ശ്വാസം മുട്ടിച്ചുകൊല്ലാൻ കാത്തു മോദി സർക്കാരും ബ്യൂറോക്രസിയും; മൗനം പാലിച്ച് ചവിട്ടി താഴ്ത്താൻ കോൺഗ്രസ്; വീഴ്ച നോക്കി മാദ്ധ്യമങ്ങൾ; എന്നിട്ടും മനസ്സ് മാറ്റാതെ പാവങ്ങൾ; ഇന്ത്യൻ ജനാധിപത്യത്തിന്റെ പരീക്ഷണശാലയ്ക്ക് ഒരുവർഷം തികയുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ഇന്ത്യൻ ജനാധിപത്യം കണ്ട ഏറ്റവും വലിയ പരീക്ഷണമാണ് ഡൽഹിയിലെ ആം ആദ്മി സർക്കാർ. വ്യവസ്ഥാപിത രാഷ്ട്ര പാർട്ടികളുടെ നീരാളിപ്പിടിത്തത്തിൽനിന്നും ഇന്ത്യയെ രക്ഷിക്കാൻ ഉണ്ടായ പരീക്ഷണ ശാല. അതിസമ്പർക്ക് വേണ്ടിയുള്ള നയങ്ങളും കീശ വീർപ്പിക്കുന്ന വമ്പൻ പദ്ധതികളും ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന ഗിമ്മിക്കുകളും ഉദ്യേഗസ്ഥ ലോബിയുടെ പിടിമുറുക്കലും ഒക്കെ മാറ്റിമറിക്കാൻ അരവിന്ദ് കെജരീവാൾ ശ്രമം തുടരുകയാണ്. അതുകൊണ്ടുതന്നെ അവസരം കിട്ടിയാൽ ഞെക്കിക്കൊല്ലാൻ കാത്തിരിക്കുകയാണ് ഈ മാഫിയകൾ മുഴുവനും. മാദ്ധ്യമങ്ങൾ കൂടി അവർക്കൊപ്പം ചേർന്നതിനിടെയാണ് എ.കെ. എന്ന രണ്ടക്ഷരം മുൾമുനയിലൂടെ തന്റെ പരീക്ഷണം നടത്തുന്നത്. ആ പരീക്ഷണത്തിന് ഒരുവർഷം പൂർത്തിയാകുമ്പോൾ നല്ലതു പറയുന്ന നാട്ടുകാർ മാത്രമാണ് കൂട്ട്.
രാജ്യത്താകെ മോദി തരംഗം അലയടിച്ചുനിന്ന ഘട്ടത്തിലാണ് രാജ്യതലസ്ഥാനത്ത് ആം ആദ്മി പാർട്ടി വിപ്ലവം സൃഷ്ടിച്ചത്. 70 അംഗ നിയമസഭയിലെ 67 സീറ്റുകളും പിടിച്ചെടുത്ത് അരവിന്ദ് കെജരീവാളിന്റെ ജനകീയ പാർട്ടി അധികാരത്തിലേറി. ഡൽഹി അടക്കിഭരിച്ചുകൊണ്ടിരുന്ന കോൺഗ്രസ്സിന് ഒരു സീറ്റുപോലും ലഭിച്ചില്ല എന്നതാണ് ആ ജനവിധിയുടെ ഏറ്റവും വലിയ പ്രത്യേകത. വമ്പൻ ഭൂരിപക്ഷത്തിൽ ഭരണത്തിലേറിയെങ്കിലും അന്നുമുതൽക്ക് ഇന്നോളം കെജരീവാളിനെ തന്റെ സുതാര്യമായ ഭരണം നടത്താൻ അനുവദിക്കാതെ പിടിമുറുക്കിയിരിക്കുകയാണ് കേന്ദ്രവും ഡൽഹിയിലെ ഉദ്യോഗസ്ഥ ലോബിയും.
ഡൽഹിയിലെ മാലിന്യപ്രശ്നം രൂക്ഷമായി നിൽക്കുന്ന സാഹചര്യത്തിലാണ് ഡൽഹി സർക്കാർ ഒന്നാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുന്നത്. ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് മുൻസിപ്പൽ ജീവനക്കാർ സമരത്തിലാണ്. തദ്ദേശ സ്ഥാപനങ്ങൾക്ക് 551 കോടി വായ്പ നൽകാമെന്ന് കെജരീവാൾ പ്രഖ്യാപിച്ചിട്ടും സമരത്തിൽ പിന്നോട്ടുപോകാൻ ജീവനക്കാർ തയ്യാറായിട്ടില്ല. ആം ആദ്മി സർക്കാരിന്റെ വാർഷികാഘോഷത്തിന്റെ ശോഭ കെടുത്തുകയെന്ന ഗൂഢാലോചനയുടെ ഭാഗമായാണ് ജീവനക്കാർ സമരം തുടരുന്നതെന്ന ആരോപണവും ശക്തമാണ്.
കോൺഗ്രസ്സുമായി ചേർന്ന് ആദ്യവട്ടം ഭരണത്തിലേറിയെങ്കിലും 49 ദിവസത്തിനുശേഷം രാജിവച്ച മുൻ അനുഭവം പാഠമാക്കിക്കൊണ്ടാണ് കെജരീവാൾ ഒരുവർഷം മുമ്പ് വീണ്ടും മുഖ്യമന്ത്രിക്കസേരയിലെത്തിയത്. ജനകീയമായ ഒട്ടേറെ ആനുകൂല്യങ്ങൾ അദ്ദേഹം പ്രഖ്യാപിച്ചു. 400 യൂണിറ്റുവരെ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് പാതി സബ്സിഡി, 20000 ലിറ്റർ വരെ സൗജന്യ വെള്ളം തുടങ്ങിയ പ്രഖ്യാപനങ്ങൾ ജനങ്ങൾ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്.
എന്നാൽ വലിയ ഭൂരിപക്ഷമുണ്ടായിരുന്നെങ്കിലും സുഗമമായിരുന്നില്ല കെജരീവാളിന്റ യാത്ര. പാർട്ടിയിലെ ഭിന്നതകൾ വൈകാതെ പുറത്തുവന്നു. കെജരീവാളിന്റെ വിശ്വസ്തരെന്ന് അറിയപ്പെട്ടിരുന്ന, ആം ആദ്മി പാർട്ടിയുടെ ബുദ്ധികേന്ദ്രങ്ങളായി കരുതപ്പെട്ടിരുന്ന യോഗേന്ദ്ര യാദവിന്റെയും പ്രശാന്ത് ഭൂഷണിന്റെയും തെറ്റിപ്പിരിയൽ തുടക്കത്തിൽത്തന്നെ സർക്കാരിനെ ഉലച്ചു. പാർട്ടിയിൽ ജനാധിപത്യമില്ലെന്നായിരുന്നു ഇവരുടെ ആരോപണം. പാർട്ടി വിരുദ്ധർ എന്ന് ഇവരെ കെജരീവാളും കുറ്റപ്പെടുത്തി. ദേശീയ കൗൺസിലിൽ നിന്ന് ഇരുവരെയും പുറത്താക്കുകയും ചെയ്തു.
ആംആദ്മി പാർട്ടിയുടെ കർഷക റാലിയിൽ കർഷകൻ ആത്മഹത്യ ചെയ്തത് സർക്കാരിനെ ഉലച്ചു. ഗജേന്ദ്ര സിങ് എന്ന കർഷകന്റെ ആത്മഹത്യ ദേശീയ മാദ്ധ്യമങ്ങൾ ആഘോഷിച്ചു. ഗജേന്ദ്ര സിങ്ങിന്റെ മരണത്തിനുശേഷവും റാലി തുടർന്ന കെജരീവാളിന്റെ നടപടിയും ചോദ്യം ചെയ്യപ്പെട്ടു. ഇക്കാര്യത്തിൽ തനിക്ക് പിഴവുപറ്റിയെന്ന് കെജരീവാളിന് പിന്നീട് തുറന്നുസമ്മതിക്കേണ്ടിവന്നു.
സർക്കാരിന്റെ നേട്ടങ്ങൾ പുറത്തുവരുമ്പോഴൊക്കെ വിവാദങ്ങളും കെജരീവാളിനെ പിന്തുടർന്നുകൊണ്ടിരുന്നു. സർക്കാരിന്റെ 100-ാം ദിനാഘോഷം സെൻട്രൽ പാർക്കിൽ ആഘോഷിക്കുമ്പോൾ പ്രഖ്യാപിക്കാൻ ഏറെയുണ്ടായിരുന്നു കെജരീവാളിന്. സൗജന്യ വൈദ്യുതി, വെള്ളം, ചേരികളുടെ നിർമ്മാർജനം, അനധികൃത നിർമ്മാണങ്ങളുടെ പൊളിക്കൽ, അഴിമതിക്കെതിരെ ഹെൽപ്ലൈൻ തുടങ്ങി ഒട്ടേറെ നടപടികൾ അതിനകം സർക്കാർ പൂർത്തീകരിച്ചിട്ടുണ്ടായിരുന്നു. എന്നാൽ, ഈ നേട്ടങ്ങൾക്കിടെയിലാണ് ഡൽഹി നിയമമന്ത്രി ജിതേന്ദർ ടോമാറിന്റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദം കത്തിപ്പടർന്നത്. ഡൽഹി പൊലീസ് ടോമാറിനെ അറസ്റ്റ് ചെയ്തതോടെ സർക്കാരിന് അപമാനിതരാകേണ്ടിവന്നു.
ആദ്യവട്ടം മുഖ്യമന്ത്രിയായപ്പോഴും കെജരീവാളിനോട് കടുത്ത എതിർപ്പ് പ്രകടിപ്പിച്ച ഡൽഹി ലെഫ്റ്റനന്റ് ഗവർണർ നജീബ് ജുങ്ങുമായി ഇക്കുറിയും കെജരീവാളിന് എതിരിടേണ്ടിവന്നു. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അപ്രസക്തമാക്കുകയാണ് ലെഫ്റ്റനന്റ് ഗവർണറെന്ന് കെജരീവാൾ ആരോപിച്ചു. ചീഫ് സെക്രട്ടറിയുടെ നിയമനക്കാര്യത്തിലും ഡൽഹി വനിതാ കമ്മീഷന്റെ അദ്ധ്യക്ഷയെ നിയമിക്കുന്നതിലും അഴിമതി വിരുദ്ധ ബ്രാഞ്ചിന്റെ അദ്ധ്യക്ഷനെ നിയമിക്കുന്നതിലും കെജരീവാളും ജുങ്ങും തമ്മിൽ ഉരസി.
ഉദ്യോഗസ്ഥ മേധാവികളിൽനിന്ന് കെജരീവാളിന് നിരന്തരം എതിർപ്പുകൾ നേരിടേണ്ടിവന്നു. ഡൽഹിയിലെ സുരക്ഷ സംബന്ധിച്ച ചർച്ചകളിൽ കെജരീവാളും ഡൽഹി പൊലീസ് തലൻ ബി.എസ്. ബാസിയുമായി നേരിട്ട് ഏറ്റുമുട്ടി. ഡൽഹിയുടെ സുരക്ഷ പാലിക്കാൻ പൊലീസിനാവുന്നില്ലെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. ആം ആദ്മി എംഎൽഎയും മുൻ ഡൽഹി നിയമമന്ത്രിയുമായ സോമനാഥ് ഭാരതിയുടെ വീട്ടിൽ റെയ്ഡ് നടത്തിക്കൊണ്ടാണ് ഡൽഹി പൊലീസ് ഇതിന് പകവീട്ടിയത്. ഗാർഹിക പീഡനക്കേസ് ആരോപിച്ചായിരുന്നു ഈ റെയ്ഡ്.
കെജരീവാളിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഓഫീസിൽ സിബിഐ പരിശോധന നടത്തിയതും വിവാദങ്ങളെ അടുത്ത തലത്തിലേക്ക് നയിച്ചു. കേന്ദ്ര സർക്കാർ തന്നെയും സർക്കാരിനെയും പീഡിപ്പിക്കുകയാണെന്ന് സ്ഥാപിക്കാൻ ഇതിലൂടെ കെജരീവാളിനായി. ഡൽഹി ക്രിക്കറ്റ് അസോസിയേഷനിൽ അരുൺ ജെയ്റ്റ്ലി കോടികളുടെ അഴിമതി നടത്തിയെന്ന ആരോപണം തിരിച്ചടിച്ച് കെജരീവാൾ കേന്ദ്രത്തെയും പ്രതിസന്ധിയിലാക്കി. ബിജെപി എംപി കീർത്തി ആസാദിന്റെ പിന്തുണയും ഇക്കാര്യത്തിൽ കെജരീവാളിന് തുണയായി.
ഡൽഹി നഗരത്തിലെ പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കാൻ കൊണ്ടുവന്ന ഓഡ് ഈവൻ സ്കീമാണ് കെജരീവാളിന്റെ ഒരുവർഷത്തെ ഭരണത്തിലെ ഏറ്റവും ശ്രദ്ധേയമായ കാൽവെയ്പ്. വാഹന രജിസ്ട്രേഷൻ നമ്പർ അനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ വാഹനം നിരത്തിലിറക്കുന്നതിൽ കൊണ്ടുവന്ന നിയന്ത്രണം ഡൽഹിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം പകർന്നു.
ജനാധിപത്യ ഭാരതത്തിൽ പ്രഖ്യാപിത രാഷ്ട്രീയ പാർട്ടികളിൽനിന്ന് വ്യത്യസ്തമായി ഒരു ജനകീയ മുന്നേറ്റം ഭരണത്തിലേറുന്ന സാഹചര്യമാണ് ആംആദ്മി നടപ്പിലാക്കിയത്. കോൺഗ്രസ്സും ബിജെപിയും അടക്കമുള്ള മുഖധാരാ രാഷ്ട്രീയ പാർട്ടികളുടെ പ്രസക്തിയെ ചോദ്യം ചെയ്ത വിജയത്തെ കൂച്ചുവിലങ്ങിടുന്ന നടപടികളാണ് ഡൽഹിയിൽ ഇതേവരെ കണ്ടത്. എന്നാൽ, ജനങ്ങളെ ഒപ്പം നിർത്തുന്ന പ്രഖ്യാപനങ്ങളിലൂടെയും പദ്ധതികളിലൂടെയും കെജരീവാൾ സർക്കാർ ആദ്യവർഷം പൂർത്തിയാക്കുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍