ഒബാമയുമായി ഇറാൻ ഒപ്പിട്ട ആണവക്കരാർ ഏകപക്ഷീയമായി റദ്ദു ചെയ്തു അമേരിക്ക; യൂറോപ്യൻ യൂണിയനും ഇന്ത്യയും അടക്കമുള്ള ഇറാനുമായി സഹകരിക്കുന്ന എല്ലാ രാജ്യങ്ങൾക്കും ഉപരോധം ബാധകം: കരാർ തുടരുമെന്നു പ്രഖ്യാപിച്ച് ബ്രിട്ടനും ഫ്രാൻസും; യുദ്ധസന്നാഹമൊരുക്കി ഇസ്രയേൽ: ട്രംപിന്റെ പിടിവാശിക്ക് മുൻപിൽ ആശങ്കയോടെ തലകുനിച്ച് ലോകം
മറുനാടൻ മലയാളി ബ്യൂറോ
വാഷിങ്ടൺ: ലോക സമാധാനത്തിന് ഡൊണാൾഡ് ട്രംപ് ഭീഷണിയാണ് എന്ന ആദ്യം മുതലുള്ള ആശങ്ക ഒരിക്കൽ കൂടി അടിവരയിട്ട് കൊണ്ട് കേട്ടുകേൾവിയില്ലാത്ത വിധം ഇറാനുമായുള്ള അമേരിക്കയുടെ മുൻ കരാർ ഏകപക്ഷീയമായി അമേരിക്ക പിൻവലിച്ചു. ഇസ്രയേലിന്റെ കടുത്ത സമ്മർദ്ദത്തെ തുടർന്നാണ് ഒബാമ ഒപ്പിട്ട ആണവക്കരാർ ഇറാൻ പിൻവലിച്ചത്. ബ്രിട്ടനും ഫ്രാൻസും അടങ്ങിയ യൂറോപ്യൻ സഖ്യകക്ഷികൾ അമേരിക്കൻ തീരുമാനത്തെ കടുത്ത ഭാഷയിൽ വിമർശിച്ചെങ്കിലും കുലുങ്ങാത്തെയാണ് ട്രംപിന്റെ തീരുമാനം. ഇറാനെ മുഖ്യ ശത്രുവായി പ്രഖ്യാപിച്ചുകൊണ്ടുള്ള നീക്കം ലോകത്തിൽ അസാമാധാനം വിതക്കുമെന്നു ഭയപ്പെടുന്നവരാണ് ഏറെയും.
ഇതു സംബന്ധിച്ചു പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ്ഹൗസിൽ പ്രഖ്യാപനം നടത്തി. ട്രംപിന്റെ തീരുമാനത്തെ ഇറാനും കരാറിൽ പങ്കാളികളായ മറ്റു രാജ്യങ്ങളും വിമർശിച്ചു. തങ്ങൾ കരാറിൽ ഉറച്ചുനിൽക്കുമെന്നാണു മറ്റു രാജ്യങ്ങൾ പറഞ്ഞത്. മൂന്നുമാസത്തിനുശേഷം ഇറാനു യുഎസ് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്നും ട്രംപ് അറിയിച്ചു. 2015 -ലാണു വർഷങ്ങൾ നീണ്ട ചർച്ചയ്ക്കൊടുവിൽ ഇറാനുമായി കരാർ ഉണ്ടായത്. ഇറാനുമായുള്ള സാന്പത്തിക-വാണിജ്യ ഇടപാടുകൾ യുഎസ് വിലക്കും. ആ വിലക്കു മറികടക്കാൻ മറ്റു രാജ്യങ്ങളും കന്പനികളും ധൈര്യപ്പെടില്ലെന്നും ട്രംപ് അറിയിച്ചു. ഇതെല്ലാം പുതയ സംഘർഷത്തിലേക്ക് കാര്യങ്ങൾ എത്തിക്കും.
ഇറാനു മേൽ ഉപരോധങ്ങൾ പുനഃസ്ഥാപിക്കും. ഇറാനെ സഹായിക്കുന്ന എല്ലാ രാജ്യങ്ങൾക്കു മേലും ഈ ഉപരോധം ഉണ്ടാകുമെന്നും വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ട്രംപ് വ്യക്തമാക്കി. 'ഒരിക്കലും ഉണ്ടാകാൻ പാടില്ലായിരുന്ന, തികച്ചും ഏകപക്ഷീയമായ കരാറാണിത്. ഇതൊരിക്കലും ശാന്തിയും സമാധാനവും കൊണ്ടു വന്നിട്ടില്ല, കൊണ്ടുവരികയുമില്ല' കരാറിനെ രൂക്ഷഭാഷയിൽ വിമർശിച്ചു കൊണ്ട് ട്രംപ് പറഞ്ഞു. രാജ്യത്തെ പൗരൻ എന്ന നിലയിൽ തനിക്കു വലിയ നാണക്കേടുണ്ടാക്കുന്നതാണു കരാറെന്നു പറഞ്ഞായിരുന്നു ട്രംപിന്റെ തുടക്കം. 'ഒട്ടും ലജ്ജയില്ലാത്ത വിധം ഇറാന്റെ ചോരക്കൊതിയോടെയുള്ള ആഗ്രഹങ്ങൾ കരാറിനു ശേഷം വളരുകയാണുണ്ടായത്. ആണവപരിപാടികളുമായി മുന്നോട്ടു പോകാനാണു തീരുമാനമെങ്കിൽ ഇന്നേവരെയില്ലാത്ത വിധം കനത്ത 'പ്രശ്നങ്ങൾ' ഇറാൻ നേരിടേണ്ടി വരും. അമേരിക്കൻ ജനത ഇറാനിലെ ജനങ്ങൾക്കൊപ്പമുണ്ടെന്നും ട്രംപ് പറഞ്ഞു.
തികച്ചും ഏകപക്ഷീയമായ കരാറാണിത്. ഇറാനിലെ നിലവിലെ ജീർണിച്ച സർക്കാരിന് കീഴിൽ ആണവായുധം നിർമ്മിക്കുന്നത് തടയാൻ ഇപ്പോഴത്തെ കരാർ പ്രകാരം തങ്ങൾക്കാവില്ലെന്ന് കരാറിൽ നിന്നും പിന്മാറിക്കൊണ്ട് ഡൊണാൾഡ് ട്രംപ് പറഞ്ഞു. കരാർ ഒരു അമേരിക്കൻ പൗരനെന്ന നിലയിൽ തനിക്ക് നാണക്കേടുണ്ടാക്കുന്നു. ഭീകരതയുടെ പ്രയോജകരാണ് ഇറാൻ ഭരണകൂടമെന്നും ട്രംപ് ആരോപിച്ചു. ലോകശക്തികളായ യു.എസ്., ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ, ചൈന, ജർമനി എന്നീ രാജ്യങ്ങളുമായി 2015-ലാണ് ഇറാൻ ആണവക്കരാറിൽ ഒപ്പുവെച്ചത്. അതേസമയം ട്രംപിന്റെ തീരുമാനം നിയമവിരുദ്ധമാണെന്ന് ഇറാൻ പ്രതികരിച്ചു. പിന്മാറ്റം രാജ്യാന്തര കരാറുകളെ അട്ടിമറിക്കുന്നതാണ്. കരാർ പ്രകാരമുള്ള കാര്യങ്ങളിൽ നിന്ന് ഇറാൻ വ്യതിചലിക്കില്ലെന്നും ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി പ്രതികരിച്ചു.
ട്രംപിന്റെ തീരുമാനം ഇറാനു താത്കാലിക ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് ഇറാൻ വക്താക്കൾ അറിയിച്ചു. എങ്കിലും ഉപരോധത്തെ മറികടന്നു രാജ്യം മുന്നേറുമെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി പറഞ്ഞു. നേരത്തേ ഇറാന്റെ എണ്ണ കയറ്റുമതി പ്രയോഗത്തിൽ അസാധ്യമാക്കിയ ഉപരോധത്തിലൂടെയാണ് ഇറാനെ ചർച്ചാമേശയിലേക്കു ഒബാമ നയിച്ചത്. ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നിവയും കരാറിൽ പങ്കാളികളാണ്. മൂന്നിടത്തെയും ഭരണകർത്താക്കൾ വാഷിങ്ടണിലെത്തി ട്രംപുമായി ചർച്ച ചെയ്തിരുന്നു. റഷ്യയും ചൈനയുമാണു കരാറിലെ മറ്റു കക്ഷികൾ. ഈ കരാറിൽ നിന്നാണ് അമേരിക്ക പിന്മാറുന്നത്. റഷ്യയുമായുള്ള സഹകരണത്തെ ഇസ്രയേൽ അനുകൂലിക്കുന്നില്ല. ഇതാണ് ട്രംപിനെ സ്വാധീനിച്ചതെന്നാണ് വിലയിരുത്തൽ.
ഇതോടെ പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക് നീങ്ങുകയാണ്. അതിനിടെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപി ഉത്തരകൊറിയയിലേക്കു പുറപ്പെട്ടെന്ന പ്രസ്താവനയും ട്രംപ് നടത്തി. ആറാഴ്ചയ്ക്കിടെ ഇതു രണ്ടാം തവണയാണ് പോംപി ഉത്തരകൊറിയയിലേക്കു പോകുന്നത്. ട്രംപുമായുള്ള ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ കൂടിക്കാഴ്ചയുടെ സ്ഥലും സമയവും ഉൾപ്പെടെ തീരുമാനിക്കാനാണു യാത്ര. ഉത്തര കൊറിയയുടെ തടങ്കലിലുള്ള മൂന്ന് അമേരിക്കക്കാരുടെ മോചനവും ഈ സന്ദർശനത്തിലൂടെ സാധ്യമാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു. ഇതിനൊപ്പമാണ് ഇറാനുമായി അകലാനുള്ള തീരുമാനം.
സിറിയയിൽ ഇറാൻ നടത്തുന്ന ഇടപെടലുകളെച്ചൊല്ലി ഇസ്രയേലും സൗദിയുടെ ആക്രമണങ്ങളെച്ചൊല്ലി യെമനും സംഘർഷത്തിലേക്ക് നീങ്ങുന്നു. അമേരിക്കൻ അനുമതി കിട്ടിയാൽ ഏതുനിമിഷവും മേഖല മറ്റൊരു യുദ്ധത്തിലേക്ക് പോകാമെന്നതാണ് നിലവിലെ സാഹചര്യം സിറിയയിൽ ഇറാൻ നടത്തുന്ന ഇടപെടലുകൾ ഇനിയും കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹൂ മന്ത്രിസഭയിൽ പ്രഖ്യാപിച്ചിരുന്നു. സിറിയക്ക് അത്യന്താധുനിക ആയുധങ്ങൾ നൽകുന്ന ഇറാൻ ഇസ്രയേലിനെ ആക്രമിക്കാനുള്ള പദ്ധതിയൊരുക്കുകയാണെന്നും യുദ്ധം വൈകിക്കുന്നത് ബുദ്ധിമോശമാകുമെന്നും നെതന്യാഹു പറഞ്ഞു. യുദ്ധം ചെയ്യണമെന്ന് ഇസ്രയേലിന് ആഗ്രഹമില്ല. പക്ഷേ, സ്വയയരക്ഷയ്ക്ക് അത് കൂടിയേ തീരൂവെങ്കിൽ ഏതറ്റം വരെ പോകുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
ഇറാന് മിസൈലുകൾ വിന്യസിക്കാൻ അനുവാദം നൽകിയ സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദ് കൊല്ലപ്പെടാനും ഇടയുണ്ടെന്ന് ഇസ്രയേൽ ഊർജമന്ത്രി യുവാൽ സ്റ്റെയ്നിറ്റ്സ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് നെതന്യാഹൂവിന്റെ യുദ്ധഭീഷണി എത്തിയത്. സിറിയൻ അതിർത്തിയിലെ ഇസ്രയേലിന്റെ സൈനിക ക്യാമ്പുകളിലേക്ക് റോക്കറ്റ് ആക്രമണം നടത്താൻ ഇറാൻ പദ്ധതിയിയിടുന്നുവെന്ന് ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസികൾ സർക്കാരിന് റിപ്പോർട്ട് നൽകിയതായും സൂചനയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് നെതന്യാഹുവിന്റെ ശക്തമായ മുന്നറിയിപ്പ്.
ഇറാന് തിരിച്ചടി നൽകാൻ ഇസ്രയേൽ അമേരിക്കൻ അനുമതി കാക്കുകയാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് അമേരിക്ക ആണവ കരാർ പിൻവലിക്കുന്നത്. ഇറാനുമേൽ ഏർപ്പെടുത്തിയിരുന്ന ഉപരോധം പിൻവലിച്ച് 2015-ലാണ് ഒബാമ ഭരണകൂടം ആണവ കരാറിൽ ഒപ്പുവെച്ചത്. എന്നാൽ, കരാറിലെ വ്യവസ്ഥകൡനിന്ന ഇറാൻ തുടർച്ചയായി പിന്നോട്ടുപോവുകയാണെന്നാണ് ട്രംപിന്റെ ആരോപണം. ഒട്ടുംതന്നെ ആലോചിക്കാതെ രൂപംകൊടുത്ത കരാറെന്നാണ് ട്രംപ് ഇതിനെ തുടക്കം മുതൽ വിശേഷിപ്പച്ചത്. ഇറാനുമായുള്ള ആണവകരാർ പുനരാലോചിക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയും ട്രംപ് പറഞ്ഞിരുന്നു. കരാറിന്റെ അടിത്തറ ദ്രവിച്ചുവെന്നും ദീർഘനാൾ നിലനിൽക്കാനുള്ള ശേഷി അതിനില്ലെന്നും ട്രംപ് അടുത്തിടെ വ്യക്തമാക്കിയിരുന്നു.
ഇത്തരമൊരു കരാർ ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു. അതിന് അനുമതി നൽകിയവരെയും അംഗീകരിച്ച കോൺഗ്രസ്സിനെയുമാണ് താൻ കുറ്റപ്പെടുത്തുകയെന്നും ട്രംപ് വിശദീകരിച്ചിരുന്നു. തന്റെ വിദേശ നയത്തിന്റെ വൻ വിജയമെന്ന നിലയ്ക്കായിരുന്നു 2015-ൽ മുൻ പ്രസിഡന്റ് ബരാക് ഒബാമ ആണവ കരാറിൽ ഒപ്പിട്ടത്. കരാറിലൂടെ ഇറാന്റെ ആണവ ഭീഷണിയെ ചെറുക്കാമെന്നും അത് വഴി ടെഹ്രാനുമായുള്ള ദീർഘനാളത്തെ ശത്രുത മറന്ന് ബന്ധം ദൃഢമാക്കാമെന്നതും കരാറിൽ പങ്ക് ചേരുന്നതിന് ഒബാമയെ പ്രേരിപ്പിച്ചിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍