ലേബർ എംപിമാരും കാമറോണിനെ പിന്തുണച്ചു; പാർലമെന്റ് അനുവദിച്ച് മണിക്കൂറുകൾക്കകം ടൊർണാഡോ ഫ്ലൈറ്റ് സിറിയയിൽ ആക്രമണം തുടങ്ങി; ഐസിസിനെ തുടച്ച് നീക്കാൻ റഷ്യയ്ക്കും ഫ്രാൻസിനും ഒപ്പം ബ്രിട്ടനും യുദ്ധഭൂമിയിൽ
ലണ്ടൻ: വിവാദങ്ങൾക്കും അനിശ്ചിതത്വത്തിനും ആശങ്കകൾക്കുമൊടുവിൽ ആ കാര്യത്തിലൊരു തീരുമാനമുണ്ടായിരിക്കുകയാണ്. ഐസിസിസ് എന്ന വിഷവിത്തിനെ ഭൂമിയിൽ നിന്ന് വേരോട പിഴുതെറിയാനുള്ള ശുദ്ധകലശത്തിൽ സജീവമായി പങ്കെടുക്കാൻ ബ്രിട്ടനും ഉറച്ച തീരുമാനമെടുത്തിരിക്കുകയാണ്. ഈ ഒരു വിഷയത്തിൽ പ്രധാനമന്ത്രി ഡേവിഡ് കാമറോണിനൊപ്പം നിൽക്കാൻ 66 ലേബർ എംപിമാർ ഉൾപ്പടെ 397 എംപിമാർ തീരുമാനിക്കുകയായിരുന്നു. ഇപ്രകാരം സിറിയയിൽ ഐസിസിനെതിരെയുള്ള വ്യോമാക്രമണത്തിന് പാർലിമെന്റ് പച്ചക്കൊടി കാട്ടി മണിക്കൂറുകൾക്കകം ബ്രിട്ടന്റെ ടൊർണാഡോ യുദ്ധ വിമാനങ്ങൾ സിറിയയിലേക്ക് കുതിച്ച് പറക്കുകയും ഇസ്ലാമിക് സ്റ്റേറ്റിന് മുകളിൽ കനത്ത നാശം വിതച്ച് കൊണ്ട് ബോംബിങ് ആരംഭിക്കുകയും ചെയ്തു. ഇനി വിനാശകാരികളായ ഐസിസ് ജിഹാദികളെ തുടച്ച് നീക്കാൻ റഷ്യയ്ക്കും ഫ്രാൻസിനുമൊപ്പം തോളോട് തോൾ ചേർന്ന് പൊരുതാൻ ബ്രിട്ടനും യുദ്ധഭൂമിയിലുണ്ടാകും.
397 എംപിമാർ തുറന്ന യുദ്ധത്തെ അനുകൂലിച്ചപ്പോൾ 223 എംപിമാർ എതിർക്കുകയും ചെയ്തു. അതായത് ഇക്കാര്യത്തിൽ കാമറോണിന് 174 എംപിമാരുടെ ഭൂരിപക്ഷമുണ്ടെന്ന് സാരം. ബ്രിട്ടൻ ഐസിസിനെ ആക്രമിക്കുക...അല്ലെങ്കിൽ അവർ ബ്രിട്ടനെ ആക്രമിക്കുന്നതിന് കാത്തിരിക്കുക..എന്ന കാമറോണിന്റെ മുന്നറിയിപ്പിനെ മാനിച്ചാണ് 66 ലേബർ എംപിമാർ തങ്ങളുടെ നേതാവ് ജെറമി കോർബിനെ ധിക്കരിച്ച് ബോംബിംഗിന് അനുകൂലമായി വോട്ട് ചെയ്തിരിക്കുന്നത്.ഇതിന് പുറമെ ലിബറൽ ഡെമോക്രാറ്റുകളും ഡിയുപിയും ബോംബിംഗിനെ പിന്തുണച്ചിട്ടുണ്ട്. എന്നാൽ സർക്കാർ യുദ്ധത്തിനിറങ്ങരുതെന്ന മുന്നറിയിപ്പാണ് സ്കോട്ടിഷ് നാഷണൽ പാർട്ടി പുറപ്പെടുവിച്ചിരുന്നത്.
ഇക്കാര്യത്തിൽ എംപിമാർക്കിടയിൽ അഭിപ്രായവോട്ടെടുപ്പ് നടത്താൻ ഏതാനും ആഴ്ചകൾക്ക് മുമ്പാണ് പ്രധാനമന്ത്രി കാമറോൺ പദ്ധതിയിട്ടത്. യുകെയെ സംരക്ഷിക്കാൻ എംപിമാർ ഉചിതമായ തീരുമാനമെടുക്കുമെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് കാമറോൺ ട്വിറ്ററിൽ കുറിച്ചിരുന്നു.എന്നാൽ തുടക്കം മുതലേ സൈനിക ആക്രമണത്തെ ശക്തമായി എതിർത്ത ലേബർ നേതാവ് കോർബിൻ ഇന്നലെയും തന്റെ തീരുമാനത്തിൽ ഉറച്ച് നിന്നു. ലേബർ എംപിമാർ ഇതിനെതിരായി വോട്ട് ചെയ്യണമെന്നായിരുന്നു ആദ്യം അദ്ദേഹം കർക്കശനിർദ്ദേശം നൽകിയിരുന്നത്. ഇതിനെ തുടർന്ന് പാർട്ടിയിൽ കടുത്ത ചേരിതിരിവും ആശയക്കുഴപ്പങ്ങളുമാണ് നിലനിന്നിരുന്നത്. തുടർന്ന് നിരവധി അംഗങ്ങൾ കോർബിനെ ശക്തമായി എതിർക്കുകയും രാജിഭീഷണി വരെ മുഴക്കുകയും ചെയ്തതിനെ തുടർന്ന് എംപിമാരെ ഫ്രീ വോട്ട് ചെയ്യാൻ അദ്ദേഹം അനുവദിക്കുകയായിരുന്നു.
വോട്ടെടുപ്പിന് മുമ്പ് തന്നെ സിറിയയെ ലക്ഷ്യം വച്ച് ബ്രിട്ടന്റെ ടൊർണാഡോകൾ സജ്ജമാക്കി നിർത്തിയിരുന്നു. അനുകൂലമായ തീരുമാനമെടുത്ത് മണിക്കൂറുകൾക്കം രണ്ട് ടൊർണാഡോകൾ സിറിയയിലേക്ക് കുതിക്കുകയും ചെയ്തു. സൈപ്രസിലെ ആർഎഎഫ് അക്രോടിരിയിൽ നിന്നാണിവ അയച്ചത്. മറ്റ് രണ്ട് ടൊർണാഡകൾ രാത്രിയിൽ പുറപ്പെടുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ആറ് ടൈഫൂൺ അറ്റാക്ക് എയർക്രാഫ്റ്റുകളും രണ്ട് ടൊർണാഡോ ജിആർ4 ഫൈറ്റർജെറ്റുകളും സിറിയയിലേക്ക് പുറപ്പെട്ടിട്ടുമുണ്ട്. വിവിധ റേഞ്ചിലുള്ള പടക്കോപ്പുകൾ വഹിക്കാൻ ശേഷിയുള്ളതാണ് ആർഎഎഫ് ജിആർ4 വിമാനങ്ങൾ. പേവ് വേ കഢ ഗൈഡജ് ബോംബുകൾ, പ്രെസിഷൻ ഗൈഡഡ് ബ്രിംസ്റ്റോൺ മിസൈലുകൾ തുടങ്ങിയവ ഇതിന് വഹിക്കാൻ ശേഷിയുണ്ട്. ആർഎഎഫിന്റെ സൈപ്രസിലെ അക്രോടിരി ബേസിൽ നിന്നുള്ള വിമാനങ്ങളായിരിക്കും ഐസിന് ബ്രിട്ടന്റെ വക ആദ്യ പ്രഹരം സമ്മാനിച്ചതെന്നാണ് കരുതുന്നത്.
വോട്ടെടുപ്പിന് മുമ്പ് തികച്ചും നിർവികാരനായിട്ടായിരുന്ന ലേബർ നേതാവ് കോർബിൻ പാർലിമെന്റിലിരുന്നത്. എന്നാൽ നാം ശത്രുവിനെ ഇപ്പോൾ നിർബന്ധമായും നേരിട്ടേ മതിയാകൂ..എന്ന ആവേശം നിറഞ്ഞ പ്രസംഗം നടത്തി കൈയടി നേടുകയായിരുന്നു അതേ സമയം കോർബിന്റെ ഷാഡോ ഫോറിൻ സെക്രട്ടറി ഹില്ലാരി ബെൻ ചെയ്തതെന്നതും ശ്രദ്ധേയമാണ്. വോട്ടടുപ്പിന് മുമ്പ് 11 മണിക്കൂറോളം നീണ്ട മാരത്തോൺ ചർച്ചകൾ ഇതിന്റെ പേരിൽ പാർലമെന്റിൽ അരങ്ങേറിയിരുന്നു. ആക്രമണത്തിൽ പങ്ക് ചേരണമെന്ന ഫ്രാൻസിന്റെയും യുഎസിന്റെയും അഭ്യർത്ഥനകൾക്ക് ബ്രിട്ടൻ മറുപടിയേകണമെന്നായിരുന്നു മിക്ക എംപിമാരും ആവശ്യപ്പെട്ടത്. ടുണീഷ്യൻ ബീച്ച് ആക്രമണം, റഷ്യൻ വിമാനം വെടിവച്ചിടൽ, പാരീസിലെ കൂട്ടക്കൊല, ബ്രിട്ടീഷുകാരടക്കം നിരവധി തടവുകാരുടെ ക്രൂരമായ കൊലപാതകം തുടങ്ങിയ നിരവധി പൈശാചിക കൃത്യങ്ങൾക്ക് ഉത്തരവാദികളായ നരാധമന്മാരായ ഐസിസ് ഭീകർക്കെതിരായ യുദ്ധത്തിൽ ബ്രിട്ടൻ നിർബന്ധമായും പങ്ക് ചേരണമെന്ന് എംപിമാർ നിർബന്ധം പിടിക്കുകയായിരുന്നു.
എന്നാൽ ഇക്കാര്യത്തിൽ ഗവൺമെന്റിന്റെ നിലപാടുകൾ പൂർണമായും ശരിയാണോയെന്ന് പരിശോധിക്കണമെന്നായിരുന്നു തന്റെ പ്രസംഗത്തിൽ ലേബർ നേതാവ് കോർബിൻ അഭിപ്രായപ്പെട്ടത്. ഐസിസിനെതിരെ പോരാടാൻ സജ്ജമായി നിലകൊള്ളുന്നുണ്ടെന്ന് പറയപ്പെടുന്ന 70,000ത്തോളം സിറിയൻ റിബലുകളുടെ കാര്യത്തിൽ അദ്ദേഹം സംശയം പ്രകടിപ്പിച്ചിരുന്നു. ബ്രിട്ടൻ സിറിയയിൽ ബോംബിങ് നടത്തുന്നതിനെ തുടർന്ന് നിഷ്ക്കളങ്കരായ ധാരാളം സിവിലിയന്മാർ മരിക്കാനിടയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വളരെ ഗൗരവപരവും തങ്ങളുടെ ധാർമികതയെ വെല്ലുവിളിക്കുന്നതുമായ ഒരു തീരുമാനമാണ് എംപിമാർ ഇപ്പോൾ എടുക്കുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. ബ്രിട്ടൻ സിറിയയിൽ യുദ്ധം ചെയ്യുന്നതിനെ എതിർക്കുന്ന നല്ലൊരു വിഭാഗം ആളുകൾ രാജ്യത്തുണ്ടെന്നും അദ്ദേഹം പ്രധാനമന്ത്രിയെ ഓർമിപ്പിച്ചു. ഇതിനുള്ള തെളിവെന്നോണം ബോംബിംഗിനെ എതിർക്കുന്ന നിരവധി പേർ പ്ലേക്കാർഡുകളും മറ്റുമായി പാർലിമെന്റിന് പുറത്ത് തടിച്ച് കൂടുകയും ചെയ്തിരുന്നു.
ഇതിന് മുമ്പ് 2013ൽ ഇത്തരത്തിലൊരു ആക്രമണം സിറിയയിൽ നടത്തുന്നതുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പാർലിമെൻരിൽ വോട്ടെടുപ്പ് നടന്നിരുന്നു. അന്ന് ഇതിനെ എംപിമാർ നിശിതമായി എതിർത്തതിനെ തുടർന്ന് ആ തീരുമാനം പരാജയപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് ഈ വിഷയത്തിൽ നിഷ്ക്രിയമായ നിലപാടായിരുന്നു കാമറോൺ സർക്കാർ പിന്തുടർന്ന് വന്നിരുന്നത്. എന്നാൽ സിറിയിലെ രക്തരൂക്ഷിതമായ അഭ്യന്തരയുദ്ധവും ഐസിസിന്റെ വിളയാട്ടവും അവസാനിപ്പിക്കാൻ ബ്രിട്ടീഷ് സർക്കാർ ഒന്നും ചെയ്യാത്തതിനെ വിമർശിച്ച് പിന്നീട് നിരവധി പേർരംഗത്തെത്തുകയും ചെയ്തിരുന്നു. ഐസിസിനെതിരെ പോരാടാൻ തയ്യാറായി സിറിയയിൽ നിലകൊള്ളുന്ന 70,000 സിറിയൻ റിബലുകൾക്ക് പിന്തുണയേകുന്ന തരത്തിൽ ബ്രിട്ടൻ നിലപാടെടുക്കണമെന്നും ചിലർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കാമറോൺ ഇത്തരമൊരു യുദ്ധത്തിനായുള്ള വോട്ടെടുപ്പ് വീണ്ടും പാർലമെന്റിൽ നടത്തിയത്.
ഇത്തരമൊരു സൈനിക നീക്കത്തെ ചൊല്ലി ടോറി പാളയത്തിലും കടുത്ത അഭിപ്രായവ്യത്യാസമാണ് നിലനിന്നിരുന്നത്. മുൻ ലീഡർഷിപ്പ് കോണ്ടന്റർ ഡേവിഡ് ഡേവിസ്, ഫോറിൻ അഫയേർസ് കമ്മിറ്റി മെമ്പർ ജോൺ ബാരൻ അടക്കമുള്ള നിരവധി ടോറി എംപിമാർ ഇതിനെ എതിർത്തിരുന്നു. എന്നാൽ നൂറ് കണക്കിന് ടോറി എംപിമാർ ഇക്കാര്യത്തിൽ കാമറോണിന് പിന്തുണച്ചും രംഗത്തിറങ്ങിയിരുന്നു.ഏതായാലും ഇനി സിറിയയിൽ ഇനി മുതൽ ബ്രിട്ടന്റെ തുറന്ന പോരാട്ടത്തിന്റെ നാളുകളാണ്. ഇതിലൂടെ ഐസിസിനെ പൂർണമായും തുടച്ച് നീക്കാനാകുമെന്ന പ്രതീക്ഷയാണ് മിക്കവരും പുലർത്തുന്നത്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍