പാക്കിസ്ഥാനുമായുള്ള സംഘർഷം തുടരവെ അതിർത്തിയിൽ ചൈനീസ് നുഴഞ്ഞുകയറ്റം; ഇന്ത്യൻ അതിർത്തി കടന്നെത്തിയ ചൈനീസ് പട്ടാളം കനാൽ ജോലികൾ തടഞ്ഞു; അരുണാചലിൽ വിമാനമിറക്കി ഇന്ത്യയും പ്രതിഷേധിക്കുന്നു; അതിർത്തി കടന്നെന്ന വാദം തള്ളി സൈന്യം
മറുനാടൻ ഡെസ്ക്
ലഡാക്ക്: നിയന്ത്രണരേഖയിൽ പാക്കിസ്ഥാനുമായുള്ള സംഘർഷം യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക് മുന്നേറവെ, ചൈനയുടെ ഭാഗത്തുനിന്നും അലോസരപ്പെടുത്തൽ. ലഡാക്കിൽ ജലസേചനത്തിനായുള്ള കനാൽ തുറക്കാനുള്ള ഇന്ത്യൻ ശ്രമം തടഞ്ഞുകൊണ്ടാണ് ചൈന സംഘർഷത്തിന് വഴിയൊരുക്കിയത്. നിയന്ത്രണരേഖയോട് ചേർന്നുള്ള പ്രദേശത്തേയ്ക്ക് കടന്നെത്തി ചൈനീസ് ലിബറേഷൻ ആർമി നിർമ്മാണ പ്രവർത്തികൾ തടയുകയായിരുന്നു.
ലഡാക്കിലെ ഡെംചോക്ക് മേഖലയിലാണ് സംഭവം. ഗ്രാമത്തിലേക്ക് ജലസേചനം നടത്തുന്നതിനുവേണ്ടിയാണ് കനാൽ നിർമ്മിച്ചുകൊണ്ടിരുന്നത്. നിർമ്മാണ പ്രവർത്തകൾ തടഞ്ഞെങ്കിലും ചൈനീസ് സേസ നിയന്ത്രണ രേഖ മറികടന്ന് എത്തിയിട്ടില്ലെന്ന് മുതിർന്ന സൈനികോദ്യോഗസ്ഥർ പറഞ്ഞു. നിർമ്മാണ പ്രവൃത്തികൾ സംബന്ധിച്ച തർക്കങ്ങൾ ഫ്ളാഗ് മീറ്റിങ്ങുകളിലെ ചർച്ചകളിലൂടെ പരിഹരിക്കുവാനാകുമെന്നും അവർ പറഞ്ഞു. ടിബറ്റൻ നേതാവ് ദലൈലാമയെ അരുണാചൽ പ്രദേശിലെ തവാങ്ങിലേക്ക് യാത്ര ചെയ്യാൻ ഇന്ത്യ അനുവദിച്ചത് ചൈനീസ് അധികൃതരെ ചൊടിപ്പിച്ചിരുന്നു. ചൈന അവകാശമുന്നയിക്കുന്ന തവാങ്ങിലെ ടിബറ്റൻ മൊണാസ്ട്രിയിലേക്ക് പോകുന്നതിനാണ് ദലൈലാമയ്ക്ക് അനുമതി. ദലൈലാമയെ തവാങ്ങിൽ പ്രവേശിപ്പിക്കുന്നതിൽ ചൈനയ്ക്ക് കടുത്ത പ്രതിഷേധമുണ്ട്.
ഇതിന്റെ ഭാഗമാണ് ഡെംചോക്കിൽ കനാൽ നിർമ്മാണം തടസ്സപ്പെടുത്തിയതെന്നാണ് വിലയിരുത്തുന്നത്. 55 പേരോളം വരുന്ന ചൈനീസ് സൈന്യം നിർമ്മാണ പ്രവൃത്തികൾ നിർത്തിവെക്കണമെന്ന് കടുത്ത ഭാഷയിൽ ആവശ്യപ്പെടുകയായിരുന്നു. ഉടൻതന്നെ ഇന്ത്യൻ സേനയും ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസും സ്ഥലത്തെത്തി പ്രതികരിച്ചു. നിയന്ത്രണ രേഖയിൽ നിലയുറപ്പിച്ച ചൈനീസ് സേനാംഗങ്ങൾ, ഇരുഭാഗത്തും ഇത്തരം ജോലികൾ നടത്തുന്നതിന് മുമ്പ് മുൻകൂട്ടി അനുമതി വാങ്ങേണ്ടതാണെന്ന നിലപാടെടുത്തു.
എന്നാൽ, കരാർ പ്രകാരം പ്രതിരോധാവശ്യങ്ങൾക്കുള്ള പ്രവർത്തനങ്ങൾ മാത്രമേ മുൻകൂട്ടി അറിയിക്കേണ്ടതുള്ളൂ എന്ന് ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു. ഇരുസേനകളും പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. 2014-ൽ നിലുങ് നള്ളയിൽ കനാൽ നിർമ്മിച്ചപ്പോഴും സമാനമായ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. ഇന്ത്യൻ സേനയുടെയും ഇന്തോ-ടിബറ്റൻ അതിർത്തി സേനയുടെയും സമയോചിതമായ ഇടപെടലാണ് ഇക്കുറി അതിർത്തി കടന്നുള്ള ചൈനീസ് സേനയുടെ ഇടപെടൽ ഫലപ്രദമായി തടഞ്ഞത്.
തവാങ്ങിലേക്ക് ദലൈലാമ കടക്കുന്നതിന് അനുമതി നൽകിയതിൽ ചൈന പ്രതിഷേധവുമായി നിൽക്കുന്നതിനിടെ, അരുണാചൽ പ്രദേശിലെ മെച്ചുകയിലുള്ള അഡ്വാൻസ്ഡ് ലാൻഡിങ് ഗ്രൗണ്ടിൽ യുദ്ധവിമാനമിറക്കി ഇന്ത്യ കരുത്തുകാട്ടി. സി-17 ഗ്ലോബ്മാസ്റ്റർ വിമാനമാണ് ഇന്ത്യ മെച്ചുക്കയിൽ ഇറക്കിയത്. ചൈനീസ് അതിർത്തിയിൽനിന്ന് 29 കിലോമീറ്റർ മാത്രം അകലെയാണ് മെച്ചുക്ക ലാൻഡിങ് ഗ്രൗണ്ട്. തുടർച്ചയായ മലയിടിച്ചിൽമൂലം റോഡ് മാർഗം എത്തിച്ചേരാനാവാത്ത മേഖലയിൽ വിമാനമിറക്കിയത് അടിയന്തിര സാഹചര്യങ്ങളിൽ ഇന്ത്യക്ക് സഹായമാകും.
ആദ്യമായാണ് ഇവിടെ ഒരു വിമാനമിറങ്ങുന്നത്. സമുദ്രനിരപ്പിൽ നിന്നു 6200 അടി ഉയരത്തിലാണ് മെച്ചുക സ്ഥിതിചെയ്യുന്നത്. ചൈനീസ് അതിർത്തിയിൽ നിന്നും കേവലം 29 കിലോമീറ്റർ അകലെയാണ് ഗ്രാമം. ഇന്ത്യൻ തൊഴിലാളികളെ ചൈനീസ് സൈന്യം തടഞ്ഞു മണിക്കൂറുകൾക്കുള്ളിലാണ് വ്യോമസേനാ വിമാനം ചൈനീസ് അതിർത്തിയോട് ചേർന്ന മേഖലയിൽ പറന്നിറങ്ങിയത്. പർവതമേഖലകളിലും താഴ്വാരങ്ങളിലും ദൂരപ്രദേശങ്ങളിലും വിമാനമിറക്കാനുള്ള ഇന്ത്യൻ വ്യോമസേനയുടെ കഴിവാണ് മെച്ചുകയിലെ സി-17ന്റെ ലാൻഡിങ് വഴി തെളിയിക്കപ്പെടുന്നതെന്ന് വ്യോമസേന വാർത്താക്കുറിപ്പിൽ പറഞ്ഞു. ചരക്കു കൈമാറ്റത്തിനായി വ്യോമസേന ഉപയോഗിക്കുന്ന ഭീമൻ വിമാനമാണ് സി-17. 17.75 ടൺ ഭാരം വരെ വഹിക്കാൻ ഈ വിമാനത്തിനു സാധിക്കും.
പുതിയ നീക്കത്തിലൂടെ അടിയന്തരസാഹചര്യങ്ങളിൽ ചൈനീസ് അതിർത്തിയിൽ ചരക്ക് നീക്കത്തിനും സൈനികരെ എത്തിക്കാനുമെല്ലാം ഇനി മെച്ചുകയിലെ അഡ്വാൻസ്ഡ് ലാൻഡിങ് ഗ്രൗണ്ട് വ്യോമസേനയ്ക്ക് ഉപയോഗിക്കാം. അസമിലെ ദിബ്രുഗഢിൽ നിന്നും 500 കിലോ മീറ്റർ അകലെയാണ് മെച്ചുക. നിലവിൽ രണ്ട് ദിവസത്തിലേറെ യാത്ര ചെയ്താൽ മാത്രമേ ഇവിടെ നിന്നു റോഡു മാർഗം മെച്ചുകയിൽ എത്താൻ സാധിക്കൂ. പലപ്പോഴും റോഡുകൾ തകർന്ന നിലയിലുമാണ്. പാക്കിസ്ഥാനുമായുള്ള സംഘർഷത്തിൽ ചൈനീസ് നിലപാട് എപ്പോവും ഇന്ത്യക്കെതിരായിരുന്നു. ഈ സാഹചര്യത്തിൽ ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്ക്കരിക്കണമെന്ന ആവശ്യം കൂടി ഇന്ത്യയിൽ ശക്തമായി നടക്കുന്നുണ്ട്. ഇതിനിടെയാണ് ഇന്ത്യ അതിർത്തിയിൽ യുദ്ധവിമാനമിറക്കി കരുത്തു കാണിച്ചത്.
Stories you may Like
- എയർലിഫ്റ്റ് ചെയ്തത് 68000 സൈനികരെ, ഗൽവാനിൽ ഇന്ത്യ മുൻതൂക്കം നേടിയത് ഇങ്ങനെ
- രാജേഷ് പൈലറ്റിനെതിരായ ബിജെപിയുടെ ആരോപണം, പ്രതികരിച്ച് ഗെലോട്ട്
- മഞ്ഞു മലയിൽ കുടുങ്ങിയ മലയാളി യുവാവിനെ രക്ഷിച്ച് ഇറ്റാലിയൻ വ്യോമസേന
- സ്വന്തം ജനതയെ ഇന്ത്യ ബോംബ് ചെയ്തത് എന്തിനായിരുന്നു!
- മിഗ് 21 യുദ്ധവിമാനങ്ങളുടെ സേവനം നിർത്തി വ്യോമസേന
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍