ചെറുപ്പകാലത്തെ കഥകൾ പറഞ്ഞ് ടെക്കി ഭീമന്മാർ കരയിച്ചു; ബോളിവുഡ് നൃത്തങ്ങൾ ചവിട്ടി പ്രധാനമന്ത്രിയെ സ്വീകരിച്ച് കമ്പനികൾ; സിലിക്കൺ വാലിയിൽ താരമായി തിളങ്ങി മോദിയുടെ തോരോട്ടം; ഡിജിറ്റൽ ഇന്ത്യയിൽ മൈക്രോസോഫ്റ്റും ഗൂഗിളും സഹകരിക്കും
കാലിഫോർണിയ: ഗൂഗിളിനേയും ഫെയ്സ് ബുക്കിനേയും കൈയിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി സിലിക്കൺ വാലയിലെ താരമായി. ഇതിനൊപ്പം ആഗോള ഐടി കമ്പനി മേധാവികളുമായുള്ള കൂടിക്കാഴ്ചയും ഇന്ത്യയുടെ ഡിജിറ്റൽ സ്വപ്നങ്ങൾക്ക് പുതിയ പ്രതീക്ഷയായി. സിലിക്കൺവാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സാങ്കേതികരംഗത്തെ പ്രമുഖർക്ക് നൽകിയ വിരുന്നിൽ സുപ്രധാന തീരുമാനങ്ങൾ ഉണ്ടാവുകയും ചെയ്തു. ഇന്ത്യക്കാരായ മൈക്രോസോഫ്റ്റ് സിഇഒ. സത്യം നദെല്ല, ഗൂഗിൾ സിഇഒ സുന്ദർ പിച്ചെയ്, അഡോബിന്റെ സിഇഒ ശന്തനു നാരായൺ തുടങ്ങി 350 പേരാണ് വിരുന്നിനെത്തിയത്. ഡിജിറ്റൽ ഇന്ത്യാ പദ്ധതിയുടെ വിവിധ തലങ്ങളിൽ ഈ സ്ഥാപനങ്ങളുടെ പിന്തുണയുണ്ടാവും. സിലിക്കൺവാലിയിലെ ചെറുപ്പക്കാരായ പ്രൊഫഷണലുകളെമുതൽ വൻകിട കമ്പനികളെ വരെ ഇന്ത്യയുടെ ഡിജിറ്റൽവിപ്ലവത്തിൽ പങ്കാളിയാകാൻ പ്രധാനമന്ത്രി വിരുന്നിൽ ക്ഷണിച്ചു. ഡിജിറ്റൽരംഗത്തുള്ളവരും ഇല്ലാത്തവരും എന്ന വിടവ് നീക്കാനാണ് സർക്കാറിന്റെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്കിന്റേയും ഗൂഗിളിന്റേയും ആസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. നരേന്ദ്ര മോദിയും ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗും കൂടിക്കാഴ്ച നടത്തുകയും ജീവനക്കാരുമായി സംവാദം നടത്തുകയും ചെയ്തു. സമൂഹമാദ്ധ്യമങ്ങൾ നൽകുന്ന സൗകര്യങ്ങളെക്കുറിച്ചും അതിന്റെ പ്രാധാന്യവും മോദി തന്റെ സംവാദത്തിൽ സൂചിപ്പിച്ചു. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ വിവര സാങ്കേതിക രംഗത്ത് വൻ കുതിച്ചു ചാട്ടം നടത്താൻ ഇന്ത്യയ്ക്ക് സാധിക്കുമെന്നും മോദി പറഞ്ഞു. ഫെയ്സ് ബുക് ആസ്ഥാനത്ത് ഇടയ്ക്ക് അമ്മയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ വന്നപ്പോൾ മോദി വികാരഭരിതനായി കരയുകയും ചെയ്തു. ഇന്ത്യയുടേത് വളരെ വേഗത്തിൽ വളരുന്ന സമ്പദ്ഘടനയാണ്. ഞങ്ങളുടെ ലക്ഷ്യം 20 ട്രില്യൺ ഡോളർ സമ്പദ്!ഘടനയാവുകയാണെന്ന് മോദി പറഞ്ഞു. നിങ്ങൾ പ്രവർത്തിക്കുന്നത് സേവനമേഖലയിലാണ്. അതിന്റെ ശക്തി ഞാൻ കാണുന്നുവെന്ന് മോദി സുക്കർ ബെർഗിനോട് വ്യക്തമാക്കി.
ഗൂഗിളിന്റെ ആസ്ഥാനത്തും പ്രധാനമന്ത്രിക്ക് വലിയ വരവേൽപ്പ് കിട്ടി. ഭാരത് മാതാ കി ജയ് മുദ്രാവാക്യങ്ങളുയർന്നു. ബോളിവുഡ് പാട്ടുകൾക്കൊപ്പം നൃത്തവും ചവിട്ടി. തുടർന്ന് ജീവനക്കാരെ മോദി അഭിസംബോധന ചെയ്തു. അതിനൊപ്പം ഇന്ത്യയുമായുള്ള ഗൂഗിളിന്റെ സഹകരണത്തിന് നന്ദിയും രേഖപ്പെടുത്തി. സെൽഫിയെടുക്കാനും ജീവനക്കാർ താൽപ്പര്യം കാട്ടി എത്തി. സിലിക്കൺവാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇളക്കിമറിച്ചു. സിലിക്കൺ വാലി സിഇഒമാർക്കു നൽകിയ വിരുന്നിൽ ഇന്ത്യയുടെ ഡിജിറ്റൽ സ്വപ്നങ്ങൾ ഉയർത്തിക്കാട്ടി മോദി കയ്യടി നേടി. ഡിജിറ്റൽ രംഗത്തെ ഇന്ത്യയുടെ മാറ്റങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞ അദ്ദേഹം സ്വന്തം അനുഭവങ്ങളും ഗ്രാമീണ സ്ത്രീകൾക്കു പോലുമുണ്ടായ മാറ്റങ്ങളും ഉദാഹരണങ്ങളായി നിരത്തി. സിഇഒമാരോടു മോദി പറഞ്ഞു-''ഞാൻ നിങ്ങളിൽ പലരെയും ഡൽഹിയിലും ന്യൂയോർക്കിലും ഫേസ്ബുക്കിലും ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും കണ്ടിട്ടുണ്ട്.'' ''ഫേസ്ബുക്ക് രാജ്യമായിരുന്നെങ്കിൽ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ രാജ്യമാവുമായിരുന്നു അത്.''- ഫേസ്ബുക്കിനെപ്പറ്റി മോദി പറഞ്ഞു.
''അദ്ധ്യാപകരോട് മുമ്പുണ്ടായിരുന്ന ആദരവുകലർന്ന അദ്ഭുതം കുറയ്ക്കുന്നതാണ് ഗൂഗിൾ. പ്രായം ചെന്നവരെ കൂടുതൽ മടിയന്മാരുമാക്കുന്നു'' എന്നു ഗൂഗിളിനെക്കുറിച്ചു തമാശയായി പറഞ്ഞ മോദി ട്വിറ്ററിനെക്കുറിച്ചു പറഞ്ഞത് ഇങ്ങനെ: ''ട്വിറ്റർ എല്ലാവരെയും റിപ്പോർട്ടർമാരാക്കി.'' ഓരോ പരാമർശത്തിനും കനത്ത കരഘോഷം അകമ്പടിയായി. നിങ്ങൾ ഉണർന്നിരിക്കുകയാണോ ഉറങ്ങുകയാണോ എന്നതല്ല, നിങ്ങൾ ഓൺലൈനാണോ ഓഫ്ലൈനാണോ എന്നതാണു കൂടുതൽ പ്രധാനമെന്നതാണ് ഇപ്പോഴത്തെ സ്ഥിതിയെന്നു പ്രധാനമന്ത്രി പറഞ്ഞു. യുവജനങ്ങളുടെ പ്രധാന ചർച്ച ആൻഡ്രോയ്ഡ് വേണോ ഐഒഎസ് വേണോ വിൻഡോസ് വേണോ എന്നതാണെന്നും മോദി പറഞ്ഞു.
ഡിജിറ്റൽ ലോകത്തെ പദപ്രയോഗങ്ങൾ മേമ്പൊടി ചേർത്തായിരുന്നു മോദിയുടെ പ്രഭാഷണം. ഇപ്പോൾ സ്റ്റാറ്റസ് എന്നാൽ നിങ്ങൾ ഓൺലൈനാണോ ഓഫ്ലൈനാണോ എന്നതിന്റെ സൂചനയായി എന്ന വാക്ക് കൈയടിയോടെയാണ് സദസ്സ് സ്വീകരിച്ചത്.'അസ്തമയ സൂര്യൻ അവസാനമെത്തുന്ന സ്ഥലമാണ് കാലിഫോർണിയ. പക്ഷെ, പുത്തൻ ആശയങ്ങൾ ആദ്യം ഉദിക്കുന്നതും ഇവിടെയാണ്' എന്ന വാക്കുകളും സദസ്സിനെ രസിപ്പിച്ചു. ഫേസ്ബുക്കും ട്വിറ്ററും ഇൻസ്റ്റഗ്രാമുമാണ് പുതിയ ലോകത്തെ അയൽക്കാരെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുട്ടൊപ്പമെത്തുന്ന നിക്കറും ബനിയനും ധരിച്ചും ജോലിചെയ്യാവുന്ന സ്ഥലമായിരുന്നു ഫേസ്ബുക്ക്. കോട്ടിന്റെയും ടൈയുടേയും ഔപചാരികത ഉപേക്ഷിച്ചവർ. കോളറില്ലാത്ത ചാരനിറത്തിലുള്ള ബനിയനും ജീൻസും ധരിച്ചെത്തുന്ന സിഇഒ. ഉള്ള സ്ഥാപനം.പക്ഷെ ഞായറാഴ്ച ഫേസ്ബുക്കും ഔപചാരികതയെ പുൽകി. മോദിയുടെ സന്ദർശനം പ്രമാണിച്ച് ജീവനക്കാർക്കും പരിപാടി റിപ്പോർട്ട് ചെയ്യാനെത്തുന്ന മാദ്ധ്യമ പ്രവർത്തകർക്കും കമ്പനി 'ഡ്രസ് കോഡ്' നിർദ്ദേശിച്ചിരുന്നു. സ്യൂട്ടാണ് പുരുഷന്മാർക്ക് നിർദ്ദേശിച്ചത്. 'നല്ല വേഷം' ധരിച്ചെത്താൻ സ്ത്രീകളോടും നിർദ്ദേശിച്ചിരുന്നു.
മോദിയുടെ സ്വപ്നപദ്ധതിയായ 'ഡിജിറ്റൽ ഇന്ത്യ'യ്ക്കു പിന്തുണയുമായി ആഗോള ഐടി കമ്പനികൾ ഒരുമിക്കുന്നതും കണ്ടു. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ അഞ്ചുലക്ഷം ഗ്രാമങ്ങളിൽ ചെലവു കുറഞ്ഞ ബ്രോഡ്ബാൻഡ് സാങ്കേതികവിദ്യ എത്തിക്കുമെന്നു മൈക്രോസോഫ്റ്റും ഇന്ത്യയിൽ 500 റയിൽവേ സ്റ്റേഷനുകളിൽ സൗജന്യ വൈഫൈ സൗകര്യമൊരുക്കാൻ സഹകരിക്കുമെന്നു ഗൂഗിളും പ്രഖ്യാപിച്ചു. സാൻഹോസെയിലെ സിലിക്കൺ വാലിയിൽ ആഗോള ഐടി തലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ പ്രഖ്യാപനങ്ങൾ. ഇന്ത്യയിലെ ഡേറ്റാ സെന്ററുകളിൽ മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സർവീസ് സേവനം ഒരാഴ്ചയ്ക്കുള്ളിൽ ലഭ്യമാക്കുമെന്ന് ഇന്ത്യൻ വംശജൻകൂടിയായ സിഇഒ സത്യ നാദെല്ല പറഞ്ഞു.
സിഇഒമാരുടെ വിരുന്നിൽ അക്ഷരാർത്ഥത്തിൽ മോദി താരമായി. ആറുലക്ഷം ഗ്രാമങ്ങളെ ഉൾപ്പെടുത്തി ഓപ്റ്റിക്കൽഫൈബർ ശൃംഖലയുടെ വിപുലീകരണം, കോളേജുകളിലും സ്കൂളുകളിലും ഇന്റർനെറ്റ് ലഭ്യത, സർക്കാർപദ്ധതികൾ ജനങ്ങളിലെത്തിക്കാനുള്ള 'മൈഗവ്.ഇൻ' പോലുള്ള സൈറ്റുകൾ, മോദി മൊബൈൽ ആപ്പുകൾ തുടങ്ങി സർക്കാർ തുടങ്ങിയതും തുടങ്ങാനിരിക്കുന്നതുമായ പദ്ധതികൾ എടുത്തു പറഞ്ഞായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.'ജനങ്ങളെ കൂടുതൽ ശാക്തീകരിക്കുന്നതിനുള്ള ഉപാധിയായാണ് ഞാൻ സാങ്കേതികവിദ്യയെ കാണുന്നത്. രണ്ടുപതിറ്റാണ്ടുമുമ്പ് നമുക്ക് ആലോചിക്കാൻപോലും കഴിയാത്തവിധം ജനജീവിതത്തെ മെച്ചപ്പെടുത്താൻ ഡിജിറ്റൽ കാലത്തിന് കഴിയുന്നുണ്ട്' അദ്ദേഹം പറഞ്ഞു.
''ചെലവു കുറഞ്ഞ ബ്രോഡ്ബാൻഡ് കണക്ടിവിറ്റി, ക്ലൗഡ് കംപ്യൂട്ടിങ് സാങ്കേതികവിദ്യയുടെ വികസനം എന്നിവയിലൂടെ രാജ്യത്തിന്റെ ഉൽപാദനക്ഷമത വർധിപ്പിക്കാനാവും. ഉൽപന്നങ്ങൾ കുറഞ്ഞ ചെലവിൽ നിർമ്മിക്കാനും സേവനങ്ങൾ ചെലവു കുറഞ്ഞതാക്കാനും ഇതുമൂലം കഴിയും. സാങ്കേതികരംഗത്തെ വികസനത്തിലൂടെ ഇന്ത്യയ്ക്കു കുതിച്ചുചാട്ടം നടത്താൻ കഴിയും. അതിനായി നരേന്ദ്ര മോദി ശരിയായ പാതയിലാണു സഞ്ചരിക്കുന്നത്. മൈക്രോസോഫ്റ്റ് ദീർഘകാലത്തേക്കാണു വീക്ഷിക്കുന്നത്''-സത്യ നാദെല്ല പറഞ്ഞു. ഇന്ത്യയിൽ 500 റയിൽവേ സ്റ്റേഷനുകളിലാണു ഗൂഗിളിന്റെ സഹകരണത്തോടെ സൗജന്യ വൈഫൈ ലഭ്യമാവുക. വിമാനത്താവള ലോഞ്ചുകളിൽ മാത്രമല്ല, റയിൽവേ സ്റ്റേഷനുകളിലേക്കും സൗജന്യ വൈഫൈ എത്തുകയാണെന്നും വൈകാതെ ഇതു നടപ്പാക്കുമെന്നും മോദി പറഞ്ഞു.
ഡിജിറ്റൽ സാക്ഷരത വർധിപ്പിക്കാനായി എല്ലാവർക്കും മാതൃഭാഷയിൽ കംപ്യൂട്ടറിൽ ടൈപ്പ് ചെയ്യാൻ സൗകര്യമൊരുക്കേണ്ടത് അത്യാവശ്യമാണെന്ന് ഇന്ത്യൻ വംശജനായ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ പറഞ്ഞു. അടുത്തമാസത്തോടെ ഇന്ത്യയിലെ 10 ഭാഷകളിൽ ടൈപ്പ് ചെയ്യാനുള്ള സൗകര്യം ഗൂഗിൾ ഒരുക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇന്ത്യയുടെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയുമായി സഹകരിച്ചു ചിപ് നിർമ്മാണ സ്ഥാപനമായ ക്വാൽകോം ഇന്ത്യയിൽ 15 കോടി ഡോളർ (ഏകദേശം 990 കോടി രൂപ) സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കുമെന്ന് എക്സിക്യൂട്ടീവ് ചെയർമാൻ പോൾ ഇ. ജേക്കബ്സ് അറിയിച്ചു. ക്വാൽകോം വെഞ്ചേഴ്സ് എന്ന ഉപസ്ഥാപനംവഴിയാണ് നിക്ഷേപം. മൊബൈൽ, ഇന്റർനെറ്റ്, മാർക്കറ്റിങ്, വ്യാപാരസഹായം തുടങ്ങിയ മേഖലകളിലെ നൂതന സ്റ്റാർട്ട് അപ് സംരംഭങ്ങൾക്കാണ് മുതൽമുടക്കുന്നത്.
ആപ്പിൾ കമ്പനി ഇന്ത്യയിൽ നിർമ്മാണകേന്ദ്രം ആരംഭിക്കണമെന്നു മോദി സിഇഒ ടിം കുക്കിനോട് അഭ്യർത്ഥിച്ചു. വൻ വളർച്ചസാധ്യതയുള്ള മേഖലയാണ് ഇന്ത്യയെന്നു മോദി പറഞ്ഞു. അനുകൂല മറുപടിയാണു ടിം കുക്കിൽനിന്നുണ്ടായത്. കമ്പനിയുടെ ദീർഘകാല ലക്ഷ്യങ്ങളിൽ ഇന്ത്യയിലെ നിർമ്മാണകേന്ദ്രവുമുണ്ടെന്നു ടിം കുക്ക് അറിയിച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. ആപ്പിളിനുവേണ്ടി ഘടകങ്ങൾ നിർമ്മിക്കുന്ന സ്ഥാപനമായ ഫോക്സ്കോൺ ഇന്ത്യയിൽ നിർമ്മാണകേന്ദ്രം തുടങ്ങാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ഇരുപതോളം വർഷമായി ആപ്പിൾ പ്രവർത്തിക്കുന്നുണ്ടെന്നും രാജ്യത്തെ പ്രവർത്തനം വ്യാപിപ്പിക്കുമെന്നും ടിം കുക്ക് അറിയിച്ചു. ആപ്പിൾ സിഇഒ. ടിം കുക്കുമായി നടത്തിയ പ്രത്യേക കൂടിക്കാഴ്ചയിലാണ് 'ഇന്ത്യയിൽ നിർമ്മിക്കാൻ' പ്രധാനമന്ത്രി ക്ഷണിച്ചത്.
ഇന്ത്യയിൽ വലിയ മാറ്റം വരുത്തുന്ന പദ്ധതിയാണ് 'ഡിജിറ്റൽ ഇന്ത്യ' എന്നു നരേന്ദ്ര മോദി പറഞ്ഞു. കടലാസ് രഹിത ഇടപാടുകളാണു സർക്കാരിന്റെ ലക്ഷ്യങ്ങളിലൊന്ന്. എല്ലാ പൗരന്മാർക്കും ഡിജിറ്റൽ ലോക്കർ സൗകര്യം നൽകും. എല്ലാ വകുപ്പുകളിലുമുള്ള രേഖകൾ ഇതിൽ സൂക്ഷിക്കാം. മൂന്നു പതിറ്റാണ്ടിനിടെ സിലിക്കൺ വാലി സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി ഫേസ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗ് തന്റെ ഫേസ്ബുക്ക് പ്രൊഫൈൽ പിക്ചറിലൂടെ ഡിജിറ്റൽ ഇന്ത്യയ്ക്കു പിന്തുണയറിയിച്ചു.
ബാറ്ററി സാങ്കേതികവിദ്യ, വീണ്ടും ഉപയോഗിക്കാവുന്ന ഊർജം, ഊർജസംഭരണം എന്നിവയിൽ മുൻനിരക്കാരായ 'തെസ്ല' കമ്പനി പ്രധാനമന്ത്രി സന്ദർശിച്ചു. സിഇഒ.എലൻ മസ്കുമായി ചർച്ച നടത്തിയ അദ്ദേഹം ബാറ്ററിയിൽ പ്രവർത്തിക്കുന്ന കാറിൽ ടെസ്റ്റ് ഡ്രൈവും നടത്തി.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്