നാല് വട്ടം വിജയിച്ച സിറ്റിങ് സീറ്റ് വിട്ടുകൊടുക്കാൻ വയ്യെന്ന് ആർഎസ് പി; സ്ഥിരമായി മത്സരിക്കുന്ന സീറ്റ് വിട്ടു കൊടുക്കില്ലെന്ന് ലീഗും; യുഡിഎഫിന് ഏറ്റവും തലവേദനയാവുക ഇരവിപുരം തന്നെ; അവസരം മുതലെടുക്കാൻ പിള്ളയെ തന്നെ ഇറക്കാൻ ആലോചിച്ച് ഇടത് മുന്നണിയും
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ടും കൈയും നീട്ടിയാണ് ആർഎസ്പിയെ യുഡിഎഫ് കൈപിടിച്ച് സ്വീകരിച്ചത്. കൊല്ലം സീറ്റ് നൽകി എൻകെ പ്രേമചന്ദ്രനെ എംപിയുമാക്കി. കൊല്ലത്തെ വിജയത്തിന് കാരണം ആർഎസ്പി സാന്നിധ്യമാണെന്ന് യുഡിഎഫ് വിലയിരുത്തുകയും ചെയ്തു. സിറ്റിങ് എംപിയായ പീതാംബര കുറുപ്പിനെ മാറ്റിയാണ് കോൺഗ്രസ് മുന്നണിക്ക് കരുത്തു പകരാൻ പ്രേമചന്ദ്രനെ എംപിയാക്കിയത്. എന്നാൽ കൊല്ലം ഇരവിപുരത്തെ നിയമസഭാ സീറ്റിൽ ഈ മാതൃക ആവർത്തിക്കാൻ മുസ്ലിം ലീഗ് തയ്യാറല്ല. ഇരവിപുരത്തെ സിറ്റിങ് എംഎൽഎ ആർഎസ്പിയുടെ സെക്രട്ടറി കൂടിയായ എഎ അസീസാണ്. അതുകൊണ്ട് തന്നെ ഈ സീറ്റിനായുള്ള അവകാശ വാദം ന്യായമാണ്.
എന്നാൽ ഇതൊന്നും അംഗീകരിക്കാൻ മുസ്ലിം ലീഗ് തയ്യാറല്ല. അസീസ് സ്ഥിരമായി മത്സരിച്ച് ജയിക്കുന്ന ഇരവിപൂരം വിട്ട് നൽകില്ലെന്നാണ് ലീഗിന്റെ കൊല്ലം ജില്ലാ കമ്മറ്റിയുടെ വാദം. സീറ്റ് കിട്ടിയില്ലെങ്കിൽ വിമതനെ നിർത്തുമെന്നും പറയുന്നു. മന്ത്രിപദമോഹമുള്ള മലബാർ നേതാക്കളാണ് ഇരവിപുരത്തെ സീറ്റ് ആർഎസ്പിക്ക് നൽകാനുള്ള നീക്കത്തിന് പിന്നിലെന്നും ജില്ലാ നേതൃത്വം പറയുന്നു. 1980 മുതൽ തങ്ങൾ മത്സരിക്കുന്ന ഈ സീറ്റ് വിട്ടുനൽകില്ലെന്ന ഉറച്ച നിലപാടിലാണ് ലീഗ് ജില്ലാ നേതൃത്വം. 1996 മുതൽ തുടർച്ചായി വിജയിക്കുന്ന ഈ സീറ്റ് വിട്ടുനൽകാനാവില്ലെന്ന് വാശിയിൽ ആർ.എസ്പിയും ഉറച്ചുനിൽക്കുന്നു. ഇരവിപുരം ആർ.എസ്പിക്ക് നൽകുന്നതിനോടാണ് കോൺഗ്രസ് നേതൃത്വത്തിനും താൽപര്യം.
ഇരവിപുരത്ത് സ്ഥാനാർത്ഥിയായി ജില്ലാ പ്രസിഡന്റ് എ.യൂനൂസ് കുഞ്ഞിനെയും ലീഗ് ജില്ലാക്കമറ്റി തീരുമാനിച്ചു. ഇനി സംസ്ഥാന നേതൃത്വത്തിന്റെ അനുമതി മാത്രം ലഭിച്ചാൽ മതി. 1980ൽ കോൺഗ്രസിന് വിട്ടു നൽകിയ ചടയമംഗലത്തിന് പകരം സീറ്റ് കിട്ടിയിട്ടില്ല. തിരുവനന്തപുരത്തും ഈ അനുഭവം ഉണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ വീട്ടുവീഴ്ചയ്ക്ക് തയ്യാറായി. പക്ഷേ ലീഗ് സ്ഥാനാർത്ഥികളെയെല്ലാം ആർ.എസ്പിയും കോൺഗ്രസും കാലുവാരി. ഇനി വിട്ടുവീഴ്ചയ്ക്കില്ല. ചടയമംഗലം സീറ്റ് തരാമെന്ന് പറയുന്നുണ്ട്. പക്ഷേ അവിടെ മത്സരിച്ചാൽ രാവിലെ തന്നെ തോറ്റുപോകുമെന്നും ലീഗ് ജില്ലാ പ്രസിഡന്റ് എ.യൂനുസ് കുഞ്ഞ് പറയുന്നു. എന്നാൽ ഇരവിപുരം ആർ.എസ്പിക്ക് നൽകി കരുനാഗപ്പള്ളി വാങ്ങാനാണ് മുസ്ലിം സംസ്ഥാന നേതൃത്വത്തിന്റെ നീക്കം. എന്നാൽ വിട്ടുവീഴ്ചയ്ക്ക് ജില്ലാ കമ്മറ്റി തയ്യാറുമല്ല.
ഈ സാഹചര്യം മുതലെടുക്കാനാണ് സിപിഎമ്മിന്റെ നീക്കം. ഇരവിപുരത്ത് മത്സരിക്കാൻ ആർ ബാലകൃഷ്ണ പിള്ള തയ്യാറാണ്. ഈ സാഹചര്യത്തിൽ പിള്ളയ്ക്ക് സീറ്റ് നൽകാനാണ് നീക്കം. ഇതിലൂടെ പിള്ളയ്ക്കും ഗണേശിനും സീറ്റ് നൽകിയെന്ന് വരുത്തുകയും ചെയ്യാം. ഇരവിപുരത്തെ നായർ വോട്ടുകൾ അനുകൂലമാക്കാൻ പിള്ളയിലൂടെ കഴിയുമെന്നാണ് സിപിഐ(എം) നിലപാട്. മുസ്ലിം സമുദായവും പിള്ളയെ പിന്തുണയ്ക്കും. പിഡിപി അടക്കമുള്ള പാർട്ടികളുമായി പിള്ളയ്ക്ക് നല്ല ബന്ധമുണ്ട്. എന്നാൽ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട പിള്ളയെ മത്സരിപ്പിക്കുന്നതിനെ വി എസ് അച്യുതാനന്ദൻ എങ്ങനെ എടുക്കുമെന്ന ചിന്ത നേതൃത്വത്തെ അലട്ടുന്നുണ്ട്. വി എസ് നിശബ്ദനായാൽ ഇരവിപുരത്ത് പിള്ള ഇടത് സ്ഥാനാർത്ഥിയാകും. പിള്ളയ്ക്ക് ഇരവിപുരത്ത് ഉറപ്പായും ജയിക്കാൻ കഴിയുമെന്നാണ് കേരളാ കോൺഗ്രസ് ബിയുടേയും നിലപാട്.
യുഡിഎഫിൽ നിൽക്കുമ്പോൾ പിള്ളയ്ക്ക് രണ്ട് സീറ്റുകളുണ്ടായിരുന്നു കൊട്ടാരക്കരയും പത്തനാപുരവും. ഇതിൽ കൊട്ടാരക്കരയിലാണ് സ്ഥിരമായി പിള്ള മത്സരിച്ച് പോന്നത്. എന്നാൽ പിള്ളയെ തോൽപ്പിച്ച് അയിഷാ പോറ്റി സീറ്റ് ഇടതുപക്ഷത്ത് എത്തിച്ചു. രണ്ട് തവണ സിപിഐ(എം) തുടർച്ചയായി മത്സരിച്ച സീറ്റ് പിള്ള ചോദിക്കുന്നുമില്ല. എന്നാൽ കൊല്ലം ജില്ലയിൽ എവിടെയെങ്കിലും ഒരു സീറ്റ് കൂടി ചോദിച്ചു. ചവറയും ഇരവിപുരവുമാണ് ചോദിച്ചത്. ഇത് നൽകേണ്ടെന്നായിരുന്നു സിപിഎമ്മിന്റെ ആദ്യ നിലപാട്. എന്നാൽ ഇരവിപുരത്തെ യുഡിഎഫിലെ തമ്മിലടിയോടെ പിള്ള മത്സരിച്ചാൽ സാധ്യതയുണ്ടെന്ന് സിപിഐ(എം) വിലയിരുത്തുന്നു. യുഡിഎഫ് ക്യാമ്പിലെ വോട്ടുകൾ പിള്ളയ്ക്ക് ചോർന്ന് കിട്ടുമെന്നാണ് വിലയിരുത്തൽ.
എന്നാൽ ആർഎസ്പിക്ക് ഇരവിപുരം നിർണ്ണായകമാണ്. സംസ്ഥാന സെക്രട്ടറിയുടെ സിറ്റിങ് സീറ്റ് വിട്ടുകൊടുക്കാൻ അസീസ് തയ്യാറല്ല. കോവൂർ കുഞ്ഞുമോനും കൂട്ടരും ഇടതുപക്ഷത്തേക്ക് പോകുമ്പോൾ അസീസിനേയും ഒപ്പം കൂട്ടാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇരവിപുരം സീറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമ്പോൾ ലീഗ് വോട്ടുകൾ പോലും തനിക്ക് കിട്ടുമെന്ന് അസീസ് കരുതി. അതുകൊണ്ട് മാത്രമാണ് യുഡിഎഫ് വിട്ടു പോകാത്തതും. അതിനാൽ ഇരവിപുരം കിട്ടിയേ മതിയാകൂ എന്ന് അസീസും പറയുന്നു. കൊല്ലം ജില്ലയിൽ അസീസിന് മത്സരിച്ച് ജയിക്കാൻ ഇതിലും അനുയോജ്യമായ മറ്റൊരു മണ്ഡലവും ഇല്ല. അതും ആർഎസ്പിയെ കടുംപിടത്തത്തിന് നിർബന്ധിതരാക്കുന്നു. ഈ സീറ്റ് കോൺഗ്രസ് തങ്ങൾക്ക് തന്നെ നൽകുമെന്നാണ് ആർഎസ്പിയുടെ ഇപ്പോഴുമുള്ള പ്രതീക്ഷ.
കൊല്ലം നഗരസഭയുടെ 14,15 വാർഡുകൾ. 20 മുതൽ 41 വരേയുമുള്ള വാർഡുകളും കൊല്ലം താലൂക്കിൽ ഉൾപ്പെടുന്ന മയ്യനാട് എന്ന പഞ്ചായത്തും ചേർന്നതാണ് ഇരവിപുരം നിയമസഭാമണ്ഡലം. ഇവിടെ ആർഎസപി നിർണ്ണായക ശക്തിയാണ്. എന്നാൽ കോവൂർ കുഞ്ഞുമോനും സംഘവും ഇടതുപക്ഷത്ത് എത്തിയതോടെ ആർഎസ്പിയുടെ ശക്തികുറഞ്ഞെന്നാണ് സിപിഐ(എം) വിലയിരുത്തൽ. അതുകൊണ്ട് കൂടിയാണ് പിള്ളയെ രംഗത്ത് ഇറക്കി വിജയം നേടാൻ സിപിഐ(എം) ശ്രമിക്കുന്നത്.
Stories you may Like
- കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗത്വം; മുസ്ലിം ലീഗിലും പൊട്ടിത്തെറി
- ലീഗ്-സമസ്ത പോര് രൂക്ഷമാകുന്നു
- പാപഭാരം ഏറ്റെടുക്കണോയെന്ന് മുസ്ലിം ലീഗ് പരിശോധിക്കണമെന്ന് ഷിബു ബേബി ജോൺ
- മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
- അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് മുസ്ലിം ലീഗ് ഭീഷണി; കണ്ണൂർ യുഡിഎഫിൽ തർക്കം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍