സാർക്ക് സമ്മേളനത്തിൽ നിന്നും പകുതി രാജ്യങ്ങളും വിട്ടു നിൽക്കുന്നത് ഇന്ത്യയുടെ വമ്പൻ നയതന്ത്ര വിജയം; സമ്മേളനം മാറ്റി വച്ചതായി പാക്കിസ്ഥാൻ മാദ്ധ്യമങ്ങൾ; ഇന്ത്യോ-പാക് സംഘർഷം പരിഹരിച്ചില്ലെങ്കിൽ ഉച്ചകോടി റദ്ദ് ചെയ്യുമെന്ന് സൂചന
മറുനാടൻ ഡെസ്ക്
ഇസ്ലാമാബാദ്: ദക്ഷിണേഷ്യയിലെ എട്ടു രാജ്യങ്ങളാണ് സാർക്കിൽ അംഗമായിട്ടുള്ളത്. നേപ്പാൾ, മാലദ്വീപ്, പാക്കിസ്ഥാൻ, ശ്രീലങ്ക, ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ഭൂട്ടാൻ, ബംഗ്ലാദേശ് തുടങ്ങിയവരാണ് അംഗരാജ്യങ്ങൾ. നവംബറിൽ പാക്കിസ്ഥാൻ ആതിഥ്യം വഹിക്കുന്ന സാർക് സമ്മേളനത്തിൽ നിന്ന് ഇതിൽ പകുതി രാജ്യങ്ങൾ പിന്മാറിയത് സാർക്ക് ഉച്ചകോടിയെ തന്നെ ബാധിക്കും. പാക്കിസ്ഥാൻ നടത്തുന്ന തീവ്രവാദ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ചാണ് ഇന്ത്യയും അഫ്ഗാനിസ്ഥാനും ഭൂട്ടാനും ബംഗ്ലാദേശും ഉച്ചകോടിയിൽ നിന്ന് മാറി നിൽക്കുന്നത്. പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ പ്രതിഷേധം രാജ്യാന്തര തലത്തിൽ പാക്കിസ്ഥാന് തിരിച്ചടിയാണ്. ഉറി ആക്രമണത്തിന്റെ പഴി ഇന്ത്യയുടെ തലയിൽ കെട്ടിവയ്ക്കാനുള്ള പാക് നീക്കവും ഇതോടെ പൊളിഞ്ഞു.
സാർക്ക് രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുണ്ടാക്കിയ ബന്ധങ്ങളുടെ തെളിവാണ് സാർക്ക് സമ്മേളനത്തെ അനിശ്ചിതത്വത്തിലാക്കിയത്. അഫ്ഗാനിസ്ഥാനേയും ബംഗ്ലാദേശിനേയും ഭൂട്ടാനേയും കൂടെ നിർത്താനുള്ള പ്രധാനമന്ത്രി മോദിയുടെ നീക്കങ്ങൾ എല്ലാ അർത്ഥത്തിലും ഫലം കണ്ടു. ഇന്ത്യയുടെ നല്ല സുഹൃത്തുക്കളായി ഈ രാജ്യങ്ങൾ മാറി. ഇത് പാക്കിസ്ഥാനെ വല്ലാതെ അലോസരപ്പെടുത്തുന്നതാണ്. പാക് ഭീകരതയെ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയ്ക്കൊപ്പം ഈ രാജ്യങ്ങളും മാറി നിൽക്കുന്നത്. നേപ്പാളും മാലദ്വീപും ശ്രീലങ്കയും ഭാവിയിൽ ഈ വഴിയേ ചിന്തിച്ചാൽ സാർക്കിൽ പാക്കിസ്ഥാൻ ഒറ്റപ്പെടും. സാർക്കിന്റെ അധ്യക്ഷ പദവിയിലുള്ള രാജ്യമായതിനാലാണ് നേപ്പാൾ ഈ ഘട്ടത്തിൽ കടുത്ത നിലപാട് എടുക്കാത്തതെന്നും സൂചനയുണ്ട്. നേപ്പാളും മാനസികമായി ഇപ്പോഴും ഇന്ത്യൻ പക്ഷത്താണ്.
ഇന്ത്യയുൾപ്പെടെ നാലു രാജ്യങ്ങൾ പിന്മാറിയെങ്കിലും സമ്മേളനവുമായി മുന്നോട്ടുപോകാനുറച്ച് പാക്കിസ്ഥാൻ. പാക്ക് വിദേശകാര്യ വക്താവ് നഫീസ് സഖറിയയാണ് ഇക്കാര്യം അറിയിച്ചത്. 19ാം സാർക് സമ്മേളനത്തിന് പാക്കിസ്ഥാൻ തന്നെ വേദിയൊരുക്കുമെന്ന് നഫീസ് പറഞ്ഞതായി പാക്കിസ്ഥാൻ റേഡിയോയാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ സാർക്ക് സമ്മേളനം മാറ്റി വയ്ക്കുമെന്നാണ് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയും ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും ഭൂട്ടാനും സഹകരിച്ചില്ലെങ്കിൽ സമ്മേളനം എന്നേന്നേക്കുമായി ഉപേക്ഷിക്കുകയും ചെയ്തു. തീവ്രവാദത്തിനെതിരെ ഇന്ത്യ നടത്തിയ നയതന്ത്രനീക്കത്തിന്റെ ഭാഗമായാണ് മറ്റ് മൂന്ന് രാജ്യങ്ങൾ കൂടി പരസ്യ പിന്തുണയുമായെത്തിയത്. സാർക് സമ്മേളനം ഇന്ത്യ ബഹിഷ്കരിക്കുന്ന വിവരം ഇന്ത്യൻ വിദേശകാര്യ വക്താവിന്റെ ട്വീറ്റുകളിൽനിന്നാണ് അറിഞ്ഞതെന്നും ഇതുസംബന്ധിച്ച് ഔദ്യോഗിക വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും നഫീസ് വ്യക്തമാക്കി. എങ്കിലും സാർക് സമ്മേളനം ബഹിഷ്കരിക്കാനാണ് ഇന്ത്യയുടെ തീരുമാനമെങ്കിൽ അതു നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. മേഖലയിൽ സമാധാനം നിലനിർത്തുന്നതിന് പാക്കിസ്ഥാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഈ ലക്ഷ്യവുമായി തങ്ങൾ മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.
നാല് അംഗരാജ്യങ്ങൾ വിട്ടുനിൽക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ സാർക് സമ്മേളനം നടത്തുന്നതിൽ കാര്യമില്ലെന്ന് അധ്യക്ഷ രാജ്യമായ നേപ്പാൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സാർക്കിന്റെ അധ്യക്ഷ രാജ്യമെന്ന നിലയിൽ സമ്മേളനത്തിന് മുന്നോടിയായി രൂപപ്പെട്ടിരിക്കുന്ന ഈ പ്രതിസന്ധി പരിഹരിക്കാനുള്ള ഉത്തരവാദിത്തം തങ്ങൾക്കുണ്ടെന്നും എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ നിർവാഹമില്ലെന്നും നേപ്പാൾ വ്യക്തമാക്കി. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയശേഷം അംഗരാജ്യങ്ങളുടെ നിസഹകരണം മൂലം 2016ലെ സാർക്ക് സമ്മേളനം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിക്കുമെന്ന് നേപ്പാൾ അറിയിച്ചു. ബംഗ്ലാദേശിന്റെ ആഭ്യന്തരകാര്യത്തിലുള്ള ഒരു രാജ്യത്തിന്റെ കടന്നുകയറ്റം സാർക് സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനുള്ള സാഹചര്യം ഇല്ലാതാക്കിയതായി സാർക് അധ്യക്ഷസ്ഥാനത്തുള്ള നേപ്പാളിനെ ബംഗ്ലാദേശ് അറിയിച്ചു. ലോകമെമ്പാടും വളർന്നുവരുന്ന ഭീകരതയിലുള്ള ആശങ്ക രേഖപ്പെടുത്തിയാണ് സമ്മേളനത്തിൽനിന്നു വിട്ടുനിൽക്കാൻ ഭൂട്ടാൻ തീരുമാനിച്ചതെന്നാണ് വിവരം.
സാർക് അംഗമായ ചില രാജ്യങ്ങൾ സമാധാനത്തിനും സുരക്ഷയ്ക്കുമെതിരായ ഭീകരത വളർത്തുകയാണ്. അവർക്കൊപ്പം ചേർന്നു പങ്കെടുക്കുന്നതിനുള്ള താൽപര്യക്കുറവാണ് സമ്മേളനത്തിൽനിന്നു വിട്ടുനിൽക്കാനുള്ള കാരണമെന്നും ഭൂട്ടാൻ സർക്കാർ അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്. അഫ്ഗാനിസ്ഥാനും ഇതേവിഷയം തന്നെയാണ് ഉന്നയിച്ചതെന്നാണ് വിവരം. സാർക് ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സംഘർഷം വർധിച്ച സാഹചര്യത്തിലാണിത്. ഉച്ചകോടി വിജയകരമായി നടക്കാനുള്ള അന്തരീക്ഷം 'ഒരു രാജ്യം' ഇല്ലാതാക്കിയതായി ഇന്ത്യ കുറ്റപ്പെടുത്തി. സാർക് ഉച്ചകോടി ബഹിഷ്കരിക്കുമെന്ന് ഇന്നലെയാണ് ഇന്ത്യ അറിയിച്ചത്. ഉറി ഭീകരാക്രമണത്തെത്തുടർന്ന് പാക്കിസ്ഥാനുമേൽ ആഗോളസമ്മർദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇത്.
സാർക്കിന്റെ ചട്ടമനുസരിച്ച് ഏതെങ്കിലും രാഷ്ട്രതലവനോ സർക്കാരോ പങ്കെടുക്കുന്നില്ലെന്ന് പ്രഖ്യാപിച്ചാൽ അത് മാറ്റിവെക്കേണ്ടതാണെന്നും അല്ലാതെ വഴിയില്ലെന്നും ഇന്ത്യൻ വിദേശകാര്യ വക്താവ് വികാസ് സ്വരൂപും വ്യക്തമാക്കിയിട്ടുണ്ട്. സിന്ധു നദീജല ഉടമ്പടിയും പാക്കിസ്ഥാനുള്ള പ്രത്യേക പരിഗണനാപദവിയും പുനരാലോചിക്കാനാണ് ഇന്ത്യയുടെ നീക്കം. ഭീകരർ പാക്കിസ്ഥാനിൽ നിന്ന് വന്നവരാണെന്നതിന്റെ തെളിവ് പാക് സ്ഥാനപതിയെ വിളിച്ചുവരുത്തി കൈമാറിയതിനു പിന്നാലെയാണ് സാർക്ക് ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയത്. 1985ലാണ് സാർക് നിലവിൽ വന്നത്.
Stories you may Like
- അഫ്ഗാനികളെ കൂട്ടത്തോടെ പുറത്താക്കി പാക്കിസ്ഥാൻ
- ഇസ്ലാമിക രാജ്യങ്ങൾ പരസ്പരം വെട്ടി മരിക്കുന്നോ?
- ഏകദിന ലോകകപ്പ് ഒക്ടോബർ 5 മുതൽ, ആകെ പത്ത് വേദികൾ, മത്സരക്രമം പ്രഖ്യാപിച്ചു
- ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് റഷ്യൻ വിദേശകാര്യ മന്ത്രി, പ്രശംസിച്ച് അമേരിക്കയും
- 'രക്തച്ചൊരിച്ചിലിന്റെ രാത്രി'യിൽ സംഭവിച്ചത് വെളിപ്പെടുത്തി അജയ് ബിസാരിയ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍