പുതുമുഖങ്ങളെ ഇറക്കി കാനം നടത്തിയ പരീക്ഷണം വിജയിച്ചു; മന്ത്രിമാരെ നിശ്ചയിക്കുമ്പോഴും പുതുമുഖങ്ങൾക്ക് മുൻഗണന; ഇടതുപക്ഷ വിജയം കാനത്തിന്റെ കോൺഗ്രസ് അനുകൂല നിലപാട് മാറ്റിയേക്കും; മുന്നണി വിടുന്ന ചർച്ച നടത്തിയതിന് പാർട്ടിയിൽ കടുത്ത വിമർശനം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിൽ മുന്നണി രാഷ്ട്രീയമെത്തിയ ശേഷം സിപിഐയുടെ മിന്നും വിജയങ്ങളിലൊന്നാണ് ഇത്തവണത്തേത്. സ്ഥാനാർത്ഥി നിർണ്ണയത്തിലെ മികവിലൂടെ വിജയ വിദൂരത്തായ പല സീറ്റുകളും സ്വന്തമാക്കി. മൂവാറ്റുപുഴയും തൃശൂരും നെടുമങ്ങാടും സിപിഐ പക്ഷത്തേക്ക് എത്തിയത് ഇതു കൊണ്ട് മാത്രമാണ്. വിജയസാധ്യതയുള്ള എല്ലാ എംഎൽഎമാരേയും മത്സരിപ്പിച്ചു. ആളു മാറിയാൽ തോൽക്കാൻ സാധ്യതയുള്ളിടത്തായിരുന്നു പഴയ മുഖങ്ങൾ തന്നെ എത്തിയത്. ആരേയും അത്ഭുതപ്പെടുത്തുന്ന തീരുമാനങ്ങൾക്ക് ചുക്കാൻ പിടിച്ചത് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ഞ് പോരാട്ടം പ്രതീക്ഷിച്ചായിരുന്നു ഈ തന്ത്രപരമായ നീക്കങ്ങൾ.
ഇതിലൂടെ പാർട്ടിയിൽ പിടിമുറുക്കാൻ കാനത്തിനായി. 27 ഇടത്ത് മത്സരിച്ച് 19 ഇടത്ത് ജയിച്ചു. ഒരു സാധ്യതയുമില്ലാത്ത മണ്ഡലങ്ങളിൽ മാത്രമാണ് തോറ്റത്. ഇതിനിടെയിലും ചെറിയ പേരുദോഷം കാനത്തിന് ഉണ്ടാവുകയാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മുന്നണി മാറ്റത്തിന്റെ സാധ്യതകൾ കാനം ആരാഞ്ഞിരുന്നു. നേരിയ ഭൂരിപക്ഷത്തിന് ഇടതുപക്ഷം അധികാരത്തിലെത്തിയാൽ മലക്കം മറിഞ്ഞ് കോൺഗ്രസ് ക്യാമ്പിലെത്തുകയായിരുന്നു ലക്ഷ്യം. വലതുപക്ഷ രാഷ്ട്രീയത്തോട് എന്നും കൂടുതൽ ആഭിമുഖ്യം പുലർത്തിയ കാനത്തിന് അതിന് വ്യക്തമായ കാരണങ്ങളും നിരത്താനുണ്ട്. സിപിഎമ്മിന്റെ വല്ല്യേട്ടൻ മനോഭാവമായിരുന്നു അതിൽ പ്രധാനം. എന്നാൽ 91 സീറ്റിന്റെ തിളങ്ങുന്ന വിജയവുമായി ഇടതുപക്ഷം അധികാരത്തിലെത്തിയപ്പോൾ ഈ നീക്കത്തിന് ഫലമില്ലാതായി. കോൺഗ്രസിന് 22 സീറ്റ് മാത്രമാണ് കിട്ടിയത്. കോൺഗ്രസും ലീഗും സിപിഐയും ചേർന്നാലും ഭരണം യാഥാർത്ഥ്യമാകില്ല. ഈ സാഹചര്യത്തിൽ ഈ ചർച്ചകൾ ഇനി കാനം തുടരില്ല.
സിപിഎമ്മിന് സ്വതന്ത്രന്മാരുടേയും മുന്നണിയിലെ ചെറുകക്ഷികളേയും പിന്തുണ ചേർത്താൽ 69 അംഗങ്ങളുടെ പിന്തുണയുണ്ട്. സിപിഐ ഇടതുപക്ഷത്തേക്ക് പോയാൽ കേരളാ കോൺഗ്രസ് മാണി പിണങ്ങുമെന്ന് ഉറപ്പാണ്. അതിനാൽ അവരെ മറുകണ്ടം ചാടിച്ച് ഇടതുപക്ഷത്ത് എത്തിക്കാൻ സിപിഎമ്മിനാകും. ഈ സാഹചര്യത്തിൽ അടുത്ത അഞ്ചു കൊല്ലവും മുന്നണി മാറ്റത്തിന്റെ സാധ്യത പരീക്ഷിക്കാൻ സിപിഐയ്ക്ക് കഴിയില്ല. ഭരണത്തിൽ സിപിഐ(എം) ഏകപക്ഷീയ നിലപാട് എടുത്താൽ പോലും അതിനെ ചോദ്യം ചെയ്യാൻ സിപിഐയ്ക്ക് കഴിയാത്ത സാഹചര്യമാണുള്ളത്. അതിനാൽ മികച്ച പ്രകടനം നടത്തുമ്പോഴും സിപിഎമ്മിന്റെ വല്ല്യേട്ടൻ മനോഭാവത്തെ അംഗീകരിച്ച് സിപിഐയ്ക്ക് മുന്നണിയിൽ തുടരേണ്ടി വരും. അതിനിടെ കോൺഗ്രസുമായുള്ള ചങ്ങാത്തം അവസാനിക്കണമെന്ന് പാർട്ടിയിലെ എതിർചേരിക്കാർ കാനത്തോട് ആവശ്യപ്പെട്ടു കഴിഞ്ഞു.
കെ ഇ ഇസ്മായിലിനേയും സി ദിവാകരനേയും പോലുള്ള നേതാക്കളെ വെട്ടിയാണ് കാനം സംസ്ഥാന സെക്രട്ടറിയായത്. ട്രേഡ് യൂണിയൻ രംഗത്ത് നിറഞ്ഞു നിന്നിരുന്ന കാനം, സികെ ചന്ദ്രപ്പനോടായിരുന്നു അടുപ്പം. കോൺഗ്രസിനോടൊപ്പം ദേശീയതലത്തിൽ ചേർന്ന് പ്രവർത്തിച്ച പരിചയമുള്ള സികെ ചന്ദ്രപ്പൻ അറിയപ്പെട്ടിരുന്നത് ഡാങ്കെ പക്ഷക്കാരനായിരുന്നു. സിപിഐയെ വലതുപക്ഷ ചേരിയിലെത്തിച്ച ഇതേ രാഷ്ട്രീയം കേരളത്തിലും പരീക്ഷിക്കണമെന്നും അതിലൂടെ സിപിഐയ്ക്ക് മുന്നോട്ട് പോകാമെന്ന ചർച്ചയുമാണ് ഈ പക്ഷം സജീവമായി നിലനിർത്തിയിരുന്നത്. സികെ ചന്ദ്രപ്പൻ പാർട്ടിയുടെ സെക്രട്ടറിയായിരുന്നപ്പോൾ സിപിഎമ്മുമായി നിരന്തര ഏറ്റുമുട്ടലുകൾ ഉണ്ടായിരുന്നു. പാർട്ടി സമ്മേളനത്തിലെ ഇവന്റെ മാനേജ്മെന്റ് വിമർശനം ഉൾപ്പെടെ പലതും ചർച്ചയാവുകയും ചെയ്തു. ഈ രാഷ്ട്രീയത്തിന്റെ തുടർച്ചയാകാനാണ് കാനവും സിപിഐ സെക്രട്ടറിയായത്. ഇതിന് കരുത്ത് പകരുന്നതായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയവും.
സ്ഥാനാർത്ഥി നിർണ്ണയത്തിൽ അടക്കം കാനം മാത്രമാണ് തീരുമാനം എടുത്തത്. മന്ത്രിമാരുടെ കാര്യത്തിലും അതു തന്നെയാകും സ്ഥിതി. പുതുമുഖങ്ങളെ പരമാവധി മന്ത്രിമാരാക്കി ഭരണത്തിൽ പിടിമുറക്കാനാണ് കാനത്തിന്റെ നീക്കം. സി ദിവാകരനേയും മുല്ലക്കര രത്നാകരനേയും പോലുള്ള മറുപക്ഷക്കാരെ മന്ത്രിമാരാക്കാതിരിക്കാനും നീക്കമുണ്ട്. പുതിയ നേതാക്കളെ വളർത്തികൊണ്ടു വരാൻ പുതിയ മന്ത്രിമാരെ നിയോഗിക്കുന്നതിലൂടെ കഴിയുമെന്നാണ് വാദം. ഇത്തരം നീക്കങ്ങളെ ദുർബലപ്പെടുത്താനാണ് സിപിഐയിലെ മറുവിഭാഗം കരുക്കൾ നീക്കുന്നത്. കോൺഗ്രസുമായി മുന്നണി മാറ്റ ചർച്ചകൾ നടത്തിയോ എന്ന ചോദ്യത്തിന് ഉത്തരം തേടാനാണ് സിപിഐയിലെ മറുവിഭാഗത്തിന്റെ തീരുമാനം. ഇത്തരം നീക്കങ്ങൾ ചുണ്ടി ഇടതുപക്ഷ ആഭിമുഖ്യമുള്ള സിപിഐ അണികളെ ഒപ്പം കൂട്ടാനാണ് നീക്കം.
തെരഞ്ഞെടുപ്പിന് മുമ്പ് ഉമ്മൻ ചാണ്ടിയും സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനും പലവട്ടം കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ.. ചെറിയ ഭൂരിപക്ഷത്തിന് ഇടതു മുന്നണി അധികാരത്തിലെത്തുന്ന സാഹചര്യം ഉണ്ടായാൽ സിപിഐയെ കൂടെക്കൂട്ടി ഭരണതുടർച്ചയായിരുന്നു ഉമ്മൻ ചാണ്ടിയുടെ ലക്ഷ്യം. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പായി ഇടതുമുന്നണിയിലെ സിപിഐ അടക്കമുള്ള ഘടകകക്ഷികൾ യുഡിഎഫിൽ എത്തിച്ചേരുമെന്ന് ആർഎസ്പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ എംപി തുറന്നു പറഞ്ഞിരുന്നു. മതേതര ജനാധിപത്യത്തിന്റെ നിലനിൽപ്പിന് കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരണം. ഹിന്ദുക്കളും അഹിന്ദുക്കളും എന്ന വേർതിരിവുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അതുകൊണ്ട് അക്കൗണ്ട് തുറക്കാൻ ബിജെപിയെ കേരളത്തിലെ ജനങ്ങൾ അനുവദിക്കില്ലെന്നും പ്രമേചന്ദ്രൻ അഭിപ്രായപ്പെട്ടിരുന്നു. സിപിഐയും കോൺഗ്രസും അടുക്കുന്നതിന്റെ വ്യക്തമായ സൂചനയായി ഇതും വിലയിരുത്തപ്പെട്ടു.
തെരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിനുള്ളിൽ ഭിന്നതയുണ്ടാക്കാനായിരുന്നു കോൺഗ്രസ് ശ്രമിച്ചത്. വി എസ് അച്യൂതാനന്ദനേയും പിണറായി വിജയനേയും തമ്മിലടിപ്പിക്കാൻ ശ്രമം നടത്തി. എന്നാൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ കർശന ഇടപെടൽ മൂലം സിപിഐ(എം) ഒറ്റക്കെട്ടായി തന്നെ നിന്നു. ഇതോടെയാണ് സിപിഐ അടർത്തിയെടുത്ത് പ്രശ്നങ്ങളുണ്ടാക്കാൻ കോൺഗ്രസ് തന്ത്രങ്ങളുമായെത്തിയത്. ഭരണതുടർച്ചയ്ക്ക് സഹായം നൽകിയാൽ മന്ത്രിസഭയിൽ അർഹിക്കുന്ന പ്രാതിനിധ്യം സിപിഐയ്ക്ക് കോൺഗ്രസ് വാക്കും നൽകി. ദേശീയ തലത്തിൽ പ്രതിച്ഛായ നിലനിർത്താൻ കേരളത്തിലെ ഭരണതുടർച്ച അനിവാര്യമാണെന്ന ഹൈക്കമാണ്ട് തിരിച്ചറിവും ഇതിന് പിന്നിലുണ്ടായിരുന്നു.
എന്നാൽ ഇടതുപക്ഷത്തിന് വലിയ ഭൂരിപക്ഷം കിട്ടുകയും മുന്നണിയിൽ സിപിഐ(എം) ഏറെ നേട്ടമുണ്ടാക്കുകയും ചെയ്തതോടെ സിപിഐ-കോൺഗ്രസ് സഖ്യ സാധ്യതകൾ കേരളത്തിൽ അടയുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍