പത്താൻകോട്ട് ആക്രമണം ഇന്ത്യ-പാക് ചർച്ചയുടെ സാധ്യതയെ ഇല്ലാതാക്കി; ഇനി മുൻപോട്ട് പോകണമെങ്കിൽ പാക്കിസ്ഥാൻ നടപടി എടുക്കണം; അട്ടിമറി പേടിച്ച് ഒന്നും ചെയ്യാനാവാതെ ഷെരീഫ്: മോദിയും ഷെരീഫും ഒരുമിച്ച് ആഗ്രഹിച്ചിട്ടും ഇന്ത്യ-പാക് അനുനയം പൊളിഞ്ഞു
ന്യൂഡൽഹി: ഇന്ത്യയുമായി സമാധാനം ആഗ്രഹിച്ചു തന്നെയാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൈകോർത്തത്. എന്നാൽ, ഏതെക്കെ വേളയിൽ ഇരു രാജ്യങ്ങളും തമ്മിൽ സമാധാന ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടോ അപ്പോഴൊക്കെ അതിനെ അട്ടിമറിക്കാനായി പാക് സൈന്യവും ഐഎസ്ഐയും ശ്രമിച്ചിരുന്നു. പാക്കിസ്ഥാനിലെ രാഷ്ട്രീയ അസ്ഥിരാവസ്ഥ തന്നെയാണ് സമാധാന ചർച്ചകൾക്കും വിലങ്ങുതടിയായത്. ഷെരീഫും മോദിയും കൈകോർത്തപ്പോൾ അതിനെ തകർക്കാൻ വേണ്ടി ഐഎസ്ഐയും തീവ്രവാദികളും കൈകോർത്തു എന്ന പൊതുവിലയിരുത്തലാണ് പത്താൻകോട്ട് ആക്രമണത്തിന് പിന്നിലെന്നാണ് പൊതുവിലയിരുത്തൽ. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചർച്ചകളെ അത് ഇല്ലാതാക്കിയിട്ടുണ്ട്.
പത്താൻകോട് വ്യോമസേനാ താവളത്തിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ - പാക്ക് ചർച്ചകൾ തീർത്തും അനിശ്ചിതാവസ്ഥയിൽ ആയിട്ടുണ്ട്. കേന്ദ്രമന്ത്രിസഭ യോഗം ഇത് സംബന്ധിച്ചു ചർച്ച നടത്തി. ഈ മാസം 15 നടക്കേണ്ട ഇന്ത്യ - പാക്ക് വിദേശകാര്യ സെക്രട്ടറിതല ചർച്ചയാണ് അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്നത്. ഇന്ത്യ കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പാക്കിസ്ഥാൻ സ്വീകരിക്കുന്ന നടപടി തൃപ്തികരമെങ്കിൽ മാത്രം ചർച്ച മതിയെന്ന് തീരുമാനിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇതോടെ മോദി മുൻകൈയെടുത്ത് നടത്തിയ സമാധാന ശ്രമങ്ങൾക്ക് മേലാണ് വിള്ളൽ വീണിരിക്കുന്നത്.
അതേസമയം വ്യോമസേനാത്താവളത്തിൽ ഭീകരാക്രമണം നടത്തിയ ചാവേറുകൾ കൗമാരക്കാരെന്നു സൂചനയും പുറത്തുവരുന്നുണ്ട്. 19നും 21നും ഇടയ്ക്കായിരിക്കും ഇവരുടെ പ്രായമെന്നു കണക്കാക്കുന്നു. ഇവർ പഞ്ചാബിലെ സ്വർണ്ണക്കടക്കാരൻ രാജേഷ് വർമ്മയിൽനിന്ന് തട്ടിയെടുത്ത ഫോണിൽ നിന്ന് എട്ടുതവണ പാക്കിസ്ഥാനിലേക്ക് വിളിച്ചതായും കണ്ടെത്തിയിട്ടുണ്ട്. അവരുടെ പാക്കിസ്ഥാനിലെ തലവനെയാണ് ഇവർ ജനുവരി ഒന്നിന് രാത്രിയിൽ വിളിച്ചത്. ഈ സമയത്താണ് പാക്കിസ്ഥാനിൽ നിന്ന് അവർക്ക് കൃത്യമായ നിർദ്ദേശങ്ങളും വ്യോമസേനാ താവളത്തിനെക്കുറിച്ചുള്ള വിവരങ്ങളും ലഭിച്ചത്. താവളത്തിൽ എത്തും മുൻപ് അവർ ഫോൺ ഉപേക്ഷിക്കുകയും ചെയ്തു.
ഭീകരർ ആറു പേരും പാക്കിസ്ഥാനിലെ മുൾട്ടാൻ സ്വദേശികളാണെന്നാണ് സൂചന. ഡിസംബർ 30ന് ഇവർ രണ്ടു സംഘങ്ങളായാണ് ഇന്ത്യയിലേക്ക് കടന്നത്. നാലും രണ്ടും പേർ വീതമുള്ള സംഘങ്ങൾ. ഇവർ വന്ന വഴി കൃത്യമായി കണ്ടെത്താൻ അന്വേഷണം നടക്കുന്നതേയുള്ളൂ. ബാമിയാൽ ഗ്രാമം വഴി കടന്നുവെന്നാണ് ഇപ്പോൾ സംശയിക്കുന്നത്. രാജ്യത്തിനുള്ളിൽനിന്ന് സഹായംഭീകരർക്ക് പഞ്ചാബിനുള്ളിൽ നിന്ന് കാര്യമായി സഹായം കിട്ടിയിട്ടുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം. അല്ലാതെ ഇത്രയും സ്ഫോടക വസതുക്കളും ആയുധങ്ങളും അവിടെയെത്തിക്കാൻ കഴിയല്ലെന്ന് അവർ കരുതുന്നു. ജെയ്ഷെ മുഹമ്മദു പോലുള്ള സംഘടനകൾക്ക് സൽപ്പർ സെല്ലുകൾ സഹായം നൽകാറുണ്ട്. പ്രത്യേക പരിശീലനം നേടിയവരാണ് ചാവേറുകൾ.
വളരെക്കുറച്ച് വെള്ളവും ഭക്ഷണവും മാത്രംകൊണ്ട് ദിവസങ്ങൾ തള്ളിനീക്കാൻ അവർക്ക് കഴിയും. ആറു ഭീകരരുടെ പക്കൽ കറൻസിയും ഉണ്ടായിരുന്നു.ഇവരുടെ വസ്ത്രം, രേഖകൾ, തിരിച്ചറിയൽ കാർഡ്, ആഹാരപ്പായ്ക്കറ്റുകൾ തുടങ്ങിയവ കണ്ടെത്താൻ വ്യോമസേനാത്താവളത്തിൽ വിപുലമായ തിരച്ചിൽ നടത്തിവരികയാണ്. ഇവർ വന്ന പാത കണ്ടെത്താൻ ഒരോ ധാബയിലും ചായക്കടയിലും ചെറുകിട വ്യാപാരസ്ഥാപനങ്ങളിലും അന്വേഷണം നടത്തിവരികയാണ്.
ആക്രമണം നടത്തിയ തീവ്രവാദികൾക്ക് പാക്കിസ്ഥാൻ സൈനിക കേന്ദ്രങ്ങളിൽ വച്ച് പരിശീലനം ലഭിച്ചുവെന്നത് ഗൗരവത്തോടെയാണ് കാണുന്നത്. എന്നാൽ, സർക്കാറിന് ഇതിലൊന്നും അറിവില്ലെന്ന് ഷെരീഫ് വ്യക്തമാക്കി കഴിഞ്ഞു. പത്താൻകോട്ട് ആക്രമിച്ചവർക്കെതിരെ നടപടി എടുക്കുമെന്നു ഷെരീഫ് പറയുന്നു. ഷെരീഫിന്റെ വാക്കുകളെ ഇന്ത്യ പൂർണ്ണായും വിശ്വസിക്കുന്നില്ല. ഇതിന് കാരണം സൈന്യത്തിന് ഭരണത്തിന്മേലുള്ള ആധിപത്യം തന്നെയാണ്. ഷെരീഫ് പറഞ്ഞത് സത്യസന്ധമായിട്ടാണെങ്കിൽ കൂടി ഭരണത്തെ തന്നെ അട്ടിമാറിക്കാൻ സൈന്യം ഇത്തരമൊരു നീക്കം നടത്തിയാൽ ശ്രമിച്ചേക്കും. അതുകൊണ്ട് തന്നെ ചർച്ചകൾ ഇനി മുന്നോട്ടു പോകണമെങ്കിൽ പാക്കിസ്ഥാൻ സൈന്യമാണ് സജീവമായ നീക്കം നടത്തേണ്ടത്.
വ്യോമസേനയുടെ ട്രക്ക് കത്തിച്ച് ശ്രദ്ധതിരിച്ച ശേഷമാണ് ഭീകരർ പത്താൻകോട്ടെ വ്യോമസേന കേന്ദ്രത്തിൽ കടന്നതെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഭീകരർക്ക് സൗകര്യമൊരുക്കിയെന്ന സംശയം ബലപ്പെട്ട സാഹചര്യത്തിൽ ഗുരുദാസ്പൂർ മുൻ എസ്പിയെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും. അതിർത്തിയിൽ സുരക്ഷപാളിച്ചയുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി ബിഎസ്എഫ് ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് നൽകി.
അഞ്ചാം ദിവസവും വ്യേമസേന കേന്ദ്രത്തിൽ തിരച്ചിൽ തുടരുന്നതിനിടെ ഏറ്റുമുട്ടലുണ്ടായ ചില പ്രദേശങ്ങളുെടയും സുരക്ഷസേന വധിച്ച ഭീകരരുടെ മൃതദേഹങ്ങളുടേയും ചിത്രങ്ങൾ പുറത്ത് വന്നു. വ്യോമസേന കേന്ദ്രത്തിൽ നടന്ന ആക്രമണം അന്വേഷിക്കുന്ന എൻഐഎ സംഘത്തിന് പാക്കിസ്ഥാനിൽ നിന്നാണ് ഭീകരർ എത്തിയതെന്നുള്ളതിന് കൂടുതൽ തെളിവുകൾ ലഭിച്ചു. പാക് നിർമ്മിത ആയുധങ്ങൾ, വാക്കിടോക്കി എന്നിവയ്ക്ക് പുറമെ ഇവരുടെ പാക് നിർമ്മിത ഷൂസുകളുടെ അടയാളവും അന്വേഷണ സംഘത്തിന് ലഭിച്ചു. ഭീകരർ പഞ്ചാബ് അതിർത്തി വഴിയാണ് എത്തിയത് എന്ന വാദങ്ങൾ തള്ളിയാണ് അതിർത്തിയിൽ സുരക്ഷ പാളിച്ചയുണ്ടായിട്ടില്ലെന്ന റിപ്പോർട്ട് ബിഎസ്എഫ് കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന് നൽകിയത്.
ഇതിനിടെ മൊഴികളിലെ വൈരുദ്ധ്യങ്ങളും നടപടികളിലെ ദുരൂഹതയും കണക്കിലെടുത്ത് ഗുരുദാസ്പൂർ മുൻ എസ്പി സൽവീന്ദർ സിങ്ങിനെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും. താൻ എസ്പിയാണെന്ന് ഭീകരർ അറിയാത്തതുകൊണ്ടാണ് വെറുതെ വിട്ടതെന്നാണ് സൽവീന്ദർസിങ് മൊഴി നൽകിയപ്പോൾ വാഹനം തടഞ്ഞപ്പോൾ തന്നെ എസ്പിയാണെന്ന് സിൽവീന്ദർ സിങ് അറിയിച്ചതായി ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രാജേഷ് വർമ െമാഴി നൽകി.
ഇത് കൂടാതെ ഗുരുദാസ്പൂരിൽ നിന്ന് സ്ഥലം മാറ്റിയ ശേഷവും എസ്പി അവിടെ തുടര്‍ന്നത് സംബന്ധിച്ചം അന്വേഷണം നടക്കുന്നുണ്ട്. പിടിസി. ഗുരുദാസ് പൂർ മുൻഎസ്പിയുടെ പ്രവർത്തികളിൽ ദുരൂഹതയുണ്ടെന്നാണ് എൻഐഎയുടെ ആദ്യ നിഗമനം. എസ്പി സിൽവീന്ദർ സിങിന് അതിർത്തിക്കപ്പുറത്തുള്ള മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടോ, പാക് ചാരസംഘടന സ്ത്രീകളെ ഉപയോഗിച്ച് എസ്പിയിൽ നിന്ന് ഭീകരർക്ക് സഹായകമായി വിവരങ്ങൾ ശേഖരിച്ചോ തുടങ്ങി കാര്യങ്ങളാണ് എൻഐഎ പ്രധാനമായും പരിശോധിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍