മലയാളിയായ മുൻ ഐഎഎസുകാരി തമിഴ്നാടിന്റെ ഉപമുഖ്യമന്ത്രി ആയേക്കും; ജയലളിതയുടെ ക്ഷേമപ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ച ഷീലയുടെ സ്ഥാനക്കയറ്റം അമ്മയുടെ വിൽപത്രത്തിൽ ഉണ്ടെന്നു റിപ്പോർട്ടുകൾ; സ്വത്തുക്കൾ ശശികലയ്ക്കും അധികാരം പനീർശെൽവത്തിനും ഒസ്യത്തിൽ എഴുതിയിരിക്കുന്നതായി റിപ്പോർട്ട്
കെ വി നിരഞ്ജൻ
ചെന്നൈ: എം.ജി.ആറിനെപ്പോലെ ഒരിക്കലും രണ്ടാംനിര നേതൃത്വത്തെ വളർത്താത്ത വ്യക്തിയാണ് അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയും. അതുകൊണ്ടുതന്നെ ജയലളിതയുടെ പിൻഗാമി ആരാണെന്നതിനെകുറിച്ചുള്ള അഭ്യൂഹങ്ങൾ തുടരുന്നതിനിടെ വ്യക്തമായ വിൽപ്പത്രം എഴുതിവച്ചാണ് 'അമ്മ' കടന്നുപോയതെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. തമിഴകത്തെ ചില മാദ്ധ്യമങ്ങൾ ഇത് വാർത്തയാക്കി. വിരമിച്ച മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥ ഷീല ബാലകൃഷ്ണനെ ഉപമുഖ്യമന്ത്രിയാക്കണമെന്നും ജയലളിത ആഗ്രഹിച്ചിരുന്നു.
ജയലളിതയുടെ മരണം സ്ഥിരീകരിക്കപ്പെട്ടതിന് ഏതാനും നിമിഷങ്ങൾക്കുശേഷം വിളിച്ചുചേർത്ത പാർട്ടി എംഎൽഎമാരുടെ യോഗത്തിൽ പനീർ ശെൽവം തന്നെ വിൽപ്പത്രം വായിച്ചെന്നാണ് പറയുന്നത്. ഇതോടൊപ്പമുള്ള 'അമ്മയുടെ' കത്തിലെ നിർദ്ദേശ പ്രകാരമാണ് പനീർ ശെൽവം രാക്കുരാമാനം സത്യപ്രതിജ്ഞ ചെയ്തതെന്നും അണ്ണാഡി.എം.കെ കേന്ദ്രങ്ങൾ തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്. 'അമ്മ'യുടെ അത്തരമൊരു തീരുമാനം ഇല്ലായിരുന്നെങ്കിൽ ഇതുപോലൊരു സത്യപ്രതിജ്ഞ ഒരിക്കലും നടക്കില്ലെന്ന് അണികളും പറയുന്നു. അത്തരമൊരു അധികാര കൈമാറ്റം ഉടനെ ഉണ്ടായില്ലെങ്കിൽ അനിശ്ചിതത്വവും അരാജകത്വവും ഉണ്ടാകുമെന്നും ശത്രുക്കൾ മുതലെടുക്കുമെന്നും ജയയുടെ കത്തിൽ പറയുന്നതായി സൂചനയുണ്ട്.
എന്നാൽ കോടികൾ വിലമതിക്കുന്ന ജയലളിതയുടെ സ്വത്തുക്കളിൽ നല്ലൊരു ഭാഗവും തന്റെ എല്ലാം ഉയർച്ചതാഴ്ചകളിലും പങ്കാളിയായ തോഴി ശശികലക്കു തന്നെയാണ് നൽകിയത്. പുരെട്ച്ചി തലൈവിയുടെ പേരിലുള്ള ബാങ്ക് നിക്ഷേപങ്ങളും പോളിസികളിലുംവരെ നോമിനിയുടെ പേര് ശശികലയുടേതാണ്. വളർത്തുമകൻ സുധാകരനും ശശികലയുടെ മരുമകൾ ജെ. ഇളവരശിയുടെ പേരിലും കോടികളുടെ സ്വത്തുക്കൾ എഴുതിവച്ചിട്ടുണ്ട്. ജയലളിതയുടെ വസതിയായ പോയ്സ് ഗാർഡൻ സ്മാരകമാക്കണമെന്നും ഇവിടുത്തെ പുസ്തകങ്ങൾ സംരക്ഷിക്കണമെന്നും കത്തിൽ പറയുന്നുണ്ട്.
മറ്റുള്ള സ്വത്തുക്കളിൽ ചിലത് ജനക്ഷേമപ്രവർത്തനത്തിന് ഉതകും വിധം ട്രസ്റ്റുകളുടെ പേരിലാണ്. ജനം എക്കാലവും 'അമ്മയെ' ഓർക്കുന്ന രീതിയിൽ ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്താൻ എ.ഐ.ഡി.എം.കെക്ക് ഈ ഫണ്ട് തുണയാകുമെന്നും കത്തിൽ പറയുന്നുണ്ടത്രേ. പക്ഷേ ഇക്കാര്യങ്ങൾ പാർട്ടിയിലെ ആരും സ്ഥിരീകരിച്ചിട്ടില്ല. കേന്ദ്രവുമായും പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും നല്ല ബന്ധത്തിൽ പോകണമെന്നും വിവിധകാര്യങ്ങളിൽ കേന്ദ്രവുമായി കൂടിയലോചനവേണമെന്നും കത്തിൽ പറയുന്നതായി കേൾക്കുന്നുണ്ട്. എന്നാൽ ഇത് ദ്രാവിഡ രാഷ്ട്രീയത്തിൽ ഒരു സ്ഥാനം കിട്ടാതിരുന്ന ബിജെപി നേതാക്കൾ അടിച്ചുവിടുന്ന നുണയാണെന്നും ശക്തമായ ആരോപണമുണ്ട്.
ഷീല ബാലകൃഷ്ണൻ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക്?
വിരമിച്ച മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥ ഷീല ബാലകൃഷ്ണന്റെ സേവനം തുടർന്നും ഉപയോഗിക്കണമെന്നും ജയയുടെ കത്തിൽ സൂചനയുള്ളതായി ചില പാർട്ടികേന്ദ്രങ്ങൾ വ്യക്തമാക്കി. ഇതിൻെ അടിസ്ഥാനത്തിൽ ഇപ്പോൾ മുഖ്യമന്ത്രിയുടെ ഉപദേശക സ്ഥാനം വഹിച്ചുവരികയായിരുന്ന ഷീലയെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചക്കേുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നിലവിൽ സർക്കാർ നടപടിക്രമങ്ങളെക്കുറിച്ചും പ്രോട്ടോക്കൊളിനെക്കുറിച്ചും മന്ത്രിസഭയിലെ മറ്റതേ് അംഗത്തേക്കാളും നന്നായി ഷീലയ്ക്ക് അറിയാമെന്നതാണ് ഇവർക്ക് തുണയാകുക. മുഖ്യമന്ത്രി ജയലളിതയോടൊപ്പവും എ.ഐ.എ.ഡി.എം.കെ പാർട്ടിക്കോപ്പവും പ്രവർത്തിച്ച പാരമ്പര്യം ജയലളിതയുടെ മരണത്തോടെ പ്രതിസന്ധിയിലായ പാർട്ടിയെ പുനരുജ്ജീവിപ്പിക്കുന്നതിന് ഷീലയെ നിയോഗിക്കുന്നതിന് കാരണമായേക്കും.ശശികലക്കും ഷീലയുടെ നിയമനത്തിൽ എതിർപ്പില്ളെന്നാണ് അറിയുന്നത്. തിരുവനന്തപുരം സ്വദേശിനിയായ ഷീല 1976 ബാച്ചിൽ തമിഴ്നാട് കേഡറിലാണ് സിവിൽ സർവീസ് വിജയിച്ചത്. 2014ൽ വിരമിച്ച ഇവർ പിന്നീട് ജയലളിതയുടെ ഉപദേശകസ്ഥാനം വഹിക്കുകയായിരുന്നു. ജയലളിത അടുത്ത കാലത്ത് നടത്തിയ പല ക്ഷേമപ്രവർത്തനങ്ങളുടെ പിന്നിലും ഇവരുടെ സ്വാധീനമുണ്ട്. അതുകൊണ്ടുതന്നെ ഷീലബാലകൃഷ്ണൻ മന്ത്രിസഭയിലേക്ക് വരാനുള്ള സാധ്യതകളും വിദൂരത്തല്ല.
ജയലളിത ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ടുമാസത്തിലേറെ തമിഴ്നാട്ടിലെ ഭരണകൂടത്തെ പിടിച്ചുനിർത്തിയതും അവരായിരുന്നു. ജയലളിതയുടെ മനസ്സ് എന്തെന്ന് വ്യക്തമായി അറിയാമായിരുന്നു ഷീലയ്ക്ക്. ജയലളിതയുടെ മരണത്തിൽ തമിഴകത്ത് തേങ്ങലുകൾ തുടരുമ്പോഴും ജനങ്ങൾ ഒന്നടങ്കം വാഴ്ത്തുന്നത് സംസ്ഥാനത്ത് നടമാടുന്ന സമാധാനാന്തരീക്ഷത്തെയാണ്. എങ്ങനെ ഇതുസാധിച്ചു എന്ന് മിക്കവരും ചോദിക്കുന്നു. എല്ലാം മുൻകൂട്ടിക്കണ്ട് ഷീല, ചീഫ് സെക്രട്ടറി പി. രാമമോഹന റാവുവിനും ഡി.ജി.പി. ടി.കെ. രാജേന്ദ്രനും എന്തൊക്കെ ചെയ്യണമെന്ന് അപ്പപ്പോൾ നിർദ്ദേശം നൽകി. മന്ത്രിമാരും ജനപ്രതിധികളും മുന്നോട്ടുനീങ്ങിയതും ഷീലയുടെ വാക്കുകൾക്കനുസരിച്ചാണ്.
മുഖ്യമന്ത്രി ചികിത്സയിൽക്കഴിഞ്ഞിരുന്ന അപ്പോളൊ ആശുപത്രി അടിച്ചുടയ്ക്കപ്പെടാൻവരെ സാധ്യതയുണ്ടായിരുന്നു. ജയലളിതയെ വിദേശത്തെ ആശുപത്രിയിലെത്തിച്ചശേഷം അവിടെ വച്ച് മരണവിവരം പ്രഖ്യാപിക്കാൻവരെ ആലോചന നീണ്ടു. എന്നാൽ, അതൊന്നുമുണ്ടായില്ല. ജനങ്ങൾ അക്രമാസക്തരായില്ല. ജനജീവിതം വഴിമുട്ടിയില്ല. ആർക്കും ധൈര്യത്തോടെ പുറത്തിറങ്ങി നടക്കാനുള്ള സാഹചര്യമുണ്ടായി. ജയലളിതയുടെ മനസ്സുവായിക്കാനായ ഷീലയ്ക്ക് ജനങ്ങളുടെ മനസ്സുവായിച്ചെടുക്കാനും വലിയ പ്രയാസമുണ്ടായില്ല.
ജയ ആശുപത്രിയിലായപ്പോൾ ഭരണ പ്രതിസന്ധി മറികടക്കാൻ രാഷ്ട്രീയ നേതൃത്വത്തെ സഹായിച്ചതും ജയലളിതയുടെ ഉപദേഷ്ടാവായിരുന്ന ഷീലയാണ്. ജയയുടെ മരണം ക്രമസമാധാന പ്രശ്നമായി മാറാതിരിക്കാൻ ആവശ്യമായ മുൻകരുതലുകളൊരുക്കിയത് ഷീലയുടെ നേതൃത്വത്തിലായിരുന്നെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. 2002ലാണ് ജയലളിതയുമായി ഷീല ബാലകൃഷ്ണൻ അടുപ്പം സ്ഥാപിക്കുന്നത്. പക്ഷേ, ഡിഎംകെ സർക്കാർ അധികാരത്തിലെത്തിയതോടെ അവർക്കെതിരെ പ്രതികാര നടപടികൾ ആരംഭിച്ചു. പിന്നീട് ജയലളിത വീണ്ടും മുഖ്യമന്ത്രിയായപ്പോൾ പ്രധാന പദവികളിലേക്ക് ഉയർത്തുകയായിരുന്നു.
തഞ്ചാവൂരിൽ അസി.കളക്ടറായാണ് ഷീല ബാലകൃഷ്ണൻ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. എംജിആർ സർക്കാരിൽ സാമൂഹ്യക്ഷേമവകുപ്പ് ഡയറക്ടറായി, വ്യവസായ വകുപ്പിൽ ഒൻപതു വർഷം പ്രവർത്തിച്ചു. 1996 മുതൽ 1998വരെ ഫിഷറീസ് വകുപ്പിൽ കമ്മീഷണർ. രണ്ടായിരത്തിൽ ഡിഎംകെ സർക്കാർ സാമൂഹ്യക്ഷേമവകുപ്പ് സെക്രട്ടറിയാക്കി. അതുവരെ വ്യക്തമായ രാഷ്ട്രീയ പക്ഷം അവർക്കില്ലായിരുന്നുവെന്ന് സഹപ്രവർത്തകർ ഓർമ്മിക്കുന്നു.
ജയലളിത 2002ൽ മുഖ്യമന്ത്രിയാക്കിയപ്പോൾ സെക്രട്ടറിയുടെ തസ്തികയിൽ നിയമിച്ചു. ഇതോടെ ഡിഎംകെയുടെ നോട്ടപ്പുള്ളിയായി. പ്രവർത്തനം ഇഷ്ടപ്പെട്ടതോടെ അവർ ജയയുടെ വിശ്വസ്തയായും രണ്ടാമത്തെ അധികാര കേന്ദ്രമായും ഉയർന്നു. നിശബ്ദമായി പ്രവർത്തിക്കുകയും പൊതുജനശ്രദ്ധയിൽനിന്ന് അകന്നുനിൽക്കുകയും ചെയ്യുന്ന ഷീലയുടെ പ്രവർത്തനം ജയയുടെ സ്വഭാവരീതികളോട് ഒത്തുപോകുന്നതായിരുന്നു. ഉത്തരവുകളോ ആജ്ഞകളോ നൽകുന്നതിനുപകരം ഉദ്യോഗസ്ഥരിൽനിന്ന് ആശയങ്ങൾ ക്ഷണിച്ച് മികച്ച പദ്ധതി നിർദ്ദേശം സർക്കാരിന് സമർപ്പിക്കുന്നതായിരുന്നു അവരുടെ രീതി. ജയയുടെ അനുമതിയില്ലാതെ ഒരു തീരുമാനംപോലും പുറത്തുവന്നിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ ഓർക്കുന്നു. ജയ നടപ്പിലാക്കിയ പല ജനക്ഷേമ പദ്ധതികൾക്കും പിന്നിൽ ഷീലയുടെ കരങ്ങളാണെന്ന് വിലയിരുത്തപ്പെടുന്നു.
2011ൽ ജയലളിത അധികാരത്തിലെത്തിയതോടെ ഷീല വീണ്ടും ശ്രദ്ധാ കേന്ദ്രമായി. 2012ൽ ചീഫ് സെക്രട്ടറി പദവി ഒഴിവുവന്നപ്പോൾ അവരുടെ ഭർത്താവായ ബാലകൃഷ്ണൻ ഐഎഎസ് ഉൾപ്പെടെയുള്ള സീനിയർ ഉദ്യോഗസ്ഥരെ മറികടന്നാണ് ജയ അവരെ ചീഫ് സെക്രട്ടറിയാക്കിയത്. 2014ൽ വിരമിച്ചപ്പോൾ ഉപദേശകയാക്കി നിയമിച്ചു. പിന്നീട് മൂന്ന് ചീഫ് സെക്രട്ടറിമാർ വന്നെങ്കിലും അധികാരകേന്ദ്രം ഷീലയായിരുന്നു. മുഖ്യമന്ത്രി ആശുപത്രിയിലായപ്പോൾ അവരുടെ മുറിയിൽ ശശികലയ്ക്കൊപ്പം ഷീലയ്ക്കും പ്രവേശനം ഉണ്ടായിരുന്നു. അപ്പോളോയുടെ രണ്ടാം നിലയിൽ താൽക്കാലികമായി ഒരുക്കിയ ഓഫീസ് മുറിയിൽ തമിഴ്നാട് ഭരണം നിയന്ത്രിച്ചിരുന്നത് ഷീലയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍