ജീവൻ യാചിച്ച് അഭയം തേടിയവരെ തിരിച്ചയക്കില്ലെന്ന് പറയാൻ പോലും കൂട്ടാക്കാതെ കരാർ ഒപ്പിട്ടു മോദി മടങ്ങി; പോകാൻ ഒരിടവും ഇല്ലാതെ കടലിൽ മുങ്ങിച്ചത്തും റോഹിങ്ക്യകളായ മുസ്ലിംങ്ങൾ; മനുഷ്യകുലം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിൽ ഒന്നെന്ന് യുഎൻ: മനസാക്ഷിയില്ലാതെ കേന്ദ്രസർക്കാർ
മറുനാടൻ ഡെസ്ക്ക്
യാങ്കോൺ: ജീവൻ രക്ഷിക്കൻ വേണ്ടി പലായനം ചെയ്യുന്ന റോഹിങ്ക്യ മുസ്ലിംങ്ങളുടെ പ്രശ്നത്തിലെ ഇന്ത്യൻ നിലപാട് എന്താകുമെന്നായിരുന്നു ലോകം ഉറ്റുനോക്കിയത്. രാജ്യത്ത് ഇപ്പോഴുള്ള ഒരു ലക്ഷത്തിലേറെ വരുന്ന റോഹിങ്ക്യകളെ നാട്ടിലേക്ക് തിരിച്ചയക്കാനും വിഷയത്തിൽ മ്യാന്മാറിന് പിന്തുണ നൽകാനുമുള്ള ഇന്ത്യൻ തീരുമാനം ലോകത്തിന് നിരാശയാണ് സമ്മാനിച്ചത്. മ്യാന്മാറിൽ നിന്നും ജീവനും കൊണ്ട് പലായനം ചെയ്യപ്പെട്ട് ഇന്ത്യയിലെത്തിയവരെ തിരിച്ചയക്കില്ലെന്ന പറയാതെ 11 കരാറുകളിൽ ഒപ്പുവച്ചാണ് ഇന്ത്യൻ പ്രധാനമന്ത്രി മോദി മടങ്ഹഇയത്.
മോദിയും മ്യാന്മാറിലെ സ്റ്റേറ്റ് കൗൺസിലർ (പ്രധാനമന്ത്രിക്ക് തുല്യമായപദവിയുള്ള ഭരണകക്ഷിനേതാവ്) ആങ് സാൻ സ്യൂചിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കരാറുകൾ ഒപ്പിട്ടത്. ഇരുരാജ്യങ്ങളും രാജ്യങ്ങൾ തമ്മിലുള്ള പരസ്പര സഹകരണം വർധിപ്പിക്കുന്നതാണ് കരാറുകൾ. ഇന്ത്യ സന്ദർശിക്കാനാഗ്രഹിക്കുന്ന മ്യാന്മാർ സ്വദേശികൾക്ക് സൗജന്യ വിസ (ഗ്രാറ്റീസ് വിസ) അനുവദിക്കുമെന്ന് മോദി പറഞ്ഞു. ഇന്ത്യയിലെ വിവിധ ജയിലുകളിൽ തടവിലുള്ള 40 മ്യാന്മാർ പൗരന്മാരെ വിട്ടയക്കും.
രണ്ട് രാജ്യങ്ങളും തങ്ങളുടെ സമുദ്രാതിർത്തിയിലൂടെ കടന്നുപോകുന്ന കപ്പലുകളുടെ വിവരങ്ങൾ പരസ്പരം കൈമാറും. സാംസ്കാരികവിനിമയ പരിപാടികൾ, ഇരു രാജ്യങ്ങളിലെയും തിരഞ്ഞെടുപ്പ് കമ്മിഷനുകളുമായി സഹകരണം, രണ്ട് രാജ്യങ്ങളിലെയും പ്രസ് കൗൺസിലുകൾ തമ്മിലുള്ള സഹകരണം, ഐ.ടി., ആരോഗ്യം, മരുന്ന് മേഖലകളിൽ സഹകരണം, മ്യാന്മാറിലെ വനിതാ പൊലീസ് പരിശീലനകേന്ദ്രം നവീകരണം എന്നിവ സംബന്ധിച്ച കരാറുകളിലാണ് ഒപ്പിട്ടത്.
അതേമയം റോഹിങ്ക്യ മുസ്ലിംങ്ങളുടെ വിഷയത്തിൽ മോദി അനുഭാവപൂർണമായ സമീപനം കൈക്കൊണ്ടില്ല. മ്യാന്മറിൽനിന്ന് പലായനം ചെയ്തു ബംഗ്ലാദേശിലെത്തിയ രോഹിൻഗ്യ മുസ്ലിംകൾ ഒന്നരലക്ഷമായിയിട്ടുണ്ട്. ദിവസങ്ങളോളം മലമ്പ്രദേശങ്ങളിലൂടെ നടന്നും വള്ളങ്ങളിൽ കടലും പുഴയും താണ്ടിയുമാണ് അഭയാർഥികൾ ബംഗ്ല അതിർത്തിയിലെത്തുന്നത്. യാത്രയ്ക്കിടെ ഒട്ടേറെപ്പേർക്കു ജീവൻ നഷ്ടമായി.
മ്യാന്മർ-ബംഗ്ല അതിർത്തിയിൽ നാഫ് നദിയിൽ അഭയാർഥികളുടെ വള്ളങ്ങൾ മുങ്ങി അഞ്ചു കുട്ടികൾ മരിച്ചതായി അധികൃതർ അറിയിച്ചു. അതിർത്തിയിൽ മ്യാന്മർ സൈനികർ കുഴിബോംബുകൾ സ്ഥാപിച്ചതിനെത്തുടർന്ന് ധാക്കയിൽ മ്യാന്മർ അംബാസഡറെ വിളിച്ചുവരുത്തി ബംഗ്ലാദേശ് പ്രതിഷേധമറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കുഴിബോംബ് സ്ഫോടനങ്ങളിൽ ഒട്ടേറെ അഭയാർഥികൾക്കു ഗുരുതരമായി പരുക്കേറ്റതിനെത്തുടർന്നാണിത്.
നാടുംവീടും ഉപേക്ഷിച്ച് ഓടുന്ന അഭയാർഥികളെ ചൂഷണം ചെയ്യാനായി മനുഷ്യക്കടത്തുകാരും രംഗത്തുണ്ട്. ബംഗ്ലാദേശിലെ കോക്സ് ബസാർ മേഖലയിലേക്കാണ് അഭയാർഥികളെത്തുന്നത്. ഇവിടെ, സന്നദ്ധസംഘടനകളുടെ താൽക്കാലിക അഭയകേന്ദ്രങ്ങളിൽ ആയിരക്കണക്കിനു രോഹിൻഗ്യകളാണു കഴിയുന്നത്. ബംഗ്ല അതിർത്തിയിലെ പുഴയോരങ്ങളിൽ വെടിയേറ്റ നിലയിൽ ഡസൻകണക്കിനു കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ അടിഞ്ഞതായി യുഎൻ ഏജൻസികൾ പറയുന്നു. പുഴകളിൽ മൃതദേഹങ്ങൾ കണ്ടതായി മീൻപിടിത്തക്കാരും പറയുന്നു.
വരാനിരിക്കുന്നത് മഹാദുരന്തമെന്ന് യുഎൻ
അതതേസമയം ഒന്നരലക്ഷത്തോളം റോഹിങ്യൻ വംശജർ മ്യാന്മാറിൽനിന്ന് കൂട്ടപ്പലായനം ചെയ്തതോടെ സ്ഥിതിഗതികൾ അതീവ ആശങ്കാജനകമാണെന്ന് ഐക്യരാഷ്ട്രസഭ അഭിപ്രായപ്പെട്ടു. റാഖിൻ പ്രവിശ്യയിലെ കലാപം 'മനുഷ്യ മഹാദുരന്ത'ത്തിലേക്ക് എത്തിച്ചേക്കാമെന്ന് ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് യു.എൻ. സുരക്ഷാസമിതിക്ക് കത്തയച്ചു.
മ്യാന്മാറിൽ വംശഹത്യയ്ക്കുള്ള സാധ്യതയുണ്ടെന്നും ഇത് പ്രദേശത്തെ അസ്ഥിരതയിലേക്ക് നയിക്കുമെന്നും ഗുട്ടെറസ് കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. റോഹിങ്യക്കാർക്ക് പൗരത്വം അനുവദിക്കുകയോ നിയമപരമായ അവകാശങ്ങൾ അനുവദിക്കുകയോ ചെയ്യണമെന്ന് മ്യാന്മാറിനോട് ഗുട്ടെറസ് ആവശ്യപ്പെട്ടു. 'അരാക്കൻ റോഗിങ്യ സാൽവേഷൻ ആർമി കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തെ ഞാൻ അപലപിച്ചിരുന്നു. എന്നാൽ ഇപ്പോൾ, മ്യാന്മാർ സുരക്ഷാസേനയുടെ ഭാഗത്തുനിന്ന് തുടർച്ചയായുണ്ടാകുന്ന അക്രമങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് കേൾക്കുന്നത്'' -ഗുട്ടെറസ് പറഞ്ഞു.
യു.എന്നിന്റെ പുതിയ കണക്കുകളനുസരിച്ച് കഴിഞ്ഞ 12 ദിവസംകൊണ്ട് 1,46,000 റോഹിങ്യക്കാരാണ് ബംഗ്ലാദേശിലെത്തിയത്. ഒക്ടോബർമുതൽ ബംഗ്ലാദേശിലെത്തിയ അഭയാർഥികളുടെ എണ്ണം 2,33,000 ആയി. ഇത്രയും അഭയാർഥികളെ താങ്ങാനാവില്ലെന്നും അന്താരാഷ്ട്രസമൂഹം ഇടപെടണമെന്നും കഴിഞ്ഞദിവസം ബംഗ്ലാദേശ് ആവശ്യപ്പെട്ടിരുന്നു. അഭയാർഥികളെ ബംഗാൾ ഉൾക്കടലിലെ ആളൊഴിഞ്ഞ ദ്വീപിൽ താത്കാലികമായി പാർപ്പിക്കാനുള്ള പദ്ധതി ബംഗ്ലാദേശ് പുനരുജ്ജീവിപ്പിച്ചു. കൂടുതൽ ലോകരാഷ്ട്രങ്ങളെ വിഷയത്തിലിടപെടീക്കാനുള്ള നയപരമായുള്ള തീരുമാനമാണിതെന്നാണ് ഐക്യരാഷ്ട്രസഭാവൃത്തങ്ങളുടെ വിലയിരുത്തൽ.
വാർത്തകൾ വ്യാജമെന്ന് ആങ് സാൻ സ്യൂച്ചി
എന്നാൽ റാഖിനിലെ സംഘർഷാവറ്റിദ്ധരിപ്പിക്കുന്ന വാർത്തകളെന്ന് മ്യാന്മാർ സ്റ്റേറ്റ് കൗൺസിലർ ആങ് സാൻ സ്യൂച്ചി പ്രതികരിച്ചു. റാഖീനിലെ ജനങ്ങളെ സംരക്ഷിക്കാനായി സർക്കാർ പരമാവധി ശ്രമിക്കുന്നുണ്ട്. ഇതരരാഷ്ട്രങ്ങളുമായുള്ള മ്യാന്മാറിന്റെ ബന്ധം തകരാറിലാക്കുന്ന തരത്തിലുള്ള തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് സൂക്ഷിക്കണം -ഫേസ്ബുക്കിലൂടെ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മ്യാന്മാറിലേതെന്നുപറഞ്ഞ് തുർക്കി ഉപപ്രധാനമന്ത്രി ട്വിറ്ററിൽ പോസ്റ്റ്ചെയ്തിരുന്ന ചിത്രങ്ങൾ വ്യാജമായിരുന്നു. അത് പിൻവലിച്ചിട്ടുണ്ട്. വ്യാജപ്രചാരണം നടക്കുന്നുവെന്നതിന്റെ സൂചനയാണിതെന്നും സ്യൂചി പറഞ്ഞു.
കലാപത്തെത്തുടർന്ന് മുസ്ലിം ഭൂരിപക്ഷരാഷ്ട്രങ്ങളിൽനിന്ന് മ്യാന്മാർ സർക്കാർ കനത്തസമ്മർദമാണ് നേരിടുന്നത്. മ്യാന്മാറുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ഇൻഡൊനീഷ്യയിൽ ആയിരങ്ങൾ പങ്കെടുത്ത റാലികൾ നടന്നു. വംശഹത്യാ ഭീഷണിനേരിടുന്ന റോഹിങ്യകളെ സഹായിക്കണമെന്ന് തുർക്കി പ്രസിഡന്റ് രജപ് തയ്യിപ് ഉർദുഗാനും ലോകരാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
സൈന്യം റോഹിങ്യക്കാരോട് കാണിക്കുന്ന ക്രൂരതയ്ക്കെതിരേ അമേരിക്കൻ സെനറ്റ് ആംഡ് സർവീസസ് കമ്മിറ്റിയുടെ ചെയർമാൻ ജോൺ മക്കെയ്ൻ സ്യൂചിക്ക് കത്തയച്ചിരുന്നു. അതേസമയം ഇന്ത്യയിലേക്കെത്തിയ 40,000-ത്തോളം വരുന്ന റോഹിങ്യകളെ തിരികെ അയക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ഇവരെ പുറത്താക്കാൻ ബലംപ്രയോഗിക്കില്ലെന്നും നിയമപരമായ നടപടികൾമാത്രമേ സ്വീകരിക്കൂവെന്നും വിദേശകാര്യ സഹമന്ത്രി കിരൺ റിജിജു കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
Stories you may Like
- മ്യാന്മാർ അതിർത്തിയിൽ സ്ഥിതി ആശങ്ക ജനകമെന്ന് കരസേന മേധാവി
- അതിതീവ്ര ചുഴലിക്കാറ്റായി 'മോഖ' കരതൊട്ടു: കേരളത്തിൽ പരക്കെ മഴക്ക് സാധ്യത
- മോക്ക ചുഴലിക്കാറ്റ് കരതൊട്ടതോടെ ബംഗ്ലാദേശിലും മ്യാന്മറിലും കനത്ത മഴ തുടങ്ങി
- അതിതീവ്ര ചുഴലിക്കാറ്റായി ബിപോർജോയ്; മൂന്ന് സംസ്ഥാനങ്ങളിൽ മുന്നറിയിപ്പ്
- കാലവർഷം സംസ്ഥാനമാകെ വ്യാപിച്ചു
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍