അംബാസഡറെ വിളിച്ചുവരുത്തി മുന്നറിയിപ്പ് നൽകി ബ്രിട്ടൻ; തിരിച്ചടി പ്രതീക്ഷിക്കാൻ മുന്നറിയിപ്പ്; അവിടെ തീർത്തില്ലെങ്കിൽ ഞാൻ തീർത്തോളാമെന്ന് തിരിച്ചടിച്ച് റഷ്യ; കറുത്ത മുഖംമൂടി അണിഞ്ഞെത്തിയ കറുത്ത മുടിയുള്ള യുവതിയെത്തേടി പൊലീസ്; ചാരനുവിഷം കൊടുത്ത സംഭവത്തിൽ റഷ്യയു ബ്രിട്ടനും പരസ്യപ്പോരിലേക്ക്
ബ്രിട്ടനിൽ താമസിക്കുന്ന റഷ്യൻ ചാരനും മകൾക്കും വിഷം കൊടുത്തത് സംബന്ധിച്ച വിഷയം അന്താരാഷ്ട്ര തലത്തിൽ പുതിയ സംഘർഷത്തിന് വഴിതെളിക്കുന്നു. ബ്രിട്ടീഷ് മണ്ണിൽക്കടന്ന് ഇത്തരമൊരു പ്രവർത്തി ചെയ്തതിന് പിന്നിൽ റഷ്യയാണെന്ന കാര്യം സംശയാതീതമായി തെളിയിക്കപ്പെട്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി തെരേസ മെയ് പാർലമെന്റിൽ പറഞ്ഞു. റഷ്യ കാട്ടിയത് തികച്ചും അന്യായമാമെന്നും അത്യന്തം പ്രകോപനപരമാണെന്നും പറഞ്ഞ പ്രധാനമന്ത്രി, ഇത് വിശദീകരിക്കണമെന്നും റഷ്യയോട് ആവശ്യപ്പെട്ടു.
മുൻ റഷ്യൻ ചാരനായ സെർജി സ്ക്രിപാൽ (66) മകൾ യൂലിയ (33) എന്നിവരാണ് വിഷം ഉള്ളിൽച്ചെന്ന് അതിഗുരുതരാവസ്ഥയിൽ ആശുപത്രിയിലുള്ളത്. സാലിസ്ബറി ടൗൺസെന്ററിൽവെച്ച് മാർച്ച് നാലിനാണ് ഇരുവർക്കും വിഷബാധയേറ്റത്. ഇവരെ സഹായിക്കാനെത്തിയ ഡഡിക്റ്ററ്റീവ് നിക്ക് ബെയ്ലിക്കും വിഷബാധയേറ്റിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യനില പിന്നീട് മെച്ചപ്പെട്ടു. നാഡീവ്യൂഹത്തെ തളർത്തുന്ന തരം വിഷമാണ് ഇവർക്കുനേരെ പ്രയോഗിച്ചതെന്നാണ് കരുതുന്നത്. എന്നാൽ, ഇവർക്കുനേരെ എന്തുതരം വിഷമാണ് പ്രയോഗിച്ചതെന്നും അതെങ്ങനെ പ്രയോഗിച്ചുവെന്നുമുള്ള കാര്യം ബ്രിട്ടീഷ് പൊലീസിന് ഇതേവരെ കണ്ടെത്താനായിട്ടില്ല.
ഡബിൾ ഏജന്റായി പ്രവർത്തിച്ചിരുന്ന സ്ക്രിപാൽ 2010-ലാണ് ബ്രിട്ടനിലെത്തിയത്. ബ്രിട്ടീഷ് മണ്ണിൽ ഇത്തരമൊരു ആക്രമണം നടത്തിയ റഷ്യക്കെതിരെ കടുത്ത നടപടി വേണമെന്നാണ് കോമൺസിൽ നടന്ന ചർച്ചയ്ക്കിടെ ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. ലോകത്തെവിടെയും ഏതുഹീനകൃത്യവും നടത്താൻ മടിക്കാത്ത രാജ്യമാണ് റഷ്യയെന്ന് കോമൺസിൽ സംസാരിക്കവെ മുൻ കാബിനറ്റ് മന്ത്രി ഡുങ്കൻ സ്മിത്ത് പറഞ്ഞു. ക്രിമിയ പിടിച്ചെടുക്കുകയും കിഴക്കൻ ഉക്രൈൻ പിടിച്ചെടുക്കാൻ സഹായിക്കുകയും സിറിയയെ നരകമാക്കി മാറ്റുകയും ചെയ്തത് റഷ്യയാണെന്നും അദ്ദേഹം ആരോപിച്ചു.
ബ്രിട്ടനെതിരായ ആക്രമണമായാണ് സ്ക്രിപാലിനും മകൾക്കും നേരെ നടന്ന ആക്രമണത്തെ കാണുന്നതെന്ന് പ്രധാനമന്ത്രി തെരേസ മെയ് പറഞ്ഞു. ബ്രിട്ടനിൽ താമസിക്കുന്ന നിരപരാധികളുടെ ജീവൻ അപകടത്തിലാക്കുന്ന നടപടിയാണിത്. ഇത്തരത്തിൽ രാജ്യത്തിനെതിരെ പ്രവർത്തിക്കുന്ന ഏതുശക്തിക്കും തക്കതായ മറുപടി നൽകാൻ ബാധ്യസ്ഥമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ബ്രിട്ടീഷ് മണ്ണിൽ നിരപരാധികളെ കൊന്നൊടുക്കാൻ ആരെയും അനുവദിക്കില്ലെന്നും തെരേസ മെയ് വ്യക്തമാക്കി.
ബ്രിട്ടന്റെ പങ്കാളിയായ അമേരിക്കയും സംഭവത്തെ ശക്തമായ ഭാഷയിൽ അപലപിച്ചു. വിഷബാധയേറ്റ സ്ക്രിപാലിന്റെയും കുടുംബത്തിന്റെയും ദുരന്തത്തിൽ പങ്കുചേരുന്നതിനൊപ്പം അതിനെതിരേയുള്ള ഏതു പ്രതിരോധ ശ്രമങ്ങൾക്കും ബ്രിട്ടന് പൂർണ പിന്തുണ നൽകുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ ഹുക്കബി സാൻഡേഴ്സ് പറഞ്ഞു. അമേരിക്കയുടെ ഏറ്റവുമടതുത്ത സഖ്യകക്ഷിയാണ് ബ്രിട്ടനെന്നും എന്നും ബ്രിട്ടനൊപ്പം നിൽക്കുമെന്നും സാറ വ്യക്തമാക്കി.
കഴിഞ്ഞവർഷം ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ തന്റെ അർധസഹോദരൻ കിം ജോങ് നാമിനെ കൊല്ലാൻ ഉപയോഗിച്ച വിഎക്സ് എന്ന വിഷത്തേക്കാൽ പതിന്മടങ്ങ് ശക്തിയേറിയ നോവിച്ചോക്കാണ് സ്ക്രിപാലിനും മകൾക്കും നേരെ പ്രയോഗിച്ചതെന്നാണ് കരുതുന്നത്. ശീതയു്ദ്ധകാലത്ത് സോവിയറ്റ് യൂണിയനിൽ വികസിപ്പിച്ചെടുത്തതാണ് ഈ വിഷം എന്നും കരുതുന്നു. പേശികൽ ദുർബലമാക്കുകയും ശരീരത്തിൽ അവയവങ്ങൾ ഒന്നൊന്നായി പ്രവർത്തന രഹിതമാക്കുകയുമാണ് ഇതിന്റെ രീതി.
അതിനിടെ, റഷ്യൻ അംബാസഡറെ വിളിച്ചുവരുത്തി സംഭവത്തിലുള്ള പ്രതിഷേധവും ബ്രിട്ടൻ അറിയിച്ചു. ഫോറിൻ സെക്രട്ടറി ബോറിസ് ജോൺസണാണ് ബ്രിട്ടനിലെ റഷ്യൻ അംബാസഡറെ വിളിച്ചുവരുത്തിയത്. ഓഫീസിലെത്തിയ അംബാസഡർക്ക് ഹസ്തദാനം ചെയ്യാൻ പോലും ബോറിസ് ജോൺസൺ തയ്യാറായില്ലെന്ന് റിപ്പോർട്ടുണ്ട്. ബ്രിട്ടീഷ് ജനതയ്ക്കുനേരെ നടന്ന ആക്രമണത്തിലുള്ള ശക്തമായ പ്രതിഷേധം ജോൺസൺ, ഇന്നുവൈകുന്നേരത്തിനുള്ളിൽ സംഭവത്തെക്കുറിച്ച് വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടു.
പ്രശ്നം അവിടെത്തീർത്തോളാൻ പുട്ടിൻ
റഷ്യൻ ചാരന് വിഷബാധയേറ്റ സംഭവത്തെക്കുറിച്ച് ഒരുദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്ന ബ്രിട്ടീഷ് മുന്നറയിപ്പ് റഷ്യൻ പ്രസിഡന്റ് വഌദിമിർ പുട്ടിൻ തീർത്തും അവഗണിച്ചു. നിങ്ങളുടെ അന്വേഷണം നിങ്ങൾ തന്നെ തീർത്തോളാനാമ് അദ്ദേഹം ഇതേക്കുറിച്ച് പ്രതികരിച്ചത്. അതിൽ തീർന്നില്ലെങ്കിൽ കാര്യങ്ങൾ നമുക്ക് ചർച്ച ചെയ്യാമെന്നും പുട്ടിൻ പറഞ്ഞു. ലോകത്ത് അപൂർവം ലബോറട്ടറികളിൽ മാത്രം ഉദ്പാദിപ്പിക്കുന്ന നോവച്ചോക്ക് എന്ന വിഷമാണ് സ്ക്രിപാലിനും മകൾക്കുമെതിരെ പ്രയോഗിച്ചതെന്നും അതുദ്പാദിപ്പിക്കുന്ന കേന്ദ്രങ്ങളിലൊന്ന് റഷ്യയിലെ യാസിനെവോ ലാബാണെന്നും വ്യക്തമായതോടെയാണ് റഷ്യയോട് ബ്രിട്ടൻ വിശദീകരണം തേടിയത്.
റഷ്യയോടുള്ള അന്ധമായ വിരോധം തീർക്കാനും റഷ്യയിൽ നടക്കാൻ പോകുന്ന ഫുട്ബോൾ ലോകകപ്പ് ബഹിഷ്കരിക്കാൻ ഒരു കാരണം കണ്ടെത്താനുമായി ബ്രിട്ടൻ തന്നെയാണ് സ്ക്രിപാലിന് വിഷം കൊടുത്തതെന്ന് റഷ്യ ആരോപിച്ചു. പുട്ടിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല വഹിക്കുന്ന ദിമിത്രി കിസെൽയോവാണ് ഇത്തരമൊരാരോപണം ഉന്നയിച്ചത്. സ്ക്രിപാലിനും മകൾക്കും വിഷംകൊടുത്തതുകൊണ്ട് നേട്ടം ബ്രിട്ടനുമാത്രമാണെന്നും റഷ്യക്ക് ഇതിൽ പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കറുത്ത മുടിക്കാരിയാര്?
സാലിസ്ബറി ടൗൺ സെന്ററിലെ ഷോപ്പിങ് സെന്ററിനുമുന്നിലുള്ള ബെഞ്ചിൽ സ്ക്രിപാലും മകളും കുഴഞ്ഞുവീണ സംഭവത്തിൽ പൊലീസ് തിരയുന്നത് മുഖംമൂടി ധരിച്ച കറുത്ത മുടിയുള്ള യുവതിയെ. സംഭവം നടക്കുന്നതിന് തൊട്ടുമുമ്പുവരെ യുവതിയെ മേഖലയിൽ കണ്ടവരുണ്ട്. യുവതിക്കും സംഭവവുമായി ബന്ധമുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ ഇതിനായി പൊലീസ് പരിശോധിച്ചുവരികയാണ്.
സ്ക്രിപാലിന്റെ കാർ കഴിഞ്ഞദിവസം രാസായുധ പ്രതിരോധ വിഭാഗം സീൽ ചെയ്തു. കാറിനുള്ളിൽ വിഷാംശം ഉണ്ടായേക്കുമെന്ന ആശങ്കയെത്തുടർന്നാണിത്. വെസ്റ്റ് വിന്റർ്സ്ലോയിലെത്തിയ സൈന്യവും പൊലീസും സ്ക്രിപാലിന്റെ വാഹനത്തെ പിന്നീട് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വാഹനം ഓടിച്ച ഡ്രൈവറോട് ഉപയോഗിച്ച വസ്ത്രങ്ങൾ കൈമാറണമെന്നും വിദഗ്ദ്ധർ ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവദിവസം സാലിസ്ബറിയിൽ കണ്ട മുഖംമൂടി ധരിച്ച യുവതിയുടെ കൈയിൽ വലിയൊരു ബാഗ് ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിലുൾപ്പെട്ടവരെന്ന് സംശയിക്കുന്നവരുടെ ചിത്രം ഇതേവരെ പൊലീസ് പുറത്തുവിട്ടിട്ടില്ല. സിസിടിവി ദൃശ്യങ്ങളിലൂടെ പരമാവധി തെളിവുകൾ ശേഖരിക്കുന്നതിനാണ് പൊലീസ് ഇപ്പോൾ മുൻതൂക്കം നൽകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍