തോറ്റ് തുന്നം പാടിയിട്ടും നിരാശരാകാതെ ഹിന്ദുത്വവാദികൾ; കോൺഗ്രസ് മുക്ത ഭാരതത്തിലേക്കുള്ള പുതിയ ചുവടുവയ്പ്പെന്ന് വിലയിരുത്തൽ; അന്യം നിന്ന് പോകാതിരിക്കാൻ അരനൂറ്റാണ്ട് ഭരിച്ച കോൺഗ്രസിന് കഴിയുമോ?
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ പ്രസക്തി ഇനി എന്തെന്ന ചോദ്യമാണ് ഡൽഹിയിലെ തെരഞ്ഞെടുപ്പ് ഉയർത്തുന്നത്. 15 കൊല്ലം ഡൽഹി ഭരിച്ചത് കോൺഗ്രസാണ്. തൊണ്ണൂറുകളിൽ ബിജെപി എത്തുന്നതിന് മുമ്പ് രാജ്യതലസ്ഥാനത്ത് കോൺഗ്രസിന്റെ തേരൊട്ടമായിരുന്നു. അപ്പോഴാണ് ഡൽഹി സംസ്ഥാനമായി മാറുന്നത്. ആദ്യ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മദൻലാൽ ഖുരാന മുഖ്യമന്ത്രിയായി. പിന്നീട് സാഹബ് സിങ് വർമ്മയും സുഷമ്മാ സ്വരാജും. 1998മുതൽ ഷീലാ ദീക്ഷിത്തിലൂടെ ഡൽഹി കോൺഗ്രസ് തിരിച്ചു പിടിച്ചു. കോൺഗ്രസിന്റെ ഉറച്ച കോട്ടയായി ഷീലാ തരംഗ ഡൽഹിയെ മാറ്റി. പക്ഷേ ദേശീയ തലത്തിലെ നേതൃത്വം പ്രശ്നം ഡൽഹിയേയും ബാധിച്ചു. ഒപ്പം കോമൺവെൽത്ത് ഗെയിംസെന്ന അഴിമതി അടിവേരറുത്തു. അപ്പോഴും നേരിയ പ്രതീക്ഷയുണ്ടായിരുന്നു. അതെല്ലാം ഡൽഹിയിൽ അവസാനിക്കുകയാണ്. ഡൽഹിയിലെ ആറാം നിയമസഭയിൽ കോൺഗ്രസ് പ്രതിനിധികൾ ഉണ്ടാകില്ല.
കോൺഗ്രസ് മുക്ത ഭാരതമെന്ന മുദ്രാവാക്യമാണ് എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയർത്തിപ്പിടിച്ചത്. ഗുജറാത്തിൽ അതു നടപ്പാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഡൽഹിയിൽ മോദി എത്തുമ്പോഴും അത് തന്നെയാണ് തുടർന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ സമ്പൂർണ്ണ പരാജയം. ലോക്സഭയിൽ പ്രതിപക്ഷ നേതാവിന് പോലും കോൺഗ്രസിന് അർഹതയുണ്ടായില്ല. പാർലമെന്റ് തെരഞ്ഞെടുപ്പിൽ 44 സീറ്റെന്ന ചരിത്രപരമായ താഴേക്ക് പോക്ക്. മഹാരാഷ്ട്ര, ഹരിയാന, ജമ്മു-കാശ്മീർ, ജാർഖണ്ഡ് തെരഞ്ഞെടുപ്പുകളിലും അടിതെറ്റി. ഇവിടെയെല്ലാം ബിജെപിയോ മറ്റ് കക്ഷികളോ എന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. പഴയ പ്രതാപം ജനങ്ങളെ ഓർമിപ്പിക്കാൻ മാത്രം കഴിയുന്ന അവസ്ഥയിലേക്ക് കോൺഗ്രസ് നേതാക്കൾ മാറി. ഡൽഹി കൂടി വിധി നിർണ്ണയിക്കുമ്പോൾ കോൺഗ്രസ് മുക്ത ഭാരതമെന്ന നരേന്ദ്ര മോദി ഉയർത്തിയ മുദ്രാവാക്യം ജനങ്ങൾ ഏറ്റെടുക്കുന്നു. പക്ഷേ ഡൽഹിയിൽ അതിന്റെ ഗുണഭോക്താക്കൾ ആംആദ്മി പാർട്ടിയുമായി. ഇങ്ങനെ പോയാൽ പ്രാദേശിക സ്വഭാവമുള്ള പാർട്ടിയായി കോൺഗ്രസ് മാറുമെന്ന ഭയം അതിന്റെ നേതാക്കൾക്ക് പോലുമുണ്ട്.
കേരളത്തിലും കർണ്ണാടകയിലും അരുണാചൽ പ്രദേശിലും ഹിമാചൽ പ്രദേശിലും ആസമിലും മണിപ്പൂരിലും മേഘാലയത്തിലും മിസോറാമിലും ഉത്തരാഖണ്ഡിലും മാത്രമാണിപ്പോൾ കോൺഗ്രസ് ഭരണമുള്ളത്. ഇതിൽ കേരളമൊഴികെ എല്ലായിടത്തും ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറെ പിന്നിൽ പോയിരുന്നു. ബിജെപിക്ക് ബദലാകാനുള്ള നേതൃത്വം ഇവിടെങ്ങളിൽ കോൺഗ്രസിന് നഷ്ടമായിരിക്കുന്നു. ആംആദ്മിയും മറ്റ് പ്രാദേശിയ സംഖ്യങ്ങളും ഈ സംസ്ഥാനങ്ങളിൽ ഉയർന്നുവരാൻ സാധ്യതയുണ്ട്. അതുണ്ടായില്ലെങ്കിൽ പോലും കർണ്ണാടകവും മറ്റ് ചെറു സംസ്ഥാനങ്ങളിലേയും ഭരണപ്രാതിനിധ്യത്തിലൂടെ മാത്രം ദേശീയ രാഷ്ട്രീയത്തിൽ ബദലാകാൻ കോൺഗ്രസിന് കഴിയുകയുമില്ല. തുടർച്ചയായ തെരഞ്ഞെടുപ്പുകളിൽ വോട്ട് കുറയുന്നത് ഭരിക്കുന്ന സ്ഥലങ്ങളിലേയും വോട്ട് ബാങ്കിനെ സ്വാധീനിക്കും. അങ്ങനെ എന്തുകൊണ്ടും പ്രതികൂല രാഷ്ട്രീയ സാഹചര്യത്തെയാണ് ഡൽഹി തെരഞ്ഞെടുപ്പും കോൺഗ്രസിന് നൽകുന്നത്.
മോദിയേയും ബിജെപിയേയും ചെറുക്കാൻ കോൺഗ്രസിന് ഒറ്റയ്ക്ക് കഴിയില്ലെന്ന് തന്നെയാണ് ഡൽഹി തെരഞ്ഞെടുപ്പ് വരച്ചു കാട്ടുന്നത്. ജനക്കൂട്ടത്തെ ആകർഷിക്കാനുള്ള നേതാവ് കോൺഗ്രസ് നേതൃത്വത്തിന് അന്യമാകുന്നു. ഡൽഹി നിയമസഭയിൽ കഴിഞ്ഞ തവണ കിട്ടിയ 24 ശതമാനം വോട്ട് 8.9 ശതമാനമായി കുറഞ്ഞു. എല്ലാ വോട്ടുകളും ആംആദ്മി പാർട്ടിയുടെ വിജയത്തിൽ നിർണ്ണായകവുമായി. അതുകൊണ്ട് തന്നെ ഇനി ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ പ്രസക്തി കുറയും. ബിജെപിക്ക് എതിരായ പോരാട്ടത്തിന് പുതിയ സഖ്യങ്ങൾ ഉണ്ടാകും. അതിൽ ജനപിന്തുണ കുറയുന്ന കോൺഗ്രസിന് കാര്യമായ റോളുമുണ്ടാകില്ല. ഡൽഹിയിൽ പിടിച്ചു നിൽക്കാൻ പയറ്റിയ എല്ലാ തന്ത്രങ്ങളും പൊട്ടിയതോടെ സോണിയാ ഗാന്ധിയുടേയും രാഹുൽ ഗാന്ധിയുടേയും നേതൃത്വങ്ങൾക്ക് നേരെയും ചൂണ്ടുവിരലുകൾ ഉയരും.
മന്മോഹൻസിങ് മന്ത്രിസഭയിലെ ക്ലീൻ മുഖമായിരുന്നു അജയ് മാക്കാൻ. പിടിച്ചു നിൽക്കാനുള്ള അവസാന ശ്രമമായാണ് അജയ് മാക്കാനെ അവതരിപ്പിച്ചത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടി. ഡൽഹിയിൽ നല്ല സ്വാധീനമുള്ള നേതാവ്. എന്നിട്ടും മാക്കാന് കൈപ്പത്തി ചിഹ്നത്തിൽ തന്നെ പോലും രക്ഷിക്കാനായില്ല. സദർ ബസാർ നിയമസഭാ മണ്ഡലത്തിൽ മൂന്നാം സ്ഥാനത്താണ് അജയ് മക്കാന് പോലും ഫിനിഷ് ചെയ്യാനായത്. ഡൽഹി ജനതയുടെ കോൺഗ്രസ് വിരുദ്ധ മനോഭാവം സത്യസന്ധനായ മക്കാന് പോലും വിനയായി. സദർബസാറിൽ ജയിച്ചത് ആംആദ്മിയുടെ സോം ദത്താണ്. സോം ദത്തിന് 56,164 വോട്ട് കിട്ടി. രണ്ടാമതുള്ള ബിജെപിക്ക് 28,106ഉം. മൂന്നാം സ്ഥാനത്തായ മക്കാന് കിട്ടിയത് 12,234 വോട്ടും.
ഇതു തന്നെയാണ് ഡൽഹിയിൽ ഉടനീളം സംഭവിച്ചത്. ഡൽഹിയിൽ നാലിടത്ത് മാത്രമാണ് കോൺഗ്രസിന് രണ്ടാം സ്ഥാനത്ത് എത്താൻ കഴിഞ്ഞത്. മൂന്നാമതായ എഴുപത്തിയഞ്ച് ശതമാനം സീറ്റിലും ഏറെ പിന്നിൽ പോയി. ഇരുപതോളം സീറ്റിൽ അയ്യായിരത്തിൽ താഴെ വോട്ട് മാത്രമേ നേടാനായുള്ളൂ. മോദി വിരുദ്ധ തരംഗത്തിലുയരുന്ന വോട്ട് പെട്ടിയിലാക്കാൻ കോൺഗ്രസിന് കഴിയില്ലെന്നതിന്റെ സൂചനയാണ് ഇത്. ഇതിന് ഉത്തരം പറയേണ്ടി വരിക അജയ് മാക്കാനാവില്ലെന്നതാണ് വസ്തുത. കോൺഗ്രസ് ദേശീയ നേതൃത്വത്തിന് തന്നെയാണ് ഉത്തരവാദിത്തം.
സോണിയാ ഗാന്ധിയുടെ നേതൃപാടവം പാളുന്നു. രാഹുൽ ഗാന്ധിക്ക് ഭാവിയുടെ പ്രതീക്ഷയാകാനും കഴിയാതെ പോയി. പ്രിയങ്ക ഗാന്ധിക്കായുള്ള മുറവിളി ഉയരുമെന്ന് ഉറപ്പ്. പക്ഷേ കുടുംബവാഴ്ചയിൽ ഇന്ത്യൻ ജനതയ്ക്ക് പഴയ വിശ്വാസമില്ല. അതുകൊണ്ട് തന്നെ റോബർട്ട് വാദ്രയുടെ ഭാര്യയായ പ്രിയങ്കയ്ക്കും കോൺഗ്രസിനെ കൈപിടിച്ചുയർത്താൻ കഴിയില്ല. ഡൽഹി തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ പരാജയ ഏറ്റുവാങ്ങിയെന്ന് പറയുമ്പോഴും അവരുടെ വോട്ട് ബാങ്കിൽ വലിയ ചോർച്ചയുണ്ടായിട്ടില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 33 ശതമാനം വോട്ട് കിട്ടി. അതിപ്പോൾ 32 ആയിക്കുറഞ്ഞു. പക്ഷേ കോൺഗ്രസ് വോട്ടുകളിലെ വലിയ ചോർച്ചയാണ് ആംആദ്മിക്ക് ഗംഭീര വിജയമുണ്ടാക്കിയത്. അതുകൊണ്ട് തന്നെ ഡൽഹിയിൽ ബിജെപിക്കപ്പുറം പരാജയപ്പെടുന്നത് കോൺഗ്രസാണ്. ആരും ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനുമില്ല. കോൺഗ്രസ് ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് അജയ് മാക്കൻ രാജിവച്ചത് പലർക്കും അദ്ദേഹം നൽകുന്ന സന്ദേശമാണ്.
കോൺഗ്രസിന്റെ ദേശീയ നേതൃത്വം ഒന്നടങ്കം മാറിയാലും ഗുണമാകില്ലെന്ന് എല്ലാവർക്കും അറിയാം. അത് കൂടുതൽ അന്തചിദ്രങ്ങളിലേക്ക് കാര്യങ്ങളെത്തിക്കും. ഇനി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബീഹാറിലും കോൺഗ്രസിന് വലിയ പ്രതീക്ഷയില്ല. നരേന്ദ്ര മോദിയും എതിരാളികളും തമ്മിലുള്ള പോര് മാത്രമാകും ബീഹാറിൽ നടക്കുക. ദേശീയ തലത്തിൽ ശക്തി ക്ഷിയച്ച കോൺഗ്രസിന് വലിയ അംഗീകാരമൊന്നും നിതീഷ് കുമാറും ലാലു പ്രസാദ് യാദവും നൽകുകയുമില്ല. പേരിന് മാത്രം സീറ്റുകൾ മത്സരിക്കാൻ നൽകി മുന്നണിയിലെ ചെറുകക്ഷിയായി കോൺഗ്രസിനെ അവർ മാറ്റും. അതുകൊണ്ട് തന്നെ സമീപഭാവിയിലൊന്നും ബിജെപിക്ക് നേരിടുന്ന തിരിച്ചടികളിൽ വലിയൊരു ആഹ്ലാദ പ്രകടനത്തിന് കോൺഗ്രസിന് കഴിയുകയുമില്ല.
മോദി ഉയർത്തിയ കോൺഗ്രസ് മുക്ത ഭാരത്തിലേക്കാണ് കാര്യങ്ങളുടെ പോക്കെന്ന് മുലായം സിംഗും നിതീഷ് കുമാറും മമതാ ബാനർജിയും കരുണാനിധിയും നിതീഷ് കുമാറും നവീൻ പട്നായികുമെല്ലാം തിരിച്ചറിഞ്ഞു തുടങ്ങുമ്പോൾ ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ് എന്ന പാർട്ടിയുടെ സ്ഥാനം എവിടെയാകുമെന്നതാണ് ഉയരുന്ന ചോദ്യം. ഉയർത്തെഴുന്നേൽക്കാനുള്ള കരുത്ത് കോൺഗ്രസിന് തൽക്കാലമില്ലെന്ന് തെളിയിക്കുന്നത് തന്നെയാണ് ഡൽഹിയിലെ തെരഞ്ഞെടുപ്പ് ഫലം.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്