Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുസ്ലിം വിരുദ്ധനായ മോദി ഭരിക്കുന്ന ഇന്ത്യയെ ഏറ്റവും വലിയ ശത്രുവായി പ്രഖ്യാപിച്ച് മാലിദ്വീപ്; പുതിയ സുഹൃത്തായ ചൈനയുമായി ബന്ധം ഊട്ടിയുറപ്പിക്കാൻ എഡിറ്റോറിയലുമായി പ്രസിഡന്റിന്റെ സ്വന്തം പത്രം; കടുത്ത പ്രതിഷേധം ഉയർത്തി പ്രതിപക്ഷം; ഇന്ത്യക്ക് നഷ്ടമാകുന്നത് മറ്റൊരു ഉപഗ്രഹ രാജ്യം കൂടി

മുസ്ലിം വിരുദ്ധനായ മോദി ഭരിക്കുന്ന ഇന്ത്യയെ ഏറ്റവും വലിയ ശത്രുവായി പ്രഖ്യാപിച്ച് മാലിദ്വീപ്; പുതിയ സുഹൃത്തായ ചൈനയുമായി ബന്ധം ഊട്ടിയുറപ്പിക്കാൻ എഡിറ്റോറിയലുമായി പ്രസിഡന്റിന്റെ സ്വന്തം പത്രം; കടുത്ത പ്രതിഷേധം ഉയർത്തി പ്രതിപക്ഷം; ഇന്ത്യക്ക് നഷ്ടമാകുന്നത് മറ്റൊരു ഉപഗ്രഹ രാജ്യം കൂടി

ന്ത്യയെ ആശ്രയിച്ചുനിന്ന അയൽരാജ്യങ്ങളെ ഓരോന്നായി വരുതിയിലാക്കുകയാണ് ചൈന. ശ്രീലങ്കയെയും നേപ്പാളിനെയുമൊക്കെ ഈ രീതിയിൽ ആജ്ഞാനുവർത്തികളാക്കി മാറ്റിയ ചൈന ഏറ്റവുമൊടുവിൽ മാലിദ്വീപിനെയും കാൽക്കീഴിലാക്കി. ചൈനയോടുള്ള കൂറ് പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി കടുത്ത ഇന്ത്യാവിരുദ്ധത പ്രചരിപ്പിക്കുന്ന മുഖപ്രസംഗമെഴുതി പ്രസിഡന്റി്‌ന്റെ സ്വന്തം പത്രം രംഗത്തെത്തുകയും ചെയ്തു. കടുത്ത മുസ്ലിം വിരുദ്ധനായ നരേന്ദ്ര മോദി ഭരിക്കുന്ന ഇന്ത്യ രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രുവാണെന്നാണ് ഈ മാലിദ്വീപ് പത്രം എഴുതിയത്.

ഇന്ത്യയെ കടുത്ത ശത്രുവായി പ്രഖ്യാപിക്കുന്നതിനൊപ്പം ചൈനയെ പുതിയ അടുത്ത സുഹൃത്തെന്ന് വിശേഷിപ്പിക്കുന്നുമുണ്ട്. മുഖപ്രസംഗത്തിനെതിരേ മാലിദ്വീപിലെ പ്രതിപക്ഷം ഒന്നടങ്കം രംഗത്തെത്തിയെങ്കിലും ആ രാജ്യത്തിന്റെ പുതിയ ചായ്‌വാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് വിലയിരുത്തപ്പെടുന്നു. ധിവേഹി ഭാഷയിലുള്ള പത്രത്തിലെ മുഖപ്രസംഗങ്ങൾ പ്രസിഡന്റ് യാമീന്റെ പ്രസ്താവനകളായാണ് പലപ്പോഴും പ്രത്യക്ഷപ്പെടാറ്. പ്രസിഡന്റിന്റെ ഓഫീസിൽനിന്നുള്ള അനുമതിയോടെയാണ് ഈ പത്രത്തിൽ മുഖപ്രസംഗങ്ങൾ പ്രസിദ്ധീകരിക്കുന്നതും.

യാമീൻ ഭരണകൂടം ഉണ്ടാക്കുന്ന വിപത്തുകൾ ഇന്ത്യ സമയത്ത് തിരിച്ചറിയാതെ പോകരുതെന്ന് മാലിദ്വീപിലെ മുഖ്യ പ്രതിപക്ഷമായ മാലിദീവിയൻ ഡമോക്രാറ്റിക് പാർട്ടി മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്ന തരത്തിലുള്ള നടപടികൾ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് മുൻ വിദേശകാര്യമന്ത്രിയും എംഡിപി നേതാവുമായ അഹമ്മദ് നസീമിന്റെ അഭിപ്രായപ്പെട്ടു. യമീൻ ഭരണകൂടത്തിന്റെ ചൈനാ വിധേയത്വം രാജ്യത്തെ നാശത്തിലെത്തിക്കുമെന്നും അദ്ദേഹം പറയുന്നു.

ഇന്ത്യൻ മഹാസമുദ്രത്തിൽ തന്ത്രപ്രധാനമായ മേഖലയിൽ സ്ഥിതിചെയ്യുന്ന മാലിദ്വീപിനെ വരുതിയിലാക്കാനുള്ള ശ്രമം ചൈന തുടങ്ങിയിട്ട് നാളേറെയായി. ഇന്ത്യയെ സമ്മർദത്തിലാഴ്‌ത്തുന്നതിനാണ് മേഖലയിലെ ചെറു രാജ്യങ്ങളെ ചൈന പാട്ടിലാക്കുന്നത്. യാമീൻ സർക്കാരിനെ അട്ടിമറിക്കാൻ ഇന്ത്യ ശ്രമിക്കുന്നുവെന്നാണ് പത്രത്തിന്റെ മുഖപ്രസംഗത്തിൽ പറയുന്നത്. കാശ്മീരിൽ അന്താരാഷ്ട്ര നിയമങ്ങൾ ഇന്ത്യ പാലിക്കുന്നില്ലെന്നും ശ്രീലങ്കയിലെ തമിഴ് തീവ്രവാദികൾക്ക് ഇന്ത്യ ആയുധങ്ങൾ നൽകുന്നുവെന്നും മുഖപ്രസംഗം ആരോപിക്കുന്നു.

മുൻപ്രസിഡന്റുമാരായ മുഹമ്മദ് നഷീദും മൗമൂൻ അബ്ദുൾ ഗയൂമും അടക്കമുള്ളവർ മുഖപ്രസംഗത്തിനെതിരേ രംഗത്തെത്തി. ഇന്ത്യയെ മാലിദ്വീപിന്റെ ശത്രുവായി പ്രഖ്യാപിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഗയീം പറഞ്ഞു. ശരിയായ ബോധമുള്ള ഒരു മാലിദ്വീപുകാരനും ഇതംഗീകരിക്കുകയില്ല. മാലിദ്വീപിന്റെ അടുത്ത സുഹൃത്തുക്കളിലൊന്നാണ് ഇന്ത്യ. വിശ്വസ്തനായ ആ സുഹൃത്തിനെ വേണ്ടെന്നുവെക്കാൻ മാലിദ്വീപിന് ഒരുകാലത്തും സാധിക്കുകയിലി്െല്ലന്നും ഗയൂം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP