സുഷമക്കെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതം; പാർട്ടിയും സർക്കാറും പിന്തുണക്കുന്നുവെന്ന് അരുൺ ജെയ്റ്റ്ലിയും രാജ്നാഥ് സിംഗും; വിവാദങ്ങൾക്ക് പിന്നിൽ ജെയ്റ്റ്ലിയെന്ന ആരോപണം മുറുകുമ്പോൾ മുള്ളിനെ മുള്ളുകൊണ്ടെടുക്കുന്ന തന്ത്രവുമായി മോദി
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഐപിഎൽ മുൻ കമ്മീഷണർ ലളിത് മോദിക്ക് വിദേശയാത്രക്ക് അനുമതി ലഭിക്കാൻ ഇടപെട്ടത് സുഷമ സ്വരാജാണെന്ന് വ്യക്തമായ സാഹചര്യത്തിൽ വിഷയത്തിൽ വിവാദം പുകയുന്നതിനിടെ മുള്ളിനെ കൊണ്ട് മുള്ളെടുപ്പിക്കുന്ന തന്ത്രവുമായി പ്രധാനമന്ത്രി മോദി രംഗത്തെത്തി. സുഷമക്കെതിരായ ആരോപണങ്ങൾ ഉയരാൻ കാരണം അരുൺ ജെയ്റ്റ്ലിയാണെന്ന ആക്ഷേപം ശക്തമാകുന്നതിനിടെ സുഷമയെ പിന്തുച്ചുകൊണ്ട് പ്രസ്താവന ഇറക്കി ജെയ്റ്റ്ലി തന്നെ രംഗത്തെത്തി. സുഷമ സ്വരാജിനെതിരായ ആരോപണങ്ങൽ അടിസ്ഥാന രഹിതമാണെന്നും, അവരുടെ നിലപാട് സദുദ്ദേശപരമാണെന്നും അരുൺ ജെയ്റ്റ്ലി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാർട്ടിയുടെയും സർക്കാറിന്റെയും പിന്തുണ സുഷമക്കുണ്ടെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗും വ്യക്തമാക്കി.
ലളിത് മോദിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികൾ സ്വീകരിച്ചു വരുന്നുണ്ടെന്നും അരുൺ ജെയ്റ്റ്ലി പറഞ്ഞു. ലളിതിനെതിരെ ബ്ലൂ കോർണർ നോട്ടീസ് നിലവിലുണ്ട്. മാത്രമല്ല, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലളിത് മോദിയുടെ പാസ്പോർട്ട് റദ്ദാക്കിയ ഹൈക്കോടതി നടപടിയിൽ അപ്പീൽ നൽകേണ്ട കാര്യം തീരുമാനിക്കേണ്ടത് പാസ്പോർട്ട് അഥോറിറ്റിയാണെന്നും ജെയ്റ്റ്ലി പറഞ്ഞു. ഒരു മണിക്കൂറോളം രാജ്നാഥ് സിംഗിന്റെ ചേംബറിൽ രാജ്നാഥ് സിംഗും ജെയ്റ്റ്ലിയും സുഷമ സ്വരാജും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് സുഷമയ്ക്ക് സർക്കാരിന്റെ പിന്തുണ ജെയ്റ്റ്ലി വാഗ്ദാനം ചെയ്തത്.
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സുഷമ രാജിസന്നദ്ധത അറിയിച്ചെല്ലെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകരിച്ചില്ലെന്നാണ് ബിജെപി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. മാത്രമല്ല, സുഷമയെ പിന്തുണക്കുന്നുവെന്ന നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചത്. അരുൺ ജെയ്റ്റ്ലിയാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് പിന്നിലെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. അതുകൊണ്ട് തന്നെയാണ് ഇന്ന് വിഷയത്തെ പ്രതിരോധിക്കാൻ ജെയ്റ്റിലിയെ തന്നെ ബിജെപി രംഗത്തിറക്കിയത്.
എൻഫോഴ്സ്മെന്റിന്റെയോ ധനമന്ത്രാലയത്തിന്റെയോ അനുമതിയില്ലാതെ നടത്തിയ ഇടപെടൽ വിവാദമാക്കിയതിനു പിന്നിൽ ധനമന്ത്രി അരുൺജെയ്റ്റലി ആണെന്ന് സുഷ്മയോട് ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു. സുഷ്മയ്ക്കെതിരായ ആരോപണങ്ങൾക്കു പിന്നിൽ ബിജെപിയിലെ തന്നെ മുതിർന്ന നേതാവാണെന്ന് അർഥമുള്ള ട്വീറ്റുമായി ബിജെപി എംപി കീർത്തി ആസാദ് രംഗത്തെത്തി.
ഡൽഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട വിഷയത്തിൽ അരുൺജെയ്റ്റ്ലിയും ആസാദും തമ്മിൽ നേരത്തെ കൊമ്പുകോർത്തിരുന്നു. ഈ സാഹചര്യത്തിൽ ജെയ്റ്റ്ലിക്കെതിരെയാണ് ആസാദിന്റെ ഒളിയമ്പെന്ന് വ്യക്തമായിരുന്നു. വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ സുഷ്മ തിങ്കളാഴ്ച വിദേശമന്ത്രാലയത്തിൽ എത്തിയില്ല. മാനുഷിക പരിഗണന വച്ചാണ് വിഷയത്തിൽ ഇടപെട്ടതെന്നാണ് വിവാദ ഇ മെയിലുകൾ പുറത്തായ ഉടൻ മന്ത്രി പ്രതികരിച്ചത്.
മോദിയുടെ അർബുദരോഗിയായ ഭാര്യക്ക് പോർച്ചുഗലിൽ ശസ്ത്രക്രിയയുണ്ടെന്നും ആശുപത്രി രേഖകൾ ഒപ്പിട്ടുകൊടുക്കാൻ കൂടെപ്പോകേണ്ടതാണെന്നും അറിയിച്ചതിനെ തുടർന്നാണ് ഇടപെട്ടതെന്ന് സുഷ്മ അവകാശപ്പെട്ടിരുന്നു. എന്നാൽ, പോർച്ചുഗലിൽ ചികിത്സയ്ക്കോ ശസ്ത്രക്രിയക്കോ എഴുതിത്ത്ത്ത്ത്തയ്യാറാക്കിയ അനുമതിപത്രം ആവശ്യമില്ല. ചികിത്സയും ശസ്ത്രക്രിയയും ഉൾപ്പെടെ കാര്യങ്ങൾ വേണോ വേണ്ടയോ എന്ന് കാര്യത്തിൽ പൂർണാധികാരം രോഗിക്കാണെന്നും പോർച്ചുഗൽ നിയമം പറയുന്നു. അടിയന്തരഘട്ടങ്ങളിൽ അനുമതിയില്ലാതെ ശസ്ത്രക്രിയയോ ചികിത്സയോ നടത്തിയാൽ അത് കുറ്റവുമല്ല.
അതിനിടെ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെതിരെയുള്ള നിലപാ്ട് കടുപ്പിച്ച് കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശർമ ആവശ്യപ്പെട്ടു. സുഷമയെ സംരക്ഷിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി.
സാന്പത്തിക തട്ടിപ്പു കേസിൽ ഇന്ത്യ തേടുന്ന കുറ്റവാളിയെയാണ് മന്ത്രിമാർ സംരംക്ഷിക്കാൻ ശ്രമിക്കുന്നത്. ലളിത് മോദിയെ സഹായിച്ചത് തന്നെ അനാവശ്യമായ നടപടിയാണ്. മോദിക്ക് യാത്രാ രേഖകൾ അനുവദിച്ചതു മാത്രമല്ല പ്രശ്നം. മറിച്ച് അദ്ദേഹത്തെ സംരക്ഷിക്കുക കൂടി ചെയ്തതാണ്. തട്ടിപ്പു കേസിൽ പ്രതിയായ ഒരാളെ എംപിയായിരുന്നയാൾ സഹായിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ആനന്ദ് ശർമ പറഞ്ഞു. ഈ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനം അത്ഭുതപ്പെടുത്തുന്നതാണ്. സത്യസന്ധതയെ കുറിച്ച് തോരാതെ സംസാരിക്കുന്നവർക്ക് മറ്റൊരു നിയമമാണോ ഉള്ളതെന്നും ശർമ ചോദിച്ചു. പാപ്പരായെന്ന് ലളിത് മോദി തന്നെ പ്രഖ്യാപിച്ചതാണ്. എന്നാൽ, അതിനിടയിലും അദ്ദേഹം അവധിക്കാലം ആഘോഷിക്കുന്നു. മോദിയെ അറസ്റ്റു ചെയ്യുന്നതിന് എൻഫോഴ്സ്മെന്റും മറ്റ് സർക്കാർ ഏജൻസികളും ഇതുവരെ എന്ത് ചെയ്തു എന്ന് അറിയാൻ ആഗ്രഹമുണ്ടെന്നും ശർമ പറഞ്ഞു.
അതേസമയം, കേന്ദ്രത്തിനെതിരെ ഉയർത്താൻ ഒന്നുമില്ലാത്തതിനാലാണ് ലളിത് മോദിക്കൊപ്പം നരേന്ദ്ര മോദിയും സുഷമയും ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായും നിൽക്കുന്ന ചിത്രങ്ങൾ കൊണ്ടുവന്ന് വിവാദമാക്കുന്നതെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു. മോദി മുഖ്യമന്ത്രിയും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റുമായിരുന്ന സമയത്തുള്ള ചിത്രമാണതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ പല നേതാക്കളും ലളിത് മോദിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളുണ്ടെന്നും ജാവഡേക്കർ തിരിച്ചടിച്ചു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍