രാഷ്ട്രീയ നേതാക്കൾ തെരുവിൽ തമ്മിൽ തല്ലുമ്പോൾ പട്ടാള അട്ടിമറിക്ക് അവസരം കാത്ത് പാക്കിസ്ഥാൻ സൈന്യം; സൈനിക മേധാവി കമാൻഡർമാരുടെ യോഗം ചേർന്നു; ഭരണസ്തംഭനം ഒഴിവാക്കാൻ പരിഹാരം ഉടൻ കാണണമെന്ന് അന്ത്യശാസനം
ഇസ്ലാമാബാദ്: ഇന്ത്യയ്ക്കൊപ്പം തന്നെ ബ്രിട്ടീഷ് സാമ്രാജിത്വത്തിന്റെ പിടിയിൽ നിന്നും മോചിതരായി ആറ് പതിറ്റാണ്ട് പിന്നിട്ടിട്ടും സുസ്ഥിരമായ ഭരണം എന്നത് പാക്കിസ്ഥാൻ എന്നുമൊരു മരീചികയാണ്. ജനാധിപത്യത്തിത്തിലൂടെ അധികാരത്തിലേറിയവർ പോലും അധികകാലം ഭരണരംഗത്ത് തുടർന്നിട്ടില്ല. പല പ്രധാനമന്ത്രിമാരും അസ്വാഭാവികമായി കൊല്ലപ്പെട്ടു, ചിലർ അന്യരാജ്യങ്ങളിൽ അഭയം തേടി. ഏറ്റവും ഒടുവിൽ വോട്ടെടുപ്പിലൂടെ അധികാരത്തിലേറിയ പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും അസ്ഥിരപ്പെടുത്തും വിധം പ്രക്ഷോഭം പാക്കിസ്ഥാനിൽ ശക്തിപ്രാപിക്കുന്നു. നവാസ് ഷെരീഫ് പ്രധാനമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രക്ഷോഭം ഇസ്ലാമാബാദിന്റെ തെരുവുകളെ അശാന്തമാക്കുകയാണ്. ഇതിനിടെ രാഷ്ട്രീയ നേതൃത്വങ്ങൾ തമ്മിലടിക്കുമ്പോൾ പട്ടാള അട്ടിമറിക്ക് അവസരം കാത്തിരിക്കയാണ് പാക്കിസ്ഥാൻ സൈന്യം.
ശനിയാഴ്ച രാത്രി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയവർക്കുനേരെ നടന്ന വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം എട്ടായി. 450 പേർക്ക് സംഘർഷത്തിൽ പരിക്കേൽക്കുകയും ചെയ്തു. സംഘർഷം മൂർച്ഛിക്കുന്ന പശ്ചാത്തലത്തിൽ പാക് സൈനിക മേധാവി കമാൻഡർമാരുടെ യോഗം വിളിച്ചുചേർത്തു. മണിക്കൂറുകൾ നീണ്ടു നിന്ന സൈനിക മേധാവികളുടെ യോഗത്തിന് ശേഷം രാഷ്ട്രീയക്കാരോട് താക്കീതിന്റെ ഭാഷയിലാണ് സൈനിക മേധാവി റഹീൽ ഷെരീഫ് സംസാരിച്ചത്. എത്രയും വേഗം രാഷ്ട്രീയ അനിശ്ചിതത്വം പരിഹരിക്കാൻ നടപടി കൈക്കൊള്ളണമെന്ന് ഷെരീഫ് ആവശ്യപ്പെട്ടു. ജനാധിപത്യ ഭരണത്തിന് പിന്തുണ നൽകുമെന്ന് പ്രഖ്യാപനം സൈനിക മേധാവിയുടെ ഭാഗത്തു നിന്നുമുണ്ടായെങ്കിലും സ്ഥിതിഗതികൾ കൂടുതൽ വഷളായാൽ സൈന്യം ഇടപെടുമെന്ന സൂചനയാണ് അദ്ദേഹം നൽകിയത്. തലസ്ഥാനത്ത് നടന്ന ആക്രമണങ്ങളെ ഗൗരവത്തോടെയാണ് കാണുന്നതെന്നും സൈനിക മേധാവി പറഞ്ഞു.
അതിനിടെ റാവൽപിണ്ടിയിൽ നടക്കേണ്ടിയിരുന്ന സൈനിക പ്രതിരോധ ദിനാഘോഷം സൈന്യം റദ്ദാക്കി. സ്ഥിതിഗതികൾ ചർച്ചചെയ്യാൻ ചൊവ്വാഴ്ച പാർലമെന്റിന്റെ സംയുക്ത സമ്മേളനം നവാസ് ശരീഫ് വിളിച്ചുചേർത്തയായും റിപ്പോർട്ടുണ്ട്. പ്രതിപക്ഷവുമായി ചർച്ചകൾക്ക് ഒരുക്കമാണെന്ന് സർക്കാർ വ്യക്തമാക്കി. അതേസമയം പ്രധാനമന്ത്രി നവാസ് ഷെരീഫിനും അനധികൃതമായ ഭരണകൂടത്തിനും എതിരേ മരണംവരെ പോരാടുമെന്നു പ്രതിപക്ഷ നേതാവ് ഇമ്രാൻ ഖാൻ പ്രഖ്യാപിച്ചു. സർക്കാരിനെതിരേ പോരാടാൻ എല്ലാ ജനങ്ങളെയും അദ്ദേഹം ആഹ്വാനം ചെയ്തു.
പി.എം.എൻഎൽ. പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ എല്ലാ ഉത്തരവുകളും അവഗണിക്കാൻ ഇമ്രാൻ ഖാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ രാജി ആവശ്യപ്പെട്ട്, അതീവസുരക്ഷയുള്ള അദ്ദേഹത്തിന്റെ വസതിയിലേക്കു മുൻ ക്രിക്കറ്റ് താരവും തെഹ്രിക്കെ ഇൻസാഫ് (പി.ടി.ഐ) അധ്യക്ഷനുമായ ഇമ്രാൻ ഖാന്റെയും കാനഡ ആസ്ഥാനമായ വിവാദ പുരോഹിതനും പാക്കിസ്ഥാൻ അവാമി തെഹ്രിക്ക് (പി.എ.ടി)നേതാവുമായ താഹിർ അൽ ഖ്വാദ്രിയുടെയും നേതൃത്വത്തിലുള്ള സർക്കാർ വിരുദ്ധപ്രക്ഷോഭകർക്കുനേരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയതിനേത്തുടർന്നായിരുന്നു ഖാന്റെ ആഹ്വാനം.
അതേസമയം, പാർട്ടിയുടെ അനുമതിയില്ലാതെയാണ് പ്രധാനമന്ത്രിയുടെ വസതി വളയാൻ ഇമ്രാൻ ഖാൻ തീരുമാനമെടുത്തതെന്ന് ആരോപിച്ച് പി.ടി.ഐ. അധ്യക്ഷൻ ജാവേദ് ഹഷ്മി രംഗത്തെത്തി. രാജ്യത്തു ജനാധിപത്യം പാളംതെറ്റിയാൽ അതിന് ഉത്തരവാദി ഇമ്രാൻ ഖാൻ ആയിരിക്കുമെന്നും ഹഷ്മി കുറ്റപ്പെടുത്തി. തൊട്ടുപിന്നാലെ ഹഷ്മിയെ പാർട്ടിയിൽനിന്നു പുറത്താക്കിയതായി പ്രഖ്യാപിച്ച് ഇമ്രാൻ ഖാൻ തിരിച്ചടിച്ചു. പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്ന നിർദേശവുമായി പാക് സർക്കാരും മുന്നോട്ടുവന്നിട്ടുണ്ട്. പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ പി.ടി.ഐ, പി.എ.ടി. നേതൃത്വവുമായി ചർച്ചചെയ്ത് പ്രശ്നം പരിഹരിക്കാൻ ധാരണയായി.
ഷെരീഫിന്റെ രാജിക്കു സമ്മർദം ചെലുത്താൻ പ്രതിഷേധം അദ്ദേഹത്തിന്റെ വസതിക്കുമുന്നിലേക്കു മാറ്റാൻ ഖാനും ഖ്വാദ്രിയും ആഹ്വാനം ചെയ്തതിനെത്തുടർന്നാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിക്കു പുറത്തും സമീപത്തുള്ള പാർലമെന്റ് മന്ദിരത്തിലും കടന്ന ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകഷെല്ലുകളും റബർ ബുള്ളറ്റുകളും പ്രയോഗിക്കുകയായിരുന്നു. പാർലമെന്റ് മന്ദിരത്തിലെ പുൽത്തകിടിയിൽ പ്രവേശിച്ച നൂറുകണക്കിനു പ്രതിഷേധക്കാരെ സൈന്യം തുരത്തി പ്രധാനഗേറ്റിനു പുറത്താക്കി.
പരുക്കേറ്റ 450 പേരെ പോളിക്ലിനിക്കിലും പാക്കിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലും പ്രവേശിപ്പിച്ചിട്ടുണ്ട്. വടികൾ കൈയിലേന്തിയ പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലിൽ 70 പൊലീസുകാർക്കു പരുക്കേറ്റു.
പ്രതിഷേധക്കാർ സമാധാനപരമായാണു മാർച്ച് നടത്തിയതെന്നു ഖാൻ അവകാശപ്പെട്ടു. ജനങ്ങളെ കൊന്നതിനു നവാസ് ഷെരീഫിനും ആഭ്യന്തരമന്ത്രി ചൗധരി നിസാറിനുമെതിരേ എഫ്.ഐ.ആർ. ഫയൽ ചെയ്യുമെന്നു ഖാൻ പറഞ്ഞു. ഷെരീഫ് ഫാസിസ്റ്റാണെന്നും ജനാധിപത്യത്തിൽ വിശ്വസിക്കുന്നില്ലെന്നും ഖാൻ ആരോപിച്ചു. ജനാധിപത്യത്തിൽ സമാധാനപൂർണമായ പ്രതിഷേധം അവകാശമാണ്. ഞങ്ങൾ ഇതു ചെയ്യരുതെന്നു പറയുന്നവർക്കു സ്വാതന്ത്ര്യവും അടിമത്വവും തമ്മിലുള്ള വ്യത്യാസം അറിയില്ലഖാൻ പറഞ്ഞു.
പ്രതിഷേധക്കാരെ ഭയന്നു നവാസ് ഷെരീഫ് ഇപ്പോൾ താമസിക്കുന്ന ലാഹോർ വസതിയിലേക്കുള്ള വഴികൾ സൈന്യം തടഞ്ഞിരിക്കുകയാണ്. നവാസിന്റെ സഹോദരനും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഷഹബാസ് ഷെരീഫും ഇവിടെയാണു താമസിക്കുന്നത്. വെള്ളിയാഴ്ച തന്റെ പഴ്സണൽ സ്റ്റാഫിനൊപ്പം നവാസ് ഷെരീഫ് ഇസ്ലാമാബാദിലെ പ്രധാനമന്ത്രിയുടെ വസതി ഒഴിഞ്ഞിരുന്നു.
പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിലേക്കു സമരം മാറ്റാനുള്ള തീരുമാനം പാർട്ടിയുടേതല്ലെന്നു പി.ടി.ഐ. അധ്യക്ഷൻ ജാവേദ് ഹഷ്മി പത്രസമ്മേളനത്തിൽ പറഞ്ഞു. കോൺസ്റ്റിറ്റിയൂഷൻ അവന്യൂവിലേക്കു സമരം വ്യാപിപ്പിക്കില്ലെന്നും ഇമ്രാൻ ഖാൻ ഉറപ്പുതന്നിരുന്നു. എന്നാൽ, ചിലരുടെ ഇടപെടലിനെത്തുടർന്ന് ഖാൻ തീരുമാനം മാറ്റുകയായിരുന്നു. കൂടിയാലോചനകളുടെ ഫലമെന്താണെന്ന് അറിയും വരെ കാത്തിരിക്കണമെന്ന് ഇമ്രാൻ ഖാനോട് ആവശ്യപ്പെട്ടിരുന്നെന്നും ഹാഷ്മി പറഞ്ഞു.
പാർട്ടിയിൽ ജനാധിപത്യമില്ലെന്നും ഹഷ്മി ആരോപിച്ചു. ഹാഷ്മിയുടെ നിലപാടിൽ നിരാശയുണ്ടെന്ന് ഇമ്രാൻ ഖാൻ പ്രതികരിച്ചു. ജാവേദ് ഹഷ്മിയെ പാർട്ടിയിൽനിന്നു പുറത്താക്കിയതായും അനുയായികളെ അഭിസംബോധന ചെയ്യവേ പി.ടി.ഐ. ചെയർമാൻകൂടിയായ ഇമ്രാൻ ഖാൻ പ്രഖ്യാപിച്ചു. കഴിഞ്ഞവർഷം നടന്ന പൊതുതെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് ഖാനും ഖ്വാദ്രിയും ഓഗസ്റ്റ് 14 മുതലാണ് നവാസ് ഷെരീഫ് സർക്കാരിനെതിരേ പ്രതിഷേധം തുടങ്ങിയത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍