പാക് അധിനിവേശ കാശ്മീരിനെ ചൈനയുടെ സഹായത്തോടെ പൊന്നാക്കി കാശ്മീരിനെ മോഹിപ്പിക്കാൻ പാക്കിസ്ഥാൻ നീക്കം; ജമ്മു കാശ്മീരും പാക്കിസ്ഥാന്റെ ഭാഗമാക്കുമെന്ന് സ്വപ്നം കണ്ട് നവാസ് ഷെരീഫ്; ഇന്ത്യയുടെ നീക്കങ്ങൾ കരുതലോടെ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സൗഹൃദം സ്ഥാപനിച്ചത് എങ്ങനേയും കാശ്മീർ പ്രശ്നം പരിഹരിക്കാനായിരുന്നു. പാക്കിസ്ഥാനിലെ ദൂർബലമായ സർക്കാരിനെ അടുപ്പിക്കാനായിരുന്നു നീക്കം. മൂന്നാം കക്ഷിയുടെ ഇടപെടൽ ഇല്ലാതെ പ്രശ്ന പരിഹാരമായിരുന്നു ലക്ഷ്യം. ഇതിനായി ഷെരീഫിന്റെ കൊച്ചുമകളുടെ കല്ല്യാണത്തിന് പോലും മോദി എത്തി. എന്നാൽ ഇതൊന്നും ഫലം കാണുന്നില്ലെന്നാണ് സൂചന. എങ്ങനേയും കാശ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമാക്കാനാണ് നവാസ് ഷെരീഫിന്റെ നീക്കം. പാക്കിസ്ഥാനിൽ നഷ്ടമായ പ്രതിച്ഛായ വീണ്ടെടുക്കാൻ കാശ്മീരിനെ തന്നെ ആയുധമാക്കുകയാണ് ഷെരീഫും.
പാക് അധിനിവേശ കാശ്മീരിൽ ജനങ്ങൾ ഒട്ടു തൃപ്തരല്ലെന്നാണ് ഉയരുന്ന അഭിപ്രായം. അത് മാറ്റിയെടുക്കുകയാണ് ലക്ഷ്യം. ഈ മേഖലയിൽ വമ്പൻ വികസന പദ്ധതികളാണ് ഷെരീഫ് ലക്ഷ്യമിടുന്നത്. ഇതിലൂടെ ജമ്മു കാശ്മീരിന്റെ മനസ്സും പാക്കിസ്ഥാനിലേക്ക് അടുപ്പിക്കാനാണ് ശ്രമം. അടിസ്ഥാന സൗകര്യമേഖലയിൽ അധിനിവേശ കാശ്മീരിൽ അത്ഭുതം സൃഷ്ടിക്കാനാണ് ഷെരീഫിന്റെ ശ്രമം. ഇതിലൂടെ ഇന്ത്യയ്ക്കൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്നവരെ കൂടി പാക്കിസ്ഥാന് അനുകൂലമാക്കാനാണ് ശ്രമം. കാശ്മീർ താഴ് വരയിലെ നിലവിലെ പ്രശ്നങ്ങൾ അനുകൂലമാക്കി നേട്ടം കൊയ്യാനാണ് നീക്കം. ഇന്ത്യൻ സേനയും കാശ്മീരികളും തമ്മിലുള്ള സംഘർഷം മുതൽക്കൂട്ടാനാണ് ശ്രമം. ഇതിനായി ചൈനയുടെ പിന്തുണയും ഉറപ്പാക്കുന്നു. അധിനിവേശ കാശ്മീരിന്റെ വികാസത്തിന് കോടികൾ മുടക്കാൻ ചൈനയും തയ്യാറാണ്. ഇന്ത്യയുടെ പ്രതാപത്തിന് തിരിച്ചടിയ നൽകാൻ പാക്കിസ്ഥാനെ പിന്തുണയ്ക്കാനാണ് ചൈനയുടെ നീക്കം.
ചൈനീസ് പ്രവിശ്യയായ ഷീൻജാങ്ങിനോടു ചേർന്ന പാക്ക് അധീന കശ്മീർ അതിർത്തിയിൽ പാക്കിസ്ഥാന്റെയും ചൈനയുടെയും പട്ടാളം സംയുക്ത റോന്തുചുറ്റൽ നടത്തിയത് ഇതിന്റെ ഭാഗമാണ്. ഷീൻജാങ് പ്രവിശ്യയിൽനിന്നുള്ള 100 ഉയിഗുർ വംശജർ ഭീകരസംഘടനയായ ഐഎസിൽ ചേർന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണിതെന്ന് വരുത്തിയായിരുന്നു ചൈനീസ് സേന എത്തിയത്. സംയുക്ത സൈനിക റോന്തുചുറ്റൽ നടത്തിയതെന്നു ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി മുഖപത്രമായ പീപ്പിൾസ് ഡെയ്ലിയുടെ വെബ്സൈറ്റ് അറിയിച്ചു. സൈനികരുടെ സംയുക്ത പരിശീലനത്തിന്റേതടക്കം ഒട്ടേറെ ചിത്രങ്ങൾ വെബ്സൈറ്റ് പുറത്തുവിട്ടു. പാക്ക് അധീന കശ്മീരിലൂടെ കടന്നുപോകുന്ന ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി) പദ്ധതിയുടെ നിർമ്മാണങ്ങളുടെ ഭാഗമായാണ് മേഖലയിൽ ചൈനീസ് പട്ടാളമിറങ്ങിയിരിക്കുന്നതൊണ് വസ്തുത. ബലൂചിസ്ഥാനിലെ ഗ്വാദർ തുറമുഖത്തെ ചൈനയിലെ ഷിൻജാങ്ങുമായി ബന്ധിക്കുന്നതാണു സാമ്പത്തിക ഇടനാഴി. ഇതിന്റെ മറവിൽ വലിയ വികസന പദ്ധതികൾ മേഖലയിൽ നടപ്പാക്കും.
അതിനിടെ കശ്മീർ പാക്കിസ്ഥാന്റെ ഭാഗമാകുന്ന ദിവസത്തിനായി കാത്തിരിക്കുകയാണെന്നു നവാസ് ഷരീഫ് പരസ്യമായി പറയുകയും ചെയ്തു. പാക്ക് അധിനിവേശ കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ നവാസ് ഷരീഫിന്റെ നേതൃത്വത്തിലുള്ള പിഎംഎൽ-എൻ വൻവിജയം നേടിയതിനെ തുടർന്നു മുസാഫറാബാദിൽ നടത്തിയ പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലണ്ടനിൽ ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയനായ ശേഷം അദ്ദേഹം ആദ്യമായി പങ്കെടുത്ത പൊതു ചടങ്ങായിരുന്നു അത്. തെരഞ്ഞെടുപ്പിലെ വൻവിജയത്തെ തുടർന്നു പാക്ക് അധിനിവേശ കശ്മീരിൽ പിഎംഎൽ-എൻ സർക്കാരുണ്ടാക്കും. ഈ സാഹചര്യത്തിലാണ് ചൈനീസ് സഹകരണത്തിലൂടെ വമ്പൻ പദ്ധതികൾ ഈ മേഖലയ്ക്കായി ആലോചിക്കുന്നത്. അധിനിവേശ കാശ്മീരിനെ പാക്കിസ്ഥാന്റെ അഭിവാജ്യഘടകമാക്കാനാണ് നീക്കം. ചൈനയുടെ സഹകരണത്തോടെ ഈ നീക്കത്തിന് വേഗവും നൽകും.
ഇതിന്റെ ഭാഗമായാണ് വ്യാഴാഴ്ചയാണ് സായുധരായ പാക്ചൈന സൈനികരുടെ സംയുക്തപരിശോധന ആരംഭിച്ചത്. സംയുക്തപരിശീലനപരിപാടികളും നടത്തുന്നതായണ് റിപ്പോർട്ട്. ഈ പ്രദേശം തന്ത്രപ്രധാനമായ ഭാഗമായാണ് ഇന്ത്യ പരിഗണിക്കുന്നത്. എന്നാൽ പാക് അധീന കശ്മീരിൽ ചൈനയുടെ സാന്നിധ്യം പാക്കിസ്ഥാൻ നിഷേധിച്ചിരുന്നു. ഇന്ത്യ അടുത്തിടെ ലഡാക്കിലെ ചൈനയുമായുള്ള അതിർത്തിയിൽ നൂറോളം ടി72 ടാങ്കുകൾ വിന്യസിച്ചിരുന്നു. അതുകൊണ്ട് തന്നെ കരുതലോടെയാണ് ഇന്ത്യൻ നീക്കങ്ങൾ. ആണവ ക്ലബ്ബിൽ അംഗമാകാനുള്ള ഇന്ത്യയുടെ നീക്കത്തെ തകർത്തത് ചൈനയായിരുന്നു. പ്രധാനമന്ത്രി മോദിയുടെ നീക്കമൊന്നും ചൈനയ്ക്ക് മുമ്പിൽ വിലപോയില്ല. ഈ സാഹചര്യത്തിൽ അധിനിവേശ കാശ്മീരിലെ ചൈനീസ് സാന്നിധ്യത്തെ ഇന്ത്യ ഗൗരവത്തോടെയാണ് കാണുന്നത്.
അമേരിക്കയടക്കമുള്ള രാജ്യങ്ങൾ ഇന്ത്യയുമായി കൂടുതൽ അടുക്കുകയാണ്. അതുകൊണ്ടാണ് ചൈനയിൽ പാക്കിസ്ഥാൻ പുതിയ പങ്കാളിയെ കണ്ടെത്തുന്നതെന്നും ഇന്ത്യ തിരിച്ചറിയുന്നു.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍