Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പിഡിപി ബാന്ധവം അവസാനിപ്പിച്ചതിന് ശേഷം അമിത്ഷാ കാശ്മീരിലേക്ക്; പങ്കെടുക്കുന്നത് ബിജെപി ഔദ്യോഗിക പരിപാടിയിൽ; രാഷ്ട്രീയ കലാപകൊടിയുയർത്തിയ കാശ്മീരിൽ ഇത് നിർണായക സന്ദർശനം

പിഡിപി ബാന്ധവം അവസാനിപ്പിച്ചതിന് ശേഷം അമിത്ഷാ കാശ്മീരിലേക്ക്;  പങ്കെടുക്കുന്നത് ബിജെപി ഔദ്യോഗിക പരിപാടിയിൽ; രാഷ്ട്രീയ കലാപകൊടിയുയർത്തിയ കാശ്മീരിൽ ഇത് നിർണായക സന്ദർശനം

മറുനാടൻ ഡെസ്‌ക്‌

കാശ്മീരിലെ പിഡിപി-സംഘ്യം ഉപേക്ഷിച്ചതിനു ശേഷം ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ ജമ്മുവിലെത്തുന്നു. ഭാരതീയ സംഘം സ്ഥാപക അധ്യക്ഷൻ ശ്യാമപ്രസാദ് മുഖർജിയുടെ ചരമവാർഷികത്തിനോടനുബന്ധിച്ചാണ് അമിത്ഷാ കശ്മീരിലെത്തുന്നത്. ബിജെപി-പിഡിപി ബാന്ധവത്തിലുള്ള മെഹ്ബൂബ മുഫ്ത്തി സഖ്യ സർക്കാരിനെ താഴെയിറക്കിയതോടെ ബിജെപി നിലപാടിൽ പിഡിപി പൂർണായും എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. തീവ്രസ്വഭാവം പുലർത്തുന്ന പാർട്ടിയുമായി സഖ്യം ചേരുന്നതിൽ ബിജെപി ഒരുവിഭാഗം നേതൃത്വത്തിന് തുടക്കം മുതലെ എതിർപ്പാണുണ്ടായിരുന്നത്. ഇത് മറി കടന്നായിരുന്നു ഗവർണർ ഭരണം വരാതിരിക്കാൻ വേണ്ടി ബിജെപി പിഡിപി മുന്നണിക്ക് പിന്തുണ നൽകിയിരുന്നത്.

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വിരുദ്ധചേരിയുമായിട്ടുണ്ടാക്കിയ കൂട്ട്‌കെട്ട് ജനസമ്മതി കുറയ്ക്കുമെന്ന് ഉറപ്പായതോടെ ദേശീയ നേതൃത്വം തന്നെ നേരിട്ട് ഇടപെട്ട് സർക്കാർ പിന്തുണ പിൻവലിക്കുകയായിരുന്നു. ബിജെപിയുമായിട്ടുള്ള സഖ്യം അധികനാൾ പുലർത്താൻ കഴിയില്ലെന്ന് ഉറപ്പായിരുന്നെന്നായിരുന്നു മുഖ്യമന്ത്രി മെഹ്ബൂബ മുഫ്ത്തിയും പിന്നീട് പ്രതികരണം രേഖപ്പെടുത്തിയത്. ഗവർണർ ഭരണം ഏർപ്പെടുത്തിയ ശേഷം ആദ്യമായിട്ടുള്ള ദേശീയ അധ്യക്ഷന്റെ സന്ദർശനം രാഷ്ട്രീയ കോളിളക്കങ്ങൾ സൃഷ്ടിക്കുമെന്നും സൂചനകൾ നൽകുന്നുണ്ട്.

ജമ്മുവിൽ ശനിയാഴ്ച എത്തുന്ന ഷാ ഇവിടെ നടക്കുന്ന ബിജെപി റാലി അഭിസംബോധന ചെയ്തു സംസാരിക്കും. പിഡിപിയുമായി സഖ്യം ഉപേക്ഷിച്ചതിന്മേലുള്ള ബിജെപി ഉന്നത നേതൃത്വത്തിന്റെ വിശദീകരണവും ഇതിൽ പ്രതീക്ഷിക്കുന്നുണ്ട്. ഒരു ദിവസത്തെ മുഴുനീള പരിപാടികളുമായിട്ടാണ് അമിത്ഷാ ജമ്മുവിലെത്തുന്നത്. അന്നേദിവസം തന്നെ സംസ്ഥാനത്തെ പാർട്ടിയുടെ ഡിജിറ്റൽ മീഡിയ, സോഷ്യൽ മീഡിയ വൊളന്റിയർമാരുമായി കൂടിക്കാഴ്ചയും നടത്തും.

ഇന്ത്യൻ സൈനികർക്കു നേരെ നടത്തുന്ന പ്രദേശവാസികളുടെ ആക്രമണത്തെ ചെറുക്കാൻ പിഡിപിക്ക് കഴിഞ്ഞിരുന്നില്ലെന്നതായിരുന്നു സർക്കാരിന്റെ പിന്തുണ പിൻവലിക്കാൻ ബിജെപിയെ പ്രകോപിപ്പിച്ചത്. എന്നാൽ പ്രാദേശിക വിഘടനവാദികൾക്ക് കശ്മീർ സർക്കാർ ഒളിഞ്ഞും തെളിഞ്ഞും സഹായം നൽകുന്നത് ബജെപി സംസ്ഥാന നേതൃത്വം പലഘട്ടത്തിലും ഉയർത്തിക്കാട്ടിയിട്ടുണ്ട്. വിഘടനവാദികളെ ചെറുക്കുന്ന ഒരു നീക്കങ്ങളും കാശ്മീർഭരണകൂടം ഏർപ്പെടുത്തിയിരുന്നില്ല. എന്നാൽ സഖ്യ മുന്നണി അവസാനിപ്പിച്ച സാഹചര്യത്തിൽ പുതിയ തിരഞ്ഞെടുപ്പിനെ സ്വാഗതം ചെയ്യുകയാണ് പിഡിപി നേതൃത്വം.

ബിജെപി സഖ്യം വഴി തങ്ങൾക്ക് പലതും നേടാൻ കഴിഞ്ഞെന്നായിരുന്നു പിഡിപി നേതൃത്വത്തിന്റെ പ്രതികരണം. പ്രധാനമന്ത്രിയുടെ കാശ്മീർ സന്ദർശനം, കാശ്മീരിലെ സൈന്യത്തിന്റെ പ്രത്യേക അധികാരം എടുത്തകളഞ്ഞത് തുടങ്ങി തങ്ങൾക്കനുകൂലമായ ഒട്ടനവധി കാര്യങ്ങൾ നേടാൻ കഴിഞ്ഞിട്ടുണ്ടെന്നും പിഡിപി നേതൃത്വം പ്രതികരണം രേഖപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP