Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പട്ടേൽ സമരസമിതി നേതാവ് ഹാർദ്ദിക് പട്ടേലിന്റേതെന്ന് ആരോപിക്കുന്ന ഒളിക്യാമറാ ദൃശ്യങ്ങൾ പുറത്ത്; യുവതിയോടൊപ്പമുള്ള ചെറുപ്പക്കാരൻ താനല്ലെന്നും വീഡിയോയിൽ ഉൾപ്പട്ടെ സ്ത്രീയെ അപമാനിക്കുന്നതിൽ ആശങ്കയുണ്ടെന്നും ഹാർദ്ദിക് പട്ടേൽ; ബിജെപിയാണ് സിഡിക്ക് പിന്നിലെന്ന് കോൺഗ്രസ്; ഗുജറാത്തിലും മുഖ്യപ്രചരണ വിഷയം ലൈംഗികാപവാദങ്ങൾ തന്നെ

പട്ടേൽ സമരസമിതി നേതാവ് ഹാർദ്ദിക് പട്ടേലിന്റേതെന്ന് ആരോപിക്കുന്ന ഒളിക്യാമറാ ദൃശ്യങ്ങൾ പുറത്ത്; യുവതിയോടൊപ്പമുള്ള ചെറുപ്പക്കാരൻ താനല്ലെന്നും വീഡിയോയിൽ ഉൾപ്പട്ടെ സ്ത്രീയെ അപമാനിക്കുന്നതിൽ ആശങ്കയുണ്ടെന്നും ഹാർദ്ദിക് പട്ടേൽ; ബിജെപിയാണ് സിഡിക്ക് പിന്നിലെന്ന് കോൺഗ്രസ്; ഗുജറാത്തിലും മുഖ്യപ്രചരണ വിഷയം ലൈംഗികാപവാദങ്ങൾ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ പട്ടേൽ സമരസമിതി നേതാവ് ഹാർദ്ദിക് പട്ടേലിന്റേതെന്ന് ആരോപിക്കപ്പെടുന്ന ഒളിക്യാമറാ ദൃശ്യങ്ങൾ പുറത്തുവന്നു. ചാനലുകളിലും സോഷ്യൽമീഡിയയിലും പ്രചരിക്കുന്ന ലൈംഗിക ദൃശ്യങ്ങൾ തന്റേതല്ലെന്ന് ഹാർദിക് പട്ടേൽ അവകാശപ്പെട്ടു. ബിജെപി വൃത്തികെട്ട രാഷ്ട്രീയമാണ് കളിക്കുന്നതെന്നും ഗുജറാത്തിലെ സ്ത്രീകൾ ബിജെപിക്കെതിരെ പ്രതികരിക്കണമെന്നും ഹാർദ്ദിക് പട്ടേൽ പറഞ്ഞു.

ഹാർദിക് പട്ടേലിന്റേതാണെന്ന് ആരോപിക്കപ്പെടുന്ന പത്തു മിനുട്ട് ദൈർഘ്യമുള്ള വീഡിയോയാണ് ഇന്ന് പുറത്തിറങ്ങിയത്. ഒളിക്യാമറാ ദൃശ്യങ്ങളുടെ ആദ്യഭാഗമാണെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. 2017 മെയ്‌ 16 എന്നാണ് വീഡിയോയിൽ എഴുതിയിരിക്കുന്നത്. ഒരു യുവതിയുമായി സംസാരിക്കുന്ന ചെറുപ്പക്കാരന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഈ വീഡിയോയിൽ കാണുന്നയാൾ താനല്ല എന്ന് ഹാർദ്ദിക് പട്ടേൽ പിന്നീട് ട്വീറ്റു ചെയ്തു.

ഗുജറാത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണച്ചതിന് തനിക്കെതിരെ ബിജെപി ലൈംഗിക ദൃശ്യങ്ങളടങ്ങിയ സി.ഡി പുറത്തിറക്കുമെന്ന് ഹാർദിക് പട്ടേൽ നേരത്തെ പറഞ്ഞിരുന്നു.

വീഡിയോയിൽ ഉൾപ്പട്ടെ സ്ത്രീയെ അപമാനിക്കുന്നതിൽ ആശങ്കയുണ്ടെന്നും സ്ത്രീകളെ അപമാനിച്ചാണ് ഗുജറാത്തിൽ അധികാരം നിലനിർത്താൻ ബിജെപി ശ്രമിക്കുന്നതെന്നും ഹാർദിക് പട്ടേൽ ആരോപിച്ചു. തനിക്കെതിരായ ആരോപണങ്ങളിൽ അഭിഭാഷകനുമായി സംസാരിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും ഹാർദിക് പട്ടേൽ പറഞ്ഞു.

അതേ സമയം ഹാർദിക്കിന് പിന്തുണയുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിനെ ഭയക്കുന്ന ബിജെപിയാണ് സിഡിക്ക് പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു.

ബിജെപി തന്റെ ലൈംഗിക സിഡി വരെ പ്രചരിപ്പിച്ചേക്കുമെന്ന് ഇതിനു മുൻപ് തന്നെ ഹാർദ്ദിക് പറഞ്ഞിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് അടുക്കാറായ സാഹചര്യത്തിൽ ഇത്തരത്തിൽ ഒരു വീഡിയോ പുറത്തുവന്നത് വലിയ തലവേദനയാണ് ഹാർദ്ദിക്കിന് ഉണ്ടാക്കിയിരിക്കുന്നത്.

മാധ്യമങ്ങിലൂടെ വിഡീയോ പ്രചരിച്ചതിനെക്കുറിച്ച് കോൺഗ്രസോ ബിജെപിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബിജെപിയും കോൺഗ്രസും വാശിയേറിയ പോരാട്ടമാണ് ഇത്തവണ ഗുജറാത്തിൽ നടത്തുന്നത്. ഹാർദ്ദികിന്റെ പിന്തുണയ്ക്കായി ഇരു പാർട്ടികളും ശ്രമിച്ചിരുന്നുവെങ്കിലും ഒടുവിൽ ഹാർദ്ദിക് കോൺഗ്രസിനെ പിന്തുണക്കുകയായിരുന്നു.

കോൺഗ്രസ് ദേശീയ ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നേരിട്ട് ഇടപെട്ടാണ് ഹാർദ്ദികിന്റെയും പട്ടേൽ സമരസമിതിയുടെയും പിന്തുണ കോൺഗ്രസിന് ഉറപ്പുവരുത്തിയത്. ഇതിന് പിന്നാലെയാണ് ഹാർദ്ദിക്കിന്റേതെന്ന പേരിൽ ലൈംഗിക ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP