തന്നേക്കാൾ മകൻ വളർന്നെന്നു മനസ്സിലായപ്പോൾ പെരുന്തച്ചൻ കോംപ്ലക്സ് മാറ്റിവച്ചു കീഴടങ്ങി മുലായം; ഭിന്നതകൾക്കൊടുവിൽ പാർട്ടി അഖിലേഷിന്റെ സമ്പൂർണ നിയന്ത്രണത്തിലേക്ക്; ബിജെപിയുടെ സ്വപ്നങ്ങൾ നടന്നേക്കില്ല
ലക്നോ: ലക്നോവിലെ വിക്രമാദിത്യ മാർഗിലുള്ള മുലായം സിങ്ങിന്റെ വസതി മരങ്ങൾ തിങ്ങിനിറഞ്ഞു കാണാൻ പറ്റാത്ത അവസ്ഥയിലാണ്. ഇതിനോടു ചേർന്നുതന്നെയുള്ള അഖിലേഷ് യാദവി തികച്ചും വ്യത്യസ്ഥമാണ്, പുറത്തുനിന്നു നോക്കിയാൽതന്നെ കാണാം. പക്ഷേ രണ്ടു ഭവനങ്ങളും അകത്തുപരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. സമാജ്വാദിയെന്ന കുടുംബ പാർട്ടിയും ഇതുപോലതന്നെ. അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും ഉള്ളിൽ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു.
കുടുംബപ്പോരിനൊടുവിൽ പൊട്ടിത്തെറിച്ചു പിളർപ്പിലേക്കെന്നു സൂചന നല്കിയ സമാജ് വാദി പാർട്ടിയിൽ ഒടുക്കം മഞ്ഞുരുകലുണ്ടായിരിക്കുന്നു. മകൻ അഖിലേഷ് തന്നോളം വളർന്നുവെന്നു തിരിച്ചറിഞ്ഞ അച്ഛൻ മുലായം ഒടുക്കം വിട്ടുവീഴ്ചയ്ക്കു തയാറായി. പടിവാതിൽക്കലെത്തിനിൽക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ് വാദിയിലെ ഭിന്നതകൾ മുതലാക്കാമെന്നു കരുതിയ ബിജെപിക്കാണു കാര്യങ്ങൾ തിരിച്ചടിയായിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ടാണ് സമാജ് വാദി പാർട്ടിയിൽ പൊട്ടിത്തെറിയുണ്ടായത്. അച്ഛനും മകനും ദിവസവും പോർവിളികൾ മുഴക്കി രംഗത്തെത്തിയപ്പോൾ പാർട്ടി പിളരാൻ പോകുകയാണെന്നു ദേശീയ രാഷ്ട്രീയനിരീക്ഷകർ മുഴുവൻ പ്രവചിച്ചു. എന്നാൽ എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കിക്കൊണ്ട് ചൊവ്വാഴ്ച മുലായവും അഖിലേഷും തമ്മിൽ നടന്ന കൂടിക്കാഴ്ച പ്രശ്നപരിഹാരത്തിലേക്കു നയിക്കുന്നതായി.
സമാജ് വാദി പാർട്ടിയിൽ പ്രശ്നങ്ങൾ തലപൊക്കിത്തുടങ്ങിയത് ഇപ്പോഴൊന്നുമല്ല. മുൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നിൽനിന്നു നയിച്ച് വൻ ഭൂരിപക്ഷം നേടിക്കൊടുത്ത അഖിലേഷിനു പാർട്ടിയിൽ സ്വാധീനം വർധിച്ചതു മുതൽ യാദവ കുടുംബ പാർട്ടിയിൽ അസ്വസ്ഥതകൾ തലപൊക്കിത്തുടങ്ങിയിരുന്നു. അഖിലേഷിനെ മുഖ്യമന്ത്രിയാക്കേണ്ട സ്ഥിതിയിലേക്കു കാര്യങ്ങൾ നീങ്ങിയപ്പോൾ എതിർപ്പുകളും ശക്തമായിരുന്നു. പക്ഷേ ജനങ്ങൾക്കിടയിൽ അഖിലേഷിനുള്ള സ്വാധീനം കണ്ടില്ലെന്നു നടിക്കാൻ മുലായത്തിനായില്ല. അഖിലേഷിനെ മുഖ്യമന്ത്രിയാക്കുകയെന്ന തീരുമാനം അദ്ദേഹത്തിനെടുക്കേണ്ടിവന്നു.
മുലായത്തിന്റെ സഹോദരനും സമാജ് വാദിയുടെ ഉത്തർപ്രദേശ് അധ്യക്ഷനുമായ ശിവപാൽ യാദവാണ് അഖിലേഷിനെ എതിർത്തിരുന്ന പ്രധാനി. മുഖ്യമന്ത്രിയെന്ന നിലയിൽ അഖിലേഷ് കൈക്കൊണ്ടിരുന്ന പല തീരുമാനങ്ങളിലും ശിവപാൽ യാദവിന് എതിർപ്പുണ്ടായിരുന്നു. ഏതാനും മാസങ്ങൾക്കു മുമ്പ് അഴിമതിആരോപണത്തിന്റെ പേരിൽ ശിവപാൽ യാദവിന്റെ വിശ്വസ്തരെ തന്റെ മന്ത്രിസഭയിൽനിന്ന് അഖിലേഷ് പുറത്താക്കിയത് പാർട്ടിയിലെ ഭിന്നത രൂക്ഷമാക്കി. അതിന്റെ തുടർച്ചയാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് അടുത്ത ദിവസങ്ങളിൽ സമാജ് വാദി പാർട്ടിയിൽ പുകഞ്ഞത്.
പാർട്ടി പോരിൽ സഹോദരൻ ശിവപാൽ യാദവിനൊപ്പമായിരുന്നു മുലായം. മകൻ തന്നോട് ആലോചിക്കാതെ കാര്യങ്ങൾ ചെയ്യുമ്പോൾ സഹോദരനൊപ്പം നിൽക്കുന്നതാണ് ഉചിതമായ തീരുമാനം എന്ന് അദ്ദേഹം കരുതി. അഖിലേഷിനൊപ്പമുണ്ടായിരുന്നത് അദ്ദേഹത്തിന്റെ അമ്മാവൻ രാംഗോപാൽ യാദവായിരുന്നു. ഒടുക്കം അഖിലേഷ്-രാംഗോപാൽ യാദവ് കൂട്ടുകെട്ട് സമാജാവാദിയിലെ എതിർപ്പില്ലാ ശബ്ദമായി മാറിയിരിക്കുന്നു.
ഒരു മാസത്തിനകം നടക്കാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയെ മുന്നിൽ നിന്നു നയിക്കാൻ അഖിലേഷല്ലാതെ മറ്റൊരു നേതാവില്ലെന്നതാണ് വിട്ടുവീഴ്ച ചെയ്യാൻ മുലായത്തെ പ്രേരിപ്പിച്ച കാര്യം. ഏറെ വികസനപ്രവർത്തനങ്ങളുമായി ജനങ്ങൾക്കിടയിൽ സ്വീകാര്യനാണ് അഖിലേഷ്. അദ്ദേഹത്തെ മാറ്റി നിർത്തി തെരഞ്ഞെടുപ്പിനെ നേരിടാനിറങ്ങാനുള്ള ധൈര്യം മുലായത്തിനും ശിവപാൽ യാദവിനും ഇല്ലെന്നതാണു സത്യം. തൊണ്ണൂറു ശതമാനം എംഎൽഎമാരുടെ പിന്തുണ തനിക്കുണ്ടെന്ന് അവകാശപ്പെടുന്ന അഖിലേഷ് പാർട്ടി പിളർത്തി മത്സരിച്ചാൽ മുലായവും ശിവപാലും അടുത്ത അഞ്ചുവർഷം വീട്ടിൽത്തന്നെ ചൊറിയുംകുത്തിയിരിക്കേണ്ട സ്ഥിതിയാകും. അതോടൊപ്പം തന്നെ മായാവതിയുടെ ബഹുജൻ സമാജ്വാദി പാർട്ടിക്കും ബിജെപിക്കും വലിയ അവസരങ്ങളായിരിക്കും ഇത് തുറന്നിടുക. എന്തായാലും അധികം സമയം എടുക്കാതെതന്നെ കാര്യങ്ങൾ തിരിച്ചറിഞ്ഞ മുലായം മകന്റെ വളർച്ചയിൽ പെരുന്തച്ഛൻ കോംപ്ലക്സ് കാണിക്കാതെ ബുദ്ധിപൂർവും കരുക്കൾ നീക്കിയിരിക്കുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് 403 പേരുടെ സ്ഥാനാർത്ഥിപട്ടികയാണ് അഖിലേഷ് ആദ്യം നല്‍കിയത്. എന്നാൽ, അഖിലേഷിന്റെ മന്ത്രിമാരടക്കം 46 വിശ്വസ്ത എംഎൽഎമാർക്ക് സീറ്റ് നിഷേധിച്ചാണ് മുലായവും സഹോദരൻ ശിവപാൽ യാദവും ചേർന്ന് സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയത്. അഖിലേഷ് യാദവിനെ മുഖ്യമന്ത്രിസ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടില്ലെന്നും മുലായം വ്യക്തമാക്കി. ഇതേത്തുടർന്ന് അഖിലേഷ് അനുയായികളുടെ പ്രത്യേക യോഗം ചേർന്നു. ഒഴിവാക്കപ്പെട്ടവരെ ഉൾപ്പെടുത്തി പട്ടിക പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മുലായവും ശിവപാലും നിരസിച്ചു. ഇതോടെ അഖിലേഷ് സ്വന്തം പട്ടിക പുറത്തിറക്കി. തിനു പിന്നാലെ മുലായം വെള്ളിയാഴ്ച വിളിച്ചുചേർത്ത യോഗത്തിൽ അഖിലേഷിനെ ആറു വർഷത്തേക്കു പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തു. എന്നാൽ അഖിലേഷ് വിഭാഗം ഇതിനോട് പ്രതികരിച്ചത് അദ്ദേഹത്തെ പാർട്ടിയുടെ ദേശീയ അധ്യക്ഷനായി തെരഞ്ഞെടുത്തു പാർട്ടി പിടിച്ചെടുത്തുകൊണ്ടായിരുന്നു. പുതിയ പദവി ഏറ്റെടുത്തതിന് തൊട്ടുപിന്നാലെ, രണ്ടുദിവസം മുമ്പ് തന്നെയും ഉറ്റ അനുയായി രാംഗോപാൽ യാദവിനെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി പ്രഖ്യാപിച്ച ഇളയച്ഛൻ ശിവ്പാൽ യാദവിനെ അഖിലേഷ് പാർട്ടിയുടെ യുപി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കി. അച്ഛൻ മുലായത്തിനെ പാർട്ടി ഉപദേഷ്ടാവായി നിലനിർത്തിക്കൊണ്ടാണ് അഖിലേഷ് പാർട്ടി പിടിച്ചെടുത്തത്്. ഇതിനിടെ പാർട്ടി ചിഹ്നമായ സൈക്കിൾ സ്വന്തമാക്കാനും ഇരുപക്ഷവും ശ്രമം തുടങ്ങി.
ഇതിനിടെ, ാർട്ടി പിളരാതിരിക്കാൻ മുതിർന്ന നേതാവ് അസംഖാൻ ഇടപെട്ടു നടത്തിയ അനുരഞ്ജന ചർച്ചകളിലാണ് മുലായവും അഖിലേഷും ഒത്തുതീർപ്പു ഫോർമുല അംഗീകരിച്ചത്. ഇതുപ്രകാരം നേതാജി എന്നു വിളിക്കപ്പെടുന്ന മുലായം പാർട്ടിയുടെ സ്ഥാപക പ്രസിഡന്റായി തുടരും. വിമത യോഗത്തിൽ അച്ഛനെ വെല്ലുവിളിച്ച് ഏറ്റെടുത്ത ദേശീയ പ്രസിഡന്റ് സ്ഥാനം അഖിലേഷ് ഒഴിയും. അതേസമയം, ഒത്തു തീർപ്പു ഫോർമുലയുടെ ഭാഗമായി തന്നെ നിരന്തരം എതിർക്കുന്ന ശിവപാൽ യാദവിനെ ഉത്തർപ്രദേശിൽനിന്നുതന്നെ കെട്ടുകെട്ടികണമെന്ന് അഖിലേഷ് ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടി പിളർപ്പൊഴിവാക്കാൻ സഹോദരനെ കയ്യൊഴിയേണ്ട അവസ്ഥിലായിരിക്കുകയാണ് മുലായം. ഇതോടൊപ്പം തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ നിർണയിക്കാനുള്ള അധികാരവും തനിക്കു നല്‍കണമെന്ന് അഖിലേഷ് ആവശ്യപ്പെട്ടിട്ടുണ്ട്. ഉപാധികളോട് മുലായം പ്രതികരിച്ചിട്ടില്ല. സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിൽ അഖിലേഷിന്റെ അഭിപ്രായം പരിഗണിക്കാമെന്ന് മുലായം നിലപാടെടുത്തതായാണ് സൂചന.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍