ഒ രാജഗോപാൽ തിരുവനന്തപുരം മേയർ ആകുമോ? കേരളത്തിൽ അക്കൗണ്ട് തുറക്കാൻ വീണ്ടും രാജേട്ടനെ പരീക്ഷിക്കാൻ ഉറച്ച് ബിജെപി; മുതിർന്ന നേതാവിന്റെ ഗവർണർ സ്ഥാനം സ്വപ്നം ആയേക്കും
തിരുവനന്തപുരം: തെരഞ്ഞെടുപ്പു റമ്മികളിയിൽ ബിജെപിയുടെ കുത്തിലെ തുറുപ്പുഗുലാനാണ് എന്നും ഒ രാജഗോപാൽ. സംസ്ഥാനത്തെ ബിജെപിയുടെ ഉള്ളിലെ രാഷ്ട്രീയബലാബലങ്ങളിൽ ക്ഷീണിതസ്ഥാനത്താണ് 'രാജേട്ട'നെങ്കിലും ഒരു തെരഞ്ഞെടുപ്പു വന്നാൽ പരമാവധി വോട്ടുവാരാൻ ഈ വയോധികനെ കൂടിയേ തീരു. മത്സരിച്ച ഓരോ തെരഞ്ഞെടുപ്പിലും തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിൽ ബിജെപിയുടെ വോട്ടുവിഹിതം വർദ്ധിപ്പിച്ച ചരിത്രമേ രാജഗോപാലിനുള്ളൂ. ഈ പ്രത്യേകതയാവാം, സ്ഥിരം ബലിയാട് പദവി ഉറപ്പിക്കാൻ ഇദ്ദേഹത്തിനു തന്നെ നറുക്കു വീഴുന്നതിനു കാരണം.
കേരളത്തിൽ അടുത്തവർഷം വരാൻ പോകുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭ പിടിക്കാൻ രാജഗോപാലിനെ ഇറക്കി പരീക്ഷിക്കാൻ ഒരുങ്ങുകയാണ് ബിജെപി. പാർട്ടി അദ്ധ്യക്ഷൻ അമിത് ഷായുടേതാണ് തിരക്കഥ. ഇത്തവണത്തെ ലോകസഭാ തെരഞ്ഞെടുപ്പിൽ നഗരസഭയിൽ ബിജെപിയുണ്ടാക്കിയ മുന്നേറ്റം കോർപ്പറേഷൻ തെരഞ്ഞെടുപ്പിലും ആവർത്തിക്കാനായാൽ കേരളത്തിന്റെ തലസ്ഥാനനഗരം കൈപ്പിടിയിൽ ഒതുക്കാൻ ബിജെപിക്കാവും. ലോകസഭാ തെരഞ്ഞെടുപ്പിൽ നഗരസഭയിലെ നൂറുവാർഡുകളിൽ 62 എണ്ണത്തിൽ ബിജെപി വോട്ട് ഷെയറിൽ ഒന്നാമതായിരുന്നു. തിരുവനന്തപുരം നിയമസഭാ മണ്ഡല പരിധിയിലാവട്ടെ, ഇടതു സ്ഥാനാർത്ഥിയെ പിന്തള്ളി രാജഗോപാൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. ഈ നേട്ടം മുതലെടുക്കാനുള്ള പദ്ധതിയാണ് അണിയറയിൽ ഒരുങ്ങുന്നത്.
നഗരം ബിജെപിയെ സ്വീകരിക്കാൻ വിമുഖത കാട്ടില്ല എന്ന കണക്കുകൂട്ടലിലാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനശൈലി ബിജെപിക്കു വോട്ടുചെയ്തവരെ ബിജെപി പാളയത്തിൽ തന്നെ ഉറപ്പിച്ചുനിർത്താൻ സഹായകമാകുമെന്നും രാജഗോപാലിന്റെ വ്യക്തിപ്രഭാവം കൂടിയാകുമ്പോൾ നഗരസഭ കയ്യിലിരുന്നാലും അത്ഭുതപ്പെടാനില്ല എന്നുമാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. അതേ സമയം ഇങ്ങനെ സംഭവിക്കണമെങ്കിൽ എല്ലാ വാർഡിലും രാജഗോപാൽ തന്നെ മത്സരിക്കേണ്ടിവരുമെന്നാണ് വിമർശകർ പരിഹരിക്കുന്നത്.
നിലവിലുള്ള നഗരസഭയിൽ ആറു കൗൺസിലർമാരാണ് ബിജെപിക്കുള്ളത്. പതിനേഴ് വാർഡുകളിൽ രണ്ടാമതെത്താനും ബിജെപിക്കു കഴിഞ്ഞിരുന്നു. ഈ സ്ഥാനത്തുനിന്നാണ് 62 വാർഡുകളിൽ ഭൂരിപക്ഷം പിടിച്ചുകൊണ്ട് രാജഗോപാൽ ലോകസഭാ തെരഞ്ഞെടുപ്പിൽ ചരിത്രം സൃഷ്ടിച്ചത്. ഈ അനുകൂല സാഹചര്യം ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോൾ പ്രയോജനപ്പെടുത്തണം എന്നാണ് അമിത് ഷാ ചോദിക്കുന്നത്. രാജഗോപാലിനെ മേയർ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചുകൊണ്ട് നഗരസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടാൽ ഇതു സാധിക്കും എന്നാണ് അദ്ദേഹത്തിന്റെ ആത്മവിശ്വാസം.
അതേ സമയം ഇതിനു വിരുദ്ധമായി നിൽക്കുന്ന മറ്റൊരു കണക്കുകൂടിയുണ്ട്. ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 766 വോട്ടിന്റെ ലീഡ് കിട്ടിയ വാർഡാണ് കഴക്കൂട്ടത്തെ ആറ്റിപ്ര. ആറ്റിപ്രയിലെ ആകെയുള്ള അഞ്ചുബൂത്തുകളിൽ നാലിലും ബിജെപിയാണ് ലീഡ് ചെയ്തത്. ഇവിടെ ഇടതുകൗൺസിലറായിരുന്ന സംഗീത ആത്മഹത്യ ചെയ്തതിനെ തുടർന്ന് ഉപതെരഞ്ഞെടുപ്പു നടന്നത് ലോകസഭാ റിസൽറ്റ് പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ്. മേയിൽ നടന്ന ഈ തെരഞ്ഞെടുപ്പിൽ പക്ഷെ ബിജെപി സ്ഥാനാർത്ഥി ആർ ഒ യമുനയ്ക്ക് വെറും 825 വോട്ടു മാത്രമേ നേടാനായുള്ളൂ. കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട സിപിഐ(എം) സ്ഥാനാർത്ഥി ശോഭ ശിവദത്തിന്റെ ഭൂരിപക്ഷം പോലും അതിനേക്കാൾ അധികമായിരുന്നു. 913 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് ശോഭ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടത്. ലോകസഭാ തെരഞ്ഞെടുപ്പിലെ വോട്ടിങ് പാറ്റേണും തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള വോട്ടിങ് പാറ്റേണും തമ്മിൽ കടലും കടലാടിയും തമ്മിലുള്ള ബന്ധംപോലുമില്ല എന്നാണ് ഇത് കാണിക്കുന്നത്. മോദി തരംഗവും രാജഗോപാൽ ജയിച്ചാൽ ക്യാബിനറ്റ് മന്ത്രിയാകും എന്ന പ്രതീക്ഷയുമാണ് ലോകസഭയിലേക്ക് അത്രയും വോട്ട് സമാഹരിക്കാൻ ബിജെപിയെ പ്രാപ്തമാക്കിയത്. എന്നാൽ പ്രാദേശിക രാഷ്ട്രീയം വന്നപ്പോൾ കളിമാറി. നഗരസഭയിലെ പല വാർഡുകളിലെയും സ്ഥിതി ഇതുതന്നെയാണ്.
അതേ സമയം രാജഗോപാലിനെ മേയറായി ഉയർത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടാൽ അത്ഭുതം ആവർത്തിക്കാനാകും എന്നുമാണ് അമിത് ഷായുടെ നിലപാട്. എന്നാൽ പാർട്ടി പ്രസിഡന്റിന്റെ ആശയത്തോട് രാജഗോപാൽ അത്ര താത്പര്യം കാട്ടുന്നില്ല. ഉത്പത്തിയിൽ തന്നെ പരാജയം മണക്കുന്ന മറ്റൊരു പരീക്ഷണത്തിനു കൂടി തന്നെ ബലിയാടാക്കുന്നതിൽ ആദർശധീരനായ രാജഗോപാലിന് അതൃപ്തിയുണ്ട്. നഗരസഭയിലെ അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ സഹായിക്കുമെങ്കിലും ഭരണം പിടിക്കാൻ പറ്റുമെന്ന പ്രതീക്ഷയില്ല എന്നതാണ് സത്യം. എൽ കെ അദ്വാനിയോടും മുരളി മനോഹർ ജോഷിയോടും അടുപ്പം പുലർത്തുന്ന നേതാവു കൂടിയാണ് രാജഗോപാൽ. എന്നാൽ പൊതുവേ ശാന്തനായതിനാൽ വലിയ ശത്രുത സമ്പാദിച്ചുകൂട്ടിയിട്ടില്ല. എങ്കിലും പ്രായമായവരെ മാറ്റിനിർത്തുന്ന കൂട്ടത്തിൽ അദ്ദേഹത്തെയും മാറ്റിനിർത്തിയതിനാലാണ് ഗവർണർ സ്ഥാനത്തേയ്ക്ക് നിയോഗിക്കാതെയിരുന്നത്. നഗരസഭയിലേക്ക് അദ്ദേഹത്തെ ഫീൽഡ് ചെയ്യാനുള്ള നീക്കം, നാണംകെടുത്തി ഒതുക്കാനാണെന്ന വികാരം സംസ്ഥാനനേതൃത്വത്തിൽ ചിലർക്കുണ്ട്. കേന്ദ്രമന്ത്രിയായിരുന്ന രാജഗോപാൽ ഒരു നഗരസഭാ കൗൺസിലറായി ഇരിക്കുന്നതിലെ യുക്തിരാഹിത്യവും രാജഗോപാലിനെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു. പ്രായാധിക്യവും അതിന്റേതായ ആരോഗ്യപ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടുന്നുണ്ട്. ഇനിയൊരു തെരഞ്ഞെടുപ്പങ്കത്തിന് എല്ലായിടത്തും ഓടിയെത്താൻ തനിക്കാകുമോ എന്ന ഉറപ്പ് രാജഗോപാലിനു പോലും കാണില്ല. എന്നാൽ, അത് കണക്കിലെടുക്കേണ്ടെന്നും പാർട്ടി താത്പര്യമാണ് വലുതെന്നും ദേശീയ അദ്ധ്യക്ഷൻ പറഞ്ഞതായാണ് അറിയുന്നത്.
ഇടതുവലതു മുന്നണികളെ പൊളിക്കാൻ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയംകൊണ്ട് കാര്യമില്ലെന്നാണ് അമിത് ഷായുടെ നിലപാട്. സ്വന്തം നിലയ്ക്ക് ജയിക്കുന്നതിനെ കുറിച്ച് ചിന്തിച്ചേ മതിയാകൂ. കേരളത്തിൽ എങ്ങനെയും ചുവടുറപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ദേശീയ അദ്ധ്യക്ഷൻ മുന്നോട്ടു നീങ്ങുന്നത്. തിരുവനന്തപുരം നഗരസഭാ ഭരണം പിടിക്കുന്നതിനു പുറമേ സംസ്ഥാനത്ത് ഇരുപതിനായിരം ബൂത്ത് കമ്മിറ്റികളുണ്ടാക്കാനും അംഗങ്ങളുടെ എണ്ണം പത്തുലക്ഷത്തിലധികമാക്കി വർദ്ധിപ്പിക്കാനുമാണ് ശ്രമം. വിഭാഗീയതയാണ് നിലവിലുള്ള ഏക തടസ്സം. അതുകൊണ്ടുതന്നെ, ഒരുതരത്തിലുള്ള ഉൾപ്പോരുകളും അനുവദിക്കില്ലെന്ന നിലപാടിലാണ് അദ്ദേഹം. രണ്ടു മാസത്തെ പ്രവർത്തനം വിലയിരുത്തിയ ശേഷം വീണ്ടും കേരളത്തിൽ എത്തുമെന്നും അമിത് ഷാ അറിയിച്ചിട്ടുണ്ട്. പദ്ധതികളോട് സംസ്ഥാന ഘടകം പൂർണ്ണമായി സഹകരിച്ചാൽ അടുത്ത ജൂൺ പകുതിക്കകം മോദിയെ പങ്കെടുപ്പിച്ചുകൊണ്ട് പത്തുലക്ഷം പേരുടെ റാലി തിരുവനന്തപുരത്ത് നടത്താമെന്ന വാഗ്ദാനവും അദ്ദേഹം മുന്നോട്ടുവയ്ക്കുന്നു. 2015 ഒക്ടോബറിലാണ് നിലവിലുള്ള ഭരണസമിതിയുടെ കാലാവധി കഴിയുക. ജൂണിൽ ഇത്രയും വലിയ റാലി നടത്തിയാൽ അത് നാലുമാസത്തിനു ശേഷം നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കും എന്നാണ് വിലയിരുത്തൽ.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍