സൗദിയിലെ അധികാര കൈമാറ്റം കടുത്ത അഭിപ്രായ ഭിന്നതകൾക്കൊടുവിൽ; ഇന്നലെ വരെ കിരീടാവകാശിയായിരുന്ന മുഹമ്മദ് ബിൻ നായിഫ് ഇനി വെറുതെ ഇരിക്കില്ല; പുരോഗമന ചിന്താഗതിക്കാരനായ പുതിയ കിരീടാവകാശി സൗദിയുടെ ചരിത്രം പൊളിച്ചെഴുതുമോ? സൗദിയിലെ അധികാര തർക്കം തുടരും
മറുനാടൻ മലയാളി ബ്യൂറോ
റിയാദ്: സൗദി ഭരണത്തിലെ പിന്തുടർച്ചാവകാശത്തിൽ മാറ്റം വരുത്തിയ സൽമാൻ രാജാവിന്റെ നീക്കം അഭിപ്രായ ഭിന്നതകൾക്കൊടുവിലായിരുന്നു. കിരീടാവകാശിയായിരുന്ന മുഹമ്മദ് ബിൻ നായിഫ് രാജകുമാരനെ മാറ്റി മകൻ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ കിരീടാവകാശിയായി സൽമാൻ രാജാവ് പ്രഖ്യാപിച്ചത് അസ്വാഭാവിക നടപടിയാണ്. ഇതിനെതിരെ മുഹമ്മദ് ബിൻ നായിഫ് കരുതലോടെ നീങ്ങാനാണ് സാധ്യത. ഈ അധികാര തർക്കം പൊട്ടിത്തെറിയിലെത്തതിരിക്കാനുള്ള കരുതൽ സൽമാൻ രാജാവും എടുക്കുന്നുണ്ട്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള അടുപ്പവും അദ്ദേഹത്തിന് സൗദിയിൽ നൽകിയ സ്വീകരണവും ലോകമാകെ സസൂക്ഷ്മം വീക്ഷിച്ചിരുന്നു. ഇറാന്റെ സ്വാധീനത്തിൽ കഴിയുന്ന ഖത്തറിനെതിരേ ഏർപ്പെടുത്തിയ ഉപരോധവും സൗദിയുടെ ഭീകരവിരുദ്ധ പോരാട്ടത്തിന്റെ മുഖമുദ്രയായി. ഇതും മുഹമ്മദ് ബിൻ സൽമാന്റെ തീരുമാനമായിരുന്നു. സൗദിയുടെ തീരുമാനത്തെ യുഎഇ, ബഹ്റൈൻ തുടങ്ങിയ ജിസിസി രാജ്യങ്ങളും മറ്റൊരു അറബ് രാജ്യമായ ഈജിപ്തും പിന്തുണയ്ക്കുകയും ചെയ്തു. ഖത്തറിനെതിരായ ഗൾഫ് രാജ്യങ്ങളുടെ ഉപരോധവും വന്ന സാഹചര്യത്തിൽ മുഹമ്മദ് ബിൻ സൽമാന്റെ പുതിയ പദവി സൗദിയുടെ വരും കാലത്ത് വലിയ മാറ്റങ്ങൾക്കാണ് വഴിയൊരുക്കുകയെന്നാണ് വിലയിരുത്തൽ. സൗദിയുടെ സാമ്പത്തിക രംഗത്ത് നിർണായക ഇടപെടലുകളാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നടത്തിക്കൊണ്ടിരിക്കുന്നത്. എണ്ണയെ ആശ്രയിച്ച് മാത്രം സാമ്പത്തിക വളർച്ച എന്ന സൗദിയുടെ സാമ്പ്രദായിക രീതി മാറ്റാനാണ് രാജകുമാരന്റെ പ്രധാന നീക്കം.
എന്നാൽ മുഹമ്മദ് ബിൻ നായിഫ് തീർത്തും അസംതൃപ്തനാണ്. സൗദിയിലെ ഭരണ രീതി അനുസരിച്ച് രാജാവിനെ പരസ്യമായി ചോദ്യം ചെയ്യാൻ കഴിയില്ല. അതുകൊണ്ട് മാത്രമാണ് പരസ്യ വിമർശനങ്ങൾ ഉയരാത്തത്. മുഹമ്മദ് ബിൻ സൽമാനും മുഹമ്മദ് ബിൻ നായിഫും തമ്മിലെ ഭിന്നത നേരത്തെ തന്നെ സൽമാൻ രാജാവിന് തലവേദനയായിരുന്നു. നിലവിലെ സാഹചര്യത്തിൽ സൗദിയിലെ യുവ ജനതയെ വിശ്വാസത്തിലെടുക്കാനാണ് മാറ്റം. ഇതിന് മുമ്പും സൽമാൻ രാജാവും നായിഫും തമ്മിലെ ഭിന്നത അതിരൂക്ഷമാണെന്ന് റിപ്പോർട്ട് വന്നിരുന്നു. ഇത് രൂക്ഷമായതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം. ഭരണത്തിൽ മകന് കൂടുതൽ പങ്കാളിത്തം നൽകുന്നുവെന്ന പരാതി നായിഫിന് ഉണ്ടായിരുന്നു. ഇനും മാറ്റങ്ങൾക്ക് ഭരണതലത്തിൽ സാധ്യതയുണ്ടെന്ന് വിലയിരുത്തുന്നവരും ഉണ്ട്. സൗദിയിൽ നിലനിന്നിരുന്ന സഹോദരന്മാരിലൂടെ അധികാരം കൈമാറുന്ന വ്യവസ്ഥിതി മാറ്റി രാജാവിൽ നിന്നും അദ്ദേഹത്തിന്റെ ഏറ്റവും കഴിവുറ്റ മകനിലേയ്ക്ക് അധികാരം കൈമാറുന്ന രീതിയിലേയ്ക്ക് മാറണമെന്ന സൽമാൻ രാജാവിന്റെ ആഗ്രഹത്തിനനുസരിച്ചാണ് പുതിയ കിരീടാവകാശിയായി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ പ്രഖ്യാപിക്കുന്നത്.
'മിസ്റ്റർ എവരിതിങ്' എന്നപേരിൽ അറബ് ലോകത്ത് സുപരിചിതനായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ 1985 ഓഗസ്റ്റ് 31നാണ് ജനിച്ചത്. 2015 ജനുവരി 23 ന് സൽമാൻ രാജാവ് ചുമതലയേൽക്കുന്ന സമയത്തു തന്നെ മകൻ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ രാജ്യത്തെ പുതിയ പ്രതിരോധമന്ത്രിയായി നിയമിച്ചിരുന്നു. മന്ത്രിസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമായിരുന്നു അന്ന് മുപ്പത്തിയൊന്നുകാരനായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. പുതിയ പ്രഖ്യാപനത്തോടെ സൗദി പ്രതിരോധ മന്ത്രിയുടെ സ്ഥാനത്ത് നിന്നാണ് ഉപപ്രധാനമന്ത്രി പദത്തിലേക്ക് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഉയർത്തപ്പെടുന്നത്. അതോടൊപ്പം രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറ്റുന്നതിനായി സൽമാൻ രാജാവ് നിയോഗിച്ച സമിതിയുടെ തലവൻ കൂടിയാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ . പുതിയ പ്രഖ്യാപനത്തോടെ രാജാവിന് ശേഷം രാജ്യത്തെ ഏറ്റവും അധികാരമുള്ള വ്യക്തിയായി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ മാറി .
യെമനിലെ സൈനിക നീക്കങ്ങൾക്കും എണ്ണ വിലത്തകർച്ചയിൽ തളർന്ന സൗദിയെ നൂതന വിദ്യകളിലൂടെ ഉന്നതിയിലേക്കു നയിക്കുകയും ചെയ്തതാണ് മുഹമ്മദ് ബിൻ സൽമാന് ഗുണകരമായത്. സൗദിയുടെ ആഭ്യന്തര സുരക്ഷയും തീവ്രവാദ വിരുദ്ധ നീക്കങ്ങളും ശക്തിപ്പെടുത്താനാണ് മുഹമ്മദ് ബിൻ സൽമാനെ കിരീടാവകാശിയായി പ്രഖ്യാപിച്ചതെന്നാണു വിലയിരുത്തൽ. ഇതോടെ സൗദിയുടെ അടുത്ത ഭരണാധികാരിയാകാൻ മുപ്പത്തൊന്നുകാരനായ മുഹമ്മദ് ബിൻ സൽമാന് കൂടുതൽ വഴിതെളിഞ്ഞു. യെമനിലെ ഹുതികൾക്കെതിരായ സൈനിക നടപടികൾക്കു നേതൃത്വം നൽകിയത് മുഹമ്മദ് ബിൻ സൽമാനായിരുന്നു. എണ്ണവിലത്തകർച്ചയിൽ സൗദി വൻ സാമ്പത്തിക പ്രതിസന്ധിയിലേക്കു നീങ്ങുമെന്നു കണ്ടപ്പോൾ വൈവിധ്യമുള്ള പദ്ധതികളുമായി സാമ്പത്തിക നിലയെ പിടിച്ചുനിർത്താൻ മുഹമ്മദ് ബിൻ സൽമാൻ നടത്തിയ ശ്രമങ്ങൾ ലോകത്തിന്റെ തന്നെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
സർക്കാർ അധീനതയിലുണ്ടായിരുന്ന സൗദി അരാംകോ എണ്ണക്കമ്പനിയുടെ ഓഹരികൾ വിറ്റഴിച്ചു ധനസമാഹാരണം നടത്തി എണ്ണവില പ്രതിസന്ധിയിൽനിന്നു കരകയറാൻ സൗദിയെ സഹായിച്ചതാണ് മുഹമ്മദ് ബിൻ സൽമാന്റെ ഏറ്റവും ദീർഘവീക്ഷണമുള്ള തീരുമാനമായി വിലയിരുത്തുന്നത്. നിരവധി സബ്സിഡികളും നിർത്തലാക്കിയിരുന്നു. 2014-ലെ എണ്ണവിലത്തകർച്ചയിൽ സൗദിയിലെ സാമ്പത്തിക വ്യവസ്ഥ അങ്ങേയറ്റം തളർച്ചാഭീഷണിയായിലായിരുന്നു. നിരവധി പേരുടെ തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യം വരെയുണ്ടായി. അപ്പോഴാണ് ഓഹരി വിറ്റഴിക്കലും പുതുതലമുറ സാമ്പത്തിക ശാസ്ത്രത്തിൽ അധിഷ്ഠിതമായ നവീന പ്രവർത്തികളുമായി മുഹമ്മദ് ബിൻ സൽമാൻ രംഗത്തെത്തിയത്. യാഥാസ്ഥിതികമായ നിലപാടുകളും രീതികളും വച്ചുപുലർത്തുന്ന സൗദിയിൽ മാറിച്ചിന്തിക്കുന്ന യുവ ഭരണാധികാരികൂടിയാണ് മുഹമ്മദ് ബിൻ സൽമാൻ. യുവാക്കൾക്ക് സംഗീതത്തിൽ കൂടുതൽ ഇടപഴകാനുള്ള സൗകര്യം ഒരുക്കിയതാണ് ഇതിലൊന്ന്. യുവാക്കൾക്ക് കൂടുതൽ സാഹചര്യങ്ങളൊരുക്കി സൗദിയിൽ മൊത്തത്തിലുള്ള സാമൂഹികമാറ്റത്തിനാണ് മുഹമ്മദ് ബിൻ സൽമാൻ തയ്യാറെടുക്കുന്നത്.
യുവാക്കൾക്കു വിനോദത്തിനു കൂടുതൽ സൗകര്യങ്ങളൊരുക്കാനാണ് മുഹമ്മദ് ബിൻ സൽമാന്റെ പദ്ധതി. പ്രതിരോധ മന്ത്രിയെന്ന നിലയിലും വളരെ മികച്ച പ്രകടനാണ് മുഹമ്മദ് ബിൻ സൽമാൻ കാഴ്ചവച്ചത്. ഇതും കിരീടാവകാശി എന്ന നിലയിലേക്കു സ്ഥാനക്കയറ്റം കിട്ടുന്നതിൽ സഹായകമായി. യെമനിൽ ഷിയാ ഹൂതിപ്പടയ്ക്കെതിരായ സൈനിക നീക്കത്തിന് ചുക്കാൻ പിടിച്ചതിലൂടെ ഭീകര വിരുദ്ധ പോരാട്ടത്തിൽ സൗദി നിലപാട് വ്യക്തമായി. അതേസമയം, വിദേശകാര്യ നിലപാടുകളിലും വളരെ പുരോഗമനാത്മകമായ സമീപനമാണ് മുഹമ്മദ് ബിൻ സൽമാൻ സ്വീകരിക്കുന്നത്. സൽമാൻ രാജാവിന്റെ മൂന്നാം ഭാര്യ ഫഹ്ദ ബിൻത് ഫലാഹ് ബിൻ സുൽത്താനിലുള്ള നാല് മക്കളിൽ മൂത്തവനാണ് മുഹമ്മദ് രാജകുമാരൻ. കിങ് സൗദ് യൂണിവേഴ്സിറ്റിയിൽനിന്ന് നിയമത്തിൽ ബിരുദമുള്ള മുഹമ്മദ് ബിൻ സൽമാൻ ആണ് രാജാവിനുള്ള നിർണായക നിർദ്ദേശങ്ങൾ നൽകിയിരുന്നത്.
സൽമാൻ രാജാവ് റിയാദ് ഗവർണറായിരുന്ന സമയത്താണ് മുഹമ്മദ് ബിൻ സൽമാൻ അദ്ദേഹത്തിന്റെ ഉപദേശകസ്ഥാനത്തേക്ക് വന്നുകൊണ്ട് രാഷ്ട്രീയ രംഗപ്രവേശം നടത്തിയത്. പിന്നീട് പിതാവിനൊപ്പം നിഴലായി ഇദ്ദേഹം ഉണ്ടായിരുന്നു ജീവകാരുണ്യരംഗത്തും യുവജനക്ഷേമ രംഗത്തും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ മുഹമ്മദ് രാജകുമാരൻ 2011 ൽ സ്ഥാപിച്ചതാണ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൾ അസീസ് ചാരിറ്റി ഫൗണ്ടേഷൻ അഥവാ മിസ്ക് ഫൗണ്ടേഷൻ.പിതാവ് റിയാദ് ഗവർണറായിരിക്കുന്ന സമയത്ത് സ്വകാര്യ മേഖലയിൽ രാജ്യവികസനത്തിനുള്ള പര്യവേഷണങ്ങൾ നടത്തിയിരുന്ന അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതത്തിനുള്ള അടിത്തറ പാകുകയായിരുന്നു.
അതിനിടെ സൗദി കിരീടാവകാശിയായി നിയോഗിക്കപ്പെട്ട മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനായുള്ള അനുസരണ പ്രതിജ്ഞ തുടങ്ങി. മുൻകിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായിരുന്ന മുഹമ്മദ് ബിൻ നയേഫ് രാജകുമാരനാണ് മക്ക അൽസഫ കൊട്ടാരത്തിൽ പുതിയ കിരീടാവകാശിക്ക് ആദ്യമായി അനുസരണ പ്രതിജ്ഞ ചെയ്തത്. രാത്രി തറാവീഹ് നമസ്കാരത്തിനുശേഷം രാജകുടുംബാംഗങ്ങളും മുതിർന്ന ഉദ്യോഗസ്ഥരും പൗരപ്രമുഖരും അടക്കമുള്ളവർ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ കിരീടാവകാശിയായി അംഗീകരിച്ച് അനുസരണ പ്രതിജ്ഞ ചെയ്തു. പ്രവിശ്യകളിൽ പ്രവിശ്യാ ഗവർണർമാരും സബ് ഗവർണർമാരും മർകസ് മേധാവികളുമാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ പ്രതിനിധീകരിച്ച് അനുസരണ പ്രതിജ്ഞ സ്വീകരിച്ചത്. അനുസരണ പ്രതിജ്ഞയ്ക്കായി വരും ദിവസങ്ങളിലും ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
പിന്തുടർച്ചാവകാശ സമിതി രൂപീകരിച്ച ശേഷം ആദ്യമായാണ് ഒരു കിരീടാവകാശിയെ തെരഞ്ഞെടുക്കുന്നതിന് ഇത്രയും കൂടുതൽ അംഗങ്ങളുടെ പിന്തുണ ലഭിക്കുന്നത്. 34 ൽ 31 അംഗങ്ങളുടെ പിന്തുണയാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് ലഭിച്ചത്. മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ കിരീടാവകാശിയായി തെരഞ്ഞെടുക്കുന്നതിനെ പിന്തുണക്കുന്ന കത്ത് മുഹമ്മദ് ബിൻ നയേഫ് രാജകുമാരൻ രാജാവിന് സമർപ്പിച്ചിരുന്നു. എന്നാൽ ഇത് സമ്മർദ്ദത്തിന്റെ ഭാഗമാണെന്ന് സൂചനയുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്