തമിഴ്നാട് നിയമസഭയിൽ കയ്യാങ്കളിയും കലാപവും; വിശ്വാസവോട്ടെടുപ്പിന് രഹസ്യബാലറ്റ് ആവശ്യപ്പെട്ട് പ്രതിഷേധിച്ച ഡിഎംകെ അംഗങ്ങളെ സഭയിൽ നിന്ന് ബലമായി പുറത്താക്കി; സ്റ്റാലിൻ ഉൾപ്പെടെയുള്ളവരെ പുറത്താക്കിയത് ഷർട്ട് വലിച്ചുകീറിയും കയ്യേറ്റംചെയ്തും; പ്രതിപക്ഷത്തെ പുറത്താക്കി വോട്ടെടുപ്പ് നടത്തി പളനിച്ചാമിയെ അധികാരത്തിൽ ഉറപ്പിക്കാനുറച്ച് സ്പീക്കർ
ചെന്നൈ: അത്യന്തം രൂക്ഷമായ സ്ഥിതിവിശേഷത്തിനും കയ്യാങ്കളിക്കുമിടെ തമിഴ്നാട് നിയമസഭയിൽ വിശ്വാസ പ്രമേയാവതരണം. ഇന്നു രാവിലെ മുതൽ മണിക്കൂറുകൾ നീണ്ട സംഘർഷാന്തരീക്ഷത്തിനൊടുവിൽ ഡിഎംകെ അംഗങ്ങളെ സഭയിൽ നിന്ന് പുറത്താക്കി. രാവിലെ വിശ്വാസപ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ തുടങ്ങിയ പ്രശ്നങ്ങൾ അതി രൂക്ഷമായ സ്ഥിതിതിയിലേക്കാണ് നീങ്ങുന്നത്. സഭയിൽ ബഹളമുണ്ടാക്കിയ ഡിഎംകെ അംഗങ്ങളെ വാച്ച് അൻഡ് വാർഡ് കയ്യേറ്റംചെയ്താണ് പുറത്താക്കിയത്. നേതാവ് സ്റ്റാലിന്റേതുൾപ്പെടെ പല അംഗങ്ങളുടേയും ഷർട്ട് വലിച്ചുകീറിയും കയ്യേറ്റം ചെയ്തുമാണ് സഭയിൽ നിന്ന് പുറത്താക്കിയത്. സ്ഥിതിഗതികൾ അത്യന്തം ഗുരുതരമായതിനെ തുടർന്ന് തമിഴ്നാട് ഗവർണർ ചെന്നൈയിൽ തന്നെ തുടരുകയാണ്.
നേരത്തേ ഡിഎംകെയുൾപ്പെടെയുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭ രണ്ടുതവണ നിർത്തിവച്ചിരുന്നു. വിശ്വാസപ്രമേയത്തിൽ രഹസ്യ വോട്ടെടുപ്പ് വേണമെന്ന വിമത അണ്ണാഡിഎംകെ നേതാവ് പന്നീർ ശെൽവത്തിന്റെ ആവശ്യം സ്പീക്കർ തള്ളിയതോടെയാണ് സഭയിൽ പ്രശ്നങ്ങൾ തുടങ്ങിയത്. ഇതോടെ ഈ ആവശ്യം ഉന്നയിച്ച് ഡിഎംകെ ഉൾപ്പെടെ എല്ലാ കക്ഷികളും സ്പീക്കർക്കെതിരെ തിരിഞ്ഞു. തുടർന്ന് സ്പീക്കർക്കെതിരെയും കയ്യേറ്റ ശ്രമമുണ്ടായി. തന്റെ ഷർട്ട് വലിച്ചുകീറിയ ഡിഎംകെ എംഎൽഎമാർ തന്നെ അപമാനിച്ചെന്ന് സ്പീക്കർ സഭയിൽ പറഞ്ഞു.
രഹസ്യവോട്ടെടുപ്പിന് അനുമതി നിഷേധിച്ച സ്പീക്കറുടെ നടപടിക്കെതിരെ മുഖ്യ പ്രതിപക്ഷ കക്ഷിയായ ഡിഎംകെയും വിമത പക്ഷമായ പന്നീർശെൽവം വിഭാഗവും ഒരുമിച്ച് രംഗത്തിറങ്ങിയതോടെയാണ് സഭ സംഘർഷത്തിലായത്. രാവിലെ 11 മണിക്ക് തുടങ്ങിയ സഭ 15 മിനിറ്റിനകം നിർത്തിവച്ച് സ്പീക്കർ സഭ വിട്ടു. വലിയ സംഘർഷമാണ് അപ്പോൾ നടന്നത്. ഒരുമണിക്ക് സഭ സമ്മേളിച്ചതോടെ ഡിഎംകെ അംഗങ്ങളെ പുറത്താക്കി വോട്ടെടുപ്പ് നടത്താൻ സ്പീക്കർ തീരുമാനിച്ചതോടെ വീണ്ടും സംഘർഷാവസ്ഥയാണ് തമിഴ്നാട് നിയമസഭയിൽ. സാങ്കേതികമായി വിശ്വാസപ്രമേയം പാസാക്കാനാണ് സ്പീക്കർ ഉദ്ദേശിക്കുന്നതെന്നാണ് സൂചന. വാച്ച് ആൻഡ് വാർഡിനേയും സുരക്ഷാ ഉദ്യോഗസ്ഥരേയും ഉപയോഗിച്ച് ഡിഎംകെ അംഗങ്ങളെ പുറത്താക്കുകയാണ് സ്പീക്കർ. ഇതിനിടെ സഭ മൂന്നുമണിവരെ നിർത്തിവച്ചു.
ഇതോടെ ഡിഎംകെ അംഗങ്ങൾ സഭയിൽ കുത്തിയിരുന്ന് പ്രതിഷേധം തുടങ്ങി. ഇവരെ ബലപ്രയോഗത്തിലൂടെ നീക്കാനാണ് ശ്രമിച്ചത്. ഇത് സഭയ്ക്ക് പുറത്തും വലിയ പ്രതിഷേധത്തിന് കാരണമായി. രാവിലെ വിശ്വാസ പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ രഹസ്യബാലറ്റ് വേണമെന്ന ആവശ്യം സ്പീക്കർ നിഷേധിച്ചതോടെ പ്രതിപക്ഷം ഒന്നടങ്കം ബഹളം തുടങ്ങുകയായിരുന്നു. ഇതിന് പിന്നാലെ സ്പീക്കറെ ഘൊരാവോ ചെയ്ത ഡിഎംകെ അംഗങ്ങൾ സ്പീക്കറുടെ കസേരയുൾപ്പെടെ തല്ലിത്തകർത്തു. സ്പീക്കർക്കെതിരെ പുസ്തകങ്ങളും പേപ്പറും വലിച്ചെറിഞ്ഞു. സ്പീക്കറുടെ നേരെ കയ്യേറ്റവും നടന്നു. വാച്ച് ആൻഡ് വാർഡ് അംഗങ്ങൾ പാടുപെട്ടാണ് സ്പീക്കറെ പ്രതിഷേധിച്ച എംഎൽഎമാർക്ക് ഇടയിൽ നിന്ന് രക്ഷിച്ചത്. ഇതിനിടെ ചിലർ സ്പീക്കറുടെ കസേരയിലും കയറിയിരിക്കുന്നത് കാണാമായിരുന്നു. ഇതോടെ സഭ തുടരാൻ നിർവാഹമില്ലാതെ സമ്മേളനം ഒരുമണിവരെ നിർത്തിവച്ച് സ്പീക്കർ സഭ വിടുകയായിരുന്നു.
ഒരു ദിവസമെങ്കിലും വിശ്വാസപ്രമേയ വോട്ടെടുപ്പ് നീട്ടിവയ്പിക്കാനുള്ള തന്ത്രമാണ് ഡിഎംകെയും പന്നീർ ശെൽവം പക്ഷവും പയറ്റുന്നതെന്നാണ് സൂചനകൾ. അങ്ങനെവന്നാൽ സഭയിൽ പളനിസ്വാമി പക്ഷത്തെ പിൻതുണയ്ക്കുന്നവരെ തങ്ങളുടെ പക്ഷത്തെത്തിക്കാമെന്നാണ് പന്നീർ ശെൽവം കണക്കുകൂട്ടുന്നത്. ഇതിനായാണ് ഇന്ന് ബഹളം തുടങ്ങിയതെന്നാണ് സൂചന. അങ്ങനെയെങ്കിൽ എല്ലാം അട്ടിമറിക്കാമെന്നും ശശികലയുടെയും കൂട്ടരുടേയും മോഹങ്ങൾ തകർക്കാമെന്നും അവർ കരുതുന്നു. എന്നാൽ ഡിഎംകെ അംഗങ്ങളെ മുഴുവൻ പുറത്താക്കി സർക്കാരിന് വിശ്വാസവോട്ട് നേടാനാണ് സ്പീക്കർ ശ്രമിക്കുന്നത്.
സഭാ സമ്മേളനം ആരംഭിച്ചതുതന്നെ നാടകീയ രംഗങ്ങളോടെയാണ്. സർക്കാരിൽ വിശ്വാസം രേഖപ്പെടുത്തുന്നുവെന്ന ഒറ്റവരി പ്രമേയമാണ് മുഖ്യമന്ത്രി പളനിസ്വാമി അവതരിപ്പിച്ചത്. എന്നാൽ വോട്ടെടുപ്പ് രഹസ്യമായി വേണമെന്ന് പന്നീർ ശെൽവം പക്ഷം ആവശ്യപ്പെടുകയും ഇത് സ്പീക്കർ നിഷേധിക്കുകയും ചെയ്തതോടെ സഭയിൽ വൻ ബഹളമാണ് നടക്കുന്നത്. സഭ സമ്മേളിക്കാൻ അനുവദിക്കാത്ത വിധത്തിലും വോട്ടെടുപ്പ് തടസ്സപ്പെടുത്തും വിധത്തിലും ഡിഎംകെ അംഗങ്ങളും പന്നീർ ശെൽവം പക്ഷവും സഭയിൽ ബഹളം തുടരുകയാണ്. സഭയുടെ വാതിലുകളെല്ലാം അടച്ചിട്ടാണ് വോട്ടെടുപ്പ് നടക്കുന്നത്.
വിശ്വാസപ്രമേയം അവതരിപ്പിച്ചതിനൊപ്പം ഇതിൽ രഹസ്യബാലറ്റ് വേണമെന്ന് ഒ. പന്നീർശെൽവം ആവശ്യപ്പെട്ടു. ഡിഎംകെ നേതാവ് സ്റ്റാലിനും ഇക്കാര്യത്തിൽ പിന്തുണ അറിയിക്കുകയും പന്നീർ ശെൽവത്തെ സംസാരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്താണ് പ്രതിഷേധം തുടങ്ങിയത്. എന്നാൽ തലയെണ്ണി വോട്ടെടുപ്പ് നടത്തുമെന്നാണ് ഗവർണർ തീരുമാനിച്ചത്. ഇതോടെ പ്രതിഷേധം കനക്കുകയായിരുന്നു. റിസോർട്ടിൽ താമസിപ്പിച്ച് പുറംലോകവുമായി ബന്ധമില്ലാത്തവിധം സഭയിലെത്തിച്ച അണ്ണാഡിഎംകെ അംഗങ്ങൾക്ക് പനീർശെൽവവുമായി സംസാരിക്കാൻ അവസരമൊരുക്കാനാണ് ഇപ്പോൾ നീക്കം നടക്കുന്നതെന്നാണ് സൂചനകൾ. സഭയ്ക്കകത്തേക്ക് അപൂർവം പത്രലേഖകരെ മാത്രമേ പ്രവേശിപ്പിച്ചിട്ടുള്ളൂ. മറ്റുള്ളവരെ പ്രസ് റൂമിൽ തടയുകയും ഇങ്ങോട്ടുള്ള ശബ്ദസംപ്രേഷണം തടയുകയും ചെയ്തിരിക്കുകയാണ്.
അതേസമയം അംഗങ്ങൾക്കെല്ലാം വിപ്പ് നൽകിയ സാഹചര്യത്തിൽ പരസ്യ വോട്ടെടുപ്പ് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് പളനിസ്വാമി വിഭാഗം. അതിനാലാണ് രഹസ്യ ബാലറ്റ് ആവശ്യം സ്പീക്കർ പി. ധനപാൽ തള്ളിയതിനെ മറ്റുള്ളവർ പ്രതിഷേധിക്കുന്നത്. ഇതിനിടെ മീഡിയാറൂം പൂട്ടുകയും മൊബൈൽ ജാമറുകൾ ഉപയോഗിച്ച് മൊബൈൽ ഉപയോഗം തടയുകയും ചെയ്തിട്ടുണ്ട്. ഇതിലും വൻ പ്രതിഷേധം ഉയരുന്നു.
പളനിസാമിക്കെതിരെ പനീർസെൽവം വിഭാഗവും ഡിഎംകെയും സഭയിൽ കൈകോർത്തുള്ള നീക്കമാണ് നടത്തുന്നത്. ഡിഎംകെ എം!എൽഎമാർ സഭയ്ക്കുള്ളിൽ ഒ.പനീർസെൽവത്തിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചു. പനീർസെൽവം വിഭാഗത്തിന്റെ ചീഫ് വിപ്പ് സെമ്മലൈയെ സംസാരിക്കാൻ അനുവദിക്കാത്ത സ്പീക്കറുടെ നിലപാടിനെതിരെയും സഭയിൽ ബഹളമുണ്ടായി. സെമ്മലൈയ്ക്ക് മൈക്ക് കൈമാറണമെന്ന് ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിനും ആവശ്യപ്പെട്ടു. എംഎൽഎമാരെ തടവിലാക്കിയെന്ന ആരോപണമുയർത്തിയും ഡിഎംകെ അംഗങ്ങൾ ബഹളംവയ്ക്കുകയാണ്.
നിയമസഭയിലേക്കെത്തിയ പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിന്റെ വാഹനം പ്രവേശനകവാടത്തിനു സമീപം പരിശോധിക്കാനുള്ള നീക്കം ചെറിയ സംഘർഷത്തിനും കാരണമായി. പ്രതിപക്ഷ പാർട്ടികളായ ഡിഎംകെ, കോൺഗ്രസ്, മുസ്!ലിം ലീഗ് എന്നിവർ സർക്കാരിനെതിരെ വോട്ടു ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ആരോഗ്യകാരണങ്ങളാൽ ഡിഎംകെ അധ്യക്ഷൻ എം.കരുണാനിധി സഭയിൽ എത്തില്ല. റിസോർട്ടിൽ നിന്ന് രക്ഷപ്പെട്ട ഒരു എംഎൽഎയും സഭയിൽ എത്തില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇന്നുമാത്രം രണ്ട് എംഎൽഎമാർ കൂടി പളനിസാമി ക്യാംപ് വിട്ടു. കോയമ്പത്തൂർ നോർത്ത് എംഎൽഎ പി.ആർ.ജി. അരുൺകുമാർ, കാങ്കയം എംഎൽഎ തനിയരശ് എന്നിവരാണു പളനിസാമിക്കുള്ള പിന്തുണ പിൻവലിച്ചത്. 234 അംഗ സഭയിൽ നിലവിൽ പളനിസാമിക്ക് 121 പേരുടെ പിന്തുണയുണ്ടെന്നാണു സൂചന.
ഗവർണർ 15 ദിവസത്തെ സാവകാശം അനുവദിച്ചിട്ടും, റിസോർട്ടിൽ പാർപ്പിച്ചിട്ടുള്ള എംഎൽഎമാർ മറുപക്ഷത്തേക്കു പോകാനുള്ള സാധ്യത കണക്കിലെടുത്താണു പെട്ടെന്നു വിശ്വാസ വോട്ട് തേടാൻ സർക്കാർ തീരുമാനിച്ചത്. വിശ്വാസപ്രമേയത്തെ അനുകൂലിച്ചു വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് അണ്ണാ ഡിഎംകെയും അംഗങ്ങൾക്കു വിപ്പ് കൊടുത്തിട്ടുണ്ട്. പാർട്ടിയിൽനിന്നു പുറത്താണെങ്കിലും അണ്ണാ ഡിഎംകെ സ്ഥാനാർത്ഥിയായാണു ജയിച്ചതെന്നതിനാൽ പനീർസെൽവത്തിനും ഇതു ബാധകമാണ്. ലംഘിക്കുന്നവർ അയോഗ്യത നേരിടേണ്ടി വരും. അതിനാൽ വിജയം ഉറപ്പാണെന്ന മട്ടിലാണ് പളനിസ്വാമി വിഭാഗത്തിന്റെ പ്രതികരണം. എന്നാൽ കോൺഗ്രസും ഡിഎംകെയും ഉൾപ്പെടെ പ്രമേയത്തെ എതിർക്കുമെന്നതിനാൽ കടുത്ത സംഘർഷാന്തരീക്ഷത്തിലാണ് വോട്ടെടുപ്പ്. അണ്ണാ ഡിഎംകെയിൽ പിളർപ്പുണ്ടായ 1988ലാണ് ഇതിനു മുൻപു തമിഴ്നാട് നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടന്നത്. ജയ പക്ഷത്തെ എംഎൽഎമാരെ സ്പീക്കർ പുറത്താക്കിയതോടെ ജാനകി പക്ഷം വിശ്വാസ വോട്ട് നേടി. എന്നാൽ 23 ദിവസത്തിനു ശേഷം കേന്ദ്രം ഈ സർക്കാരിനെ പിരിച്ചുവിട്ടു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്