ബുർജ് ഖലീഫ ത്രിവർണ്ണം ആകാത്തതിൽ ആഹ്ലാദിച്ചവർ അറിയുക; ലണ്ടൻ ഐയും വെംബ്ലി സ്റ്റേഡിയവും ത്രിവർണ്ണമായി; പ്രതിഷേധങ്ങൾ അനുവദിച്ചപ്പോഴും മോദിക്ക് ബ്രിട്ടന്റെ ചുവപ്പു പരവതാനി; പാർലമെന്റിലെ പ്രസംഗം ചരിത്രമായി
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: പ്രധാനമന്ത്രി ആയ ശേഷം ആദ്യമായി ബ്രിട്ടൻ സന്ദർശിക്കുന്ന നരേന്ദ്ര മോദിക്ക് ചുവപ്പു പരവതാനി വിരിച്ച് സ്വീകരണം നൽകി കാമറോണും കൂട്ടരും. ഏഷ്യയിലെ കരുത്തരായ രാഷ്ട്രത്തിന്റെ തലവന് വേണ്ടി അദ്ദേഹം അർഹിച്ച സ്വീകരണം തന്നെയാണ് ലണ്ടനിൽ ഒരുക്കിയത്. പ്രതിഷേധങ്ങൾക്ക് നടുവിലേക്കാണ് മോദി വന്നിറങ്ങിയതെങ്കിലും ഇന്ത്യൻ സമൂഹത്തിന് ആവേശമായി അദ്ദേഹം. മുൻപ് യുഎഇ സന്ദർശനത്തിനിടെ ബുർജ് ഖലീഫ ത്രിവർണ്ണമാക്കുമെന്ന പ്രചരണം ഉണ്ടായെങ്കിലും അതുണ്ടായില്ല. എന്തായാലും അതിന്റെ ക്ഷീണം തീർക്കുന്നതാണ് ലണ്ടൻ ഐയും വെബ്ലി സ്റ്റേഡിയവും. ഇവിടങ്ങളിൽ ത്രിവർണ്ണം മയമാണ് ഇതിനോടകം ദൃശ്യമായത്.
ലോകത്തിന്റെ ഒട്ടു മിക്ക പ്രധാന രാജ്യങ്ങളിലും സന്ദർശനം പൂർത്തിയാക്കിയ മോദി ഇന്നലെ ഉച്ചയോടെയാണ് ലണ്ടനിൽ വിമാനം ഇറങ്ങിയത്. വിമാനമിറങ്ങിയ ഉടൻ അദേഹത്തിന്റെ വരവിൽ പ്രതിഷേധിക്കാൻ എത്തിയവരും സജീവമായി. മോദിയോട് നോട്ട് വെൽക്കം യു കെ എന്നെഴുതിയ പ്ലക്കാർഡുകളും ബാനറുകളും സഹിതം നൂറു കണക്കിന് പേരടങ്ങുന്ന ചെറുഗ്രൂപ്പുകൾ പാർലമെന്റ്, നമ്പർ 10 എന്നിവിടങ്ങളിൽ മുദ്രാവാക്യം മുഴക്കിയെങ്കിലും കുതിരപ്പട അടക്കം സേന വിഭാഗം സുസ്സജ്ജമായ നഗരനിരത്തിൽ ക്രമസമാധാനം ഒരു വിധത്തിലും തടസ്സപ്പെട്ടില്ല. അനേകം ബാരിക്കേഡുകൾ നിരത്തി പൊലീസും സ്കോട്ട് ലാൻഡ് യാർഡും പ്രധാന ഇടങ്ങളിൽ പഴുതില്ലാത്ത സുരക്ഷ മുൻകൂട്ടി ഉറപ്പിച്ചിരുന്നു.
അതെ സമയം മോദി അനുയായികളും അടങ്ങാത്ത ദേശഭക്തി മനസ്സിൽ സൂക്ഷിക്കുന്നവരും ആയ 2000 ലേറെ പേരുടെ സംഘം ചെണ്ട കൊട്ടിയും ബലൂണുകൾ പറത്തിയും ഇന്ത്യൻ സംസ്ക്കാരത്തിന്റെ ചിഹ്നങ്ങൾ കോറിയിട്ട വമ്പൻ ഷാളുകൾ വീശിയും ഒക്കെ ലണ്ടൻ നഗരത്തെ ഇന്ത്യൻ കാഴ്ചകളിൽ മോഹിപ്പിച്ചു കൊണ്ടിരുന്നു. ഇന്ന് വെംബ്ലി നഗരം പരിപൂർണമായും ഇന്ത്യൻ വംശജർ കീഴടക്കും എന്നുറപ്പായിരിക്കെ പത്തു വർഷത്തിന് ശേഷം കൂടി ബ്രിട്ടനിൽ എത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി എന്ന നിലയിൽ രാജകീയ സ്വീകരണം ഒരുക്കുകയാണ് 15 ലക്ഷം ബ്രിട്ടീഷ് ഇന്ത്യക്കാരുടെ പ്രതിനിധികൾ.
എന്നാൽ, മോദി ഭരണത്തിൽ വളരുന്ന വർഗീയ അസഹിഷ്ണുത രാജ്യാന്തര തലത്തിൽ ഉയർത്തിക്കാട്ടാൻ ഏറ്റവും പറ്റിയ അവസരം എന്ന നിലയിൽ നയപരമായി വിയോജിക്കുന്നവരും മോദി പോകുന്നിടത്തെല്ലാം പ്രതിഷേധവും ആയി പിന്നാലെയുണ്ട്. ഇന്ത്യ സംസാരിക്കാൻ ഭയപ്പെടേണ്ട രാജ്യമായി മോദിയുടെ ഭരണത്തിൽ മാറി എന്ന് കാട്ടി ഇയാൻ മകീവൻ, സൽമാൻ റുഷ്ദി എന്നിവരും പെൻ ഇന്റർനാഷണലും അടക്കം 200 ലോകോത്തര സാഹിത്യകാരന്മാർ എഴുതിയ കത്ത് പ്രധാനമന്ത്രി ഡേവിഡ് കമറോണിന് കൈമാറിയാണ് പ്രതിഷേധത്തിനു തുടക്കമിട്ടത് തന്നെ. മോദിയോടു ഇന്ത്യയെ ഭയവിമുക്തം ആക്കണം എന്ന് കാമറോൺ ആവശ്യപ്പെടണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. എന്നാൽ ഇത്തരം സ്ഫോടകാത്മകമായ കാര്യങ്ങൾ സംസാരിച്ചു മെച്ചപ്പെടുന്ന ഇന്ത്യ ബ്രിട്ടീഷ് നയതന്ത്രം വീണ്ടും പ്രതിസന്ധിയിലാക്കാൻ കാമറോൺ ആഗ്രഹിക്കുന്നില്ല എന്ന് തന്നെയാണ് ഇരു നേതാക്കളും ഒന്നിച്ചു നടത്തിയ പത്രസമ്മേളനം മുതലുള്ള കാര്യപരിപാടികൾ തെളിയിക്കുന്നത്. വിവാദ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിലും ഉപരി ഇരു രാജ്യങ്ങളിലെയും കമ്പനികൾ മാത്രമായി 9 ബില്യൻ പൗണ്ടിന്റെ വ്യാപാര വാണിജ്യ ബന്ധം നിലവിലുള്ളതുകൊണ്ട് തന്നെ കൂടുതൽ ഫലപ്രദമായ രീതിയിൽ സഹകരണം എങ്ങനെ പ്രയോജനപ്പെടുത്താം എന്നാണ് ഇരു നേതാക്കളും ലക്ഷ്യമിടുന്നത്.
ഇന്നലെ ലണ്ടനിൽ എത്തിയ പാടെ മോദി ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി ഉന്നതതല കൂടിക്കാഴ്ച്ചക്കാണ് സമയം ചെലവിട്ടത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിനു ഊന്നൽ നല്കിയ നേതാക്കൾ തുടർന്ന് ഒന്നിച്ചു മാദ്ധ്യമ പ്രതിനിധികളെ കാണുന്നതിനും സമയം കണ്ടെത്തി. വളരെ ശ്രദ്ധാപൂർവ്വം വാക്കുകൾ ഉപയോഗിക്കുന്നതിൽ ഇരു നേതാക്കളും പത്ര സമ്മേളനത്തിൽ ശ്രദ്ധിച്ചു എന്നത് കൗതുകമായി. ചോദ്യോത്തരങ്ങൾ ഒഴിവാക്കി പറയാനുള്ളത് പെട്ടെന്ന് പറഞ്ഞു തീർക്കുന്ന രീതിയിലാണ് ഇരു നേതാക്കളും മാദ്ധ്യമ പ്രതിനിധികളെ അഭിമുഖീകരിച്ചത്. ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ഊഷ്മള ബന്ധം മാദ്ധ്യമങ്ങളെ ഓർമ്മപ്പെടുത്തുന്നതല്ലാതെ നയപരമായ പ്രഖ്യപനങ്ങളോ തലക്കെട്ട് സൃഷ്ട്ടിക്കുന്ന വാചക കസർത്തോ ഉണ്ടായില്ല എന്നതും ശ്രദ്ധേയമായി. അതേ സമയം പത്രസമ്മേളനം ലൈവ് ടെലികാസ്റ്റ് ചെയ്യവെ ബി ബി സിക്കും സ്കൈ ന്യൂസിനും പലവട്ടം സാങ്കേതിക തകരാർ മൂലം സംപ്രേഷണം പൂർത്തിയാക്കാനായില്ല. ഈ സമയമത്രയും ഇൻഡോ ബ്രിട്ടീഷ് ബന്ധങ്ങളിൽ കാലാകാലങ്ങളായി സംഭവിച്ചു കൊണ്ടിരിക്കുന്ന ഉലച്ചിലുകളും ഉയർച്ചകളും സംബന്ധിച്ച ചർച്ചകൾ കൊണ്ട് അവതാരകർ സജീവമാക്കി. റോയൽ സെന്റെർ സർവീസ് ഇസ്റ്റിറ്റിയൂട്ടിലെ ഗവേഷകൻ ശശാങ്ക് ജോഷി ഫുൾടൈം ബിബിസിക്ക് വേണ്ടി ഇന്ത്യ ബ്രിട്ടീഷ് നയതന്ത്രം ഇഴകീറി പരിശോധിക്കുക ആയിരുന്നു.
കഴിഞ്ഞ പത്തു വർഷമായി ഇന്ത്യൻ പ്രധാനമന്ത്രിയുടെ ''ബോധപൂർവമുള്ള'' ഒഴിവാക്കൽ അടക്കം ബ്രിടന്റെ പാക് അനുകൂല നിലപാട് വരെ ചാനലുകൾ ചർച്ചാ വിഷയമാക്കി. ബ്രിട്ടനേക്കാളും ഇന്ത്യക്ക് പഥ്യം അമേരിക്കയും ചൈനയും ആയതിനാൽ ഇടക്കാലത്ത് ഉണ്ടായ ഇടർച്ച മോദിയുടെ സന്ദർശനം വഴി ഒരു പരിധി വരെ മറികടക്കാൻ സാധിക്കും എന്ന വിലയിരുത്തലും ചർച്ചയിൽ ഉണ്ടായി. യു എൻ രക്ഷാസമിതിയിൽ ഇന്ത്യക്ക് സാങ്കേതികമായും രാഷ്ട്രീയമായും സ്ഥിരം അംഗത്വയോഗ്യത ഉണ്ടെങ്കിലും ലിബിയ, സിറിയ തുടങ്ങിയ വിവാദ വിഷയങ്ങൾ വരുമ്പോൾ ഇന്ത്യ മുഖം തിരിക്കും എന്ന ഭയമാണ് ഇക്കാലമയിട്ടും ഇക്കാര്യത്തിൽ അനുകൂല നിലപാട് ഉണ്ടാകാത്തത് എന്നും ശശാങ്ക് നിരീക്ഷിച്ചു. യുഎൻ അംഗത്വം സംബന്ധിച്ച് പലവട്ടം ബ്രിട്ടൻ ഇന്ത്യ അനുകൂല നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്.
പത്രസമ്മേളനം സമാപിച്ച ശേഷം പുതു ചരിത്രം സൃഷ്ടിച്ചു മോദി ബ്രിട്ടീഷ് പാർലമെന്റിനെയും അഭിസംബോധന ചെയ്തു. ഈ ചരിത്ര മുഹൂർത്തം ഓർമ്മയിൽ സൂക്ഷിക്കുന്നതിന് റെഡ് ആരോ സേന 9 യുദ്ധ വിമാനങ്ങളിൽ പാർലിമെന്റിനു മുകളിലൂടെ പറന്നു ഇന്ത്യൻ പതാകയുടെ ത്രിവർണ്ണം വാരി വിതറിയത് കോടിക്കണക്കായ ഇന്ത്യൻ ജനതയ്ക്ക് ബ്രിട്ടൻ നല്കുന്ന ആദരത്തിനു കൂടി തെളിവായി മാറി.
ഐക്യരാഷ്ട്ര സംഘടന രക്ഷാസമിതിയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിനു ബ്രിട്ടൻ ഉറച്ച പിന്തുണ നൽകുമെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോൺ അറിയിച്ചതാണ് ആദ്യ ദിനത്തിലെ പ്രത്യേകത. ബ്രിട്ടനുമായി ആണവക്കരാർ ഒപ്പുവയ്ക്കാനും ഇന്ത്യ യുകെ കമ്പനികൾ 900 കോടി പൗണ്ട് വ്യാവസായിക നിക്ഷേപം നടത്താനും പ്രധാനമന്ത്രിമാർ തമ്മിലുള്ള കൂടിക്കാഴ്ച്ചയിൽ ധാരണയായിട്ടുണ്ട്.
രാജ്യത്തിന്റെ ഏതു കോണിൽ നടക്കുന്ന അക്രമവും ഗൗരവമേറിയതാണ്. പൗരന്മാർക്കെതിരെ അസഹിഷ്ണുത വച്ചുപൊറുപ്പിക്കില്ലെന്നും സംയുക്ത പത്രസമ്മേളനത്തിനിടെ അസഹിഷ്ണുത സംബന്ധിച്ച ചോദ്യങ്ങൾക്കു മറുപടിയായി മോദി പറഞ്ഞു. ഇന്ത്യയുടേതു ഭരണഘടനാധിഷ്ഠിതമായ ശക്തമായ ജനാധിപത്യമാണെന്നും വാർത്താസമ്മേളനത്തിൽ മോദി പറഞ്ഞു. പൗരന്മാരുടെ സുരക്ഷയും അഭിപ്രായ സ്വാതന്ത്ര്യവും ഉറപ്പുവരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർച്ചു. ഇന്ത്യയുടെ ജനങ്ങൾ നൽകിയ വലിയ തിരഞ്ഞെടുപ്പു വിജയവുമായി ബ്രിട്ടനിലെത്തിയ മോദിയെ താൻ സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു ഡേവിഡ് കാമറോണിന്റെ വാക്കുകൾ.
ദക്ഷിണേഷ്യയിലും യുകെയിലും മതവിദ്വേഷം നിരീക്ഷിക്കുന്ന ദി ആവാസ് നെറ്റ്വർക്ക് പ്രഖ്യാപിച്ച 'മോദി നോട്ട് വെൽക്കം' (മോദിക്കു സ്വാഗതമില്ല) പ്രചാരണവും ഒരു വശത്തു നടന്നു. യുകെ പാർലമെന്റ് ആസ്ഥാനമായ വെസ്റ്റ്മിൻസ്റ്റർ കൊട്ടാരത്തിനു മുന്നിൽ പ്രതിഷേധക്കാർ കൂറ്റൻ സ്വസ്തികയും ഉയർത്തിയിരുന്നു. എന്നാൽ, ബ്രിട്ടീഷ് പാർലമെന്റിനുള്ളിൽ ഊഷ്മളമായ സ്വീകരണമായിരുന്നു മോദിക്ക് ലഭിച്ചത്.
Stories you may Like
- മുണ്ടുടുത്ത് മലയാളി ഹൃദയത്തിലേക്ക് മോദി നടന്നു കയറുമ്പോൾ
- വിദ്യാർത്ഥികൾ ഒഴുകിയത് കേരളത്തിന് ആത്യന്തികമായി നഷ്ടക്കച്ചവടമാകുമോ?
- 'സിപിഎം ബാങ്കുകൾ കൊള്ളയടിക്കുന്നു; കരുവന്നൂർ ഇടതുകൊള്ളയുടെ ഉദാഹരണം'
- ബ്രിട്ടൻ ലോക രാജ്യങ്ങളുടെ ഇടയിൽ ഒരു സൂപ്പർ പവറല്ല!
- തിരഞ്ഞെടുപ്പ് ജയിച്ചു കയറാൻ മോദി ദേശീയതയെ കൂടുതലായി കൂട്ടു പിടിച്ചേക്കും
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്