ബ്രെക്സിറ്റിനെ നഷ്ട നികത്താൻ കോമൺവെൽത്ത രാജ്യങ്ങളുടെ കൂട്ടായ്മ നിലനിർത്താൻ തീവ്രശ്രമത്തിൽ ബ്രിട്ടൻ; കാമറോണും തെരേസയും വിചാരിച്ചിട്ട് നടക്കില്ലെന്ന് മനസ്സിലായപ്പോൾ ഇന്ത്യയുടെ പിന്തുണ തേടി കൊട്ടാരം തന്നെ രംഗത്തിറങ്ങി; ചാൾസിന്റെയും കാമിലയുടെയും ഇന്ത്യ സന്ദർശനം വെളിവാക്കുന്നത് നയരൂപീകരണത്തിലെ രാജവാഴ്ച്ച തന്നെ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: തകരുന്ന സാമ്രാജ്യമാണ് ബ്രിട്ടൻ എന്ന് ഏറ്റവും നന്നായി മനസ്സിലാക്കിയിരിക്കുന്നത് ബ്രിട്ടീഷ് രാജകുടുംബം തന്നെയാണ്. രണ്ടു നൂറ്റാണ്ട് നീണ്ട കൊളോണിയൽ ഭരണത്തിന്റെ സുഖാലസ്യം ഇനിയും വിട്ടുമാറിയിട്ടില്ലാത്ത കൊട്ടാരം വൃത്തങ്ങൾ ബ്രിട്ടന്റെ ലോകാധിപത്യം സംരക്ഷിക്കാൻ ഒടുവിൽ ഇന്ത്യയുടെ തന്നെ സഹായം തേടിയെത്തുന്ന കാഴ്ചയാണ് കഴിഞ്ഞ ആഴ്ചയിലെ ചാൾസ് രാജകുമാരന്റെയും പത്നി കാമിലയുടെയും സന്ദർശനം വഴി തെളിയുന്നത്. 2019 മാർച്ച് 29 നു രാത്രി 11 മണിക്ക് ബ്രിട്ടൻ യൂറോപ്പിന്റെ ഭാഗമല്ലാതായി തീരും എന്ന് വലിയ ആശങ്ക ഒന്നും ഇല്ലാതെ തെരേസ മെയ്ക്ക് പറയാമെങ്കിലും ആ വർത്തമാനം ബക്കിങ്ഹാം കൊട്ടാരത്തിൽ ഉണ്ടാക്കുന്ന മുഴക്കം ഏറെ വലുതാണ്. തന്റെ ജീവിത കാലത്തു തന്നെ ഈ കാഴ്ചകൾ കാണേണ്ടി വന്ന നിസ്സഹായത രാജ്ഞിയുടെ തന്നെ വാക്കുകളിലും നിഴലിക്കുന്നുണ്ട്. ഇക്കാരണത്താൽ, എന്ത് വിലകൊടുത്തും കോമൺവെൽത്ത രാജ്യങ്ങളുടെ കൂട്ടായ്മ സംരക്ഷിക്കാൻ ഉള്ള ഒരുക്കമാണ് ഇപ്പോൾ ബ്രിട്ടൻ നടത്തുന്നത്. രാഷ്ട്രീയ നേതാക്കൾക്ക് ബ്രെക്സിറ്റ് വഴി നഷ്ടമാകുന്ന വാണിജ്യ ബന്ധങ്ങളിൽ ചിലതു തിരികെ പിടിക്കാൻ കഴിയുമെങ്കിലും ബ്രിട്ടന് ലോകതലത്തിൽ നഷ്ടമാകുന്ന മേൽക്കോയ്മാ ബ്രെക്സിറ്റിനെ തുടർന്ന് കുറച്ചെങ്കിലും പിടിച്ചു നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഏഷ്യൻ രാജ്യങ്ങളുടെ പിന്തുണ തേടി ചാൾസും ഭാര്യയും കൊട്ടാരം വിട്ടിറങ്ങിയത്.
രാഷ്ട്രീയ ചരിത്രത്തിൽ, ഇത്തരം ചർച്ചകളുടെ വിശദംശങ്ങൾ ഒരിക്കലും പുറത്തു വരില്ല എന്നിരിക്കെ, ആ സാഹചര്യം ഈ സന്ദർശനത്തിലും നിഴലിക്കുന്നുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി എന്താണ് ചാൾസ് പങ്കുവച്ചത് എന്നത് രഹസ്യമാണ്. രാഷ്ട്ര തലവൻ അല്ലാതിരുന്നിട്ടും കോമൺവെൽത്തിന്റെ ഭാവിയെ സംബന്ധിച്ച് ബ്രിട്ടീഷ് കൊട്ടാരത്തിന്റെ ആശങ്കകൾ തന്നെയാകും ചാൾസ് മോദിയുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമായും പങ്കിട്ടിരിക്കുക. നെഹ്റുവിന്റെ കാലത്തു ചേരിചേരാ പ്രസ്ഥാനം പടുത്തുയർത്തിയ ഇന്ത്യക്കു അന്തരാഷ്ട്ര തലത്തിൽ കോമൺവെൽത്തിനെ നിയന്ത്രിക്കാൻ ലഭിക്കുന്ന അസാധാരണ സാഹചര്യം കൈവിട്ടു കളയാൻ മോദി തയ്യാറാകില്ല എന്ന സൂചനയാണ് ന്യുഡൽഹി പങ്കിടുന്നതും. സാധാരണ നിലയ്ക്ക് വൻശക്തി രാജ്യങ്ങളുടെ ഇത്തരം നീക്കങ്ങളിൽ കൗശലം ഒളിപ്പിക്കാറുണ്ടെങ്കിലും അത്തരം വേലകൾ ഇനി ഇന്ത്യക്കു അടുത്ത് ചെലവാകില്ല എന്നതിനാൽ ഗത്യന്തരം ഇല്ലാത്ത കീഴടങ്ങൽ തന്നെയാകും ബ്രിട്ടൻ മുന്നോട്ടു വയ്ക്കുന്നത്. യൂറോപ്പിനോപ്പം കോമൺവെൽത്ത് കൂടി ഇല്ലാതായാൽ ബ്രിട്ടനെ സംബന്ധിച്ച് അത് തികച്ചും ആലമഹത്യാപരമായി മാറും എന്നതാണ് ചാൾസിന്റെയും കാമിലയുടെയും ചതുരരാഷ്ട്ര സന്ദർശനത്തെ രാഷ്ട്രീയമായി ഏറെ വിലപിടിപ്പുള്ളതാക്കി മാറ്റുന്നത്.
അടുത്ത ഏപ്രിലിൽ ലണ്ടനിൽ നടക്കുന്ന കോമൺവെൽത്ത് ഉച്ചകോടിയിൽ 52 രാജ്യങ്ങൾ ഒത്തുകൂടുമ്പോൾ അതിൽ ഇന്ത്യയുടെ പ്രാധിനിത്യം അതി നിർണ്ണായകം ആയിരിക്കും എന്നതിനാൽ നേരിട്ടുള്ള ക്ഷണം തന്നെ നടത്താൻ ആണ് ചാൾസും കാമിലയും ഇന്ത്യയിൽ എത്തിയതെന്ന് വ്യക്തം. ആവശ്യം വന്നാൽ കോമൺവെൽത്ത് രാജ്യങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ചു കൂട്ടായ്മയുടെ പ്രവർത്തന രീതി തന്നെ മാറ്റാനും ബ്രിട്ടൻ തയ്യാറാണ് എന്ന സന്ദേശമാണ് ഇപ്പോൾ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കു ലഭിക്കുന്നത്. കോമൺവെൽത്തിന്റെ ഭരണ നിർവഹണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സമൂലമായ മാറ്റത്തിനും ബ്രിട്ടീഷ് രാജകുടുംബം തയ്യാറാണ് എന്ന സൂചനയും ചാൾസ് ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. ഒരു പക്ഷെ ബ്രെക്സിറ്റിനെ തുടർന്നുള്ള സാഹചര്യം ബ്രിട്ടീഷ് രാജകുടുംബത്തിന്റെ വരുമാന ചോർച്ചയ്ക്കും കാരണമാകും എന്നതിനാൽ കോമൺവെൽത്ത് ഭരണ നിർവഹണം വീതം വയ്ക്കുക വഴി ഭരണ ചിലവും പങ്കുവയ്ക്കാം എന്ന കൗശല ബുദ്ധിയും പുതിയ നീക്കത്തിൽ ഉണ്ടായിരിക്കാം. ബക്കിങ്ഹാം പലാസിനും സെന്റ് ജെയിംസ് പാലസിനും തോൾ ചേർന്ന് നിൽക്കുന്ന മൾബറോ ഹൗസിൽ നിന്നും കോമൺവെൽത്ത് ഭരണ നിയന്ത്രണം മറ്റു രാജ്യങ്ങളിലേക്ക് പോകുന്നത് പോലും ബ്രിട്ടനെ സംബന്ധിച്ച് ആശ്വാസമാണെന്നും സൂചിപ്പിക്കുകയാണ് പുതിയ നീക്കങ്ങൾ.
ചാൾസുമായുള്ള ദീർഘ സംഭാഷണത്തിൽ ഈ അവസരം മുതലെടുക്കാനുള്ള താൽപ്പര്യം മോദി വ്യക്തമാക്കിയതായി സൂചനയുണ്ട്. കോമൺവെൽത്ത് രാജ്യ കൂട്ടായ്മയിൽ കച്ചവടവും നിക്ഷേപവും സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഇന്ത്യ ഒരുക്കമാണ് എന്ന സൂചനയാണ് മോദി കൈമാറിയിരിക്കുന്നത്. ഇന്ത്യ സന്ദർശിക്കാൻ ഉള്ള മോദിയുടെ ക്ഷണം മുന്നേ ചാൾസിനെ തേടി എത്തിയിരുന്നെങ്കിലും ബ്രെക്സിറ്റ് തിയതി അടുത്ത് വരുന്നതാണ് തിരക്കിട്ടു ഇന്ത്യയെ തേടി എതാൻ ചാൾസിനെ നിർബന്ധിതം ആക്കിയത്. രാജ്ഞിയുടെ നേരിട്ടുള്ള ക്ഷണം ആയി കരുതണം എന്ന് കൂടി ചാൾസ് വ്യക്തമാക്കിയതോടെ മന്ത്രി തല സംഘത്തിന് പകരം മോദി തന്നെ നേരിട്ടെത്തുന്ന സാഹചര്യം ഉണ്ടാകും എന്നുറപ്പാണ്. ഇക്കാര്യത്തിൽ ശരിയായ ഉറപ്പു നൽകാൻ മോദി തയ്യാറായില്ലെങ്കിലും ബ്രിട്ടീഷ് പ്രധാനമന്ത്രി നടത്തിയ ഇന്ത്യ സന്ദർശനത്തെ തുടർന്ന് ഉഭയകക്ഷി ബന്ധം അനുസരിച്ചു ഇന്ത്യൻ പ്രധാനമന്ത്രി ബ്രിട്ടനിൽ എത്താൻ സമയമായി. മാത്രമല്ല, കോമൺവെൽത്ത് യോഗത്തിൽ നേതൃത്വപരമായ റോൾ വഹിക്കാൻ ലഭിക്കുന്ന അവസരം മുതലാക്കാനും ഇന്ത്യക്കു കഴിയും എന്നതും ഏപ്രിൽ സന്ദർശനത്തെ ഗൗരവമായെടുക്കാൻ മോദിയെ പ്രേരിപ്പിക്കും.
മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കോമൺവെൽത്ത് കൂട്ടായ്മയിൽ ഇന്ത്യ വെറുതെ പങ്കെടുത്തു മടങ്ങുന്നതിനു പകരം നേതൃത്വപരമായ ചുമതല ഏറ്റെടുക്കണമെന്നാണ് ബ്രിട്ടൻ ആഗ്രഹിക്കുന്നത്. മോദി നേരിട്ട് പങ്കെടുക്കാൻ ഉള്ള സാധ്യത വിരളം എന്ന ആശങ്ക ഉണ്ടായതിനെ തുടർന്നാണ് രാജ്ഞിയുടെ പ്രതിനിധി ആയി തന്നെ ചാൾസ് ഇന്ത്യയിൽ എത്തിയതും മോദിയെ നേരിൽ കണ്ടു ക്ഷണം അറിയിച്ചതും. കഴിഞ്ഞ മൂന്നു കോമൺവെൽത് സമ്മേളങ്ങളിൽ ഇന്ത്യൻ പ്രധാനമന്ത്രിമാർ പങ്കെടുത്തില്ല എന്നതും ബ്രിട്ടന്റെ ആധി വളർത്തുന്ന ഘടകമാണ്. 2011 ലും 2013 ലും മന്മോഹൻ സിങ് ഓസ്ട്രേലിയയിലും ശ്രീലങ്കയിലും പങ്കെടുക്കാതിരുന്നതും കഴിഞ്ഞ വർഷം മോദി മാൾട്ട ഉച്ചകോടി കണ്ടില്ലെന്നു നടിച്ചതും ബ്രിട്ടനെ ആശങ്കപ്പെടുത്തുന്നുണ്ട്. ഒരു പ്രധാന അംഗ രാജ്യം തുടർച്ചയായി സമ്മേളനത്തിൽ നിന്നും വിട്ടു നിൽക്കുന്നു എന്ന് മാത്രമല്ല തലയെടുപ്പുള്ള രാജ്യം എന്ന നിലയിലും ഇന്ത്യയുടെ താൽപ്പര്യം ഇല്ലായ്മ സമ്മേളനത്തിന്റെ മൊത്തം നിറം കെടുത്തും എന്നതും ചാൾസിന്റെ സന്ദർശനത്തിന്റെ പിന്നിലെ പ്രേരണയാണ്. ഇതോടൊപ്പം കോമൺവെൽത്തിന്റെ നടത്തിപ്പുകാരുടെ നാട്ടിൽ നടക്കുന്ന സമ്മേളനം എന്ന നിലയിലും ലണ്ടൻ സമ്മേളനത്തിന് പ്രാധാന്യം ഏറെയാണ്.
എന്നാൽ കോമൺവെൽത്തിന്റെ ഭരണാധികാരം മറ്റു രാജ്യങ്ങൾ വീതം വച്ചെടുക്കുന്ന നയം ഏതു തരത്തിൽ രാജ്യങ്ങളുടെ ബന്ധങ്ങളെ ബാധിക്കും എന്ന കാര്യത്തിൽ വലിയ ഉറപ്പൊന്നുമില്ല. ഇതിനെക്കുറിച്ച് ഇന്ത്യയും പ്രതികരിച്ചിട്ടില്ല. പ്രത്യേകിച്ചും ആഭ്യന്തര സുരക്ഷാ, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ സെൻസിറ്റീവ് വിഷയങ്ങളിൽ ഓരോ രാജ്യവും തങ്ങളുടെ താൽപ്പര്യം സംരക്ഷിക്കാൻ ശ്രമിക്കും എന്നിരിക്കെ കോമൺവെൽത്തിന്റെ മൊത്തം താൽപ്പര്യം ആര് സംരക്ഷിക്കും എന്ന ചോദ്യവും ഉയരുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃശൂരും തിരുവനന്തപുരവും എങ്ങോട്ട് ചായും? കേരളത്തിലെ 20 മണ്ഡലങ്ങളിൽ അടക്കം രാജ്യത്തെ 88 സീറ്റിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ ജനം വെള്ളിയാഴ്ച വിധിയെഴുതും; ആദ്യഘട്ട പോളിങ്ങിന്റെ തണുപ്പ് മാറ്റാൻ പ്രയോഗിച്ച പ്രചാരണായുധങ്ങൾ ഫലം കാണുമോയെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കക്ഷികൾ; സംസ്ഥാനത്ത് ഇക്കുറി പോളിങ് 80 ശതമാനത്തിൽ എത്തുമോ?
- 'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
- ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
- ആരോഗ്യ പ്രശ്നങ്ങളോട് മല്ലിടുന്നു; കരിയറിന്റെ ഭാഗമെന്ന് വിശ്വസിക്കുന്നതായി എച്ച്.എസ് പ്രണോയ്
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- റായ്ബറേലിയിൽ പ്രിയങ്കയോട് മത്സരിക്കാനില്ല; ബിജെപിയോട് അകലം പാലിച്ച് വരുൺ ഗാന്ധി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്