ബലാബലത്തിൽ യെച്ചൂരിയും ബംഗാൾ ഘടകവും വീറോടെ നിന്നതോടെ വഴങ്ങാതെ തരമില്ലാതെ കാരാട്ടും കൂട്ടരും; 16 സംസ്ഥാനങ്ങളുടെ പ്രതിനിധികൾ വോട്ടെടുപ്പ് ആവശ്യപ്പെട്ടത് വഴിത്തിരിവായി; കരട് രാഷ്ട്രീയ പ്രമേയത്തിൽ ഒത്തുതീർപ്പ്; കോൺഗ്രസുമായി ഒരു സഹകരണവും പാടില്ലെന്ന പരാമർശം നീക്കി; രാഷ്ട്രീയ സഖ്യമില്ല എന്ന് പ്രമേയത്തിൽ മാറ്റം; ഭേദഗതിക്ക് മേൽ പരസ്യവോട്ടിങ് നടന്നുവെന്ന് യെച്ചൂരി; സിപിഎം 22 ാം പാർട്ടി കോൺഗ്രസിൽ അനുരഞ്ജനത്തിന്റെ വഴി ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
ഹൈദരാബാദ്: സിപിഎം കരട് രാഷ്ട്രീയ പ്രമേയത്തിൽ ഒത്തുതീർപ്പായി. കോൺഗ്രസുമായി ഒരുസഹകരണവും പാടില്ലെന്ന പരാമർശം ഒഴിവാക്കി. ഇതോടെ യെച്ചൂരി വിഭാഗത്തിന് ആകെ ആശ്വാസമായി.എന്നാൽ, രാഷ്ട്രീയ പ്രമേയം ഏകകണ്ഠമായി പാസാക്കാനായില്ല. ഭേദഗതിക്കുമേൽ പരസ്യവോട്ടിങ് നടന്നുവെന്ന് ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു. പ്രമേയം അംഗീകരിക്കണമെന്ന നിർദ്ദേശം ഒൻപതുപേർ എതിർത്തപ്പോൾ നാലു പേർ നിഷ്പക്ഷത പാലിച്ചു.
രാഷ്ട്രീയ അടവുനയത്തിൽ സമന്വയം കൊണ്ടുവന്നതോടെ പാർട്ടി കോൺഗ്രസിലെ രാഷ്ട്രീയ പ്രമേയത്തിൽ രഹസ്യവോട്ടെടുപ്പ് ഒഴിവായിരുന്നു. യെച്ചൂരി കാരാട്ട് പക്ഷങ്ങളുടെ വാദങ്ങൾ കണക്കിലെടുത്തുള്ള ഭേദഗതി അവതരിപ്പിച്ചതാണ് ഇതിനുകാരണമായി വിലയിരുത്തുന്നത്.
മറ്റുപാർട്ടികളുമായി ഒരു ധാരണയും പാടില്ലെന്നായിരുന്നു കാരാട്ട് പക്ഷത്തിന്റെ നിലപാട്. എന്നാൽ 16 സംസ്ഥാനങ്ങളുടെ പ്രതിനിധികൾ ഒന്നടങ്കം വോട്ടെടുപ്പ് ആവശ്യപ്പെട്ടതോടെ സമ്മർദത്തിലായ കാരാട്ടുപക്ഷം നിലപാട് മയപ്പെടുത്തുകയായിരുന്നു. കാരാട്ടിനൊപ്പം ചേർന്ന് മതേതര സഖ്യത്തെ കേരളവും ത്രിപുരയും ശക്തിയുക്തം എതിർത്തെങ്കിലും അതുവിജയം കണ്ടില്ല. കേരളത്തെയും ത്രിപുരയേയും ഒറ്റപ്പെടുത്തിയായിരുന്നു യച്ചൂരി അനുഭാവികളുടെ നീക്കം.
കോൺഗ്രസുമായി ഒരു സഹകരണവും പാടില്ലെന്ന പരാമർശത്തിന് പകരം കോൺഗ്രസുമായി ധാരണയാകാം സഖ്യം പാടില്ല എന്ന് മാറ്റും.ഈ തീരുമാനത്തിലേക്കെത്താൻ പ്രകാശ് കാരാട്ട് നിർബന്ധിക്കപ്പെടുകയായിരുന്നു. ഇത് യെച്ചൂരിയുടെ നിലപാടിന്റെ വിജയമായി.
ധാരണയോ തിരഞ്ഞെടുപ്പ് സഖ്യമോ വേണ്ട എന്നതിനുപകരം രാഷ്ട്രീയസഖ്യം വേണ്ട എന്ന് മാറ്റിയിട്ടുണ്ട്. ഇത് പ്രകാശ് കാരാട്ട്,സീതാറാം യെച്ചൂരി പക്ഷങ്ങൾക്ക് ഒരുപോലെ സ്വീകാര്യമായ കാര്യമാണ്. ഇതോടെയാണ് കരട് രാഷ്ട്രീയപ്രമേയത്തിൽ വോട്ടെടുപ്പ് ഒഴിവാകുന്നത്.
ഭേദഗതിയോടെ കോൺ്ഗ്രസുമായി നേരിട്ടു സിപിഎമ്മിനു ബന്ധമുണ്ടാകില്ലെന്ന് ഉറപ്പായെങ്കിലും ധാരണ വേണ്ട എന്ന ഭാഗം ഒഴിവാക്കിയതോടെ പ്രാദേശിക നീക്കുപോക്കുകൾക്കു പാർട്ടിക്കു മുന്നിൽ സാധ്യത നിലനിൽക്കുന്നുണ്ട്. രാഷ്ട്രീയ പ്രമേയത്തിലെ നിലപാട് വിശദീകരിച്ച് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പാർട്ടി കോൺഗ്രസിൽ പ്രസംഗിച്ചു. കാരാട്ടിന്റെ മറുപടി പ്രസംഗത്തിനു മുമ്പ് യെച്ചൂരിക്ക് അവസരം നൽകിയത് പ്രത്യേകതയായി.രണ്ടുപേർ തമ്മിലുള്ള ബലാബലം പാർട്ടി കോൺഗ്രസിനെ ബാധിക്കരുതെന്ന താൽപര്യമാണ് ഒത്തുതീർപ്പിലേക്ക് നീങ്ങാൻ വഴിയൊരുക്കിയത്. കേരള മുഖ്യമന്ത്രി പിണറായി വിജയനും, ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാരുമാണ് ഈ അനുരഞ്ജന നീക്കത്തിന് മുൻകൈയെടുത്തതെന്നറിയുന്നു.യെച്ചൂരി വോട്ടെടുപ്പ് ആവശ്യപ്പെടരുതെന്നും കാരാട്ട് ഭേദഗതിക്ക് തയ്യാറാകണമെന്നും മണിക് സർക്കാരാണ് ആവശ്യപ്പെട്ടത്.ഇരുപക്ഷങ്ങൾക്കും സ്വീകാര്യമായ തീരുമാനം ഔദ്യോഗികമായി കൊണ്ടുവരാനാണ് സ്റ്റിയറിങ് കമ്മിറ്റി തീരുമാനം.ഐക്യത്തോടെ മുന്നോട്ട് പോകുമെന്ന യെച്ചൂരി വ്യക്തമാക്കി.
കരട് രാഷ്ട്രീയ പ്രമേയത്തിൽ രഹസ്യബാലറ്റെന്ന പതിവില്ലെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ഭേദഗതികളിൽ വോട്ടെടുപ്പ് എങ്ങനെ വേണമെന്നതിനെ കുറിച്ച് പാർട്ടിയുടെ ഭരണഘടനയിൽ പറയുന്നില്ല. നിലപാടു തള്ളപ്പെട്ടാലും സീതാറാം യച്ചൂരി ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയേണ്ടതില്ലെന്നും കാരാട്ട് വ്യക്തമാക്കി.
പാർട്ടി കോൺ്ഗ്രസിൽ അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തിന്മേൽ രഹസ്യ ബാലറ്റിലുള്ള വോട്ടെടുപ്പ് വേണമെന്നാണ് ജനറൽ സെക്രട്ടറി അനുകൂലികൾ ആവശ്യപ്പെട്ടിരുന്നത്. പശ്ചിമ ബംഗാൾ ഉൾപ്പടെ ഏഴ് സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ യെച്ചൂരിയുടെ ഭേദഗതിക്കൊപ്പമാണ്. ഇവർ രഹസ്യ ബാലറ്റ് വേണമെന്ന് ആവശ്യമുന്നയിച്ചു. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സ്റ്റിയറിങ് കമ്മിറ്റിയായ പോളിറ്റ് ബ്യൂറോയാണ്. യെച്ചൂരിയുടെ കോൺഗ്രസ് സഹകരണം എന്ന ആവശ്യത്തെ കേരളഘടകം ശക്തമായി എതിർക്കുകയാണ്. ഇന്ന് പൊതു ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച കേരളത്തിൽ നിന്നുള്ള അംഗം കെ.കെ.രാഗേഷ് ജനറൽ സെക്രട്ടറിക്കെതിരേ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. കേന്ദ്ര കമ്മിറ്റി അംഗീകരിച്ച കരട് രാഷ്ട്രീയ പ്രമേയത്തിന്മേൽ പാർട്ടി കോൺഗ്രസിൽ ഭേദഗതി ആവശ്യപ്പെട്ടത് തെറ്റായിപ്പോയെന്ന് രാഗേഷ് കുറ്റപ്പെടുത്തിയിരുന്നു.
നേരത്തെ, പാർട്ടിക്കുള്ളിൽ ന്യൂനപക്ഷനിലപാട് പ്രകടിപ്പിച്ച വ്യക്തി ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കരുത് എന്ന് പറയുന്നത് സിപിഎമ്മിന്റെ രീതിയല്ലെന്ന് പ്രകാശ് കാരാട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആര് എന്ത് ഉത്തരവാദിത്വമേറ്റെടുക്കണം എന്ന് തീരുമാനിക്കുന്നത് പാർട്ടി നയത്തിന്റെ അടിസ്ഥാനത്തിലാണ്. പാർട്ടി പിളർപ്പിലേക്ക് നീങ്ങുമോ എന്ന് ചോദിച്ചപ്പോൾ നിങ്ങളെന്തെങ്കിലും പ്രതീക്ഷിക്കുന്നുവെങ്കിൽ നിരാശരാകേണ്ടി വരും എന്നായിരുന്നു മറുപടി.
സിപിഎമ്മിൽ എല്ലായ്പ്പോഴും ഭൂരിപക്ഷനിലപാടും ന്യൂനപക്ഷ നിലപാടുമുണ്ട്. എല്ലാ രാഷ്ട്രീയ ചർച്ചകളിലും വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ ഉയർന്നുവരും. പാർട്ടി സംഘടനാരീതി അനുസരിച്ച് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ അനുയോജ്യമായ വേദികളിൽ ഏതംഗത്തിനും ഉന്നയിക്കാം. അങ്ങനെ ഉന്നയിക്കുന്ന വിഷയങ്ങൾ പാർട്ടി ചർച്ച ചെയ്തശേഷം കൂട്ടായി ഒരു തീരുമാനമെടുത്താൽ അതാകും പാർട്ടിയുടെ നയം
കരട് രാഷ്ട്രീയപ്രമേയത്തിന്മേൽ ഭേദഗതി കൊണ്ടുവരുന്ന ഓരോ പ്രതിനിധിക്കും അതിലുറച്ച് നിൽക്കാനും വോട്ടിങ് ആവശ്യപ്പെടാനും അവകാശമുണ്ട്. കഴിഞ്ഞ പാർട്ടി കോൺഗ്രസിലും അഞ്ചിലേറെ ഭേദഗതികൾ വോട്ടിനിടേണ്ടി വന്നിട്ടുണ്ട്. അങ്ങനെ വോട്ടിനിട്ട് അംഗീകരിക്കുകയോ തള്ളുകയോ ചെയ്തശേഷം അന്തിമമായി തീരുമാനത്തിലെത്തിയാൽ പിന്നീട് ഭൂരിപക്ഷമോ ന്യൂനപക്ഷമോ ഇല്ല. പ്രമേയം ഏതുരൂപത്തിൽ അംഗീകരിക്കണമെന്ന് തീരുമാനിക്കേണ്ടത് പാർട്ടി കോൺഗ്രസ് പ്രതിനിധികളാണ്. സ്റ്റിയറിങ് കമ്മിറ്റിയായ പി.ബി നിർദ്ദേശിക്കുന്ന ചട്ടക്കൂടിനകത്ത് നിന്ന് കൊണ്ടായിരിക്കും ആ പ്രക്രിയ പൂർത്തിയാക്കുക.
പാർട്ടി ഭരണഘടനയനുസരിച്ച് കേന്ദ്രകമ്മിറ്റിയെയോ കീഴ്ഘടകങ്ങളെയോ സമ്മേളനത്തിൽ വച്ച് തിരഞ്ഞെടുക്കാനാണ് രഹസ്യബാലറ്റിങ്. അത് മത്സരമുണ്ടാവുന്ന ഘട്ടത്തിലാണ്. മറ്റൊരു തീരുമാനത്തിലും രഹസ്യബാലറ്റിങ് രീതിയില്ല. പാർട്ടിയുടേത് രാഷ്ട്രീയ, സംഘടനാ ചട്ടക്കൂടിനനുസരിച്ച് പ്രവർത്തിക്കാനുള്ള ഭരണഘടന മാത്രമാണ്. അല്ലാതെ രാജ്യത്തിന്റെ ഭരണഘടനയല്ല. കരട് രാഷ്ട്രീയപ്രമേയത്തിന്മേലുള്ള അഭിപ്രായം പ്രതിനിധികൾ പരസ്യമായി തന്നെയാണ് പാർട്ടികോൺഗ്രസ് വേദിയിൽ പ്രകടിപ്പിക്കുന്നത്. അപ്പോൾ പിന്നെ അത് അംഗീകരിക്കുന്നതിന് രഹസ്യവോട്ടെടുപ്പിന്റെ ആവശ്യമില്ല.
പാർട്ടി കോൺഗ്രസ് മുമ്പാകെ ഒരു കരട് രാഷ്ട്രീയപ്രമേയമേ അവതരിപ്പിച്ചിട്ടുള്ളൂ. ഭൂരിപക്ഷ രേഖയോ ന്യൂനപക്ഷ രേഖയോ കേന്ദ്രകമ്മിറ്റി രേഖയോ ബദൽ രേഖയോ ഒന്നുമില്ല. കരട് രാഷ്ട്രീയപ്രമേയം തയാറാക്കി പാർട്ടി അംഗങ്ങളിലേക്ക് എത്തിക്കുക എന്നത് കേന്ദ്രകമ്മിറ്റിയുടെ ചുമതലയാണ്. പാർട്ടി കോൺഗ്രസിന് രണ്ട് മാസം മുമ്പേ അത് സർക്കുലേറ്റ് ചെയ്യണം. ആ പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞാൽ പിന്നീട് പാർട്ടി കോൺഗ്രസാണ് അത് പരിഗണിക്കേണ്ടത്. കേന്ദ്രകമ്മിറ്റിയേക്കാളും ഉയർന്ന വേദിയാണത്.കരട് രാഷ്ട്രീയപ്രമേയം ജനറൽസെക്രട്ടറിമാർ തന്നെ അവതരിപ്പിക്കണമെന്നില്ല. ഇ.എം.എസ് ജനറൽസെക്രട്ടറിയായിരുന്നപ്പോൾ ബി.ടി. രണദിവെ പ്രമേയം അവതരിപ്പിച്ചിട്ടുണ്ട്. ഹൈദരബാദിൽ നടന്ന 17ാം പാർട്ടി കോൺഗ്രസിൽ സുർജിത് ആയിരുന്നു ജനറൽസെക്രട്ടറി. അന്ന് പ്രമേയം അവതരിപ്പിച്ചത് താനാണെന്നും കാരാട്ട് പറഞ്ഞു.
കരട് പ്രമേയത്തിലെ ഭേദഗതികൾ അംഗീകരിച്ചില്ലെങ്കിൽ വോട്ടെടുപ്പ് ആവശ്യപ്പെടുമെന്ന് മുതിർന്ന നേതാവ് വി. എസ് അച്യുതാനന്ദൻ സൂചിപ്പിച്ചിരുന്നു.സീതാറാം യെച്ചൂരിയെ പിന്തുണച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.മതേതര ജനാധിപത്യ പാർട്ടികളുമായി യോജിക്കണമെന്നാണ് ഭേദഗതിയിലെ ഉള്ളടക്കം. ബിജെപിയെ പരാജയപ്പെടുത്താൻ ഇത് ആവശ്യമാണെന്ന് സൂചിപ്പിച്ച അദ്ദേഹം, ബിജെപിയെ ഫാസിസ്റ്റ് പാർട്ടിയായി കണക്കാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്