നവാസ് ഷെരീഫിനെ അഴിക്കുള്ളിലാക്കിയത് പാനമ പേപ്പർസിന്റെ വെളിപ്പെടുത്തൽ; ലണ്ടനിലെ സമ്പന്ന പ്രദേശമായ അവെൻ ഫീൽഡിൽ നാല് ആഡംബര ഫ്ളാറ്റുകൾ സ്വന്തമാക്കിയ കേസിൽ കോടതി ശിക്ഷിച്ചതോടെ നാട്ടിൽ എത്തിയ ഉടനെ അറസ്റ്റ്; അധികാരം ഒഴിഞ്ഞാലുള്ള ജയിൽ ജീവിതവും വിദേശത്തേക്കുള്ള ഒളിച്ചോട്ടവും പാാക് ജനാധിപത്യത്തിൽ പതിവ് പല്ലവി
മറുനാടൻ ഡെസ്ക്
ലാഹോർ: ഇന്ത്യയ്ക്കൊപ്പം പിറവികൊണ്ട രാജ്യമാണെങ്കിലും പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം ജനാധിപത്യം എന്നത് പൂർണ്ണ അർത്ഥത്തിൽ എത്തിപ്പെട്ടിട്ടില്ല. ജനാധിപത്യ സർക്കാറുകളെ അട്ടിമറിക്കാൻ തക്കം പാർത്തിരിക്കുന്ന പട്ടാളമാണ് അവിടെയുള്ളത്. രാഷ്ട്രീയവും തികഞ്ഞ അനിശ്ചിതത്വം നിറഞ്ഞതാണെന്ന കാര്യത്തിലും ആർക്കും തർക്കമുണ്ടാകില്ല. ആ രാഷ്ട്രീയ അനിശ്ചിതത്വം തന്നെയാണ് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ഇപ്പോൾ അഴിക്കുള്ളിലാക്കിയിരിക്കുന്നത്. ഇന്നലെ പാക്കിസ്ഥാൻ വന്നിറങ്ങിയതിന് പിന്നാലെ ഷെരീഫിനെ അറസ്റ്റു ചെയ്തത് അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ടതോടെയാണ്.
പാനമ പേപ്പർ ലീക്സ് പുറത്തുവിട്ട അഴിമതി വിവരങ്ങളെ തുടർന്നാണ് ഷെരീഫിനെ കോടതി ശിക്ഷിക്കുന്നത്. ലണ്ടനിലെ സമ്പന്ന പ്രദേശമായ അവെൻ ഫീൽഡിൽ നാല് ആഡംബര ഫ്ളാറ്റുകൾ സ്വന്തമാക്കിയ കേസിലാണ് ശിക്ഷിച്ചത്. ശരീഫിന്റെയും മറിയത്തിന്റെയും പാസ്പോർട്ടുകൾ കണ്ടുകെട്ടി. 68 കാരനായ ശരീഫിന് 10 വർഷവും 44 കാരിയായ മകൾക്ക് ഏഴ് വർഷവുമാണ് ശിക്ഷ വിധിച്ചത്. മാതാവ് ബീഗം ഷാമിം അക്തറിനെയും സഹോദരൻ ഷെഹബാസിനെയും കാണാൻ നവാസ് ശരീഫിന് അനുമതി നൽകി. രാത്രി 9.15ഓടെ ലാഹോറിലെ അല്ലാമ ഇഖ്ബാൽ വിമാനത്താവളത്തിലിറങ്ങിയ ഉടനെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പാക്കിസ്ഥാനിലെ വരുംതലമുറക്കുവേണ്ടിയുള്ള ത്യാഗമാണിതെന്നും ഇത്തരം അവസരം പിന്നീടു ലഭിച്ചെന്നുവരില്ലെന്നും ശരീഫ് പാക്കിസ്ഥാനിലേക്കുള്ള യാത്രക്കിടെ അബൂദബി വിമാനത്താവളത്തിൽ പ്രതികരിച്ചു. ഉന്നതരുടെ അനധികൃത സമ്പാദ്യ വിവരങ്ങൾ പാനമ രേഖകൾ വഴി പുറത്തുവന്നതിനെ തുടർന്ന് നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ (എൻ.എ.ബി) എടുത്ത മൂന്ന് കേസുകളിലൊന്നിലാണ് ശിക്ഷ വിധിച്ചത്. അഞ്ചുതവണ മാറ്റിവെച്ചശേഷം പ്രഖ്യാപിച്ച വിധിപ്രകാരമാണ് അറസ്റ്റ്.
അർബുദ ബാധിതയായ ഭാര്യ കുൽസൂം നവാസിന്റെ ചികിത്സക്കായി ലണ്ടനിലായിരുന്നു ശരീഫും കുടുംബവും. ജൂലൈ 25ന് പാക്കിസ്ഥാനിൽ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള അറസ്റ്റ് പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് രാഷ്ട്രീയ വൃത്തങ്ങൾ പറഞ്ഞു. കേസിൽ ശിക്ഷിക്കപ്പെട്ടതോടെ മകൾ മറിയത്തിനും മരുമകൻ സഫ്ദറിനും തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. വിചാരണക്ക് ഹാജരാകാതിരുന്ന ശരീഫിന്റെ മക്കളായ ഹസനെയും ഹുസൈനെയും ഒളിവിലുള്ള പ്രതികളായി കോടതി നേരത്തേ പ്രഖ്യാപിച്ചിരുന്നു.
അധികാരം ഒഴിഞ്ഞാൽ ജയിൽവാസമോ ഒളിച്ചോട്ടമോ പാക്കിസ്ഥാനിൽ പതിവുള്ളകാര്യമാണ്. പാക്കിസ്ഥാനിൽ തെരഞ്ഞെടുപ്പ് അടുത്ത വേളയിലാണ് നവാസിന്റെ ജയിൽവാസമെന്നതും ശ്രദ്ദേയമാണ്. പാക്ക് രാഷ്ട്രീയ ചരിത്രത്തിലാദ്യമായി രണ്ട് ജനാധിപത്യസർക്കാരുകൾ പൂർണകാലാവധി പൂർത്തിയാക്കി മൂന്നാമത്തെ പൊതുതിരഞ്ഞെടുപ്പിലേക്കു നീങ്ങുകയാണ്. 2008-13ൽ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) സർക്കാർ കാലാവധി പൂർത്തിയാക്കി അടുത്ത ജനാധിപത്യ സർക്കാരിന് അധികാരം കൈമാറിയതുതന്നെ ചരിത്രസംഭവമായിരുന്നു. 2013-18ൽ പാക്കിസ്ഥാൻ മുസ്ലിംലീഗ് (പിഎംഎൽ) സർക്കാരും കാലാവധി പൂർത്തിയാക്കിയതോടെ രാജ്യത്ത് ജനാധിപത്യ സർക്കാരും വാഴും എന്ന നിലവന്നു.
ഈ മാസം 25നു നടക്കുന്ന തിരഞ്ഞെടുപ്പിൽ നവാസ് ഷരീഫിന്റെ പിഎംഎലിനായിരുന്നു ഇതുവരെയുള്ള അഭിപ്രായസർവേകളിൽ മേൽക്കൈ. പാനമ രേഖകളുടെ പശ്ചാത്തലത്തിൽ നവാസ് ഷരീഫ് പ്രധാനമന്ത്രിപദത്തിൽനിന്നു പുറത്താക്കപ്പെടുകയും പിന്നാലെ ആജീവനാന്ത രാഷ്ട്രീയ വിലക്ക് വരികയും ചെയ്തതോടെ സഹോദരൻ ഷഹബാസ് ഷരീഫ് ആണു പാർട്ടിയെ നയിക്കുന്നത്. പുതിയ സംഭവങ്ങളെ രാഷ്ട്രീയ പകപോക്കലായി ഷഹബാസ് വ്യാഖ്യാനിക്കുന്നുണ്ടെങ്കിലും ജനവിധിയെ ബാധിക്കുമെന്നു തന്നെയാണു വിലയിരുത്തൽ. മുൻ ക്രിക്കറ്റ് താരം ഇമ്രാൻ ഖാന്റെ പാക്ക് തെഹ്രീകെ ഇൻസാഫ് (പിടിഐ) ആണ് രണ്ടാം സ്ഥാനത്തെന്നാണു പൊതുനിഗമനം. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിലും ഇമ്രാൻ ഖാന്റെ പാർട്ടി തരംഗമാകുമെന്നായിരുന്നു സർവേകളെങ്കിലും ഫലം വന്നപ്പോൾ പ്രകടനം ദയനീയമായിരുന്നു.
പാക്ക് ചരിത്രത്തിൽ മൂന്നു തവണ പ്രധാനമന്ത്രിപദം വഹിച്ച ഏക വ്യക്തിയാണ് നവാസ് ഷരീഫ്. വൻ വ്യവസായി കൂടിയായ അദ്ദേഹം രാജ്യത്തെ ഏറ്റവും സമ്പന്നരിൽ ഒരാളുമാണ്. 1999ൽ പർവേസ് മുഷറഫ് പട്ടാളവിപ്ലവം നടത്തി നവാസ് ഷരീഫിനെ അധികാരത്തിൽനിന്നു പുറത്താക്കിയതിനു പിന്നാലെ അഴിമതിക്കേസിലും മറ്റുമായി അദ്ദേഹം ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. പിന്നാലെ സൗദി അറേബ്യയിൽ സുരക്ഷിതപ്രവാസം. 2008ലെ പൊതുതിരഞ്ഞെടുപ്പിനാണ് പിന്നീട് ഷരീഫ് സ്വന്തം രാജ്യത്ത് തിരിച്ചെത്തിയത്. പത്തുവർഷത്തെ ജയിൽശിക്ഷയുടെ വിധി വരുമ്പോഴും ഷരീഫും കുടുംബവും ലണ്ടനിലായിരുന്നു.
മറ്റൊരു മുൻപ്രധാനമന്ത്രി ബേനസീർ ഭൂട്ടോയും പ്രവാസം കഴിഞ്ഞ് 2008ലെ തിരഞ്ഞെടുപ്പിനു വേണ്ടിയാണ് രാജ്യത്തു തിരിച്ചെത്തിയത്. അത് അവരുടെ അന്ത്യയാത്രയാവുകയും ചെയ്തു. 2002ൽ ബേനസീറിന് മൂന്നുവർഷം തടവുവിധിച്ചിരുന്നെങ്കിലും വിദേശത്തായതിനാൽ നടപ്പായില്ല. ബേനസീറിന്റെ പിതാവ് സുൽഫിക്കർ അലി ഭൂട്ടോയും അധികാരക്കസേരയിൽനിന്നു ജയിലിലേക്കാണു പോയത്. പീപ്പിൾസ് പാർട്ടി (പിപിപി) വിമത നേതാവായിരുന്ന അഹമ്മദ് റാസ കസൂരിയുടെ പിതാവിന്റെ വധത്തിന് ഉത്തരവിട്ടതും കസൂരിയെ വധിക്കാൻ ശ്രമിച്ചതുമായ കുറ്റങ്ങളുടെ കേസിൽ അദ്ദേഹത്തിനു വധശിക്ഷ വിധിച്ചു. 1979 ഏപ്രിൽ നാലിന് അതു നടപ്പാക്കുകയും ചെയ്തു.
അധികാരം വിട്ടതോടെ പർവേസ് മുഷറഫിനും കേസിന്റെ കാലമായി. ബേനസീർ ഭൂട്ടോ വധക്കേസും രാജ്യദ്രോഹവും ഉൾപ്പെടെ ഒട്ടേറെ കേസുകൾ. ഇപ്പോൾ പിടികിട്ടാപ്പുള്ളിയും. ആദ്യം ലണ്ടനിൽ അഭിയം തേടിയിരുന്ന മുഷറഫ് പിന്നീടു കുറച്ചുകാലം രാജ്യത്തെത്തി 'വീട്ടുതടങ്കൽ' അനുഭവിച്ച ശേഷം ഇപ്പോൾ ദുബായിൽ പ്രവാസത്തിലാണ്. മുൻ പ്രസിഡന്റും ബേനസീർ ഭൂട്ടോയുടെ ഭർത്താവുമായ ആസിഫ് അലി സർദാരിക്കും ഇഷ്ടം ദുബായ് വാസം തന്നെ. അഴിമതിക്കേസിൽ മുൻപുതന്നെ ജയിൽവാസം അനുഭവിച്ചിട്ടുള്ള സർദാരി, 1997ൽ സെനറ്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടതുതന്നെ ജയിലിൽനിന്നാണ്. ഒന്നുകിൽ അധികാരത്തിൽ സ്വയം മറന്നതിന്റെ തിക്തഫലം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍