'നല്ല ദിനങ്ങൾ' നൽകുമെന്ന തന്റെ വാഗ്ദാനം പാലിച്ചുവെന്ന് നരേന്ദ്ര മോദി; 'അധികാര കേന്ദ്രങ്ങളിൽ കണ്ണുവച്ചിരിക്കുന്ന ചിലർക്ക് അത് മോശം ദിനങ്ങളാണെന്ന് മാത്രം; സാധാരണ ജനങ്ങൾക്കായി ഒട്ടേറെ പദ്ധതികൾ സർക്കാർ നടപ്പാക്കിയെന്ന് പ്രധാനമന്ത്രിയുടെ അവകാശവാദം
മഥുര: നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ അധികാരം ഏറ്റതു തന്നെ നല്ലദിനങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു. എന്നാൽ ഒരു വർഷം കഴിഞ്ഞപ്പോൾ എല്ലാവരും ചോദിച്ചു തുടങ്ങി എവിടെയാണ് ഈ നല്ലദിനങ്ങൾ എന്ന്? എന്നാൽ ഇനി ആരും ആ ചോദ്യം ചോദിക്കരുത്. കാരണം രാജ്യത്ത് നല്ലദിനങ്ങൾ വന്നുകഴിഞ്ഞുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടത്. പെട്രോൾ വിലയിലും അവശ്യസാധനങ്ങളിലും ജനങ്ങൾ നട്ടം തിരിയുമ്പോഴാണ് തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചെന്ന് അവകാശപ്പെട്ട് പ്രധാനമന്ത്രി രംഗത്തെത്തിയത്. സർക്കാറിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് മഥുരയിൽ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യുമ്പോഴാണ് മോദി നല്ല ദിനങ്ങൾ നൽകുമെന്ന തന്റെ വാഗ്ദാനം പാലിച്ചെന്ന് പറഞ്ഞത്.
കേന്ദ്രസർക്കാർ അഴിമതിമുക്തമായ ഒരുവർഷമാണ് പിന്നിടുന്നത്. ഈ മാറ്റത്തിന് പിന്നിൽ ജനങ്ങളാണെന്നും പ്രധാനമന്ത്രി പറഞ്ഞു. നല്ല ദിനങ്ങൾ ചിലർക്ക് മോശം ദിനങ്ങളാണ്. ഡൽഹിയിൽ അധികാരദല്ലാളന്മാരുടെ കാലം അവസാനിച്ചു. യു.പി.എയുടെ കാലത്ത് റിമോട്ട് കൺട്രോൾ സർക്കാരാണ് രാജ്യത്തുണ്ടായിരുന്നത്. പാവപ്പെട്ടവർക്കായി സമർപ്പിതമാണ് കേന്ദ്രസർക്കാർ . സാധാരണ ജനങ്ങൾക്കായി ഒട്ടേറെ പദ്ധതികൾ സർക്കാർ നടപ്പാക്കിയെന്നും മോദി വ്യക്തമാക്കി. മഥുരയിലെത്തിയ പ്രധാനമന്ത്രി പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായയുടെ സ്മാരകത്തിൽ ആദരം അർപ്പിച്ച ശേഷമാണ് പൊതുസമ്മേളന വേദിയിൽ എത്തിയത്.
മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകികൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസഗം. രാജ്യത്തെ കൊള്ളയടിച്ചവർക്ക് ഒരിക്കലും താൻ നല്ല ദിവസങ്ങൾ വാഗ്ദാനം ചെയ്തിട്ടില്ലെന്ന് മോദി പറഞ്ഞു. ഇവിടെ ഇപ്പോഴും നല്ല ദിനങ്ങൾ ഉണ്ട്. പക്ഷെ ഡൽഹിയിലെ അധികാരകേന്ദ്രങ്ങളിൽ കണ്ണുവച്ചിരിക്കുന്ന ചിലർക്ക് അത് മോശം ദിനങ്ങളാണെന്ന് മാത്രം. ദാരിദ്ര്യത്തിനെതിരേ പോരാടുന്ന ഒരു സൈന്യത്തെയാണ് താൻ ഉയർത്തിക്കൊണ്ടുവരുന്നത്. പാവങ്ങൾക്കൊപ്പമാണ് സർക്കാർ നിൽക്കുന്നതെന്നും അവരുടെ വികസനം ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഒരു വർഷത്തിനുള്ളിൽ രാജ്യത്തുണ്ടായ മാറ്റം കോൺഗ്രസ് അധികാരത്തിലിരുന്നാൽ ഉണ്ടാകുമെന്ന് കരുതുന്നുണ്ടോയെന്നും മോദി ചോദിച്ചു. ഒരു വർഷത്തിനുള്ളിൽ തന്റെ സർക്കാർ എടുത്ത തീരുമാനങ്ങൾ പരിശോധിക്കാൻ പോലും 365 മണിക്കൂർ വേണ്ടി വരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ സർക്കാരിന് വോട്ടു ചെയ്തില്ലായിരുന്നെങ്കിൽ രാജ്യത്തെ നാണയപ്പെരുപ്പം എവിടെയെത്തുമെന്ന് ചിന്തിക്കാൻ പോലും പ്രയാസമാണ്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ രാജ്യത്തെ വിദേശ നിക്ഷേപം എട്ട് മടങ്ങ് വർധിച്ച് 25,000 കോടി രൂപയിലെത്തിയതായും മോദി അവകാശപ്പെട്ടു.
ട്രഷറികളിൽ നിന്നും ഇടനിലക്കാർ കൊള്ളയടിക്കുന്ന കാലം കഴിഞ്ഞു. സബ്സിഡികൾ നേരിട്ട് അക്കൗണ്ടുകളിലേക്ക് എത്തിക്കുക വഴി ഈ ഇടനിലക്കാരുടെ സാന്നിധ്യമാണ് ഒഴിവാക്കിയത്. ഞങ്ങൾ കൊള്ളയടിച്ചു, നിങ്ങളും കൊള്ളയടിച്ചിട്ടു പൊയ്ക്കോ എന്നാണ് ചിലർ പറയുന്നതെന്ന് കോൺഗ്രസിനെ പരോക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി പറഞ്ഞു.
കർഷകരുടെ ആത്മഹത്യ രാഷ്ട്രീയവൽക്കരിക്കുകയല്ല വേണ്ടത്. സ്വാതന്ത്ര്യം ലഭിച്ച് അറുപത് വർഷത്തിന് ശേഷവും കർഷകർ എന്തുകൊണ്ട് ആത്മഹത്യ ചെയ്യുന്നുവെന്നാണ് ചിന്തിക്കേണ്ടത്. മൂന്ന് ലക്ഷത്തിലധികം കർഷകരാണ് ഇതിനോടകം രാജ്യത്ത് ജീവനൊടുക്കിയത്. ആരാണ് ഉത്തരവാദിയെന്നോ എത്ര പേർ മരിച്ചുവെന്നോ ചർച്ച ചെയ്യാൻ താനില്ല. കർഷകർക്ക് മതിയായ ഭൂമിയും വെള്ളവും വൈദ്യുതിയും ലഭ്യമാക്കാനാണ് സർക്കാരിന്റെ ശ്രമം. രാജ്യത്ത് വളത്തിന്റെ ഉൽപാദനം സർക്കാർ വർധിപ്പിച്ചത് കർഷകർക്ക് വേണ്ടിയാണ്.
100 വർഷത്തിനിടെ ഇന്ത്യൻ രാഷ്ട്രീയത്തെ മൂന്ന് പേരാണ് സ്വാധീനിച്ചത്. മഹാത്മാ ഗാന്ധിയും റാം മനോഹർ ലോഹ്യയും ദീൻ ദയാൽ ഉപാധ്യായയും. ഈ മൂന്നുപേരുടെയും ചിന്താഗതിയിൽ ഒരേപോലെ ഉണ്ടായിരുന്നത് ഇന്ത്യയിലെ ദരിദ്രജനതയും ഗ്രാമങ്ങളും കർഷകരുമാണ്. ക്ഷീണമറിയാതെ യാത്ര തുടരാനാണ് ദീൻ ദയാൽ ഉപാധ്യായ പറഞ്ഞിട്ടുള്ളതെന്നും നരേന്ദ്ര മോദി പറഞ്ഞു.
സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരാണ് ഈ സർക്കാരിനെ കർമ്മനിരതരാകാൻ പ്രേരിപ്പിക്കുന്നത്. രാജ്യത്തെ പാവപ്പെട്ടവരുടെ വരുമാനത്തെക്കുറിച്ച് മുൻ സർക്കാർ ചിന്തിച്ചിരുന്നില്ല. താൻ അധികാരത്തിലെത്തിയപ്പോൾ ജീവനക്കാരുടെ പ്രൊവിഡന്റ ഫണ്ടിൽ അവകാശികളില്ലാത്ത 27,000 കോടി രൂപയായിരുന്നു ഉണ്ടായിരുന്നത്. അത് പാവങ്ങളുടെ പണമാണ്. ഇന്ന് അക്കൗണ്ടുകൾ ഏകീകൃത തിരിച്ചറിയൽ കാർഡുകളുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. ജോലി വിട്ടുപോകുമ്പോൾ ഈ പണവും കൃത്യമായി കൈകളിലെത്തും. കഴിഞ്ഞ വർഷത്തേക്കാൾ ആറ് ലക്ഷം വിനോദസഞ്ചാരികളാണ് രാജ്യം സന്ദർശിച്ചത്. യുവാക്കൾക്ക് ഇതിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ ലഭിച്ചു. ഭാരതത്തിൽ ആറ് കോടി ചെറുകിട ബിസിനസുകാരാണ് ഉള്ളത്. ഇവർ പന്ത്രണ്ട് കോടിയോളം പേർക്ക് തൊഴിൽ നൽകുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഇതൊക്കെ തന്നെയാണ് തെരഞ്ഞെടുപ്പു വേളയിൽ താൻ ഉദ്ദേശിച്ച നല്ലദിനങ്ങളെന്ന് പറയുന്നതായിരുന്നു മോദിയുടെ പ്രസംഗം. അതേസമയം ബിജെപിയുടെ മുതിർന്ന നേതാവ് എൽകെ അദ്വാനിക്ക് ക്ഷണം ഉണ്ടായിരുന്നില്ല.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍