുഡിഎഫിൽ നിന്ന് വയലാർ രവിയും മുസ്ലിം ലീഗിൽ നിന്ന് അബ്ദുൾ വഹാബും മത്സരിക്കുന്നു. ഇടതു പക്ഷത്ത് നിന്ന് കെ കെ രാഗേഷും അഡ്വക്കേറ്റ് കെ രാജനും മത്സരിക്കുന്നു. ഏപ്രിൽ 20ന് ഒമ്പതു മുതൽ നാലുവരെയാണ് വോട്ടെടുപ്പ്. അഞ്ചുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും.
ഒന്നിലേറെ സ്ഥാനാർത്ഥികൾക്ക് മുൻഗണനാക്രമത്തിൽ ഒരേസമയം വോട്ട്ചെയ്യാൻ അവസരം നൽകുന്ന തെരഞ്ഞെടുപ്പുരീതിയാണ് രാജ്യസഭാ തെരഞ്ഞെടുപ്പിലുള്ളത്. ഒരാൾക്ക് 1, 2, 3 തുടങ്ങിയ മുൻഗണനാക്രമം നൽകി ആകെയുള്ള സ്ഥാനാർത്ഥികൾക്കെല്ലാം വോട്ട്ചെയ്യാം. ഇങ്ങനെ കിട്ടുന്ന വോട്ടിനെ ഒന്നാം വോട്ട്, രണ്ടാം വോട്ട്, മൂന്നാം വോട്ട് എന്നീ പേരിൽ വിളിക്കുന്നു. ഒരു നിശ്ചിത ഒന്നാം വോട്ട് കിട്ടുന്നവർ ആദ്യറൗണ്ടിൽത്തന്നെ വിജയിക്കും. പിന്നീട് രണ്ടാംവോട്ടും മൂന്നാം വോട്ടും മറ്റും പരിഗണിച്ച് വിജയിയെ നിർണയിക്കും. ജയിക്കാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ ഒന്നാം വേട്ടിന്റെ എണ്ണം നിശ്ചയിക്കാൻ പ്രത്യേക സൂത്രവാക്യമുണ്ട്്. ആകെ വോട്ട് + 1 (സീറ്റിന്റെ എണ്ണം + 1) എന്നതാണ് ഈ കണക്ക്. ഇതിന് ഡ്രൂപ് ക്വോട്ട (Droop quota) എന്നുപറയും. കേരളത്തിൽനിന്ന് മൂന്ന് രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുക്കേണ്ടിവന്നാൽ ഈ കണക്ക് ഉപയോഗിച്ചാണ് ഒന്നാംവോട്ട് നിശ്ചയിക്കുക. 139 എംഎൽഎമാരാണ് വോട്ടർമാർ. ജി കാർത്തികേയന്റെ മരണംമൂലം ഒരു ഒഴിവുണ്ട്.
അപ്പോൾ (139/3+1)+1 ആകും ജയിക്കാൻ ആവശ്യമായ കുറഞ്ഞ വോട്ട്. അതായത് കേരള നിയമസഭയിലെ 35 എംഎൽഎമാരുടെ വോട്ട് ആദ്യറൗണ്ടിൽത്തന്നെ ലഭിക്കുന്ന സ്ഥാനാർത്ഥികൾക്ക് രാജ്യസഭയിലെത്താം. (വോട്ട് രേഖപ്പെടുത്തുന്ന എംഎൽഎമാർ മാത്രമേ മൊത്തം വോട്ടിന്റെ കണക്കിൽ വരികയുള്ളു. ആരെങ്കിലും എത്താതിരുന്നാൽ ജയിക്കാൻ വേണ്ട ഒന്നാം വോട്ടിന്റെ എണ്ണത്തിൽ അതിനുസൃതമായ മാറ്റം വരും). വോട്ടെണ്ണുമ്പോൾ 35 വോട്ട് കിട്ടുന്നവരെ ആദ്യം വിജയിയായി പ്രഖ്യാപിക്കും. ഒഴിവ് പിന്നെയും ബാക്കിയാണെങ്കിൽ വോട്ടെണ്ണൽ തുടരും. വിജയിച്ചയാൾക്ക് 35 വോട്ടിൽ കൂടുതൽ കിട്ടിയിട്ടുണ്ടെങ്കിൽ ആ അധികവോട്ട് അയാൾക്ക് വോട്ട്ചെയ്തവർ രണ്ടാംവോട്ട് ആർക്കാണോ രേഖപ്പെടുത്തിയിരിക്കുന്നത് അവരുടെ വോട്ടായി മാറും. (ഇതേ രീതിയിൽ അവരുടെ മൂന്നാം വോട്ട് രണ്ടാംവോട്ടുമാകും). ഈ വോട്ടുകൾ ലഭിക്കുമ്പോൾ 35 വോട്ട് തികയുന്ന സ്ഥാനാർത്ഥിയെയും വിജയിയായി പ്രഖ്യാപിക്കും. പിന്നെയും ഒഴിവ് ബാക്കിയുണ്ടെങ്കിൽ വോട്ടെണ്ണൽ തുടരും. ആരും 35 വോട്ട് നേടാത്ത സ്ഥിതിവന്നാൽ ഏറ്റവും കുറഞ്ഞ വോട്ട് കിട്ടിയ ആളെ ഒഴിവാക്കും. ഇയാളുടെ രണ്ടാം വോട്ടും അവശേഷിക്കുന്ന സ്ഥാനാർത്ഥികൾക്കു മാറ്റും.
മൂന്നു സ്ഥാനാർത്ഥികൾ വിജയിക്കുംവരെ എണ്ണൽ തുടരും. ഡ്രൂപ് ക്വോട്ട (ജയിക്കാൻവേണ്ട കുറഞ്ഞ വോട്ട്) എന്നത് ഒഴിവുള്ള അത്രയും സ്ഥാനങ്ങൾ നികത്താൻ ആവശ്യമായ ഏറ്റവും കുറഞ്ഞ വോട്ടാണ്. അതായത് 139 അംഗങ്ങൾ വോട്ട്ചെയ്യുമ്പോൾ കുറഞ്ഞ ഒന്നാം വോട്ട് 34 എന്നു നിശ്ചയിച്ചാൽ നാലുപേർക്കുവരെ ആ വോട്ട് നേടാനാകും. (34x4 = 136). ഒരു സ്ഥാനാർത്ഥി കൂടുതലായി ജയിക്കാൻ അർഹത നേടും. എന്നാൽ, ഡ്രൂപ് ക്വോട്ടയുടെ സൂത്രവാക്യത്തിലൂടെയാകുമ്പോൾ മൂന്നുപേരെ മാത്രം ജയിപ്പിക്കാൻകഴിയുന്ന മിനിമം വോട്ട് കണ്ടെത്താനാകും (ശിഷ്ടം അവഗണിക്കും). മൂന്നുപേരെ തെരഞ്ഞെടുക്കാൻ 139 പേർ വോട്ട് ചെയ്യുമ്പോൾ 35 വോട്ട് വീതം നാലുപേർക്ക് കിട്ടില്ലല്ലോ. (35x4 = 140). ഈ സാഹചര്യത്തിൽ ജോർജ് പിണങ്ങിയാലും യുഡിഎഫിന് രണ്ട് പേരെ ജയിപ്പിച്ചെടുക്കാം. പിസി ജോർജ് ഉൾപ്പെടെ 73 പേരുടെ പിന്തുണയാണ് യുഡിഎഫിനുള്ളത്. ഇടതു പക്ഷത്ത് ഗണേശ് കുമാർ ഉൾപ്പെടെ 66ഉം. എന്നാൽ വീരേന്ദ്ര കുമാറും പിസി ജോർജും മാറി വോട്ട് ചെയ്താൽ യുഡിഎഫ് പിന്തുണ 70 ആകും. മറുപക്ഷത്ത് 69 ഉം. ഈ സാഹചര്യത്തിൽ ഒരു എംഎൽഎയെ കൂടി അടർത്തിയെടുക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. ഇതിലൂടെ രണ്ട് പേരെ ജയിപ്പിച്ചെടുക്കാൻ ഇടതു മുന്നണിക്കാകും. അതോടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് രാജിവയ്ക്കേണ്ട സാഹചര്യവും ഉണ്ടാകും.
സങ്കീർണ്ണമായ രാഷ്ട്രീയ സാഹചര്യമായതിനാൽ അതീവരഹസ്യമായാണ് ഇടത് ചരട് വലികൾ നടക്കുന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പിന് വിപ്പ് ബാധകമല്ലെന്ന ബോധ്യം എംഎൽഎമാരിൽ ഉണ്ടാക്കാനാണ് പ്രാഥമിക നീക്കം. ഇത് ഫലിച്ചാൽ അട്ടിമറി യാഥാർത്ഥ്യമാകുമെന്നാണ് പിസി ജോർജിന്റെ പക്ഷം. നിയമസഭയിൽ കോൺഗ്രസിന് 39 പേരുടെ അംഗബലം ഉണ്ട്. ഇതിൽ 35 ഒന്നാം വോട്ടുകൾ വയലാർ രവിക്ക് തന്നെ ലഭിക്കും. മുന്നണിയിലെ ബാക്കിയുള്ള കക്ഷികളും കോൺഗ്രസിന്റെ 4 പേരും മുസ്ലിം ലീഗിന്റെ അബ്ദുൾ വഹാബിന് ഒന്നാം വോട്ട് ചെയ്യും. ഈ സാഹചര്യത്തിൽ അട്ടിമറി നടന്നാൽ അത് ബാധിക്കുക അബ്ദുൾ വഹാബിന്റെ സാധ്യതകളെയാകും.
Stories you may Like
- പിസി ജോർജ് വഴി കോട്ടയം ജില്ലാ പഞ്ചായത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമ്പോൾ
- സ്ഥാനാർത്ഥിയായി പിസി ജോർജ് വരുമോ? എല്ലാം മോദിയും അമിത് ഷായും തീരുമാനിക്കും
- താമര ചിഹ്നത്തിൽ പിസി മത്സരിക്കാൻ സാധ്യത ഏറെ
- മുസ്ലിം ലീഗിൽ കുഞ്ഞാലിക്കുട്ടി ഇഫക്ട് തുടരുമ്പോൾ
- ഏത് കുറ്റിച്ചൂലിനെ സ്ഥാനാർത്ഥിയായി നിർത്തിയാലും പിന്തുണയ്ക്കുമെന്ന പ്രസ്താവന ദോഷം ചെയ്യുമോ?
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്