മോദി - ട്രംപ് കൂടിക്കാഴ്ച്ചയിൽ പണി കിട്ടിയത് പാക്കിസ്ഥാനും ചൈനയ്ക്കും; ഹിസ്ബുൾ മുജാഹിദ്ദീൻ സ്ഥാപകൻ സയ്യദ് സലാഹുദ്ദീനെ ആഗോള ഭീകരരുടെ പട്ടികയിൽ പെടുത്തിയത് മോദിക്ക് വൻ നേട്ടം; ആഘാതം മറികടക്കാൻ മാർഗ്ഗങ്ങൾ തേടി പാക്കിസ്ഥാൻ; ഇന്ത്യ - അമേരിക്ക ബന്ധം ചൈനക്ക് പ്രതിസന്ധിയെന്ന് ഗ്ലോബൽ ടൈംസ്
മറുനാടൻ ഡെസ്ക്ക്
വാഷിംങ്ടൺ: നരേന്ദ്ര മോദി , ഡോണാൾഡ് ട്രംപ് കൂടിക്കാഴ്ച്ച എല്ലാ അർത്ഥത്തിലും വലിയ വിജയമായതായാണ് വിലയിരുത്തൽ. ഇതിന്റെ പ്രത്യക്ഷ തെളിവ് രാജ്യത്തിന്റെ ശത്രുരാജ്യമായ പാക്കിസ്ഥാൻ വിറളി പൂണ്ടു എന്നതാണ്. ലോകത്തെ ഭീകരതയുടെ കേന്ദ്രമാണ് പാക്കിസ്ഥാൻ എന്ന ഇന്ത്യയുടെ വാദങ്ങൾക്ക് ശക്തിപകർന്ന് ഹിസ്ബുൾ മുജാഹിദ്ദീൻ സ്ഥാപകൻ സയ്യദ് സലാഹുദ്ദീനെ ആഗോള ഭീകരരുടെ പട്ടികയിൽ പെടുത്തി അമേരിക്ക. മോദി-ട്രംപ് കൂടിക്കാഴ്ച്ചക്ക് മുമ്പുള്ള ഈ സുപ്രധാന നീക്കം ശരിക്കും പാക്കിസ്ഥാനെ ഞെട്ടിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യ- അമേരിക്ക ബന്ധം കൂടുൽ മെച്ചപ്പെടുന്നതിൽ കടുത്ത അതൃപ്തിയാണ് ചൈനയ്ക്കുള്ളത്.
മോദിയും ട്രംപും തമ്മിൽ കൂടിക്കാഴ്ച്ച നടത്തുന്നതിന് തൊട്ടു മുമ്പാണ് സയ്യദ് സലാഹുദ്ദീനെ അമേരിക്ക ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതിന്റെ ആഘാതം മറികടക്കാൻ വേണ്ടി പാക്കിസ്ഥാൻ തീവ്രശ്രമം നടത്തുകയാണ്. സലാഹുദ്ദീൻ സായുധ പോരാളിയാണെന്ന് പാക്കിസ്ഥാൻ വിശേഷിപ്പിച്ചു.
ആറു മണിക്കൂർ കൂടിക്കാഴ്ചയ്ക്കിടെ മൂന്ന് തവണ മാധ്യമങ്ങൾക്ക് മൂന്നിൽ ആലിംഗനം. നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും വ്യക്തപരമായ സൗഹൃദം സ്ഥാപിക്കാൻ ഈ സന്ദർശനം ഉപയോഗിച്ചു. പാക്കിസ്ഥാനോട് മൃദു സമീപനം പുലർത്തിയ ബരാക്ക് ഒബാമ കാലഘട്ടത്തിൽ നിന്നുള്ള മാറ്റം കൂടിക്കാഴ്ചയിൽ ദൃശ്യമായി. ഹിസ്ബുൾ മുജാഹിദ്ദീൻ സ്ഥാപകൻ സയ്യദ് സലാഹുദ്ദീനെ ആഗോള ഭീകരരുടെ പട്ടികയിൽ പെടുത്തിയതും അതിർത്തികടന്നുള്ള ഭീകരവാദത്തെ പിന്തുണയ്ക്കരുതെന്ന് പാക്കിസ്ഥാനോട് പേര് പറഞ്ഞ് ആവശ്യപ്പെട്ടതും മോദിക്ക് വൻ നേട്ടമായി.
ഇതിന്റെ ആഘാതം മറികടക്കാൻ പാക്കിസ്ഥാൻ ശ്രമം തുടങ്ങി. സലാഹുദ്ദീൻ കശ്മീരിലെ സാധുധ പോരാളിയാണെന്നാണ് പാക് വിദേശകാര്യ ഉദ്യോഗസ്ഥരുടെ ന്യായീകരണം. സലാഹൂദ്ദീന് വിദേശ ഫണ്ടിങ് കിട്ടാനുള്ള സാധ്യതയാണ് അമേരിക്കൻ തീരുമാനത്തോടെ അടഞ്ഞത്. അമേരിക്കയിൽ നിന്ന് നെതർലന്റ്സിൽ എത്തിയ മോദി മെയ്ക്ക് ഇൻ ഇന്ത്യയ്ക്ക് പ്രമുഖ കമ്പനികളുടെ പിന്തുണ ഉറപ്പാക്കാനാണ് ശ്രമിച്ചത്. എന്തായാലും ജമ്മുകശ്മീരിൽ രാജ്യന്തര മനുഷ്യാവകാശകൗൺസിലിന്റെ ഇടപെടലിന് പാക്കിസ്ഥാൻ ശ്രമിക്കുമ്പോഴാണ് ഭീകരസംഘടനകളെ അപലപിച്ച് ട്രംപ് ഭരണകൂടം ഇന്ത്യ ആഗ്രഹിക്കുന്ന മുന്നറിയിപ്പ് നല്കിയിരിക്കുന്നത്.
കശ്മീർ താഴ്വരയെ ഇന്ത്യൻസേനയുടെ ശവപ്പറമ്പാക്കി മാറ്റുമെന്ന് ഭീഷണിപ്പെടുത്തിയ നേതാവാണ് ഹിസ്ബുൾ മുജാഹിദീൻ നേതാവ് സെയിദ് സലാഹുദീൻ. മുഹമ്മദ് യൂസഫ് ഷാ എന്നും പേരുള്ള സെയിദ് സലാഹുദ്ദീൻ 2016 സെപ്റ്റംബറിൽ കശ്മീർപ്രശ്നം പരിഹരിക്കാനുള്ള സമാധാന ഉടമ്പടികൾ തള്ളിക്കളയണമെന്നും കൂടുതൽ കശ്മീരി ചാവേറുകൾക്ക് പരിശീലനം നൽകുമെന്നും ആഹ്വാനം ചെയ്തിരുന്നു.യു.എസിലെ ജനങ്ങൾക്കോ സുരക്ഷയ്ക്കോ ഭീഷണിയാകുന്ന ഭീകരപ്രവർത്തനങ്ങളുടെ കുറ്റം ചാർത്തിയാണ് സെയിദിനെ ഭീകരപട്ടികയിൽ ഉൾപ്പെടുത്തിയത്.
അതിനിടെ ഇന്ത്യ - അമേരിക്ക ബന്ധം ശക്തമാകുമ്പോൾ ചൈനയെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധിയെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസ്. മോദി-ട്രംപ് കൂടിക്കാഴ്ച്ചക്ക് പിന്നാലെയാണ് ചൈനീസ് മാധ്യമത്തിൽ ലേഖനം വന്നത്. ചൈനയുടെ ഇടപെടലുകൾക്കെതിരെ ഇരുരാജ്യങ്ങളും പലപ്പോഴും സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായി പ്രതിഷേധങ്ങൾ ഉയർത്തിയിട്ടുണ്ടെന്നും ഗ്ലോബൽ ടൈംസ് ലേഖനത്തിൽ പറയുന്നു.
ജപ്പാൻ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ പോലെ ഇന്ത്യ അമേരിക്കൻ സഖ്യകക്ഷിയല്ല. എന്നാൽ മേഖലയിലെ ഇന്ത്യൻ താത്പര്യങ്ങൾ സംരക്ഷിക്കാൻ അമേരിക്കയുടെ ഔട്ട്പോസ്റ്റായി ഇന്ത്യ മാറിയാൽ ചൈനയെ കാത്തിരിക്കുന്നത് വലിയ ദുരന്തമായിരിക്കുമെന്നും പത്രം മുന്നറിയിപ്പു നൽകുന്നു. ചൈനയെ പ്രതിരോധിക്കാൻ ഇന്ത്യ വിദേശകാര്യ നയത്തിൽ മാറ്റം വരുത്തി അമേരിക്കയുടെ സഖ്യകക്ഷിയാകാൻ മടിക്കില്ലെന്നും പത്രം വിലയിരുത്തുന്നു. അങ്ങനെ സംഭവിച്ചാൽ ദക്ഷിണേഷ്യയിൽ മറ്റൊരു സമാധാന പ്രതിസന്ധി ഉടലെടുക്കുമെന്നും പത്രം പറയുന്നു.
ഇന്തോ- പസഫിക് മേഖലയിൽ സമാധാനം ഉറപ്പുവരുത്താൻ ഇന്ത്യയും അമേരിക്കയും യോജിച്ച് പ്രവർത്തിക്കുമെന്ന് ഇരു നേതാക്കളും പ്രഖ്യാപിച്ചതും ഗ്ലോബൽ ടൈംസിന്റെ ലേഖനത്തിൽ എടുത്തുപറയുന്നുണ്ട്. ദക്ഷിണ ചൈനാ കടലിനുമേലുള്ള ചൈനയുടെ അവകാശവാദം മറ്റ് രാജ്യങ്ങൾ അംഗീകരിക്കാതിരിക്കുന്ന സാഹചര്യത്തിലാണ് സംയുക്ത പ്രസ്താവനയിൽ ഇക്കാര്യം ഉൾപ്പെട്ടതെന്ന കാര്യം ശ്രദ്ധേയമാണ്.
അത്സമയം ഇന്ത്യയെ പ്രകോപിപ്പിക്കാനും പത്രം മറന്നിട്ടില്ല. ജോൺ കെന്നഡി അമേരിക്കൻ പ്രസിഡന്റായിരുന്ന കാലത്ത് അമേരിക്കയും സോവിയറ്റ് യൂണിയനും ഇന്ത്യയെ ചൈനയ്ക്കൊത്ത എതിരാളിയായി വളർത്തിയെടുക്കാൻ ശ്രമിച്ച് പരാജയപ്പെട്ടതാണെന്ന് ലേഖനത്തിൽ പറയുന്നു. 1950 മുതൽ 1960 വരെയുള്ള കാലത്ത് സോവിയറ്റ് യൂണിയനും അമേരിക്കയും ചൈനയ്ക്കെതിരെ ഇന്ത്യയെ ഉപയോഗിച്ചിരുന്നു. കെന്നഡി സർക്കാർ ഇന്ത്യയുടെ ഫോർവേർഡ് പോളിസിയെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.
എന്നാൽ അതിന്റെ ഫലം അപ്രതീക്ഷിതമായിരുന്നു. ഇന്ത്യയ്ക്കൊരിക്കലും ചൈനയെ എതിരിടാൻ സാധിക്കില്ലെന്ന് ചരിത്രം തെളിയിച്ചുവെന്നും 1962 യുദ്ധം പരോക്ഷമായി സൂചിപ്പിച്ച ലേഖനം പറയുന്നു. ഇന്ത്യയുടെ വികസനവും സുരക്ഷയും നിലനിൽക്കണമെങ്കിൽ ചൈനയുമായി മികച്ച ബന്ധം നിലനിർത്തുകയാണ് ഇന്ത്യ ചെയ്യേണ്ടതെന്നും ലേഖനത്തിൽ പറയുന്നു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള പ്രഥമ കൂടിക്കാഴ്ച ബാക്കിവയ്ക്കുന്നത് സമ്പൂർണ നിരാശ മാത്രമാണെന്ന് കോൺഗ്രസ് അഭിപ്രായപ്പെട്ടു. കൂടിക്കാഴ്ചയിൽ രാജ്യത്തിന് ഓർമിക്കാനായി ഒന്നുമില്ല. മോദിയും ട്രംപും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലെ അഭിപ്രായ ഭിന്നതകൾ മാത്രമാണ് സന്ദർശനത്തിന്റെ ബാക്കിപത്രമെന്നും കോൺഗ്രസ് വിമർശിച്ചു.
പതിവു പല്ലവികൾക്ക് അപ്പുറം ഇരുവരുടെയും സംയുക്ത പ്രസ്താവനയിൽ ഒന്നുമില്ലെന്ന് കോൺഗ്രസ് വക്താവ് മനീഷ് തിവാരി ട്വിറ്ററിലൂടെ പരിഹസിച്ചു. ചില അഭിപ്രായ ഭിന്നതകളാണ് പ്രസ്താവനയിൽ മുഴച്ചുനിൽക്കുന്നത്. കൂടിക്കാഴ്ചയ്ക്കുശേഷം ഭീകരവാദത്തേക്കുറിച്ച് സംസാരിച്ചപ്പോൾ ഈ വ്യത്യാസം പ്രകടമായിരുന്നു. ആഗോള ഭീകരവാദത്തിനെതിരെ യോജിച്ചുപോരാടുമെന്ന് പറയുമ്പോഴും ട്രംപ് ഉപയോഗിച്ച വാക്ക് മുസ്ലിം തീവ്രവാദം എന്ന വാക്കാണ്. പാക്കിസ്ഥാനിൽനിന്നുള്ള അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ പോരാടുന്ന ഇന്ത്യൻ നിലപാടിൽനിന്നും വ്യത്യസ്തമാണ് ട്രംപിന്റെ വിശദീകരണമെന്നും തിവാരി ചൂണ്ടിക്കാട്ടി.
ഇരുവരും യോജിപ്പു കാണിച്ച ഒരേയൊരു മേഖല സമൂഹമാധ്യമങ്ങളുടെ ഉപയോഗത്തെക്കുറിച്ച് പരാമർശിച്ചപ്പോൾ മാത്രമാണെന്നും തിവാരി പരിഹസിച്ചു. 'സമൂഹമാധ്യമത്തിലെ ലോകനേതാക്കളാണ് താനും മോദിയുമെന്ന' ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയെ ഉദ്ദേശിച്ചായിരുന്നു തിവാരിയുടെ പരിഹാസം. നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഡോണൾഡ് ട്രംപ് വലിയ പ്രാധാന്യമൊന്നും നൽകിയിട്ടില്ലെന്നും തിവാരി ചൂണ്ടിക്കാട്ടി. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ട്രംപ് നടത്തിയ ഒൻപതു ട്വീറ്റുകളിൽ ഒന്നിൽപ്പോലും മോദിയുമായുള്ള കൂടിക്കാഴ്ചയേക്കുറിച്ച് പരാമർശമില്ലെന്ന് തിവാരി ഉദാഹരണസഹിതം വ്യക്തമാക്കി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്