അവസാന ലാപ്പിൽ മലപ്പുറത്തെ മുസ്ലിംലീഗ് കോട്ടകളിൽ ഇടതു മുന്നേറ്റം; 16ൽ 13ഉം നേടാനുറച്ച ലീഗിനെ പിടിച്ചു നിർത്താൻ ഏഴു സീറ്റിൽ പ്രതീക്ഷയുണർത്തി ഇടതു സ്വതന്ത്രരുടെ തേരോട്ടം; ലീഗ് സ്ഥാനാർത്ഥികൾ ഇതാദ്യമായി വിയർക്കുന്നു; മന്ത്രി മഞ്ഞളാംകുഴി അലി നേരിടുന്നത് കടുത്ത പരീക്ഷണം
എം പി റാഫി
മലപ്പുറം: തിരഞ്ഞെടുപ്പ് പ്രചാരണം ഫോട്ടോ ഫിനിഷിൽ എത്തിയതോടെ മലപ്പുറത്തെ ലീഗ് കോട്ടകളെല്ലാം എൽ.ഡി.എഫ് മേൽക്കൈ നേടിയിരിക്കുന്നു. സ്വതന്ത്രരെയും വ്യവസായികളെയും ഇറക്കിയത് തിരിച്ചടിയാകുമെന്ന് കരുതിയിരുന്ന ഇടതു മുന്നണിക്ക് മുമ്പില്ലാത്ത ആത്മവിശ്വാസമാണ് ഇക്കുറിയുള്ളത്. നേരത്തെ തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി മത്സരഗോദയിലേക്ക് മുസ്ലിംലീഗ് ഇറങ്ങിയിരുന്നു.
ലീഗിന്റെ ഒരുസമയത്തെ വിശ്രമം കഴിഞ്ഞപ്പോഴാണ് ഇടതു മുന്നണിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നത്. സ്ഥാനാർത്ഥികൾക്കായി നെട്ടോട്ടമോടിയ എൽ.ഡി.എഫ് വ്യവസായികൾക്കും ബിസിനസുകാർക്കുമെല്ലാം സീറ്റു നൽകി ഇവരെ സ്വതന്ത്രന്മാരായി രംഗത്തിറക്കി. ഇത് എതിരാളികളിൽ നിന്നും പേയ്മെന്റ് സീറ്റ് എന്ന ആരോപണങ്ങൾക്കും പാർട്ടിക്കുള്ളിൽ നിന്നുള്ള ആക്ഷേപങ്ങൾക്കും വഴിവച്ചു. ഇതോടെ പ്രതിസന്ധിയിലായിരുന്ന ഇടതുമുന്നണിക്ക് ഇപ്പോൾ ആത്മവിശ്വാസം പകരുന്നതാണ് സ്വതന്ത്രരുടെ തേരോട്ടം.
കാലങ്ങളായി സിപിഐ(എം) ഉൾപ്പടെയുള്ള ഇടതുപാർട്ടികൾ പോകാൻ മടിച്ചിരുന്ന ലീഗ് കോട്ടകളെല്ലാം സ്വതന്ത്രർ ഇറങ്ങി ഇളക്കി മറിക്കുന്ന കാഴ്ചയാണ് മണ്ഡല പര്യടനത്തിൽ മറുനാടൻ മലയാളിക്ക് കാണാൻ സാധിച്ചത്. മാത്രമല്ല, ലീഗ് സ്ഥാനാർത്ഥികൾ കിതയ്ക്കുകയൊ വിയർക്കുകയോ ചെയ്യുന്നതാകട്ടെ ഇതാദ്യവുമാണ്. മുൻകാലങ്ങളിൽ പാർട്ടി ആരെ നിർത്തിയാലും കണ്ണും പൂട്ടി കോണിക്ക് വോട്ടു ചെയ്തിരുന്ന ജനങ്ങളായിരുന്നു മലപ്പുറത്തുണ്ടായിരുന്നത്. മത്സരിക്കുന്ന സ്ഥാനാർത്ഥിക്ക് പ്രചാരണത്തിനായി മണ്ഡലത്തിൽ വല്ലപ്പോഴും വന്നാൽ മതിയാകും. വരുന്നതാകട്ടെ വലിയ പൊതുയോഗങ്ങളിലോ റോഡ് ഷോകളിലോ മാത്രവും ആയിരിക്കും. എന്നാൽ ഇന്ന് മലപ്പുറത്തെ ഓരോ മണ്ഡലത്തിലെയും സ്ഥിതി മാറിമറിഞ്ഞിരിക്കുന്നു. മന്ത്രിമാരും നേതാക്കളുമെല്ലാം വീടുതോറും കയറി വോട്ടഭ്യർത്ഥിക്കുന്ന സ്ഥിതിവിശേഷമാണുള്ളത്. ഇടതുമുന്നണിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ സ്വതന്ത്രരെ പരിഹസിച്ചും നിസ്സാരരെന്ന് വിലയിരുത്തിയും ചെയ്തിരുന്ന ലീഗ് ഇപ്പോൾ വിജയം ഉറപ്പാക്കാൻ നെട്ടോട്ടം ഓടുകയാണ്. മലപ്പുറത്ത് എൽ.ഡി.എഫ് നേടുന്ന സീറ്റുകളെല്ലാം തന്നെ സംസ്ഥാന ഭരണം നിർണയിക്കാൻ വരെ മുഖ്യഘടകമായി മാറുമെന്നാണ് രാഷട്രീയനിരീക്ഷകരുടെ വിലയിരുത്തൽ.
മലപ്പുറം ജില്ലയിൽ പതിനാറ് നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ഇടതുപക്ഷത്തിന്റെ സിറ്റിങ് സീറ്റുകളായ പൊന്നാനിക്കും തവനൂരിനും പുറമെ ഒന്നോ രണ്ടോ സീറ്റുകളായിരുന്നു തുടക്കത്തിൽ എൽ.ഡി.എഫ് പ്രതീക്ഷയർപ്പിച്ചിരുന്നത്. എന്നാൽ ഫോട്ടോ ഫിനിഷിൽ എത്തുമ്പോൾ ഏഴിൽ കുറയാത്ത സീറ്റുകൾ ലഭിക്കുമെന്നും മറ്റു മണ്ഡലങ്ങളിൽ ശക്തമായ മത്സരം കാഴ്ചവെക്കുമെന്നുമാണ് ഇടതുമുന്നണിയുടെ വിലയിരുത്തൽ. കോൺഗ്രസിന്റെ കയ്യിലുള്ള നിലമ്പൂർ, ലീഗ് സീറ്റുകളായ താനൂർ, തിരൂർ, മങ്കട, പെരിന്തൽമണ്ണ, കൊണ്ടോട്ടി, ഏറനാട് എന്നീ മണ്ഡലങ്ങളിലാണ് ശക്തമായ മത്സരം നടക്കുന്നത്. മന്ത്രിമാരായ പി.കെ അബ്ദുറബ്ബ്, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവർ മത്സരിക്കുന്ന തിരൂരങ്ങാടി, വേങ്ങര മണ്ഡലങ്ങളിലും ലീഗിന് നന്നായി കിതക്കേണ്ടി വന്നിട്ടുണ്ട്.
മണ്ഡലം രൂപീകരിച്ചതു മുതൽ ലീഗിന് ഇതേവരെ നഷ്ടമാവാത്ത താനൂരിലാണ് ഇത്തവണ പൊരിഞ്ഞ പോരാട്ടം നടക്കുന്നത്. ലീഗിൽ നിന്നും പിടിച്ചെടുക്കുമെന്ന് സിപിഐ(എം) ഉറച്ചുവിശ്വസിക്കുന്ന മണ്ഡലങ്ങളിൽ ആദ്യം പറയുന്ന പേരും താനൂരാണ്. പിണറായി വിജയന്റെ നവകേരളാ മാർച്ച് കടന്നു പോയപ്പോൾ തന്നെ വി അബ്ദുറഹിമാന് ഇടതു സ്ഥാനാർത്ഥിത്വം നേതൃത്വം ഉറപ്പ് നൽകിയിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് എട്ടു മാസം മുമ്പ് താനൂരിൽ നിലയുറപ്പിച്ച് പ്രവർത്തനം സജീവമാക്കിയിരുന്നു വി.അബ്ദുറഹിമാൻ. മുൻ കെപിസിസി അംഗവും വ്യവസായിയുമായ വി.അബ്ദുറഹിമാൻ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രനായി പൊന്നാനിയിൽ നിന്നും ജനവിധി തേടിയിരുന്നു. എതിരാളിയായിരുന്ന ഇ.ടി മുഹമ്മദ് ബഷീറിനെ വിറപ്പിക്കുന്ന മത്സരമായിരുന്നു അബ്ദുറഹിമാൻ ലോക്സഭയിൽ കാഴ്ചവച്ചത്. അന്നത്തെ മത്സരത്തിൽ താനൂരിൽ നിന്നായിരുന്നു ലീഗിന് ഏറ്റവും കൂടുതൽ വോട്ട് നഷ്ടമായത്. ഇത് വി അബ്ദുറഹിമാന് താനൂരിൽ നിന്നും വിജയപ്രതീക്ഷ വർദ്ധിപ്പിച്ചു.
സി.എച്ച് മുഹമ്മദ്കോയ, സീതി സാഹിബ്, കുട്ടിഅഹമ്മദ്കുട്ടി, പി.കെ അബ്ദുറബ്ബ്, അബ്ദുറഹിമാൻ രണ്ടത്താണി തുടങ്ങിയ ലീഗിലെ പ്രമുഖരെല്ലാം പ്രതിനിധീകരിച്ച താനൂർ മണ്ഡലം ലീഗിന്റെ പൊന്നാപുരം കോട്ടയായി പാർട്ടി എന്നും സംരക്ഷിച്ചു പോന്നു. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള പ്രമുഖർ കടപുഴകിയപ്പോഴും താനൂർ ലീഗിനെ കൈവിട്ടില്ല. എന്നാൽ കഴിഞ്ഞ പത്തു വർഷക്കാലം ലീഗ് വോട്ടുകളിൽ വലിയതോതിൽ ഇടിവു സംഭവിച്ചതായി നാലു തെരഞ്ഞെടുപ്പുകളിലെ വോട്ടിങ് നിലകൾ വ്യക്തമാക്കുന്നു. ഇത് ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ അട്ടിമറി സംഭവിക്കുമെന്നാണ് വിലയിരുത്തൽ. ലക്ഷങ്ങൾക്ക് ജയിച്ചു കയറിയിരുന്ന ലീഗിന്റെ ഇപ്പോഴത്തെ ഭൂരിപക്ഷം വെറും നാലായിരമാണ്. ഇത് നിഷ്പ്രയാസം മറികടക്കാൻ സാധിക്കുമെന്നാണ് എൽ.ഡി.എഫിന്റെ വിലയിരുത്തൽ. ദിവസങ്ങൾക്ക് മുമ്പ് സ്ഥാനാർത്ഥി വി.അബ്ദുറഹിമാന് നേരെയുണ്ടായ ലീഗുകാരുടെ അക്രമവും തീരദേശത്തെ വീടുകൾ തകർത്തതും ലീഗിന് തിരിച്ചടിയാകും.
മണ്ഡലം കൈവിട്ടു പോകില്ലെന്ന് ഉറച്ചു വിശ്വസിക്കുകയാണ് മുസ്ലിംലീഗും സ്ഥാനാർത്ഥി അബ്ദുറഹിമാൻ രണ്ടത്താണിയും. എന്നാൽ താനൂരിലെ ലീഗ്-കോൺഗ്രസ് ബന്ധത്തിലെ പൊട്ടിത്തെറി മുതലെടുക്കാൻ സാധിക്കുമെന്നാണ് ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടൽ. കൂടാതെ വി.അബ്ദുറഹിമാനെ വിജയിപ്പിക്കാൻ എപി സുന്നികളും സജീവമായി രംഗത്തുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വി അബ്ദുറഹ്മാൻ ചെയർമാനായ ടി.ഡി.എഫ് (തിരൂർ ഡെവലപ്പ്മെന്റ് ഫോറം) തിരൂരിൽ വൻ മുന്നേറ്റമുണ്ടാക്കിയിരുന്നു. ഇതിന്റെ ഭാഗമായി തിരൂർ നഗരസഭയിൽ എൽ.ഡി.എഫ് അട്ടിമറി വിജയം നേടുകയും ചെയ്തിരുന്നു. ടിഡിഎഫിന്റെ ജനറൽ കൺവീനറായ ഗഫൂർ പി. ലില്ലീസാണ് തിരൂരിൽ നിന്നും ഇത്തവണ നിയമസഭയിലേക്ക് ജനവിധി തേടുന്നത്. ഇത് തിരൂരിലും കടുത്ത മത്സരത്തിന് ഇടയാക്കിയിട്ടുണ്ട്. നാട്ടുകാരനായ ഗഫൂറും വയനാട്ടുകാരനായ ലീഗിന്റെ സി.മമ്മൂട്ടിയും തമ്മിലാണ് തിരൂരിലെ പോരാട്ടം. 2006ലെ ഇ.ടി മുഹമ്മദ് ബഷീറിന്റെ പരാജയം ഒഴിച്ചാൽ നാളിതുവരെ ലീഗ് മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2016ലും 2006 ആവർത്തിക്കുമെന്നാണ് ഇടതു പാളയത്തിലെ വിലയിരുത്തൽ.
ആര്യാടൻ മുഹമ്മദിന്റെ കുത്തക മണ്ഡലമായിരുന്ന നിലമ്പൂരിൽ ഇത്തവണ ഇടതു സ്ഥാനാർത്ഥിക്ക് അനുകൂലമായാണ് കാറ്റ് വീശുന്നത്. യു.ഡി.എഫിന്റെ ആര്യാടൻ ഷൗക്കത്തും ഇടത് സ്വതന്ത്രൻ പി വി അൻവറും തമ്മിലാണ് പ്രധാന പോരാട്ടം. പ്രമുഖ വ്യവസായി കൂടിയായ അൻവറിന്റെ സ്ഥാനാർത്ഥിത്വവും ഷൗക്കത്തിന്റെ സ്ഥാനാർത്ഥിത്വവും പാർട്ടിക്കുള്ളിൽ വലിയ എതിർപ്പിന് ഇടയാക്കിയിരുന്നു. എന്നാൽ തുടക്കത്തിലുണ്ടായിരുന്ന എതിർപ്പുകൾ മറികടന്ന് ഇരു കൂട്ടരും ശക്തമായ മത്സരമാണ് കാഴ്ച വെയ്ക്കുന്നത്. മറ്റു സ്വതന്ത്രരും ചെറുകിട പാർട്ടികളും മലപ്പുറത്തെ മറ്റു മണ്ഡലങ്ങളിൽ മത്സരരംഗത്ത് കാണാമെങ്കിലും ഇവരാരും തന്നെ നിലമ്പൂരിൽ മത്സരിക്കാനില്ല. പലരും പത്രിക സമർപ്പിച്ച് സമ്മർദത്തിൽ പിൻവലിച്ചവരാണ്. നിലമ്പൂർ നഗരസഭയുടെ ചെയർമാനായിരുന്ന ആര്യാടൻ ഷൗക്കത്തിനെ ജനം കയ്യൊഴിയില്ലെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. കരുത്തുറ്റ സ്ഥാനാർത്ഥികൽ ഏറ്റുമുട്ടുന്ന തേക്കിന്റെ നാട് ആർക്കൊപ്പം നിൽക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്.
മുസ്ലിംലീഗിന്റെ സിറ്റിംങ് എംഎൽഎയായ ടി.എ അഹമ്മദ് കബീർ മത്സരിക്കുന്ന മങ്കട മണ്ഡലത്തിൽ വീറും വാശിയോടെയാണ് മത്സരം നടക്കുന്നത്. പിടിച്ചെടുക്കാൻ സാധിക്കുമെന്ന് ഇടതു പക്ഷം കണക്കു കൂട്ടുന്ന മറ്റൊരു മണ്ഡലം കൂടിയാണ് മങ്കട. മണ്ഡലത്തിലെ വികസന മുരടിപ്പ് തന്നെയാണ് ഇവിടെയും ചർച്ചാ വിഷയം. കൂടാതെ അഡ്വ. ടി.കെ റഷീദലി എന്ന യുവ സ്ഥാനാർത്ഥിയെ ഇടതുപക്ഷത്തിന് അവതിരപ്പിക്കാൻ സാധിച്ചതും ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നു. ഡിവൈഎഫ്ഐ നേതാവും ജില്ലാപഞ്ചായത്ത് അംഗവുമാണ് റഷീദലി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മങ്കടയിൽ ഇടതു പക്ഷം അഞ്ച് പഞ്ചായത്തുകളിലെ ഭരണം തിരിച്ചു പിടിച്ചിരുന്നു. ഈ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിലും അലയടിക്കുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. ലീഗ് കോട്ടയാണെങ്കിലും രണ്ടു തവണ ഇടതിനൊപ്പം നിന്ന ചരിത്രവും മങ്കടക്കുണ്ട്.
കൊണ്ടോട്ടിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി ബീരാൻ കുട്ടിയും മുസ്ലിംലീഗിന്റെ ടിവി അബ്രാഹീമും തമ്മിലാണ് പ്രധാന പോരാട്ടം. ഇബ്രാഹീമിന് ഇത് കന്നിയങ്കമാണ്. എന്നാൽ മണ്ഡത്തിലെ ലീഗ്, കോൺഗ്രസ് പ്രശ്നവും ലീഗിനകത്തെ പൊട്ടിത്തെറിയുമെല്ലാം വോട്ടാകുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. കൊണ്ടോട്ടിയിലെ സിറ്റിങ് എംഎൽഎയായ കെ മുഹമ്മദുണ്ണി ഹാജിക്ക് സീറ്റ് നൽകാത്തതിൽ വലിയൊരു വിഭാഗം ലീഗുകാർക്ക് ഇപ്പോഴും അമർഷം തീർന്നിട്ടില്ല. ലീഗുമായി ഇടഞ്ഞു നിൽക്കുന്നവരെ കൂടെ നിർത്താനായാൽ ഇവിടെ ഇടതുമുന്നണിക്ക് വിജയം ഉറപ്പാണ്. ലീഗിന്റെ പി.കെ ബഷീർ എംഎൽഎയും സിപിഐയുടെ കെടി അബ്ദുൽ റഹ്മാനും മത്സരിക്കുന്ന ഏറനാട് മണ്ഡലത്തിലും ഇത്തവണ ലീഗിന് ജയിച്ചു കയറുക അത്ര എളുപ്പമാകില്ല. സിറ്റിങ് എംഎൽഎയായ പികെ ബഷീറിനെതിരെ ഉയർന്ന കൊലപാതക കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളും എ.പി സുന്നികളുടെ പരസ്യ എതിർപ്പുകളും ഏതു രീതിയിലുള്ള തിരിച്ചടി ഉണ്ടാക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്.
നിറം മാറുന്ന പെരിന്തൽമണ്ണക്ക് ആർക്കും പിടികൊടുക്കാത്ത ചരിത്രമാണുള്ളത്. നാലുതവണ ഇടതുമുന്നണി പെരിന്തൽമണ്ണയെ പ്രതിനിധീകരിച്ചിട്ടുണ്ട്. മണ്ഡലത്തിലെ സിറ്റിങ് എൽ.എൽ.എയും ലീഗിന്റെ അഞ്ചാം മന്ത്രിയുമായ മഞ്ഞളാംകുഴി അലിയും മുൻ എംഎൽഎ ശശികുമാറും തമ്മിലാണ് ഇവിടെ പോരാട്ടം. തദ്ദേശ തെരഞ്ഞെടുപ്പിൽ 350 വോട്ടുകളുടെ വ്യത്യാസം മത്രമാണ് എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ളത്. 2011ൽ നിയമസഭയിലേക്ക് മാറ്റുരച്ച ശക്തരായ സ്ഥാനാർത്ഥികളാണ് ഇത്തവണയും എന്നത് പെരിന്തൽമണ്ണയെ പ്രവചനാതീതമാക്കുന്നു. എന്നാൽ ലീഗിനകത്തെ ഭിന്നതയും അഭിപ്രായവ്യത്യാസവുമാണ് ഇടതിന് പ്രതീക്ഷ. അതേസമയം മണ്ഡലത്തിൽ നടപ്പിൽ വരുത്തിയ വികസനം ഉയർത്തിക്കാട്ടിയാണ് അലിയുടെ തേരോട്ടം.
വോട്ട് അരക്കിട്ടുറപ്പിക്കാനുള്ള അവസാനവട്ട കിതപ്പിലാണ് ജില്ലയിലെ മറ്റു രണ്ട് മന്ത്രിമാരും. തുടക്കത്തിൽ നിസാരമാക്കിയെങ്കിലും അവസാനമായതോടെ മണ്ഡലത്തിൽ നിന്നും മാറാൻ സാധിക്കാത്ത അവസ്ഥയാണ് ലീഗ് മന്ത്രിമാർക്ക്. വേങ്ങരയിൽ പികെ കുഞ്ഞാലിക്കുട്ടിക്കും തിരൂരങ്ങാടിയിൽ പികെ അബ്ദുറബ്ബിനും വിജയം സുനിശ്ചിതമാണെങ്കിലും ഭൂരിപക്ഷം പഴയതു പോലെ ലഭിക്കില്ലെന്നാണ് പാർട്ടിക്കുള്ളിലെ വിലയിരുത്തൽ. ഇതുപോലെ നെഞ്ചിടിപ്പ് കൂട്ടിയ തിരഞ്ഞെടുപ്പ് മുമ്പൊരിക്കലും നേരിടേണ്ടി വന്നിട്ടില്ലെന്നാണ് ഇരുവരുടെയും പക്ഷം.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മറ്റു മണ്ഡലങ്ങളെല്ലാം ഇ.ടി മുഹമ്മദ് ബഷീറിനെ കൈവിട്ടപ്പോൾ തിരൂരങ്ങാടിയിലെ ഭൂരിപക്ഷമായിരുന്നു ലീഗ് കോട്ടയെ കാത്തത്. തദ്ദേശ തെരഞ്ഞെടുപ്പിൽ സാമ്പാർ മുന്നണിയുടെ പിറവിയും അബ്ദുറബ്ബിന്റെ നാടായ പരപ്പനങ്ങാടി നഗരസഭയിൽ ലീഗിനേറ്റ തിരിച്ചടിയും മണ്ഡലത്തിലുടനീളം പ്രതിഫലിക്കുമെന്നാണ് ഇടത് കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. കോൺഗ്രസ് പാരമ്പര്യമുള്ള യുവനേതാവ് നിയാസ് പുളക്കലകത്താണ് തിരൂരങ്ങാടിയിൽ ഇടത് സ്വതന്ത്രനായി മത്സരരംഗത്തുള്ളത്. മണ്ഡലത്തിലെ ലീഗ് നേതൃത്വത്തിൽ നിന്നുള്ള കൊഴിഞ്ഞു പോക്കും ഇടത് സ്ഥാനാർത്ഥിയുടെ മുന്നേറ്റവും ലീഗിനെ ആശങ്കപ്പെടുത്തുന്നുണ്ട്. പക്ഷെ, മുൻ ഉപമുഖ്യമന്ത്രി പരേതനായ അവുക്കാദർ കുട്ടി നഹയുടെ പുത്രനെ തിരൂരങ്ങാടി കൈവിടില്ലെന്ന് ഉറച്ചു വിശ്വസിക്കുകയാണ് മുസ്ലിംലീഗ്.
അണികളുടെ സ്വന്തം കുഞ്ഞാപ്പ മത്സരിക്കുന്ന വേങ്ങരയിൽ ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ മാത്രമാണ് തർക്കം. എന്നാൽ കഴിഞ്ഞ തവണത്തെ 38,237 എന്ന ഭൂരിപക്ഷത്തിൽ വലിയ തോതിൽ ഇടിവ് സംഭവിക്കുമെന്ന് യു.ഡി.എഫ് ക്യാമ്പുകൾ തന്നെ വിലയിരുത്തുന്നു. മണ്ഡലത്തിൽ നടപ്പിൽ വരുത്തിയ വികസനമാണ് കുഞ്ഞാലിക്കുട്ടിയുടെ കൈമുതൽ. വിവാദക്കുരുക്കിൽ അകപ്പെടാത്ത അഞ്ചു വർഷവും കുഞ്ഞാലിക്കുട്ടിക്ക് തുണയാകും. എതിർ സ്ഥാനാർത്ഥി അഡ്വ.പിപി ബഷീറിന്റെ മുന്നേറ്റം ഗൗരവത്തോടെയാണ് ലീഗ് കേന്ദ്രങ്ങൾ കാണുന്നത്. വേങ്ങര മണ്ഡലത്തിലെ ലീഗ് -കോൺഗ്രസ് പോരും അനുകൂലമാക്കാൻ സാധിക്കുമെന്നാണ് എൽ.ഡി.എഫ് വിശ്വസിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്