സംവരണ മുറിവ് ഉണക്കാൻ പ്രധാനമന്ത്രിയുടെ റാലികൾക്കും കഴിയുന്നില്ല; ദാദ്രിയും ബീഫും ദളിത് വിവാദവും ബിജെപിക്ക് തലവേദന തന്നെ; ജാതി രാഷ്ട്രീയത്തിന്റെ കരുത്തിൽ നിതീഷ്-ലാലു സഖ്യം തൂത്തുവാരുമെന്ന് സൂചന; ബിഹാർ മോദിയുടെ വാട്ടർലൂ ആവുമോ?
മറുനാടൻ മലയാളി ബ്യൂറോ
പാട്ന: ബീഹാറിലെ ദളിത് രാഷ്ട്രീയം അനുകൂലമാക്കാൻ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കഴിയുന്നില്ല. ദളിതർക്കെതിരായ കേന്ദ്രമന്ത്രി വികെ സിംഗിന്റെ പട്ടി പരമാർശം കൂടിയായപ്പോൾ ബിഹാറിൽ ബിജെപിയുടെ സാധ്യതകൾ മങ്ങലേൽക്കുകയാണ്. നിയമ സഭയിലേക്ക് നടക്കുന്ന ജനവിധിയിൽ നിതീഷ്കുമാറിന്റെ ഐക്യദളും ലാലു പ്രസാദ് യാദവിന്റെ ആർ.ജെ.ഡിയും ഉൾപ്പെട്ട മഹാസഖ്യത്തിനാണ് മുൻതൂക്കമെന്നാണ് റിപ്പോർട്ടുകൾ. രണ്ട് പേരും കൂടി അധികാരം തിരിച്ചു പിടിക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളത്. ജാതിയും മതവും നിർണായകമായി മാറിയ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടൽ പോലും ഫലം കാണുന്നില്ലെന്നാണ് വിലയിരുത്തൽ.
അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ കളം പിടിക്കാൻ ബിജെപി സർവ്വ ശക്തിയുമായി രംഗത്തുണ്ട്. ബിഹാറിൽ ലാലു ശക്തനാകുന്നതിന്റെ സൂചനകൾ ഉണ്ട്. യാദവർ ഒന്നടങ്കം ലാലുവിന് പിന്നിൽ അണിനിരക്കുന്നു. ഈ ജാതി രാഷ്ട്രീയത്തിനൊപ്പം നിതീഷ് കുമാറിന്റെ വികസന പ്രതിച്ഛായയയും മഹാസഖ്യത്തിന്റെ സാധ്യത കൂട്ടി. ദളിത് വോട്ടുകളുടെ ഏകീകരണത്തിലൂടെ ജയം ഉറപ്പിച്ചെന്ന ഭാവത്തിലാണ് മഹാ സഖ്യം. രണ്ട് പേരും കൂടി 40 ശതമാനത്തിലധികം വോട്ട് നേടുമെന്നാണ് വിലയിരുത്തൽ. ലോക്സഭാ തെരഞ്ഞെടുപ്പിലും ഇവർ രണ്ട് പേർ കൂടി ഒന്നിച്ചിരുന്നുവെങ്കിൽ ഇത്രയും വോട്ട് കിട്ടുമായിരുന്നു. ഇതിനൊപ്പം ദളിത് രാഷ്ട്രീയത്തെ എതിരാക്കുന്ന ബിജെപിയുടെ നടപടികളും ലാലുവിനും നിതീഷിനും ഗുണം ചെയ്തു. ഈ സാഹചര്യത്തിലാണ് സംവരണ വിഷയത്തിൽ മോദിയുടെ ചില പരാമർശമെത്തിയത്.
ബിജെപി സർക്കാരുകൾ എവിടെയൊക്കെ ഉണ്ടോ അവിടെയെല്ലാം പിന്നോക്ക വിഭാഗങ്ങൾക്ക് സംവരണം ഉണ്ടാകുമെന്നും സംവരണത്തിൽ തന്റെ സർക്കാർ വെള്ളം ചേർക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നു. ബിഹാറിലെ നളന്ദയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് അംബ്ദേക്കർ നൽകിയ അവകാശങ്ങൾ എന്റെ സർക്കാർ ഇല്ലാതാക്കില്ല. മോദി വ്യക്തമാക്കി. താൻ ഏറ്റവും പിന്നോക്കം നിൽക്കുന്ന ജാതിയിൽപ്പെട്ടവനാണ്. അതിനാൽതന്നെ ലാലുപ്രസാദിനും നിതീഷ് കുമാറിനും അത് ദഹിക്കില്ല. പ്രധാനമന്ത്രി പറഞ്ഞു. അടുത്ത മൂന്നു ഘട്ടം തിരഞ്ഞെടുപ്പിലും ജാതി സമവാക്യങ്ങൾക്ക് ഏറെ പ്രാധാന്യമുള്ളതിനാലാണ് മോദി വീണ്ടും സംവരണവും ജാതിയും പ്രചാരണ വിഷയമാക്കുന്നത്. എന്നാൽ ഇതൊന്നും ഏൽക്കുന്നില്ലെന്നാണ് സൂചന.
ദാദ്രി സംഭവവും ബീഫ് വിവാദത്തിനുമൊപ്പം സംവരണ പ്രശ്നവും ഉയർത്തിയായിരുന്നു മഹാസഖ്യത്തിന്റെ ബിഹാറിലെ മുന്നേറ്റം. ഈ വിഷയങ്ങളിൽ പ്രതികരിക്കാൻ പോലും മോദി ആദ്യം തയ്യാറായിരുന്നില്ല. ഈ സാഹചര്യവും മഹാസഖ്യം അനുകൂലമാക്കി. ലോകസഭാ തെരഞ്ഞെടുപ്പിൽ നേടിയ വൻവിജയത്തെ ആധാരമാക്കി പ്രചാരണ തന്ത്രങ്ങൾ മെനഞ്ഞത് ബിജെപി നേതൃത്വം നൽകുന്ന എൻ.ഡി.എയ്ക്ക് വിനയാകുമെന്നാണ് നിഗമനം. ലോക്സഭാ തെരഞ്ഞെടുപ്പിൽ ലാലുവും നിതീഷും വെവ്വേറെയാണ് മത്സരിച്ചത്. അങ്ങനെ വോട്ടുകൾ ഭിന്നച്ചതായിരുന്നു ബിജെപിക്ക് ഗുണകരമായത്. അങ്ങനെ ബീഹാർ തൂത്തുവാരി. എന്നാൽ എതിരാളികൾ രണ്ടു പേരും ഒന്നിച്ച് ബിജെപിയെ നേരിടാനെത്തിയതോടെ കാര്യങ്ങൾ മാറി. ദളിത് രാഷ്ട്രീയത്തെ നിതീഷും യാദവ വോട്ടുകളെ ലാലുവും അനുകൂലമാക്കിയതോടെ ബിജെപി പ്രതിരോധത്തിലായി. മോദി തരംഗവും അലയടിച്ചില്ല.
ബിഹാറിൽ തിരിച്ചടിയുണ്ടാകുന്നത് മോദി പ്രതാപത്തിന് കടുത്ത വെല്ലുവിളിയാണ്. ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ അധികാരത്തിൽ തിരിച്ചെത്തുന്നതിനും വെല്ലുവിളിയാകും. നിതീഷ്-ലാലു കൂട്ടുകെട്ടിന് സമാനമായ മുന്നണികൾ ബിജെപിക്ക് എതിരെ എല്ലാ സംസ്ഥാനത്തും രൂപപ്പെടും. തമിഴ്നാട്, കേരളം തുടങ്ങി അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ മുന്നേറ്റത്തിനും മോദി തരംഗം ഇല്ലാതാകുന്നതോടെ ബിജെപിക്ക് കഴിയാതെ വരും. എല്ലാത്തിനുമുപരി പാർലമെന്റിൽ പ്രതിപക്ഷ ആക്രമണവും കടുക്കും. ലോക നേതാവായി മാറാനുള്ള മോദിയുടെ തന്ത്രങ്ങൾക്കും തിരിച്ചടിയാകും. ഇന്ത്യയിൽ പ്രധാനമന്ത്രി പദത്തിൽ വീണ്ടുമെത്താൻ കഴിയില്ലെന്ന പ്രചരണങ്ങൾ അഗോള തലത്തിൽ മോദിക്ക് എതിരെ ശക്തിപ്പെടും.
മോദി തരംഗമായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ തുണച്ചത്. ഈ തെരഞ്ഞെടുപ്പിലും പ്രചാരണ പോസ്റ്ററുകളിൽ നിറഞ്ഞുനിൽക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർട്ടി അദ്ധ്യക്ഷൻ അമിത് ഷായുമാണ്. ബാഹറികളുടെ (വരുത്തർ) പാർട്ടി എന്ന ആക്ഷേപമാണ് ലാലുവും നിതീഷും ഉയർത്തിയത്. ബിഹാറുകാരനായ നേതാവിനെ ഉയർത്തിക്കാട്ടാൻ കഴിയാത്തതാണ് തിരിച്ചടിയായത്. സംസ്ഥാന ബിജെപിയിലെ ഭിന്നതയും ഇതിന് കാരണമായി. എന്നാൽ സംവരണവും ദാദ്രിയും ബീഫും ചർച്ചയായതാണ് തിരിച്ചടിക്ക് കാരണമെന്നാണ് സംസ്ഥാന ഘടകത്തിന്റെ ഇപ്പോഴത്തെ വാദം. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പിടിപ്പുകേടാണ് ഇതിന് കാരണമെന്ന് വരുത്താനാണ് ഈ നീക്കം. കോൺഗ്രസിന്റെ അടിവേര് ഇളകിയെന്നത് മാത്രമാണ് ബീഹാറിൽ ബിജെപിക്ക് ആശ്വസിക്കാൻ വക നൽകുന്നത്.
സവർണ വോട്ടുകളുടെ ധ്രുവീകരണത്തിന് ബിജെപിയുടെ തന്ത്രങ്ങൾ സഹായകമായി. പക്ഷേ, ബീഹാറിൽ അധികാരത്തിൽ എത്താൻ അത് പോരാ. 15 ശതമാനമേയുള്ളൂ സവർണർ. മുസ്ലിം (17 ശതമാനം), യാദവ (14 ശതമാനം), കുർമി (4 ശതമാനം) വിഭാഗങ്ങളുടെ പിന്തുണ മഹാസഖ്യത്തിനാണ്. ഈ ജാതി രാഷ്ട്രീയമാണ് വിവാദങ്ങളിലൂടെ ലാലുവും നിതീഷും സ്വന്തമാക്കിയത്. വിജയ സാദ്ധ്യത സംബന്ധിച്ച് അഭിപ്രായ സർവേകളുടെ ഫലം വ്യത്യസ്തമാണ്. സീ ' ഗ്രൂപ്പിന്റെ സർവേയിൽ എൻ.ഡി.എ 147 സീറ്റും മഹാസഖ്യം 64 സീറ്റും നേടുമെന്നാണ്. എന്നാൽ, മഹാസഖ്യം 137 സീറ്റും എൻ.ഡി.എ 95 സീറ്റും നേടുമെന്നാണ് സി.എൻ.എൻ ഐ.ബി.എൻ' സർവേയിലെ കണ്ടെത്തൽ.
എന്തായാലും, ലോക്;സഭാ തിരഞ്ഞെടുപ്പിലെ വിജയം എൻ.ഡി.എ ആവർത്തിച്ചാൽ അത് ഒരു അദ്ഭുതമായിരിക്കും. ബിജെപി ഏറെ പിന്നിലായാൽ സംവരണം പുനഃപരിശോധിക്കണമെന്ന ആർഎസ്എസ് മേധാവി മോഹൻ ഭഗവതിന്റെ പ്രസ്താവന പാർട്ടിയിൽ ഒരു വിഭാഗത്തിന്റെ വിമർശനത്തിന് വഴിവച്ചേക്കും. സമാജ് വാദി പാർട്ടിയുടെ നേതൃത്വത്തിൽ സോഷ്യലിസ്റ്റ് മതേതര മോർച്ചയും സിപിഎമ്മിന്റെ നേതൃത്വത്തിൽ ആറ് പാർട്ടികൾ അടങ്ങിയ ഇടതുമുന്നണിയും പ്രത്യേകമാണ് മത്സരിക്കുന്നത്. എന്നാൽ ഇവർക്കൊന്നും കാര്യമായ പിന്തുണ നേടാൻ കഴിഞ്ഞിട്ടില്ലെന്നതാണ് വസ്തുത. ഇവർക്ക് വോട്ട് ഭിന്നിപ്പിക്കാൻ കഴിയാത്തതും ബിജെപിക്കും മോദിക്കും തിരിച്ചടിയാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍