സ്വത്തുക്കളുടെ അവകാശം സിദ്ധിച്ച ശശികല ഇനി അധികാരത്തിനായി പോരാട്ടം തുടങ്ങും; സ്വയം മുഖ്യമന്ത്രിയാകാനോ കുടുംബക്കാരെ തിരുകി കയറ്റാനോ ശ്രമിക്കും; ദുർബ്ബലനായ പനീർശെൽവത്തിന് പിടിച്ചു നിൽക്കാൻ സാധിക്കില്ല; അവതാരങ്ങൾ എത്താൻ വൈകിയാൽ ജയലളിതയുടെ പാർട്ടി ചിന്ന ഭിന്നമാകും: സുബ്രഹ്മണ്യംസ്വാമി പറഞ്ഞത് വെറുതെയല്ല
മറുനാടൻ മലയാളി ബ്യൂറോ
ചെന്നൈ: സ്വത്തിന്റെ അവകാശം ശശികലയ്ക്കും രാഷ്ട്രീയ അധികാരം പനീർശെൽവത്തിനുമെന്നുമാണ് ജയലളിത വിൽപത്രത്തിലൂടെ അറിയിച്ചതെന്നാണ് വിലയിരുത്തലുകൾ. എന്നാൽ സ്വത്തുകൊണ്ട് മാത്രം ശശികല തൃപ്തയാകില്ലെന്നാണ് സൂചന. അധികാര കേന്ദ്രമാകാൻ അവർ ആവത് ശ്രമിക്കും. ജയലളിതയുടെ മരണത്തോടെ ഒഴിവു വന്ന നിയമസഭാ സീറ്റിൽ മത്സരിച്ച് മുഖ്യമന്ത്രിയാവുകയും മോഹമായി മനസ്സിലുണ്ടാകും. അത് സംഭവിച്ചില്ലെങ്കിൽ മറ്റൊരു മുഖ്യമന്ത്രിയേയും നിയോഗിക്കാൻ ശശികല ശ്രമിക്കുമെന്നാണ് വിലയിരുത്തൽ. ജയലളിതയുടെ സംസ്കാര ചടങ്ങ് പൂർണ്ണമായും കൈപ്പിടിയിൽ ഒതുക്കിയത് ഇതിന് വേണ്ടിയാണെന്നാണ് വിലയിരുത്തൽ.
ജയലളിതയുമായുണ്ടായിരുന്ന ആത്മബന്ധം ശശികല വ്യക്തമാക്കുകയാണ് ചെയ്ത്. ഇനി അധികാരത്തിന് വേണ്ടിയുള്ള നീക്കവും. ഇത് എ.ഐ.എ.ഡി.എം.കെ.യിൽ പിളർപ്പുണ്ടാകുമെന്നും ജയലളിതയുടെ വിശ്വസ്ത ശശികല നടരാജൻ പാർട്ടിയുടെ അധികാര സ്ഥാനത്തെത്തുമെന്നും എംപി.യും മുതിർന്ന ബിജെപി. നേതാവുമായ സുബ്രഹ്മണ്യൻസ്വാമി പറയുന്നതിൽ അതിന് പ്രസക്തി ഏറെയാമ്. പനീർശെൽവത്തെ സ്വതന്ത്രമായി മുഖ്യമന്ത്രിസ്ഥാനത്തിരുന്ന് ഭരിക്കാൻ ശശികല അനുവദിക്കില്ലെന്നും സ്വാമി പറഞ്ഞു. പനീർശെൽവത്തിന് പകരമായി മുഖ്യമന്ത്രിസ്ഥാനത്തേക്ക് സ്വന്തം കുടുംബത്തിൽനിന്ന് ആരെയെങ്കിലും ശശികല കണ്ടെത്തും. പനീർശെൽവത്തിന് പാർട്ടിയിൽ ഒരു അടിത്തറയുമില്ലെന്നും സ്വാമി അഭിപ്രായപ്പെട്ടു. ഈ വാക്കുകളെ ഏറെ പ്രാധാന്യത്തോടെയാണ് തമിഴക രാഷ്ട്രീയം കാണുന്നത്.
ജയലളിതയ്ക്കു ശേഷം ആരാകും മുഖ്യമന്ത്രിയെന്നതായിരുന്നു ആദ്യചോദ്യം. ജയലളിതയുടെ മരണം ഔദ്യോഗികമായി പ്രഖ്യാപിക്കുംമുൻപേ അണ്ണാ ഡിഎംകെ പാർലമെന്ററി പാർട്ടി യോഗം ചേർന്നു. എംഎൽഎമാർ പുതിയ നേതാവായി പനീർസെൽവത്തെ തിരഞ്ഞെടുത്തു. രണ്ടു മണിക്കൂറിനകം അദ്ദേഹം പുതിയ മുഖ്യമന്ത്രിയായി സത്യപ്രതി!ജ്ഞ ചെയ്തു. തേവർ സമുദായാംഗമായ പനീർസെൽവത്തിന്റെ തിരഞ്ഞെടുപ്പിന് അതേ സമുദായാംഗമായ ശശികലയും തുണച്ചെന്നാണു സൂചനകൾ. അണ്ണാ ഡിഎംകെയെ സംബന്ധിച്ചിടത്തോളം സുപ്രീം കമാൻഡർ പദവിയെന്നു കരുതപ്പെടുന്ന ജനറൽ സെക്രട്ടറിപദമാണ് ഏറ്റവും പ്രധാനം. ഇത് ശശികല കൈയിലാക്കുമെന്നാണ് വിലയിരുത്തൽ. ശശികല ജനറൽ സെക്രട്ടറിയാവുകയാണെങ്കിൽ പാർട്ടിയിൽ രണ്ട് അധികാരകേന്ദ്രങ്ങൾ രൂപപ്പെടാനുള്ള സാധ്യതയാണു കാണുന്നത്. എംജിആർ യുഗത്തിനു ശേഷം പിളർപ്പിന്റെ ചെറിയ ഇടവേളയിലൊഴികെ ജയലളിതയായിരുന്നു അണ്ണാ ഡിഎംകെയിലെ അവസാന വാക്ക്. ജയ തന്നെയായിരുന്നു പാർട്ടി ജനറൽ സെക്രട്ടറി. പാർട്ടി ഭരിക്കുമ്പോൾ മുഖ്യമന്ത്രിയും. ആ സ്ഥിതിക്കാണു മാറ്റം വരുന്നത്.
ജയയെപ്പോലെ പാർട്ടിയെയും ഭരണത്തെയും നിയന്ത്രണത്തിലാക്കാനും അച്ചടക്കം നിലനിർത്താനും മറ്റൊരാൾക്കു കഴിയണമെന്നില്ല. ജയയ്ക്കു ശേഷം ശൂന്യതയല്ലെന്നു തെളിയിക്കേണ്ട വലിയ ബാധ്യതയാണു പുതിയ മുഖ്യമന്ത്രി പനീർസെൽവവും ശശികലയും ഉൾപ്പെടെയുള്ളവർക്കുള്ളത്. ഇതിനിടെയിലേക്ക് വ്യക്തിതാൽപ്പര്യം വന്നാൽ എല്ലാം തകർന്നടിയും. ജനസ്വാധീനമുള്ള സിനിമാ മേഖലയിൽ നിന്നുള്ളവർ പാർട്ടിയുടെ നേതൃത്വം ഏറ്റെടുക്കുന്നത് മാത്രമാണ് ഏക പോംവഴി. രജനികാന്തും അജിത്തും അതിന് തയ്യാറാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഇത് സംഭവിച്ചാൽ നേതാക്കൾ പിണങ്ങിപ്പോയാലും അമ്മ വികാരം ഉയർത്തി അണികളെ എഐഎഡിഎംകെയ്ക്കൊപ്പം ചേർത്ത് നിർത്താൻ കഴിയും. അല്ലാത്ത പക്ഷം എംജിആറിന്റേയും ജയലളിതയുടേയും പാർട്ടി അപ്രസക്തമാകും.
ജയലളിതയില്ലാത്ത തമിഴ്നാട് രാഷ്ട്രീയം ജയലളിതയിൽനിന്ന് തോഴി ശശികലയിലേക്ക് അടുക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. ജയലളിതയുടെ മരണാന്തര കർമം ചെയ്യാൻ നിയോഗിക്കപ്പെട്ട ശശികല എ.ഡി.എം.കെയുടെ രാഷ്ട്രീയത്തിന്റെ ഗതി നിർണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഇത് അണികളെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. ജയലളിതയ്ക്ക് അന്തിമോപചാരം അർപ്പിക്കാനെത്തിയ രാഷ്ട്രപതി പ്രണബ് മുഖർജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുമെല്ലാം അനുശോചനം അറിയിച്ചത് ശശികലയെയാണ്. ആദരാഞ്ജലി അർപ്പിക്കാനെത്തിയ ഏഴു മുഖ്യമന്തിമാരും അനുശോചനം അറിയിച്ചതും ശശികലയെയാണ്. ഈ സമയമെല്ലാം വെറും കാഴ്ചക്കാരന്റെ റോളായിരുന്നു മുഖ്യമന്ത്രി പനീർശെൽവത്തിനുണ്ടായിരുന്നത്. ഇത്തരത്തിൽ പനീർശെൽവത്തെ കാഴ്ചക്കാരനായി ഭരണം നിയന്ത്രിക്കാനാകും ആദ്യം ശശികല ശ്രമിക്കുകയെന്നാണ് വിലയിരുത്തൽ. അധികം വൈകാതെ തന്നെ പാർട്ടിയെ സ്വന്തമാക്കും.
ജയലളിതയുടെ മരണവിവരം പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് പനീർശെൽവത്തെ മുഖ്യമന്ത്രിയായി തീരുമാനിക്കുന്നതിന് നേതൃത്വം നൽകിയത് ശശികലയായിരുന്നു. പനീർശെൽവത്തിനൊപ്പം ലോക്സഭാ ഡെപ്യൂട്ടി സ്പീക്കർ എം. തമ്പിദുരൈയുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു. എന്നാൽ, ഒരിക്കൽ ശശികലയുടെ അതൃപ്തി ഏറ്റുവാങ്ങേണ്ടി വന്ന തമ്പിദുരൈ അവസാന നിമിഷം പിന്തള്ളപ്പെട്ടു. സുപ്രീം കോടതി വിധിപ്രകാരം ജയലളിത ആദ്യം മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറിനിന്നപ്പോൾ മുഖ്യമന്ത്രി സ്ഥാനം മോഹിച്ച് അഞ്ചു മന്ത്രിമാരാണ് രംഗത്തുവന്നത്. അന്ന് മന്ത്രിമാരിൽ അത്രയൊന്നും പ്രധാനി അല്ലാതിരുന്ന പനീർശെൽവം അപ്രതീക്ഷിതമായി മുഖ്യമന്ത്രിയാകുകയായിരുന്നു. പിന്നീട് 2014ൽ ജയലളിതയ്ക്ക് ജയിൽവാസം അനുഭവിക്കേണ്ടി വന്നപ്പോഴും പനീർശെൽവത്തെത്തേടി മുഖ്യമന്ത്രിപദമെത്തി. ഇതിനുശേഷം ജയലളിത ആശുപത്രിയിലായപ്പോൾ മുഖ്യമന്തിയുടെ വകുപ്പുകൾ എത്തിയതും പനീർശെൽവത്തിനാണ്. ശശികലയുടെ സഹോദരി വനിതാമണിയുടെ പുത്രൻ ടി.ടി.വി. ദിനകരന്റെ അടുത്ത സുഹൃത്തെന്ന പരിഗണനയാണ് പനീർശെൽവത്തിന് തുണയായായത്.
ജയലളിത ഇല്ലാത്ത തമിഴ്നാട്ടിൽ വേരുറപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് കോൺഗ്രസിനും ബിജെപിക്കുമുള്ളത്. ദേശീയ രാഷ്ട്രീയത്തിൽ പ്രദേശിക പാർട്ടികളുടെ അധികാരം ആദ്യമായി കാട്ടിക്കൊടുത്തത് തമിഴ്നാട് രാഷ്ട്രീയമാണ്. ഇതിനിടെയാണ് എഐഎഡിഎംകെയിൽ പുതിയ നേതൃത്വ പ്രശ്നങ്ങളുമുണ്ടാകുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍