Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിൽ അഗ്‌നിയും വിദ്വേഷവും കാണാൻ കാത്തിരിക്കുക; ഇത്രയും നാൾ കാണിച്ച അബദ്ധം ഇനി ഉണ്ടാവില്ല; അതിശക്തമായ മുന്നറിയിപ്പുമായി ട്രംപ്; കൈയോങ്ങും മുമ്പ് അടിച്ച് വീഴ്‌ത്തുമെന്ന് ഭീഷണിപ്പെടുത്തി കിം; ലോകം യുദ്ധത്തിലേക്കെന്ന് തന്നെ പുതിയ റിപ്പോർട്ടുകൾ

ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിൽ അഗ്‌നിയും വിദ്വേഷവും കാണാൻ കാത്തിരിക്കുക; ഇത്രയും നാൾ കാണിച്ച അബദ്ധം ഇനി ഉണ്ടാവില്ല; അതിശക്തമായ മുന്നറിയിപ്പുമായി ട്രംപ്; കൈയോങ്ങും മുമ്പ് അടിച്ച് വീഴ്‌ത്തുമെന്ന് ഭീഷണിപ്പെടുത്തി കിം; ലോകം യുദ്ധത്തിലേക്കെന്ന് തന്നെ പുതിയ റിപ്പോർട്ടുകൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: അങ്ങനെ പരസ്പരം വെല്ലു വിളിച്ച് മുന്നോട്ട് നീങ്ങിയ അമേരിക്കയും നോർത്തുകൊറിയയും നേരിട്ടുള്ള യുദ്ധമാരംഭിക്കാൻ ഇനി അധികസമയം വേണ്ടി വരില്ലെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്ത് വന്നു.

ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിൽ അഗ്‌നിയും വിദ്വേഷവും കാണാൻ കാത്തിരിക്കുകയെന്നാണ് നോർത്തുകൊറിയക്കുള്ള കടുത്ത മുന്നറിയിപ്പായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്രയും നാൾ കാണിച്ച അബദ്ധം ഇനി അമേരിക്ക ആവർത്തിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പേകുന്നു. എന്നാൽ അമേരിക്ക കൈയോങ്ങും മുമ്പ് അടിച്ച് വീഴ്‌ത്തുമെന്നാണ് ഇതിനുള്ള മറുപടിയായി ഉത്തര കൊറിയൻ പ്രസിഡന്റും സ്വേച്ഛാധിപതിയുമായ കിം ജോൻഗ് ഉൻ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ലോകം യുദ്ധത്തിലേക്കെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.

യുഎസിന്റെ പസിഫിക്ക് ടെറിട്ടെറിയായ ഗുവാമിൽ മിസൈൽ ആക്രമണം നടത്തുന്ന കാര്യം തങ്ങൾ ഗൗരവമായി ആലോചിച്ച് വരുന്നുവെന്നാണ് ഉത്തരകൊറിയ മുന്നറിയിപ്പേകുന്നത്. ഇവിടെ ആക്രമണം നടത്തുന്നതിനുള്ള പരിശീലനം ഉടൻ ആരംഭിക്കുമെന്നാണ് രാജ്യത്തിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് ഏജൻസിയായ കെസിഎൻഎയിലൂടെ കൊറിയൻ പീപ്പിൾസ് ആർമിയുടെ വക്താവ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യത്തിൽ കിം ഒരു തീരുമാനമെടുത്താൽ ഉടൻ നടപടിയാരംഭിക്കുമെന്നും ആർമി വക്താവ് പറയുന്നു. ഗുവാം ഉത്തരകൊറിയയിൽ നിന്നും 2128 മൈലുകൾ അകലെയുള്ള പ്രദേശമാണ്.

ആൻഡേർസൻ എയർ ഫോഴസ്ബേസ്, നേവൽ ബേസ് ഗുവാം എന്നിവ ഇവിടെയാണ് നിലകൊള്ളുന്നത്. യുഎസ് തങ്ങൾക്ക് നേരെ പ്രകോപനമുണ്ടാക്കുന്നുവെന്ന സൂചനകൾ ലഭിച്ചാൽ തങ്ങൾ യുഎസിന് നേരെ മുൻകൂട്ടി ആക്രമണങ്ങൾ ആരംഭിക്കുമെന്നാണ് മറ്റൊരു പ്രസ്താവനയിലൂട മറ്റൊരു മിലിട്ടറി വക്താവ് ഭീഷണി മുഴക്കിയിരിക്കുന്നത്. അമേരിക്ക സൈനികാക്രമണം നടത്തിയാൽ അതിനുള്ള മറുപടിയായി വാഷിങ്ടണെ കടുത്ത പാഠം പഠിപ്പിക്കാൻ തങ്ങൾ തയ്യാറായിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പ്യോൻഗ്യാൻഗ് ഭീഷണിപ്പെടുത്തിയിരുന്നു.

അമേരിക്കയ്ക്ക് നേരെ സൈനിക നടപടി ആരംഭിക്കുമെന്ന ഭീഷണി ഇനി അധികകാലം കേട്ടിരിക്കില്ലെന്നും അത് തുടരുകയാണെങ്കിൽ ഉത്തര കൊറിയയെ ആക്രമിക്കുമെന്ന് തന്നെയാണ് ട്രംപ് കടുത്ത താക്കീതേകിയിരിക്കുന്നത്. അതിനാൽ തങ്ങൾക്ക് നേരെ യാതൊരു തരത്തിലുമുള്ള ഭീഷണിയും മുഴക്കാതിരിക്കുന്നതാണ് ഉത്തരകൊറിയക്ക് നല്ലതെന്നും ട്രംപ് റിപ്പോർട്ടർമാരോട് വ്യക്തമാക്കിയിരുന്നു. കിമ്മിന്റെ പുതിയ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഓരോ ചലനവും സൂക്ഷ്മമായി നീരീക്ഷിക്കുകയാണ് അമേരിക്ക ചെയ്യുന്നതെന്നും ഇന്നലെ ട്രംപ് പ്രഖ്യാപിച്ചിരുന്നു.

അമേരിക്കയുടെ പ്രേരണയ്ക്ക് വഴങ്ങി യുഎൻ അതിന്റെ അധികാരം ദുർവിനിയോഗം ചെയ്താണ് തങ്ങൾക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയതെന്ന് കഴിഞ്ഞ ദിവസം കിം ആരോപിച്ചിരുന്നു. അടുത്തിടെ നോർത്തുകൊറിയ നടത്തിയ ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷണം അമേരിക്കയെ കടുത്ത പ്രകോപനത്തിലാക്കിയിരിക്കുകയാണ്. ലോകം മുഴുവൻ എതിർത്തിട്ടും തങ്ങളുടെ മിസൈൽ -ആണവപരീക്ഷണങ്ങളിൽ നിന്നും പിന്മാറില്ലെന്ന കടുത്ത നിലപാടാണ് കിം പുലർത്തി വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP