ആർക്കും ഭൂരിപക്ഷം ഇല്ലാതായതോടെ മുംബൈ കോർപ്പറേഷനിൽ വീണ്ടും ബിജെപി-ശിവസേന സഖ്യത്തിന് സാധ്യത; ഒറ്റയ്ക്ക് മത്സരിച്ച് ഭരണംപിടിക്കുമെന്ന് വീമ്പിളക്കി സഖ്യം വിട്ട ശിവസേനയ്ക്ക് മേയർ സ്ഥാനം ഫട്നാവിസ് വിട്ടുകൊടുക്കില്ലെന്നും സൂചനകൾ; മഹാരാഷ്ട്രയിലെ ബിജെപി മുന്നേറ്റംകണ്ട് ഞെട്ടി കോൺഗ്രസ്സും എൻസിപിയും
മുംബൈ: മഹാരാഷ്ട്രയിൽ തങ്ങളുടെ സഖ്യംവിട്ട് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ വിജയംകണ്ട് ശിവസേനയുടെ തന്നെ കണ്ണുതള്ളിയ സ്ഥിതിയാണ്. സഖ്യത്തിൽ മത്സരിച്ചിരുന്നതിനേക്കാൾ മുംബൈയിലും മറ്റും ശിവസേന സീറ്റുകൾ നേടിയെങ്കിലും സംസ്ഥാനമൊട്ടാകെ ബിജെപി വൻ മുന്നേറ്റം നടത്തിയതാണ് അവരെ ഞെട്ടിച്ചിട്ടുള്ളത്. മുംബൈ കോർപ്പറേഷനിൽ ഒറ്റയ്ക്ക് ഭരണംപിടിക്കാമെന്ന് പ്രതീക്ഷിച്ചായിരുന്നു ശിവസേന സഖ്യം വിട്ടതെങ്കിലും ഇപ്പോൾ ബിജെപിയുടെ സഹായമില്ലാതെ ഭരിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞതോടെ ഭരിക്കാനായി ബിജെപിയുടെ സഹായം തേടിയിരിക്കുകയാണ് ശിവസേനാ നേതാവ് ഉദ്ദവ് താക്കറെയെന്നാണ് വിവരം.
കേവലം രണ്ടു സീറ്റുകളുടെ മുൻതൂക്കമാണ് ബിജെപിയെക്കാൾ ശിവസേനയ്ക്കുള്ളതെങ്കിലും നാല് സ്വതന്ത്രരുടെ പിന്തുണകൂടി തങ്ങൾക്കുണ്ടെന്നാണ് ബിജെപിയുടെ വാദം. ഇതോടെ മുംബൈയിലെ മേയർ സ്ഥാനംപോലും ശിവസേനയ്ക്ക് ലഭിച്ചേക്കില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. ബിജെപിയുടെ സഖ്യംവിട്ട് ഒറ്റയ്ക്ക് കോർപ്പറേഷൻ പിടിക്കുമെന്ന വീരവാദം ഉയർത്തിയ ശിവസേനയ്ക്ക് മേയർ സ്ഥാനം വിട്ടുകൊടുക്കില്ലെന്ന് സംസ്ഥാനത്തെ മുഖ്യ ബിജെപി നേതാവും മുഖ്യമന്ത്രിയുമായ ഫട്നാവിസ് നിലപാടെടുത്താൽ ആർക്കാവും മുംബൈയിൽ അധികാരമെന്നത് കീറാമുട്ടിയാകും.
സഖ്യസാധ്യതകളെ കുറിച്ച് ഇരുപാർട്ടികളും പ്രതികരിച്ചില്ലെങ്കിലും ബിജെപി-ശിവസേന സഖ്യമല്ലാതെ വേറെ വഴിയില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി പറഞ്ഞു. കോർപറേഷൻ ആരു ഭരിക്കുമെന്ന അനിശ്ചിതത്വം തുടരുന്നതിനിടെയാണ് കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ നിതിൻ ഗഡ്ഗരിയുടെ പ്രതികരണം. 114 അംഗങ്ങളുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. നിലവിൽ ആർക്കും കേവല ഭൂരിപക്ഷമില്ല. പരസ്പരം സഖ്യവുമില്ല. മുംബൈയിൽ ശിവസേനയ്ക്ക് 84 സീറ്റും ബിജെപിക്ക് 82 സീറ്റുമാണുള്ളത്.
കോൺഗ്രസ് 31, എൻസിപി 9, എംഎൻഎസ് 7, മറ്റുള്ളവർ 14 എന്നിങ്ങനെയാണ് സീറ്റ്നില. ഇതിൽ നാലു സ്വതന്ത്രരുടെ പിന്തുണയും ബിജെപിക്കുണ്ട്. അതിനാൽതന്നെ ബിജെപിയുടെ സഹായമില്ലാതെ ഭരണം കിട്ടില്ലെന്ന് ഉറപ്പായതോടെ പത്തിതാഴ്ത്തി ശിവസേന ബിജെപിയുടെ സഹായംതേടുമെന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തിയിട്ടുള്ളത്. ശിവസേനയ്ക്കൊപ്പംതന്നെ ബിജെപിക്കും സീറ്റ് നൽകണമെന്ന ആവശ്യം ഉയർന്നതോടെ അത് അംഗീകരിക്കാതെയാണ് ശിവസേന ഈ തിരഞ്ഞെടുപ്പിൽ സഖ്യം ഉപേക്ഷിച്ചത്. എന്നാൽ ഫലം വന്നപ്പോൾ ഇരുകൂട്ടരും ഏതാണ്ട് ഒപ്പംതന്നെ ഫിനിഷ് ചെയ്തു. ഇത് ശിവസേനയ്ക്ക് വലിയ ക്ഷീണമാണ് മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ഉണ്ടാക്കിയിട്ടുള്ളത്. സംസ്ഥാനത്തൊട്ടാകെ അമ്പേ തറപറ്റിപ്പോയ കോൺഗ്രസ്സിനും ശരത്പവാറിന്റെ എൻസിപിക്കുമെല്ലാം വൻ തിരിച്ചടിയാണ് നേരിട്ടത്.
പരസ്പരം ഒന്നിക്കുക എന്നതല്ലാതെ രണ്ടു പാർട്ടികൾക്കും മറ്റുവഴികളില്ലെന്നും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ശിവസേന നേതാവ് ഉദ്ധവ് താക്കറെയുമാണെന്നുമാണ് നിതിൻ ഗഡ്കരി പറഞ്ഞത്. ഇരുവരും അതിന് യോഗ്യതയുള്ളവരാണ്. അവർ ശരിയായ തീരുമാനമെടുക്കുമെന്നാണ് വിശ്വാസം. പരസ്പരം മനസിലാക്കുമെന്നാണ് കരുതുന്നതെന്നും നിതിൻ ഗഡ്ഗരി മറാത്തി ടെലിവിഷൻ ചാനലിനോട് പറഞ്ഞു.
തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ പത്തിൽ എട്ടു കോർപറേഷനുകളും ബിജെപി സ്വന്തമാക്കുകയായിരുന്നു. മുംബൈ കോർപറേഷനിലും താനെയിലും ശിവസേനയാണ് മുന്നിലെത്തിയത്. ഇതോടെ മറ്റു പാർട്ടികളുടെ കാര്യം അതീവ പരുങ്ങലിൽ ആയിരിക്കുകയാണ് മഹാരാഷ്ട്രയിൽ. ജില്ലാ പരിഷത് (ജില്ലാ പഞ്ചായത്ത്), പഞ്ചായത്തു സമിതി (ബ്ലോക്ക് പഞ്ചായത്ത്) തിരഞ്ഞെടുപ്പിലും ബിജെപി വൻ മുന്നേറ്റമുണ്ടാക്കി.
തദ്ദേശ തിരഞ്ഞെടുപ്പിൽ കാൽ നൂറ്റാണ്ടിലെ സഖ്യം അവസാനിപ്പിച്ചു ബിജെപിയും ശിവസേനയും വെവ്വേറെ മൽസരിക്കുകയായിരുന്നു. പഴയ സഖ്യകക്ഷികളായ കോൺഗ്രസും എൻസിപിയും തമ്മിലും ധാരണയുണ്ടായിരുന്നില്ല. ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും തമ്മിലുള്ള ബലാബലമായാണു മുംബൈയിലെ പോരാട്ടം വിലയിരുത്തപ്പെട്ടത്. ഉദ്ധവ് മുഖംരക്ഷിച്ചെങ്കിലും ബിജെപി ഒപ്പമെത്തിയതു ഫഡ്നാവിസിനു നേട്ടമായി. കഴിഞ്ഞ തവണ 75 സീറ്റുണ്ടായിരുന്ന ശിവസേന ഇക്കുറി ഒൻപതു സീറ്റ് അധികം നേടിയെങ്കിലും കേവല ഭൂരിപക്ഷമില്ലാത്തിനാൽ പുതിയ രാഷ്ട്രീയ നാടകങ്ങൾക്കുള്ള സാധ്യത തുറന്നു.
37,000 കോടി രൂപ വാർഷിക ബജറ്റുള്ള കോർപറേഷനിലെ ഭരണം ഇരുകക്ഷികൾക്കും അഭിമാനപ്രശ്നമാണ്. കേവല ഭൂരിപക്ഷത്തിനു 114 സീറ്റ് വേണം. നാലു സ്വതന്ത്രരുടെ പിന്തുണ ബിജെപി ഇതിനകം അവകാശപ്പെട്ടുകഴിഞ്ഞു. രാജ് താക്കറെയുടെ മഹാരാഷ്ട്രാ നവനിർമ്മാൺ സേന മുംബൈയിൽ 28ൽ നിന്ന് ഏഴു സീറ്റിലേക്കു കൂപ്പുകുത്തി. നാസിക്കിൽ ഭരണം നഷ്ടപ്പെട്ട പാർട്ടി അഞ്ചു സീറ്റിലേക്കൊതുങ്ങി. എൻസിപി തട്ടകങ്ങളായിരുന്ന പുണെയും തൊട്ടുചേർന്നുള്ള പിംപ്രിയും ബിജെപി പിടിച്ചെടുത്തു.
മഹാരാഷ്ട്രയിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പോടെ മോദിക്കൊപ്പം കരുത്തനായത് മുഖ്യമന്ത്രി ഫഡ്നാവിസ് ആണ്. യുവത്വത്തിന്റെ മുഖമായ ഫഡ്വനാവിസ് ദേശീയ രാഷ്ട്രീയത്തിൽ കൂടുതൽ കരുത്തനാകുന്നു എന്നതിന്റെ സൂചന തന്നെയാണ് ഈ ഉജ്ജ്വല വിജയം. അതേസമയം പ്രതികൂല സാഹചര്യങ്ങളെയും മറികടന്ന് നേടിയ തകർപ്പൻ വിജയം മോദിയെയും സന്തോഷിപ്പിക്കുന്നുണ്ട്.
2017ലെ മികച്ച തുടക്കം എന്നാണ് പ്രധാനമന്ത്രി മോദി വിജയത്തെ വിശേഷിപ്പിച്ചത്. ഒഡിഷയിൽ അപ്രതീക്ഷിത മുന്നേറ്റത്തിനൊപ്പം മഹാരാഷ്ട്രക്കാരുടെ അനുഗ്രഹും ഉണ്ടായതിൽ സന്തോഷമുണ്ടെന്ന് മോദി പറഞ്ഞു. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള വിത്തുപാകൽ കൂടിയാണ് ഈ തിരഞ്ഞെടുപ്പെന്നാണ് വ്യക്തമാകുന്നത്.
Stories you may Like
- ഉദ്ധവിനെ ഒതുക്കാൻ രാജ് താക്കറെയുടെ എംഎൻഎസിനെ കൂട്ടുപിടിച്ച് ബിജെപി
- പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ അതിവേഗം നിയമിക്കാൻ കേന്ദ്രസർക്കാർ
- കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത് രാജ്യത്തിന് ഒറ്റ തിരഞ്ഞെടുപ്പ് തന്നെ
- രാം നാഥ് കോവിന്ദ് സമിതി ശുപാർശകൾ ഇങ്ങനെ
- ജമ്മു-കശ്മീരിൽ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പില്ല
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍