ഇന്ത്യയ്ക്ക് മഹാനാണക്കേട്; കോടതിയെ സ്വാധീനിച്ച് വിധി വാങ്ങിയ ജയലളിത വീണ്ടും മുഖ്യമന്ത്രിയായി; അമ്മയുടെ അധികാരമേൽക്കലിന് സാക്ഷിയായി രജനികാന്തും വിക്രമും അടക്കമുള്ള താരനിര
ചെന്നൈ: ചെന്നൈ: സൂപ്പർതാരം രജനികാന്ത് അടക്കമുള്ള താരനിരയെ സാക്ഷിയാക്കി തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി ജെ ജയലളിത വീണ്ടും അധികാരമേറ്റു. രജനികാന്തിനൊപ്പം വെള്ളിത്തിരയിലെ സൂപ്പർതാരങ്ങളായിരുന്ന വിക്രം, പ്രഭു, ശരത് കുമാർ, കാർത്തി,സംവിധായകൻ ഇളയരാജ, ഐസിസി അധ്യക്ഷൻ എൻ.ശ്രീനിവാസൻ എന്നിവരും സത്യപ്രതിജ്ഞയ്ക്ക് എത്തി. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനും ആശംസയുമായെത്തി. ആഭ്യന്തരം, പൊതുഭരണം എന്നീ വകുപ്പുകളുമായാണ് ജയലളിത മുഖ്യമന്ത്രി പദത്തിലേക്ക് വീണ്ടുമെത്തുന്നത്. ഗവർണ്ണർ കെ റോസയ്യ സത്യവാചകം ചൊല്ലിക്കൊടുത്തു. മുൻ മുഖ്യമന്ത്രി പനീർസെൽവം അടക്കമുള്ളവർ മന്ത്രിമാരായി ചുമതലയേറ്റു
ഒ.പനീർശെൽവം മന്ത്രിസഭയിലെ രണ്ടു മന്ത്രിമാർ ഒഴികെ എല്ലാവരും വീണ്ടും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റിട്ടുണ്ട്. പനീർ ശെൽവം മന്ത്രിസഭയിൽ വകുപ്പുകളൊന്നും ലഭിക്കാതിരുന്ന പി. ചെന്തൂർ പാണ്ഡ്യൻ, ഉദ്യോഗസ്ഥനും മറ്റു രണ്ടുപേരും ആത്മഹത്യ ചെയ്തതിനെത്തുടർന്ന് അറസ്റ്റിലായ മുന്‍മന്ത്രി കൃഷ്ണമൂർത്തി എന്നിവർ പുതിയ മന്ത്രിസഭയിലില്ല. ഒ. പനീർശെൽവം ധനകാര്യമന്ത്രിയായും നാഥം ആർ. വിശ്വനാഥൻ വൈദ്യുതി മന്ത്രിയായും ആർ. വൈത്തിലിംഗം ഭവനമന്ത്രിയായും തുടരും. ആഭ്യന്തരം, പൊതുഭരണം എന്നീ വകുപ്പുകൾ ജയലളിതതന്നെ കൈകാര്യം ചെയ്യും. ചടങ്ങിന് സാക്ഷ്യം വഹിക്കാൻ വൻ താരനിരയും അണിനിരന്നിരുന്നു.
ഇത് അഞ്ചാം തവണയാണ് ജയലളിത തമിഴ്നാട് മുഖ്യമന്ത്രിയാകുന്നത്. കേസിൽ പെട്ട് നഷ്ടമായ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജയലളിതയുടെ മടങ്ങിവരവ് ഇത് രണ്ടാം തവണയാണ്. മുൻപ് താൻസി കേസുമായി ബന്ധപ്പെട്ട് സ്ഥാനം ഒഴിയേണ്ടി വന്നെങ്കിലും സമാനമായ രീതിയിൽ തലൈവി തിരിച്ച് വരവ് നടത്തിയിരുന്നു. കനത്ത സുരക്ഷയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങിന് ഏർപ്പെടുത്തിയിരുന്നത്. ചടങ്ങിനിടെ സ്ഫോടനം നടത്തുമെന്ന് ഇന്നലെ ചെന്നൈ സെൻട്രൽ റെയിൽവെ സ്റ്റേഷനിലേക്ക് അജ്ഞാത സന്ദേശം ലഭിച്ചിരുന്നു. ഇതോടെ നഗരത്തിൽ വ്യാപക പരിശോധനയും ആരംഭിച്ചിരുന്നു. എന്നാൽ സംശയകരമായ ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് വ്യക്തമാക്കി.
അനധികൃത സ്വത്തുസമ്പാദനക്കേസിൽ കുറ്റവിമുക്തയാക്കപ്പെട്ടതോടെയാണ് എ.ഐ.എ.ഡി.എം.കെ. ജനറൽ സെക്രട്ടറി ജയലളിത വീണ്ടും തമിഴ്നാട് മുഖ്യമന്ത്രി പദത്തിലെത്തിയത്. കർണ്ണാടകയിലെ വിചാരണ കോടതിയിലെ വിധി റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ നിരവധി പരാതികളുണ്ട്. ഈ ഉത്തരവിനെതിരെ ആരും അപ്പീൽ പോയതുമില്ല. കർണ്ണാടക ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിൽ പല പാകപിഴകളും നിയമവിദഗ്ദ്ധർ ചൂണ്ടികാട്ടുന്നുമുണ്ട്. ഏതായാലും ജയലളിതയുടെ സത്യപ്രതിജ്ഞയിൽ എഐഎഡിഎംകെ ആവേശത്തിലാണ്. തമിഴ്നാട്ടിലാകെ ആഘോഷവുമാണ്. ഇത് പ്രകടമാക്കുന്ന താരനിരയാണ് മദ്രാസ് സർവകലാശാലാ സെന്റിനറി ഓഡിറ്റോറിയത്തിൽ എത്തിയത്. ജയലളിതയുടെ രാഷ്ട്രീയ എതിരാളിയായി മാറുമെന്ന് ഏവരും കരുത്തുന്ന രജനികാന്തും സത്യപ്രതിജ്ഞയ്ക്ക് എത്തിയതോടെ കാര്യങ്ങൾ വ്യക്തമാകുകയാണ്. ജയലളിതയുമായി രാഷ്ട്രീയ മത്സരത്തിന് ഉടൻ ഇല്ലെന്ന സൂചനയാണ് രജനികാന്ത് നൽകുന്നതെന്നാണ് വിലയിരുത്തൽ.
തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് 67കാരിയായ ജയലളിതയുടെ അഞ്ചാംവരവാണിത്. 66.65 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ബെംഗളൂരുവിലെ പ്രത്യേക കോടതി ശിക്ഷിച്ചതിനെത്തുടർന്ന് 2014 സപ്തംബർ 27നാണ് ജയലളിതയ്ക്ക് മുഖ്യമന്ത്രിപദം നഷ്ടമായത്. ഇക്കഴിഞ്ഞ മെയ് 11ന് കർണാടക ഹൈക്കോടതി ഈ കേസിൽ കുറ്റവിമുക്തയാക്കിയതോടെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ജയലളിതയുടെ തിരിച്ചു വരവിന് വഴിയൊരുങ്ങിയത്. അനധികൃത സ്വത്ത് കേസിൽ കുറ്റവിമുക്തയായി ഏട്ട് മാസത്തിന് ശേഷമാണ് ജയലളിത ഇന്നലെ് പൊതുവേദിയിലെത്തുന്നത്.
വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് ചെന്നൈയിൽ എ.ഐ.എ.ഡി.എം.കെ. ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ പാർട്ടി എംഎ!ൽഎ.മാർ ജയലളിതയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. തുടർന്ന് മുഖ്യമന്ത്രി ഒ. പനീർശെൽവം ഗവർണറെ കണ്ട് രാജി സമർപ്പിച്ചു. മന്ത്രിസഭാ രൂപവത്കരണത്തിനായി ജയലളിതയെ ക്ഷണിച്ചുകൊണ്ടുള്ള ഗവർണറുടെ വിജ്ഞാപനം വെള്ളിയാഴ്ച 9 മണിയോടെ പുറത്തിറങ്ങി. ഇതിനു ശേഷമായിരുന്നു ജനങ്ങളിലേക്ക് ജയലളിത ഇറങ്ങിയത്. ആവേശത്തോടെയാണ് പാർട്ടി പ്രവർത്തകർ അമ്മയെ വരവേറ്റത്. അതിന്റെ തുടർച്ചയായിരുന്നു ഇന്നും കണ്ടത്. സത്യപ്രതിജ്ഞയ്ക്ക് ജയലളിത പോകും വഴി ആവേശത്തോടെ ആരാധകർ ആരതിയുമായി കാത്തിരുന്നു. പുരട്ചി തലൈവിയെ കാത്ത് എങ്ങും ജനക്കൂട്ടവുമായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് 1.28ന് ജയലളിത പോയസ് തോട്ടത്തിലെ വീടായ വേദനിലയത്തിൽ നിന്ന് ഗവർണർ കെ. റോസയ്യയെ കാണാൻ രാജ്ഭവനിലെത്തിയ ജയലളിത ഗവർണർക്ക് മന്ത്രിമാരുടെ പട്ടിക കൈമാറിയിരുന്നു. ജയലളിതയുടെ സത്യപ്രതിജ്ഞ മെയ് 23ന് ശനിയാഴ്ച നടക്കുമെന്ന അറിയിപ്പ് ഇതേത്തുടർന്ന് രാജ്ഭവൻ പുറപ്പെടുവിച്ചു. രാജ്ഭവനിൽ നിന്ന് ജയലളിതയുടെ വാഹനവ്യൂഹം ചെന്നൈയുടെ സിരാകേന്ദ്രമായ അണ്ണാശാലൈയിലേക്ക് നീങ്ങി. വാല്ലജാ കവലയിൽ ഡി.എം.കെ. സ്ഥാപകൻ അണ്ണാദുരൈയുടെ പ്രതിമയിൽ മാല ചാർത്തി. തുടർന്ന് അണ്ണാശാലൈയിൽ സ്പെൻസർ കവലയിൽ എം.ജി. ആറിന്റെയും ജെമിനി മേൽപ്പാലത്തിനടുത്ത് പെരിയാറിന്റെയും പ്രതിമകളിൽ ജയലളിത മാല ചാർത്തുകയും ചെയ്തു.
തമിഴ്നാട് നിയമസഭയ്ക്ക് ഇനി കഷ്ടിച്ച് ഒരു വർഷത്തിൽ താഴെ മാത്രമേ കാലാവധിയുള്ളൂ. അതുകൊണ്ട് തന്നെ വികസന പ്രവർത്തികൾ പ്രഖ്യാപിച്ച് തമിഴ് ജനതയെ കൈയിലെടുക്കുകയാണ് ലക്ഷ്യം. ആറു മാസത്തിനകം ജയലളിതയ്ക്ക് നിയമസഭാ അംഗമാകേണ്ടതുമുണ്ട്. ഈ കാലപരിധിക്ക് മുമ്പ് നിയമസഭ പിരിച്ചുവിട്ട് പൊതു തെരഞ്ഞെടുപ്പിലേക്ക് ജയലളിത പോകുമെന്നാണ് വിലയിരുത്തൽ. അതിന് മുമ്പ് തമിഴ്നാടിന് പുതിയ മുഖം നൽകാനാകും ജയലളിതയുടെ ശ്രമം.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍