കേരളത്തിലെ ഏറ്റവും ജനപ്രിയനായ രാഷ്ട്രീയ നേതാവ് ഒ രാജഗോപാലാണോ? എവിടെ നിന്നാലും കൈനിറയെ വോട്ടുമായി ബിജെപി നേതാവ്; വിജയിച്ച് റിട്ടയർ ചെയ്യാൻ ഈ 86കാരന് ഭാഗ്യം ഉണ്ടാവുമോ?
ആവണി ഗോപാൽ
തിരുവനന്തപുരം: അരുവിക്കരയിൽ ബിജെപിക്കുള്ളത് പതിനായിരത്തോളം വോട്ട്. അത് മൂന്നിരട്ടിയാക്കുന്ന രാജഗോപാൽ. എവിടെ മത്സരിച്ചാലും പാർട്ടി വോട്ടുകൾക്ക് അപ്പുറം ഇരുപതിനായിരം വോട്ട് സ്വന്തമാക്കുന്ന വ്യക്തിപ്രഭാവമാണ് രാജഗോപാലിന്റേത്. ഒരു പക്ഷേ വി എസ് അച്യുതാനന്ദന് ഉള്ളതിനേക്കാൾ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന വ്യക്തിയായി രാജഗോപാൽ മാറുന്നു. അരുവിക്കരയിൽ വിഎസിനെ കാണാൻ വലിയ ആൾക്കുട്ടമെത്തി. പ്ക്ഷേ ആ സ്നേഹമൊന്നും വോട്ടായി വിജയകുമാറിന് കിട്ടിയില്ല. എന്നാൽ രാജഗോപാലിനോടുള്ള സ്നേഹം വോട്ടായി തന്നെ ബിജെപിയിക്ക് കിട്ടുകയും ചെയ്യുന്നു. കേരളത്തിലെ ഏത് മണ്ഡലത്തിലും സ്വന്തം നിലയിൽ പതിനയ്യായിരത്തിൽ പരം വോട്ട് നേടുന്ന നേതാവായി രാജഗോപാൽ മാറുകയാണ്. രാഷ്ട്രീയ എതിരാളികൾ പോലും രാജഗോപാലിന്റെ ഈ മികവ് അംഗീകരിക്കുന്നു.
ഭാരതീയ ജനസംഘത്തിന്റേയും ബിജെപിയുടേയും നേതാവ്, മുൻ രാജ്യസഭാംഗം, കേന്ദ്രത്തിൽ നിയമവകുപ്പിന്റേയും പ്രതിരോധവകുപ്പിന്റേയും റെയിൽവേ വകുപ്പിന്റേയുമൊക്കെ ചുമതല നോക്കിയ സഹമന്ത്രി എന്നൊക്കെയുള്ള നിലകളിലാണ് ഒ.രാജഗോപാൽ മലയാളിക്ക് സുപരിചിതൻ. കേന്ദ്ര മന്ത്രിയെന്ന നിലയിൽ കേരളത്തിലെത്തിച്ച വികസനം തന്നെയാണ് രാജോഗാപാലിനെ മലയാളിയുടെ രാജേട്ടനാക്കിയത്. ജനശതാബ്ദി എക്സ്പ്രസും അമൃതാ എക്സ്പ്രസും തിരുവനന്തപുരത്തെ രണ്ടാം ടെർമിനലുമെല്ലാം രാജേട്ടന്റെ സംഭാവനയാണെന്ന് മലയാളി തിരിച്ചറിയുന്നു. അതുകൊണ്ട് കൂടിയാണ് ഹിന്ദു വർഗ്ഗീയത ഉയർത്തിപ്പിടിക്കുന്ന ബിജെപിയുടെ ഭാഗമായി തെരഞ്ഞെടുപ്പിനെത്തുമ്പോഴും രാജഗോപാൽ അടിയൊഴുക്കുകളെ നിയന്ത്രിക്കുന്ന ശക്തിയാകുന്നത്. അരുവിക്കരയിൽ രാജഗോപാലിന്റെ വ്യക്തിപ്രഭാവം തന്നെയാണ് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചത്. അടുത്ത ഏപ്രിലിൽ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിലും ബിജെപിയുടെ പ്രധാനമുഖം രാജഗോപാൽ തന്നെയാകും.
നാല് കൊല്ലം മുമ്പ് അരുവിക്കരയിൽ ബിജെപിക്കായി മത്സരിച്ചത് സി ശിവൻകുട്ടിയാണ്. തിരുവനന്തപുരത്ത് നിന്നുള്ള ബിജെപിയുടെ സംസ്ഥാന സെക്രട്ടറി. ശിവൻകുട്ടി നേടിയത് 7 വോട്ട്. തുടർന്ന് മോദി തരംഗം ആഞ്ഞുവീശിയ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥി പതിനാലായിരത്തിൽ പരം വോട്ടുകൾ നേടി. ഒരു പക്ഷേ ബിജെപിയുടെ ഏറ്റവും മികച്ച പ്രകടനം. വെള്ളനാട് മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഗിരിജ കുമാരിയായിരുന്നു സ്ഥാനാർത്ഥി. സിപിഎമ്മിൽ നിന്ന് കൂറുമാറിയെത്തിയ ഗിരിജ കുമാരിക്ക് ഇടത് വോട്ടുകളും അന്ന് കിട്ടി. ഈ സ്ഥലത്താണ് രാജഗോപാൽ 34145 വോട്ട് പിടിച്ചത്. ഏഴായിരം വോട്ടിനെ അഞ്ചിരട്ടിയാക്കുന്ന മാന്ത്രിക നേതാവാണ് രാജഗോപാൽ. ഏതും മണ്ഡലത്തിലും 20,000 വോട്ടിന്റെ ഫിക്സഡ് നിക്ഷേപമുള്ള നേതാവാണ് രാജഗോപാലെന്ന വിലയിരുത്തൽ ശരിവയ്ക്കുന്ന പ്രകടനം.
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ രാജഗോപാൽ രണ്ടാമത് എത്തിയതും ഈ മികവ് മൂലമാണ്. 7 നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് പരമാവധി 1,40,000 വോട്ടുകൾ മാത്രമേ ബിജെപിക്കുള്ളൂ. ഇതാണ് 2,80,000ലേക്ക് ഉയർത്തി രാജഗോപാൽ ശശി തരൂരിന് പിന്നിൽ രണ്ടാമത് എത്തിയത്. നേമത്തെ നിയമസഭാ മത്സരത്തിലും നെയ്യാറ്റികരയിലെ ഉപതെരഞ്ഞെടുപ്പിലും ബിജെപി വോട്ടുകൾ ഉയരുന്നത് രാജഗോപാലിന്റെ ജനസമ്മതി തന്നെയാണ്. പ്രായം എൺപത്തിയേഴ് ആയിട്ടും തെരഞ്ഞെടുപ്പെത്തുമ്പോൾ ബിജെപി രാജഗോപാലിനെ ഉറ്റുനോക്കാൻ കാരണവും ഈ ജനപിന്തുണയാണ്. കേന്ദ്രത്തിൽ മോദി സർക്കാർ അധികാരത്തിൽ വന്നതു മുതൽ ഗവർണ്ണർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട പ്രധാന പേരുകാരൻ. രാജഗോപാലും ഗവർണ്ണർ പദവി ആഗ്രഹിച്ചു. എന്നാൽ ഏഴുപത് കഴിഞ്ഞവരെ വേണ്ടന്ന് പ്രഖ്യാപിക്കുന്ന പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും രാജഗോപാലിന് കൂടെ വേണം. അതുകൊണ്ട് തന്നെ സജീവരാഷ്ട്രീയം വിട്ട് ഗവർണ്ണറുടെ കുപ്പായമിടാൻ രാജഗോപാലിനെ അവർ അനുവദിക്കുന്നില്ല.
മഹാത്മാഗാന്ധിയിൽ ആകൃഷ്ടനാവുകയും സ്വാതന്ത്ര്യസമരത്തിൽ ആവേശഭരിതനാവുകയും ചെയ്ത രാജഗോപാൽ, മിഡിൽസ്കൂളിൽ പഠിക്കുമ്പോൾ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിൽ തന്റേതായ നിലക്ക് ഭാഗഭാക്കായാണ് രാഷ്ട്രീയത്തിൽ എത്തുന്നത. പാലക്കാട് വിക്ടോറിയ കോളേജിൽ ഇന്റർമീഡിയറ്റിനു പഠിക്കുമ്പോൾ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റേ ആഘോഷപരിപാടിയിലും ഒരു സന്നദ്ധഭടനായി പങ്കുചേരുന്നുണ്ട്. അതേസമയം, കോളേജിൽ സജീവമായിരുന്ന കോൺഗ്രസ്കമ്യൂണിസ്റ്റ് അനുകൂല വിദ്യാർത്ഥി സംഘടനകളോട് ഒരേപോലെ അകലം പാലിച്ചു. 'നന്നായി പഠിച്ച് ജയിച്ചുപോകണം' എന്നതായിരുന്നു ചിന്ത. 'പക്ഷെ, അതിനുശേഷം മറ്റൊരു സന്ദർഭത്തിൽ എനിക്ക് ചില പ്രേരണകളുണ്ടായി. ബാഹ്യമായും മാനസികവുമായുണ്ടായ ആ പ്രേരണകൾ എനിക്ക് പുതിയൊരു വഴി കാണിച്ചു. ഈ വഴിയിലൂടെ അഞ്ച് ദശകത്തിലേറെ സഞ്ചരിച്ച് കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോൾ തൃപ്തിതരുന്ന കാര്യങ്ങളാണ് ഒട്ടെല്ലാം തന്നെ' എന്നാണ് രാജഗോപാൽ ആത്മകഥയായ 'ജീവാമൃത'ത്തിൽ രേഖപ്പെടുത്തുന്നത്.
തൊഴിൽതേടി തമിഴ്നാട്ടിലെ സേലത്തു ചെന്നെത്തിയ പന്തളത്തുകാരൻ നീലകണ്ഠപണിക്കരുടേയും അക്കാലത്തെ ചിലരുമായുള്ള പരിചയത്തിലൂടെ വിവാഹം കഴിച്ച പാലക്കാട് ആലത്തൂരിനടുത്ത് മണപ്പാടം ഓലഞ്ചേരി തറവാട്ടിലെ കുഞ്ഞിക്കാവിന്റേയും മകനായി 1929 തിരുവോണനാളിൽ രാജഗോപാൽ ജനച്ചു. അച്ഛനായിരുന്നു ആദ്യ ഹീറോ. അച്ഛനെ ആവേശംകൊള്ളിച്ചിരുന്ന വീരസവർക്കർ മകന്റെ മനസിൽ നേതാവായി പ്രതിഷ്ഠനേടി. എന്നാൽ ഇന്റർമീഡിയറ്റ് ജയിച്ച മകൻ ഒരു കൃഷിക്കാരനായി മാറണമെന്ന അച്ഛന്റെ പ്രതീക്ഷ തെറ്റിച്ച് രാജഗോപാൽ എത്തിയത് മദ്രാസ് ലോ കോളേജിലാണ്. മദ്രാസിൽതന്നെ മെഡിസിനുപഠിക്കുകയായിരുന്ന ശാന്തയാണ് പിന്നീട് സഹധർമിണിയാവുന്നത്. നിയമബിരുദമെടുത്തിട്ടും എന്റോൾ ചെയ്യാനുള്ള പണത്തിനായി ഒരു ഇൻഷുറൻസ് കമ്പനിയിൽ രാജഗോപാലിന് ജോലിനോക്കേണ്ടിവന്നു. ഇക്കാലത്ത് സോഷ്യലിസ്റ്റ് പ്രഖ്യാപനത്തിൽ ആകൃഷ്ടനായി കോൺഗ്രസിന്റെ ആവഡി സമ്മേളനത്തിൽവരെ രാജഗോപാൽ എത്തുന്നുണ്ട്.
മന്നത്തുപത്മനാഭൻ, സ്വാമി ചിന്മയാനന്ദൻ, ഗുരുജി ഗോൾവൽക്കർ, പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായ എന്നിവരുമായൊക്കെ രാജഗോപാൽ ആത്മബന്ധം സ്ഥാപിച്ചു. ഈ മഹാപുരുഷന്മാരുടെ സാമീപ്യവും സ്വാധീനവും ആണ് ഒരു പൊതുപ്രവർത്തകനിലേക്കുള്ള രാജഗോപാലിന്റെ പാത വെട്ടിത്തുറന്നത്. സാമൂഹ്യ നന്മയ്ക്കുവേണ്ടിയുള്ള മന്നത്ത് പത്മനാഭന്റെ ആഹ്വാനം രാജഗോപാലിനെ പാലക്കാട് രൂപീകരിച്ച എൻഎസ്എസ് യൂണിറ്റിന്റെ സെക്രട്ടറി സ്ഥാനത്തെത്തിച്ചു. ചങ്ങനാശ്ശേരിയിൽ നടന്ന മന്നത്തിന്റെ ശതാഭിഷേകസമ്മേളനത്തിൽ പാലക്കാടിനെ പ്രതിനിധീകരിച്ച് രാജഗോപാൽ പങ്കെടുത്തു. 'ഗാംഭീര്യവും ആഢ്യത്വവുമുള്ള ശ്രീ തുളുമ്പുന്ന മുഖം. വല്ലാത്ത വശ്യത ആ മുഖത്തുണ്ടായിരുന്നു. തികഞ്ഞ പ്രതിജ്ഞാബദ്ധമായ കൊച്ചുകൊച്ചു വാക്യങ്ങളിൽ അദ്ദേഹം സംസാരിച്ചു.' പുതുശ്ശേരിയിൽ ഒരു ചായസൽക്കാരത്തിൽവച്ച് മന്നത്തിനെ ആദ്യമായി നേരിൽകണ്ടതിനെക്കുറിച്ച് രാജഗോപാൽ പറയുന്നു.
ഇതുപോലെതന്നെയാണ് സ്വാമി ചിന്മയാനന്ദനുമായുള്ള ബന്ധവും. പാലക്കാട് നടത്തിയ ഗീതാജ്ഞാനയജ്ഞത്തിന്റെ സംഘാടകരിൽ ഒരാളായിരുന്നു രാജഗോപാൽ. യജ്ഞശേഷമുള്ള അവഭൃഥ സ്നാനത്തിന് തെരഞ്ഞെടുത്തത് കന്യാകുമാരിയിലെ ത്രിവേണീസംഗമമായിരുന്നു. ഈ യാത്രയിൽ പന്തളത്ത് സംഘത്തെ സ്വീകരിച്ചത് മന്നം ആയിരുന്നു. സ്വാമി ചിന്മയാനന്ദനിലൂടെ ആണ് ആർഎസ്എസിന്റെ സർസംഘചാലക് ആയിരുന്ന ഗുരുജി ഗോൾവൽക്കറുടെ അടുത്ത് രാജഗോപാൽ എത്തിച്ചേർന്നതും ഋഷിതുല്യമായ ആ വ്യക്തിത്വത്തിൽ ആകൃഷ്ടനായതും.
പാലക്കാട് ചെറുകിടകർഷക തൊഴിലാളി സംഘത്തിന്റെ പ്രസിഡന്റായിരിക്കെയാണ് ഭാരതീയ ജനസംഘവുമായി അടുക്കുന്നതും തുടർന്ന് പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായയുമായി നടത്തിയ കൂടിക്കാഴ്ചയിലൂടെ ആശയപരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതുമൊക്കെ. വ്യക്തിയെന്നനിലയിലും സൈദ്ധാന്തികനെന്നനിലയിലും ദീനദയാൽജി തന്നിൽ ചെലുത്തിയ സ്വാധീനം വളരെവലുതായിരുന്നുവെന്ന് രാജഗോപാൽ പറയുന്നു.
1967 ൽ കോഴിക്കോട് നടന്ന ദേശീയ സമ്മേളനത്തിൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ദീനദയാൽജി മടങ്ങിപ്പോയതിന്റെ 41ാം ദിവസം ഉത്തർപ്രദേശിൽനിന്ന് പാറ്റ്നയിലേക്കുള്ള തീവണ്ടിയാത്രയിൽ കൊല്ലപ്പെട്ടത് രാജഗോപാലിന്റെ ജീവിതത്തിനേറ്റ ആഘാതമായിരുന്നു. പാലക്കാട് കോട്ടമൈതാനത്ത് നടന്ന അനുസ്മരണയോഗത്തിൽ പ്രസംഗിച്ച രാജഗോപാൽ താൻ വക്കീൽപ്പണി എന്നേക്കുമായി ഉപേക്ഷിക്കുകയാണെന്നും മുഴുവൻ സമയവും പാർട്ടി പ്രവർത്തനത്തിനുവേണ്ടി സമർപ്പിക്കുകയാണെന്നും പ്രഖ്യാപിച്ചു. രണ്ട് പതിറ്റാണ്ടോളമാണ് ജനസംഘം കേരളത്തിൽ പ്രവർത്തിച്ചത്. എങ്കിലും എത്ര സമരതീഷ്ണമായിരുന്നു ഈ കാലഘട്ടമെന്ന തിരിച്ചറിവ് നൽകുന്നതാണ് രാജഗോപാലിന്റെ രാഷ്ട്രീയ രംഗപ്രവേശം. അതിർത്തിയിലെ റാൻ ഓഫ് കച്ച് പാക്കിസ്ഥാന് വിട്ടുകൊടുത്ത നെഹ്റു സർക്കാരിനെതിരായ കച്ച് വിരുദ്ധ സമരത്തിൽ കച്ചിലേക്ക് പുറപ്പെട്ട കേരള സംഘത്തെ നയിച്ചത് രാജഗോപാലായിരുന്നു.
റഷ്യൻ മാതൃകയിൽ നെഹ്റു സ്വീകരിച്ച പഞ്ചവത്സരപദ്ധതിക്കെതിരെ പദ്ധതി പൊളിച്ചെഴുതുകയെന്ന മുദ്രാവാക്യവുമായി തിരുവനന്തപുരത്ത് നടത്തിയ പ്രതിഷേധമാർച്ചും സെക്രട്ടറിയേറ്റ് പിക്കറ്റിംഗുമാണ് മറ്റൊന്ന്. ഇതിൽ പങ്കെടുത്ത 55 പേരെയും അറസ്റ്റ് ചെയ്ത് 11 ദിവസത്തെ തടവിന് ശിക്ഷിച്ച് അട്ടക്കുളങ്ങര ജയിലിലടച്ചു. ഒരു പാർട്ടി എന്ന നിലയിൽ ജനസംഘത്തിന്റെ ശക്തിയും പ്രസക്തിയും കേരളത്തെ ബോധ്യപ്പെടുത്തിയ ഒന്നായിരുന്നു കേളപ്പജി നയിച്ച മലപ്പുറം ജില്ലാ സമരം. ഇ. മൊയ്തു മൗലവി അടക്കമുള്ളവരുടെ പ്രതിഷേധം വകവെക്കാതെ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ സർക്കാർ മതാടിസ്ഥാനത്തിൽ മലപ്പുറം ജില്ല രൂപീകരിച്ചതിനെതിരായ പ്രക്ഷോഭത്തിന്റെ നേതൃത്വം ജനസംഘത്തിനായിരുന്നു. മദിരാശി, ബോംബെ, ഡൽഹി എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിച്ച് പ്രക്ഷോഭത്തിന് ഒരു ദേശീയമാനം നൽകുന്നതിൽ ആക്ഷൻ കമ്മറ്റി സെക്രട്ടറിയെന്ന നിലക്ക് രാജഗോപാൽ പ്രധാന പങ്കുവഹിച്ചു.
അടിയന്തരാവസ്ഥക്കെതിരായ പ്രക്ഷോഭത്തിൽ അറസ്റ്റ് വരിച്ച് ആദ്യം പൂജപ്പുര സെൻട്രൽ ജയിലിലും പിന്നീട് വിയ്യൂർ ജയിലിലും തടവനുഭവിച്ച കാലത്തെ രാജഗോപാലിന്റെ അനുഭവങ്ങളിലൂടെ കേരള രാഷ്ട്രീയത്തിലെ പലരെയും മുഖംമൂടിയില്ലാതെ കാണാം. ബോണസ് വെട്ടിക്കുറച്ചതിനെക്കുറിച്ച് സമരം ചെയ്യുകയാണെന്ന് പറഞ്ഞ് ഇഎംഎസ് കൗശലപൂർവം ഒഴിഞ്ഞുനിന്നതും, എകെജി പ്രക്ഷോഭത്തെ പിന്തുണച്ചതും, ജയിലിൽ നിന്ന് തന്റെ പേന വാങ്ങിക്കൊണ്ടുപോയി മാപ്പെഴുതിക്കൊടുത്ത ആർ ബാലകൃഷ്ണപിള്ള ജയിൽ മന്ത്രിയായി തന്നെ തിരിച്ചെത്തിയതുമൊക്കെ രാജഗോപാൽ ആത്മകഥയിൽ വെളിപ്പെടുത്തിയിട്ടുണ്ട്.
ഒരിക്കൽ കെ.ജി. മാരാർ, കെ. രാമൻപിള്ള എന്നിവരോടൊത്ത് ബിജെപിയെ കെട്ടിപ്പെടുക്കാൻ രാജഗോപാൽ മുൻപന്തിയിലുണ്ടായിരുന്നു. ഇതിനുള്ള അംഗീകാരമായി ദേശീയ നേതൃത്വത്തിലുമെത്തി. കെ.ആർ. നാരായണനും പിന്നീട് എ.പി.ജെ. അബ്ദുൾകലാമും രാഷ്ട്രപതി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ചില തെറ്റിദ്ധാരണകൾക്കും ഒരുപാട് അവകാശവാദങ്ങൾക്കും ഇടയാക്കുകയുണ്ടായി. നാരായണൻ ക്രിസ്തുമതം സ്വീകരിച്ചയാളാണെന്ന വാദം ബിജെപിയിൽ ഉയർന്നതും ആ തെറ്റിദ്ധാരണ നീക്കി അദ്ദേഹത്തിന് പാർട്ടി പിന്തുണ ലഭ്യമാക്കിയതിൽ പ്രധാനി രാജഗോപാലായിരുന്നു. ഹിന്ദി അറിയാത്ത നാരായണനെ ആ ഭാഷ പഠിപ്പിക്കാൻ ബനാറസിൽനിന്ന് രാജഗോപാൽതന്നെ ആളെ ഏർപ്പെടുത്തിയ രസകരമായ സംഭവങ്ങളുമുണ്ട്.
പി.സി. അലക്സാണ്ടറിന്റെ പേര് പ്രമോദ് മഹാജൻ ആദ്യം നിർദ്ദേശിച്ചെങ്കിലും കോൺഗ്രസ് എതിർത്തതും പിന്നീട് എ.പി.ജെ. അബ്ദുൾകലാമിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് കണ്ടെത്തുന്നത്തിൽ രാജഗോപാൽ വഹിച്ച പങ്കും വലുതായിരുന്നു. അദ്വാനിയുടേയും വാജ്പേയുടേയും വിശ്വസ്തന് ഈ പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമായിരുന്നു മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ അംഗത്വം. പാർലമെന്റിൽ എത്താൻ ഭാഗ്യം സിദ്ധിച്ച കേരളീയനായ ഏക ബിജെപിക്കാരനാണദ്ദേഹം. അദ്ദേഹം റെയിൽവേ സഹമന്ത്രിയായിരുന്ന കാലത്താണ് കേരളം എന്നൊരു സംസ്ഥാനമുണ്ടെന്ന് റെയിൽമന്ത്രാലയം അറിഞ്ഞത് തന്നെ. കേരളത്തിൽ ഇന്നുവരെ ഉണ്ടാകാത്ത അത്ര റെയിൽ വികസനം ഉണ്ടായത് രാജഗോപാൽ മന്ത്രിയായ കാലത്താണെന്ന് കോൺഗ്രസുകാരും സി പി എമ്മുകാരും പോലും സമ്മതിക്കും.
പാതയിരട്ടിപ്പിക്കൽ, പുതിയ ട്രയിനുകൾ, മേൽപ്പാലങ്ങൾ, റെയിൽവേ സ്റ്റേഷൻ നവീകരണം, റെയിൽവേ വൈദ്യുതീകരണം തുടങ്ങി റെയിൽവേ വികസനത്തിന്റെ സമസ്ത മേഖലകളിലും രാജഗോപാലിന്റെ കൈരേഖ പതിഞ്ഞിരുന്നു. രണ്ട് തവണ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചയാളുമാണ് രാജഗോപാൽ. വ്യക്തിപരമായി അഴിമതിയോ സ്വജനപക്ഷപാതമോ അക്രമവാസനയോ ഇതുവരെ അദ്ദേഹത്തെ കുറിച്ച് കേട്ടിട്ടില്ല. ഇതെല്ലാം തന്നെയാണ് ഇന്നും രാജഗോപാലിന്റെ ജനസമ്മതിയുടെ അടിത്തറ.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്