Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹെലിപാഡുകളും ട്രഞ്ചുകളും നിർമ്മിക്കുന്നു; ശൈത്യകാലത്തും സൈന്യം മടങ്ങുന്നില്ല; യൂദ്ധ വിമാനങ്ങളും വട്ടമിട്ട് പറക്കുന്നു; ദോക് ലാമിൽ ചൈന സംഘർഷാവസ്ഥയുണ്ടാക്കുന്നുവെന്ന് തിരിച്ചറിഞ്ഞ് ഇന്ത്യ; ചൈനയുടെ നീക്കങ്ങൾക്ക് കരുതലോടെ മറുപടി നൽകാൻ പ്രതിരോധ വകുപ്പും

ഹെലിപാഡുകളും ട്രഞ്ചുകളും നിർമ്മിക്കുന്നു; ശൈത്യകാലത്തും സൈന്യം മടങ്ങുന്നില്ല; യൂദ്ധ വിമാനങ്ങളും വട്ടമിട്ട് പറക്കുന്നു; ദോക് ലാമിൽ ചൈന സംഘർഷാവസ്ഥയുണ്ടാക്കുന്നുവെന്ന് തിരിച്ചറിഞ്ഞ് ഇന്ത്യ; ചൈനയുടെ നീക്കങ്ങൾക്ക് കരുതലോടെ മറുപടി നൽകാൻ പ്രതിരോധ വകുപ്പും

ന്യൂഡൽഹി: ദോക് ലാമിൽ ചൈന വീണ്ടും പ്രകോപനം തുടരുന്നു. അതിർത്തിയിൽ നിർമ്മാണ പ്രവൃത്തികളുമായി ചൈനീസ് സൈന്യമുന്നോട്ട് പോവുകയാണ്. എങ്ങനെയും സംഘർഷം ലഘുകരിക്കാൻ ഇന്ത്യ നീക്കം നടത്തുന്നുണ്ട്. ടിബറ്റുകാരുടെ ആത്മീയ നേതാവ് ദലൈലാമയുമായി സഹകരണം കുറയ്ക്കാനും തീരുമാനിച്ചു.

എന്നാൽ ഇതൊന്നും ചൈന കാര്യമായെടുക്കുന്നില്ല. ഇന്ത്യയെ പ്രകോപിപ്പിക്കുകയാണ് ചൈന. ഹെലിപാഡുകളും ട്രഞ്ചുകളും ചൈന ഇവിടെ നിർമ്മിക്കുന്നതായി കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ശൈത്യകാലത്തു സൈന്യത്തെ ഇവിടെ നിലനിർത്തുന്നതിന്റെ ഭാഗമായാണു ചൈനയുടെ നിർമ്മാണ പ്രവൃത്തികളെന്നു മന്ത്രി വ്യക്തമാക്കി. ഇവയോട് ഇന്ത്യയും കരുതോലടെ പ്രതികരിക്കുമെന്നാണ് സൂചന. ഇതോടെ ഇന്ത്യയുടെ വടക്ക് കിഴക്കൻ അതിർത്തിയും സംഘർഷ മേഖലയായി.

ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) ഹെലിപ്പാഡുകൾ, ട്രഞ്ചുകൾ എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളാണു ഒരുക്കുന്നത്. ഇന്ത്യ-ചൈന അതിർത്തിയിലെ പ്രവർത്തനരീതികൾ ചർച്ച ചെയ്യുന്ന ഫ്‌ളാഗ് മീറ്റിങ്ങുകളും ബോർഡർ പഴ്‌സനൽ മീറ്റിങ്ങുകളും ദോക് ലാമിൽ ചൈന നടത്തുന്നതായും പ്രതിരോധമന്ത്രി വ്യക്തമാക്കി. അതിർത്തിയിൽ രണ്ടു മാസത്തിലേറെ നീണ്ടുനിന്ന സംഘർഷാവസ്ഥ 2017 ഓഗസ്റ്റിൽ അവസാനിച്ചപ്പോൾ ഇരു രാജ്യങ്ങളും ദോക് ലാമിലെ സൈനികരുടെ എണ്ണം കുറച്ചിരുന്നു.

നേരത്തേ, അതിർത്തിയിൽ ചൈന വ്യോമസുരക്ഷ കൂട്ടുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ഇന്ത്യൻ അതിർത്തിയോടു ചേർന്നുള്ള നിയന്ത്രണരേഖ കാക്കുന്ന വെസ്റ്റേൺ കമാൻഡ് യുദ്ധവിമാനങ്ങളുടെ പരിശീലനം ഉൾപ്പെടെ നടത്തുന്നുണ്ടെന്നാണു വിവരം. സിക്കിം അതിർത്തിയോടു ചേർന്നുള്ള ദോക് ലായിൽ കഴിഞ്ഞ വർഷം ഇന്ത്യ ചൈന സേനകളുടെ സംഘർഷം 73 ദിവസം നീണ്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP