അമേരിക്കയും യൂറോപ്യൻ യൂണിയനും ഇറാനുമായി ധാരണയിൽ എത്തി; ഉപരോധം നീക്കി സഹകരണത്തിന് വഴി തുറന്നു; കൊല്ലാൻ ഉള്ള ലൈസൻസ് നൽകിയെന്നാരോപിച്ച് ഇസ്രയേൽ; സൗദിക്കും അതൃപ്തി; ചരിത്രം കുറിച്ച ആണവക്കരാർ പിറന്നിട്ടും പ്രശ്നങ്ങൾ തുടരുന്നു
വിയന്ന: വർഷങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ ഇറാനും ആറു വൻശക്തിരാജ്യങ്ങളും ചരിത്രപ്രധാനമായ ആണവക്കരാറിലെത്തി. അമേരിക്ക, ചൈന, ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ, ജർമനി എന്നീ രാജ്യങ്ങളും ഇറാനും തമ്മിൽ വിയന്നയിൽ നടന്ന തീവ്രചർച്ചകൾക്കൊടുവിലാണ് ചൊവ്വാഴ്ച അന്തിമധാരണയായത്. എങ്കിലും വെല്ലുവിളികൾ തീരുന്നില്ല. ഇറാൻ ആണവക്കരാർ യാഥാർഥ്യമാകാൻ ഇനി അതിജീവിക്കേണ്ടത് ഇറാനിലെയും യുഎസിലെയും ആഭ്യന്തര എതിർപ്പുകളാണ്. യുഎസിൽ റിപ്പബ്ലിക്കൻ പാർട്ടിയും ഇറാനിൽ യാഥാസ്ഥിതികപക്ഷവും എതിർക്കുന്നു. ഇതു കൂടി മറികടന്നാൽ മാത്രമേ കരാർ പൂർണ്ണ തോതിൽ നടപ്പാകൂ. ഇതോടെ 2006ൽ തുടങ്ങിയ ആണവചർച്ചകൾക്കാണ് വിയന്നയിൽ പരിസമാപ്തിയായത്.
എന്നാൽ അതിശക്തമായ എതിർപ്പുകളും ഇതിനെതിരെ ഉണ്ട്. അമേരിക്കയിൽ റിപ്പബ്ലിക്കൻ പാർട്ടിയും ഇറാനിലെ യാഥാസ്ഥിതികരും കരാറിനെ എതിർക്കുകയാണ്. ആണവായുധമുണ്ടാക്കി ശത്രു രാജ്യങ്ങളെ വകവരുത്താൻ ഇറാന് കരുത്ത് നൽകുന്നതാണ് കരാറെന്ന് ഇസ്രയേൽ ആരോപിക്കുന്നു. അമേരിക്കയുടെ പ്രധാന സഖ്യരാജ്യമായ ഇസ്രയേലിന്റെ എതിർപ്പ് പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് കടുത്ത വെല്ലുവിളിയാണ്. സൗദിയും കരാറിനെ എതിർക്കുന്നു. ഇറാൻ ആണവായുധം ഉണ്ടാക്കുമെന്ന ഭീഷണി തന്നെയാണ് ഇതിന് കാരണം. ഉപരോധം നീക്കുമ്പോൾ എണ്ണ കച്ചവടത്തിൽ ഇറാൻ സജീവമാകും. ഇതിലൂടെ വരുമാനവും കിട്ടും. ഇതെല്ലാം അതിർത്തിരാജ്യങ്ങൾക്ക് കടുത്ത ഭീഷണിയാണെന്നാണ് സൗദിയുടെ വാദം.
ആണവായുധവ്യാപനം തടയുന്നതും പശ്ചിമേഷ്യൻ സംഘർഷത്തിന് തടയിടുന്നതുമാണ് കരാർ. ഇറാന്റെ ആണവകേന്ദ്രങ്ങളിൽ ഐക്യരാഷ്ട്രസഭാ ആണവപരിശോധകർക്ക് വിപുലമായ പരിശോധനയ്ക്കുള്ള വ്യവസ്ഥകളുണ്ടാവും. ഇറാന്റെ ആണവപദ്ധതികൾക്ക് കർക്കശനിയന്ത്രണമേർപ്പെടുത്തും. പകരം, ഇറാനുമേൽ ചുമത്തിയ എല്ലാ ഉപരോധങ്ങളും അവസാനിപ്പിക്കും. ഒട്ടുമിക്ക ആണവസൗകര്യങ്ങളും ഒഴിവാക്കാൻ ഇറാൻ സമ്മതിച്ചു. യുറേനിയം സമ്പുഷ്ടീകരണശേഷി മൂന്നിൽരണ്ടായി കുറയ്ക്കും. കരാറിന്റെ വിശദാംശങ്ങളടങ്ങിയ ഔപചാരികപ്രഖ്യാപനം ഉടനുണ്ടാവും. ഈ മാസം യുഎൻ രക്ഷാസമിതി പ്രമേയത്തിനു ശേഷമായിരിക്കും കരാർ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുക.
കരാർ പ്രകാരം ഇറാന്റെ ആണവപദ്ധതികൾ രാജ്യാന്തര ആണവോർജ ഏജൻസി (ഐഎഇഎ) യുടെ കർശന നിയന്ത്രണങ്ങൾക്കും നിരീക്ഷണത്തിനും വിധേയമാകും. യുഎൻ നിരീക്ഷകർക്ക് ഇറാനിലെ സൈനികകേന്ദ്രങ്ങൾ പരിശോധിക്കാനും അനുമതിയുണ്ടാകും. ഉപരോധം നീക്കുന്നത് അടക്കമുള്ള കാര്യങ്ങൾ നടപ്പിൽ വരാൻ ഏതാനും മാസമെടുക്കും. ഇറാനെതിരെയുള്ള ആയുധ ഉപരോധം അഞ്ചുവർഷം കൂടിയും മിസൈൽ സാങ്കേതിക വിദ്യ വാങ്ങുന്നതിനുള്ള നിരോധനം എട്ടുവർഷം കൂടിയും തുടരും. കരാർ ലംഘിച്ചാൽ 65 ദിവസത്തിനകം വീണ്ടും ഉപരോധം ഏർപ്പെടുത്തും.
17 ദിവസമായി വിയന്നയിൽ ഏഴുരാഷ്ട്രങ്ങളുടെ (ഇറാൻ, യുഎസ്, ബ്രിട്ടൻ, ചൈന, ഫ്രാൻസ്, റഷ്യ, ജർമനി) വിദേശകാര്യമന്ത്രിമാർ നടത്തിയ മാരത്തൺ ചർച്ചകൾക്കൊടുവിലാണ് ആണവക്കരാറിന്റെ പിറവി. യൂറോപ്യൻ യൂണിയന്റെ വിദേശനയ മേധാവിയും ചർച്ചയിൽ പങ്കെടുത്തു. 100 പേജ് കരാർ രേഖ പിഴവുകളില്ലാതെ തയാറാക്കുന്ന ജോലി ചൊവ്വാഴ്ച പുലർച്ചെ വരെ നീണ്ടു. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി, ഫ്രഞ്ച് വിദേശകാര്യമന്ത്രി ലോറന്റ് ഫാബിയസ്, ജർമൻ വിദേശകാര്യമന്ത്രി ഫ്രാങ്ക് വാൾട്ടർ സ്റ്റെയ്ന്മെയർ, യൂറോപ്യൻ യൂണിയൻ പ്രതിനിധി ഫെഡെറിക്ക മൊഗെരിനി, ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ്, ഇറാൻ ആണവോർജസംഘടനാ തലവൻ അലി അക്ബർ സലേഹി, റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്രോവ്, ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഫിലിപ് ഹാമ്മോൻ, യു.എസ്. വിദേശകാര്യ സെക്രട്ടറി ജോൺ കെറി, യു.എസ്. ഊർജസെക്രട്ടറി എണസ്റ്റ് മോനിസ് എന്നിവരാണ് അവസാനവട്ടചർച്ചയിൽ പങ്കെടുത്തത്.
ഇത് രാജ്യാന്തര എണ്ണവിപണിയിലേക്കുള്ള ഇറാന്റെ മടങ്ങിവരവിന് ഇടയാക്കും. യുറേനിയം സമ്പുഷ്ടീകരണപദ്ധതി നിർത്തിവെയ്ക്കാനുള്ള ആവശ്യം ഇറാൻ നിരസിച്ചതിനെത്തുടർന്നാണ് ഐക്യരാഷ്ട്രസഭാ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ ലോകരാജ്യങ്ങൾ ഉപരോധമേർപ്പെടുത്തിയത്. തങ്ങളുടെ ആണവപദ്ധതി സമാധാനാവശ്യങ്ങൾക്കാണെന്ന് ഇറാൻ ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തു. എന്നാൽ ഇറാൻ അണുബോംബ് നിർമ്മിക്കുമെന്ന ഭയത്തിലായിരുന്നു അമേരിക്കയുൾപ്പെടെയുള്ള വൻ രാജ്യങ്ങൾ. കരാർ പൂർണതയുള്ളതല്ലെങ്കിലും കഴിയാവുന്നതിൽ ഏറ്റവും മികച്ചതാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ് പറഞ്ഞു.
ആണവായുധത്തിലേക്കുള്ള ഇറാന്റെ എല്ലാ പാതകളും അടച്ചതായും ലോകം കൂടുതൽ സുരക്ഷിതമായതായും അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. വിശ്വാസത്തിന്റെ പുറത്തല്ല, കടുത്ത പരിശോധനാവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് കരാറെന്നും അദ്ദേഹം പറഞ്ഞു. ലോകവുമായുള്ള ഇറാന്റെ ബന്ധത്തിൽ പുതിയ അധ്യായം തുറന്നുവെന്നാണ് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി അഭിപ്രായപ്പെട്ടത്. കരാർ മുഴുവൻ ലോകത്തിനും പ്രതീക്ഷയാണെന്ന് യൂറോപ്യൻ യൂണിയൻ വിദേശനയമേധാവി ഫെഡറിക്ക മൊഗെരിനി പറഞ്ഞു. കരാറിനെ ഇന്ത്യയും സ്വാഗതം ചെയ്തു.
എന്നാൽ, ചരിത്രപരമായ തെറ്റെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കരാറിനെ വിശേഷിപ്പിച്ചത്. ഉപരോധം നീക്കുന്നതുവഴി ലഭിക്കുന്ന പണമുപയോഗിച്ച് ഇറാൻ പശ്ചിമേഷ്യയിലും ലോകത്തും ഭീകരപ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്ന് നെതന്യാഹു കുറ്റപ്പെടുത്തി. ഇസ്രയേൽ ഇതു നടപ്പിലാകാതിരിക്കാൻ എല്ലാ ശക്തിയും പ്രയോഗിക്കുമെന്നും പ്രഖ്യാപിച്ചു. ഇറാന് ആനുകൂല്യങ്ങൾ ലഭിച്ചാൽ മേഖലയിൽ 'കൂടുതൽ കുഴപ്പങ്ങളുണ്ടാകു'മെന്ന് സൗദി അറേബ്യയും അതൃപ്തി പ്രകടിപ്പിച്ചു. അമേരിക്കയിൽ കരാറിനെ രൂക്ഷമായി എതിർക്കുന്ന റിപ്പബ്ലിക്കൻ പാർട്ടിക്കു ഭൂരിപക്ഷമുള്ള യുഎസ് കോൺഗ്രസാണ് പ്രസിഡന്റ് ബറാക് ഒബാമ നേരിടാൻപോകുന്ന പ്രധാന കടമ്പ. ഡെമോക്രാറ്റിക് അംഗങ്ങളുടെയും കൂടി പിന്തുണ നേടിയെടുത്തു കരാറിനെതിരെ വോട്ട് ചെയ്യാനാണ് റിപ്പബ്ലിക്കൻ നീക്കം.
എന്നാൽ, കരാറിനെതിരെ നടക്കുന്ന ഏതു നീക്കത്തെയും താൻ വീറ്റോ അധികാരം ഉപയോഗിച്ചു മറികടക്കുമെന്ന് ഒബാമ ഇന്നലെ പ്രഖ്യാപിച്ചു. 'കരാർ നടപ്പാകുന്നതോടെ ഇറാനുമായുള്ള എതിർപ്പുകൾ എല്ലാം ഇല്ലാതാകുമെന്ന് അർഥമില്ല. എന്നാൽ, മേഖലയിലെ വലിയ മാറ്റത്തിനുള്ള അവസരമാണിത്. പുതിയൊരു ദിശയിലേക്ക് മുന്നേറ്റത്തിനുള്ള ഈ അവസരം നാം പിടിച്ചെടുക്കുകയാണു വേണ്ടതെന്ന് ഒബാമ ഓർമിപ്പിച്ചു.
രാജ്യാന്തര നയതന്ത്രത്തിൽ വിജയിച്ചെങ്കിലും ഇറാനിലെ യാഥാസ്ഥിതികരെ നേരിടാൻ ഇറാൻ ഭരണകൂടവും പുതിയ തന്ത്രങ്ങൾ മെനയേണ്ടിവരും. കരാർമൂലം ഇറാനു നേട്ടമുണ്ടായെന്ന് സാധാരണക്കാരെ ബോധ്യപ്പെടുത്താനായാൽ യാഥാസ്ഥിതികരുടെ എതിർപ്പിനെ ചെറുക്കാനാകും. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചും സാമ്പത്തികനില മെച്ചപ്പെടുത്തിയും യുവജനങ്ങളുടെ പിന്തുണ ഉറപ്പാക്കുകയും വേണം. എന്നാൽ, കരാർ നടപ്പായാലും ഇറാനുമേലുള്ള ചില ഉപരോധങ്ങൾ തുടരുന്നതു പ്രശ്നമാകും. പാശ്ചാത്യ ശക്തികൾക്കു മുന്നിൽ റൗഹാനി മുട്ടുമടക്കിയെന്ന് ആക്ഷേപിക്കാൻ യാഥാസ്ഥിതികർ ഈ അവസരം വിനിയോഗിക്കും.
ഷിയ രാജ്യമായ ഇറാന് ആണവശേഷി ഉണ്ടെങ്കിൽ സുന്നികളുടെ പ്രതിരോധത്തിന് സൗദി അറേബ്യയ്ക്കും ആണവശേഷി വേണമെന്ന നിലപാടിലേക്ക് സൗദി അറേബ്യ വന്നേക്കുമെന്നാണ് നിരീക്ഷകരുടെ ആശങ്ക. മറുവശത്ത് ഇറാനെതിരെ സൈനികനടപടിക്കു മടിക്കില്ലെന്ന ഭീഷണി ഇസ്രയേൽ ആവർത്തിക്കുന്നു. കരാർ എന്തുവില കൊടുത്തും തടസ്സപ്പെടുത്തുമെന്നും ഇസ്രയേൽ വ്യക്തമാക്കി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍