ആയുധക്കച്ചവടത്തിന് വേണ്ടിയുള്ള നുണപ്രചാരണമെന്ന് ആവർത്തിച്ച് കോർബിൻ; ലേബർ പാർട്ടിയിൽ വീണ്ടും കലഹം; പരസ്യമായി റഷ്യയെ തള്ളിപ്പറഞ്ഞ് ട്രംപ്; റഷ്യൻ എംബസ്സി ജവനക്കാരെ പുറത്താക്കി ബ്രിട്ടൻ; റഷ്യ-യൂറോപ്പ് സംഘർഷം കൂടുതൽ സങ്കീർണമാകുന്നു
മറുനാടൻ ഡെസ്ക്ക്
ലണ്ടൻ: റഷ്യൻ ചാരൻ സെർജി സ്ക്രിപാലിനും മകൾ യൂലിയക്കും വിഷം കൊടുത്തത്തിനെച്ചൊല്ലി ബ്രിട്ടനും റഷ്യയുമായുള്ള അഭിപ്രായ ഭിന്നത് കൂടുതൽ സംഘർഷത്തിലേക്ക്. റഷ്യൻ ഏജന്റിന് ബ്രിട്ടീഷ് മണ്ണിൽവെച്ച് വിഷബാധയേറ്റത് ബ്രിട്ടന്റെ അധികാരത്തിന്മേലുള്ള കൈകടത്തലായിമാത്രമേ കാണാനാകൂ എന്ന നിലപാടിലാണ് ബ്രിട്ടൻ. എന്നാൽ, ഇതിന് പിന്നിൽ റഷ്യയാണെന്ന പ്രചാരണം അസംബന്ധമാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദമിർ പുട്ടിൻ ആവർത്തിക്കുന്നു.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ ലണ്ടനിലെ റഷ്യൻ എംബസ്സിയിലെ 23 നയതന്ത്ര ഉദ്യോഗസ്ഥരെ ബ്രിട്ടൻ പുറത്താക്കി. 23 ചാരന്മാരെ ചവിട്ടിപ്പുറത്താക്കുന്നുവെന്നാണ് പ്രധാനമന്ത്രി തെരേസ മെയ് ഇതേക്കുറിച്ച് പരാമർശിച്ചത്. നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതിന് ഉടൻ തിരിച്ചടി നൽകുമെന്ന് റഷ്യ പ്രഖ്യാപിച്ചു. റഷ്യൻ താത്പര്യങ്ങൾക്ക് നിരക്കുന്ന തരത്തിൽ ഉദ്യോഗസ്ഥരെ തിരഞ്ഞുപിടിച്ചാകും പുറത്താക്കുകയെന്നും വിദേശ കാര്യമന്ത്രി സെർജി ലോവ്റോവ് പറഞ്ഞു.
സ്ക്രിപാലിനുനേർക്കുണ്ടായ ആക്രമണത്തിന്റെ പേരിൽ റഷ്യയെ പ്രത്ിക്കൂട്ടിൽ നിർത്തുന്നതിനെച്ചൊല്ലി ബ്രിട്ടനിൽ ലേബർ പാർട്ടിയിലും തർക്കം രൂക്ഷമായിട്ടുണ്ട്. ആയുധക്കച്ചവടത്തിനുവേണ്ടി റഷ്യയിൽനിന്നുള്ള മാഫിയയാകാം സ്ക്രിപാലിന് വിഷം കൊടുത്തതെന്ന ലേബർ പാർട്ടി തലവൻ ജെറമി കോർബിന്റെ പ്രസ്താവനയാണ് വിവാദമായത്. റഷ്യയെ കുറ്റപ്പെടുത്താൻ തയ്യാറാകാത്ത കോർബിന്റെ നിലപാടിൽ പ്രതിഷേധിച്ച ലേബർ പാർട്ടിയുടെ ഉന്നത നേതാക്കളിൽ ചിലർ ഷാഡോ കാബിനറ്റിൽനിന്ന് രാജിവെക്കുമെന്നും ഭീഷണിപ്പെടുത്തി.
മാർച്ച് നാലിന് സാലിസ്ബറി സിറ്റി സെന്ററിന് മുന്നിലെ ബെഞ്ചിലിരിക്കെയാണ് സ്ക്രിപാലിനും മകൾ യൂലിയക്കും വിഷബാധയേറ്റത്. ഇരുവരും ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിലാണ് ഇപ്പോഴും. ഇവരെ സഹായിക്കാനെത്തിയ പൊലീസുദ്യോഗസ്ഥനും വിഷബാധയേറ്റിരുന്നു. അദ്ദേഹം അപകട നില തരണം ചെയ്തിട്ടുണ്ട്്. റഷ്യക്കും ബ്രിട്ടനും വേണ്ടി ചാരപ്രവർത്തി നടത്തിയിട്ടുള്ളയാളാണ് സ്ക്രിപാലെന്നാണ് കരുതുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യയും മകനും ഏതാനും വർഷം മു്മ്പ് ദുരൂഹസാഹചര്യത്തിൽ മരിച്ചിരുന്നു.
റഷ്യയെ ഇക്കാര്യത്തിൽ കുറ്റപ്പെടുത്തുന്നതിൽ ബ്രിട്ടീഷ് നേതാക്കൾ മത്സരിക്കുമ്പോഴും കോർബിൻ വേറിട്ടൊരു നിലപാടാണ് സ്വീകരിച്ചത്. തിരക്കിട്ട് റഷ്യയെ കുറ്റപ്പെടുത്തുന്നത് അസഹിഷ്ണുതയാണെന്നാണ് കോർബിൻ അഭിപ്രായപ്പെട്ടത്. പൊലീസ് തെളിവുകൾ ശേഖരിച്ച് അന്തിമ നിഗമനത്തിലെത്തുന്നതിന് മുന്നെ റഷ്യക്കെതിരെ തിരിയുന്നത് നീതിയല്ലെന്നും അത് ദേശസുരക്ഷയ്ക്ക് ഗുണം ചെയ്യില്ലെന്നും അദ്ദേഹം ഗാർഡിയൻ ദിനപ്പത്രത്തിലെ പംക്തിയിൽ അഭിപ്രായപ്പെട്ടു.
റഷ്യൻ ലാബുകളിൽ ഉദ്പാദിപ്പിച്ചിരുന്ന നോവിച്ചോക്ക് എന്ന വിഷമാണ് സ്ക്രിപാലിനും മകൾക്കുമെതിരെ ഉപയോഗിച്ചതെന്ന് സ്ഥാപിക്കാൻ പ്രധാനമന്ത്രി തെരേസ മെയ് കാണിച്ച തിടുക്കത്തെയും അദ്ദേഹം ചോദ്യം ചെയ്യുന്നു. വിഷം റഷ്യയിൽനിന്ന് നേരിട്ടെത്തിയതാണോ അതോ ദുഷ്ടശക്തികളുടെ കൈയിലെതതിയതാണോ എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. ബ്രിട്ടനിൽ വളർന്നുവരുന്ന റഷ്യൻ മാഫിയയെയും ഇക്കൂട്ടത്തിൽ കാണാതെ പോകരുതെന്നും കോർബിൻ ഓർമിപ്പിക്കുന്നുണ്ട്.
പുട്ടിൻ ഭരണകൂടത്തെ ലേബർ പാർട്ടി അംഗീകരിക്കുന്നില്ലെന്നും കോർബിൻ വ്യക്തമാക്കി. ഏകാധിപത്യ സ്വഭാവത്തിലുള്ളതും മനുഷ്യാവകാശങ്ങൾ ഹനിക്കുന്നതുമായ നിലപാടുകളാണ് പുട്ടിന്റേത്. ലേബർ പാർട്ടി ഇതിനെ അംഗീകരിക്കുന്നില്ലെന്നും കോർബിൻ പറഞ്ഞു. എന്നാൽ, സംഭവത്തിൽ റഷ്യയെ അപലപിക്കാൻ അദ്ദേഹം തയ്യായായുമില്ല. ഈ നിലപാടാണ് ലേബർ പാർട്ടിയിൽത്തന്നെ പൊട്ടിത്തെറിക്ക് കാരണമായിരിക്കുന്നത്. ഷാഡോ ഡിഫൻസ് സെക്രട്ടറി നിയ ഗ്രീഫിത്ത് സംഭവത്തിൽ സർക്കാർ നിലപാടിനൊപ്പമാണ് താനെന്ന് പരസ്യമായി പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ വാക്കുകൾക്ക് പൂർണ പിന്തുണ നൽകുന്നുവെന്ന് പറഞ്ഞ ഗ്രീഫിത്ത്, താൻ പദവി രാജിവെക്കാൻ തയ്യാറാണെന്നും പ്രഖ്യാപിച്ചു.
അതിനിടെ, റഷ്യക്കെതിരേ കൂടുതൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി തെരേസ മെയ് തന്റെ നിലപാട് കൂടുതൽ കടുപ്പിച്ചു. 23 നയത്ര്രന്ത ഉദ്യോഗസ്ഥരെ പുറത്താക്കിയതിന് പുറമെ, ഉന്നത തലത്തിലുള്ള എല്ലാ ബന്ധവും വിഛേദിക്കുമെന്നും കൂടുതൽ ഉപരോധേമേർപ്പെടുത്തുമെന്നും അവർ മുന്നറിയിപ്പ് നൽകി. വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസണാണ് നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയ വിവരം പ്രഖ്യാപിച്ചത്.
അതിനിടെ, റഷ്യക്കെതിരെ പരസ്യ നിലപാടുമായി ട്രംപ് ഭരണകൂടം രംഗത്തുവന്നു. റഷ്യൻ സർക്കാരുമായി ബന്ധപ്പെട്ട അഞ്ച്സ്ഥാപനങ്ങൾക്കും 19 വ്യക്തികൾക്കും നേരെ കടുത്ത നടപടികൾ പ്രഖ്യാപിച്ചുകൊണ്ടാണ് സ്ക്രിപാൽ സംഭവത്തിൽ ബ്രിട്ടനോടുള്ള ഐക്യദാർഢ്യം അമേരിക്ക പ്രഖ്യാപിച്ചത്. സംഭവം അതീവ ഗൗരവ സ്വഭാവത്തിലുള്ളതാണെന്ന് ഐക്യരാഷ്ട്രസഭയിൽ നടന്ന ചർച്ചയ്ക്കിടെ അമേരിക്കൻ പ്രതിനിധി നിക്കി ഹാലി അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരസ്യമായി റഷ്യയെ തള്ളിപ്പറഞ്ഞതും ശ്രദ്ധേയമായി. സെർജി സ്ക്രിപാലിനെയും മകളെയും വധിക്കാൻ ശ്രമിച്ചതിന് പിന്നിൽ റഷ്യയാണെന്നാണ് സൂചനയെന്ന് ട്രംപ് പറഞ്ഞു. ഒരിക്കലും സംഭവിക്കരുതാത്തതാണ് ഉണ്ടായത്.. വളരെ ഗൗരവത്തോടെയാണ് അമേരിക്ക ഇതിനെ കാണന്നത്. മറ്റു പലരും അതേ രീതിയിലാണ് ഇത് സ്വീകരിച്ചിട്ടുള്ളത്-ട്രംപ് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍