എടപ്പാടി പളനിസ്വാമിയും 31 അംഗ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; 15 ദിവസത്തിനകം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണം; മുൻ മന്ത്രിസഭയിലെ അംഗങ്ങളിൽനിന്ന് ഒഴിവാക്കപ്പെട്ടത് പനീർശെൽവവും വിശ്വസ്തൻ പാണ്ഡ്യരാജനും മാത്രം; തമിഴ്നാട്ടിലെ രാഷ്ട്രീയ നാടകങ്ങൾക്ക് താത്കാലിക വിരാമം
ചെന്നൈ: 1969 ൽ തമിഴ്നാട് സംസ്ഥാനം രൂപീകൃതമായശേഷമുള്ള ഏഴാമത്തെ മുഖ്യമന്ത്രിയായി എടപ്പാടി കെ. പളനിസ്വാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 31 അംഗ മന്ത്രിസഭയും ഒപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വൈകിട്ട് 4.30ന് ആരംഭിച്ച വിപുലമായ ചടങ്ങിൽ തമിഴ്നാടിന്റെ ചുമതലയുള്ള മഹാരാഷ്ട്ര ഗവർണർ സി.വിദ്യാസാഗർ റാവു സത്യവാചകം ചൊല്ലിക്കൊടുത്തു.
പനീർശെൽവം മന്ത്രിസഭയിൽനിന്ന് അദ്ദേഹവും അദ്ദേഹത്തിന് കൂറു പ്രഖ്യപിച്ച കെ. പാണ്ഡ്യരാജനും ഒഴികെയുള്ളവർ പളനിസ്വാമിയുടെ മന്ത്രിസഭയിൽ ഇടംപിടിച്ചു. രണ്ടാഴ്ച നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കു വിരാമമിട്ടുകൊണ്ടാണ് പളനിസ്വാമിയുടെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരമേറ്റിരിക്കുന്നത്. 15 ദിവസത്തിനകം പളനിസ്വാമി നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്.
അണ്ണാഡിഎംകെ നേതൃത്വം നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്ത പളനിസ്വാമി ഇന്ന് രാവിലെ 11.30ന് ഗവർണറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പുതിയ സർക്കാർ അധികാരമേൽക്കുന്നതിനു തീരുമാനമായത്. തനിക്ക് 124 എംഎൽഎമാരുടെ പിന്തുണ ഉണ്ടെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. ഇക്കാര്യം ഉന്നയിച്ച് കഴിഞ്ഞ രണ്ടു ദിവസങ്ങളിലും അദ്ദേഹം ഗവർറെ കണ്ടിരുന്നു. ഇന്നത്തെ കൂടിക്കാഴ്ചയിൽ സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിക്കുകയായിരുന്നു.
അനധികൃത സ്വത്തു സമ്പാദനക്കേസിലെ വിധി തനിക്കു പ്രതികൂലമായതിനെത്തുടർന്നാണു ശശികല തൻെ വിശ്വസ്തനായ പളനിസ്വാമിയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്.
234 അംഗ നിയമസഭയിൽ അണ്ണാ ഡിഎംകെയ്ക്ക് 134 അംഗളാണുള്ളത്. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ വേണ്ടത് 118 അംഗളാണ്. പളനിസ്വാമി തന്റെ പക്ഷത്ത് ഏകദേശം 124 എംഎൽഎമാർ ഉണ്ടെന്നാണ് അവകാശപ്പെടുന്നത്. രാഷ്ട്രീയ നാടകങ്ങൾ ഏറെ അരങ്ങേറിയ കഴിഞ്ഞ ദിവസങ്ങളിൽ പനീർശെൽവത്തിന് കൂടെക്കൂട്ടാനായത് വെറും 10 എംഎൽഎമാരെ മാത്രമാണ്.
രണ്ടാഴ്ച നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കൊടുവിലാണ് തമിഴ്നാട്ടിൽ പുതിയ മുഖ്യമന്ത്രി അധികാരത്തിലേറുന്നത്. രണ്ടു മാസത്തിനകം മൂന്നാമത്തെ മുഖ്യമന്ത്രിയെയാണു തമിഴ്നാടിനു ലഭിക്കുന്നത്. ഡിസംബർ ആദ്യം ജയലളിത മരിച്ചതോടെയാണ് പനീർശെൽവം മുഖ്യമന്ത്രിയായത്. ഇതിനിടെ പാർട്ടിയിലും ഭരണത്തിലും അധികാരം പിടിച്ചെടുത്ത ജയലളിതയുടെ തോഴി ചിന്നമ്മ ശശികല മുഖ്യമന്ത്രിയാകൻ കരുനീക്കിത്തുടങ്ങി. ഇതിന്റെ ഭാഗമായി രണ്ടാഴ്ച മുമ്പ് പനീർശെൽവം രാജിവയ്ക്കുകയും ശശികലയെ അണ്ണാഡിഎംകെ നേതൃത്വം നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കുകയും ചെയ്തു. എന്നാൽ തന്നെ നിർബന്ധിച്ചു രാജിവയ്പ്പിക്കുകയായിരുന്നുവെന്ന് പനീർശെൽവം വെട്ടിത്തുറന്നു പറഞ്ഞതോടെ തമിഴ്നാട്ടിൽ രാഷ്ട്രീയ പ്രതിസന്ധി ആരംഭിച്ചു.
തുടർന്ന് ശശികല പക്ഷവും പനീർപക്ഷവും തമ്മിലുള്ള പോരടിക്കാണ് രാഷ്ട്രീയ ലോകം സാക്ഷ്യം വഹിച്ചത്. തന്നെ പിന്തുണയ്ക്കുന്ന എംഎൽഎമാരെ ശശികല കൂവത്തൂരിലെ ഒരു റിസോർട്ടിൽ കൊണ്ടുപോയി തടവിലിട്ടു. ഇവിടെനിന്ന് എംഎൽഎമാരെ ആകർഷിച്ചു തന്റെ പക്ഷത്തു ചേർക്കാനുള്ള തന്ത്രങ്ങളുമായി പനീർശെൽവം സജീവമായി. ശശികലയ്ക്കെതിരായ അനധികൃത സ്വത്തു സമ്പാദനക്കേസിൽ വിധി പ്രതികൂലമാകുമെന്ന നിഗമനത്തിൽ ശശികലയുടെ സത്യപ്രതിജ്ഞ വൈകിച്ച് ഗവർണർ വിദ്യാസാഗർ റാവുവും കളം നിറഞ്ഞു.
ഒടുക്കം സുപ്രീം കോടതി വിധി വന്നതോടെ ശശികല ബെംഗലൂരു പരപ്പന അഗ്രഹാര ജയിലിൽ നാലുവർഷം തടവുശിക്ഷ ഇന്നലെ മുതൽ ആരംഭിച്ചു. ഇതോടെ ഇനി സർക്കാർ രൂപീകരണത്തിലുള്ള തീരുമാനം വൈകിക്കേണ്ടെന്ന് ഗവർണർ തീരുമാനിക്കുകയായിരുന്നു.
അമ്മയുടെയും ചിന്നമ്മയുടെയും വിശ്വസ്തൻ
ജയലളിത മാത്രം കളം നിറഞ്ഞുനിന്നിരുന്ന തമിഴ് രാഷ്ട്രീയത്തിൽ അത്ര സുപരിചിതമായ പേരായിരുന്നില്ല എടപ്പാടി കെ. പളനിസ്വാമി എന്നത്. എന്നാൽ അമ്മയുടെ വിശ്വസ്തൻ എന്ന നിലയിൽ അണ്ണാഡിഎംകെ പാർട്ടിക്കുള്ളിൽ തീർത്തും പ്രിയപ്പെട്ടവനായിരുന്നു സേലം ജില്ലയിലെ നെടുംകുളം ഗ്രാമവാസിയായ ഈ 63കാരൻ. ജയയുടെ മരണത്തിനു പിന്നാലെ ചിന്നമ്മ ശശികലയോടു കാട്ടിയ കൂറാണ് പളനിസ്വാമിയെ തമിഴ്നാടിന്റെ മുഖ്യമന്ത്രി കസേരയിൽ അവരോധിതനാക്കിയിരിക്കുന്നത്.
ജയലളിതയുടെ കാലത്ത് തന്നെ അമ്മയുടെയും ചിന്നമ്മ ശശികലയുടെയും വിശ്വസ്തനായിരുന്നു എടപ്പാടി. ഭരണത്തിന്റെ താക്കോൽ കൈമാറേണ്ട ഘട്ടങ്ങളിലെല്ലാം ജയ തെരഞ്ഞെടുത്തത് പനീർശെൽവത്തെയായിരുന്നെങ്കിലും ശശികലയുടെ ഗുഡ്ബുക്കിൽ എന്നും പനീർശെൽവത്തെക്കാൾ മുന്നിലായിരുന്നു പളനിസ്വാമി.
ജയയുടെ മരണത്തെ തുടർന്ന് പുതിയ നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കുന്നതിനായി എംഎൽഎമാരിൽ നിന്നും ഒപ്പ് ശേഖരണം നടന്നപ്പോൾ തന്നെ പനീർശെൽവത്തിന് പുറമെ പളനിസ്വാമി, ശശികല എന്നിവർക്കും പിന്തുണ നൽകുന്ന പ്രമേയം ഒപ്പിട്ട് വാങ്ങിയിരുന്നുവെന്നാണ് സൂചന. അമ്മയുടെ എക്കാലത്തെയും വിശ്വസ്തനായ പനീർശെൽവത്തെ ഒഴിവാക്കുന്നത് വിവാദങ്ങൾക്കും സംശയങ്ങൾക്കും വഴിവയ്ക്കുമെന്ന ഭീതിയാണ് പളനിസ്വാമിയെ അവരോധിക്കുന്നതിൽ നിന്നും അന്ന് ശശികലയെ പിന്തിരിപ്പിച്ചത്.
ശശികലക്കെതിരെ പനീർശെൽവം കരുനീക്കങ്ങൾ ആരംഭിച്ച സമയം മുതൽ ഇതിനെ പ്രതിരോധിക്കാൻ പളനിസ്വാമി മുന്നിലുണ്ടായിരുന്നു. എംഎൽഎമാരുടെ പിന്തുണ ശശികലക്കാണെന്ന് ഉറപ്പിച്ചത് പളനിസ്വാമി ആദ്യ ഘട്ടം തന്നെ നടത്തിയ ഈ നീക്കങ്ങളാണ്. ഒടുവിൽ ശശികലക്ക് പിന്തുണ നൽകുന്ന എംഎൽഎമാരെ റിസോട്ടിലേക്ക് മാറ്റുന്നതിന് മുന്നോടിയായി ഇവർ ഒത്തുകൂടിയതും പളനിസ്വാമിയുടെ വീട്ടിലായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.
ഏഴു കോടിയിലധികം വരുമാനമുള്ള പളനിസ്വാമി ബിഎസ്എസി അഗ്രിക്കൾച്ചർ ബിരുദദാരി കൂടിയാണ്. 40 വർഷം നീണ്ട രാഷ്ട്രീയ ജീവത്തിൽ അണ്ണാഡിഎംകെയുടെ ഏറ്റവും താഴെത്തിട്ടിലുള്ള പ്രവർത്തകനായി തുടങ്ങിയാണ് പളനിസ്വാമി ഒടുക്കം മുഖ്യമന്ത്രി പദത്തിലേറുന്നത്. സേലത്തെ ഗൗണ്ടർ സമുദായത്തിൽപ്പെട്ട കാർഷിക കുടുംബത്തിൽ ജനയിച്ച പളനിസ്വാമി 1974ൽ ഒരു സാധാരണ അംഗമായി അണ്ണാഡിഎംകെയിൽ ചേർന്നാണ് രാഷ്ട്രീയജീവിതം ആരംഭിച്ചത്. എടപ്പാടി പഞ്ചായത്തിലെ സിലുവംപാളയത്തിലെ പാർട്ടി സെക്രട്ടറിയായി അവരോധിക്കപ്പെട്ടതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവി തെളിഞ്ഞുതുടങ്ങി
അണ്ണാ ഡിഎംകെയുടെ സ്ഥാപക നേതാവ് എംജിആറിന്റെ വിശ്വസ്തനായ അനുയായി ആയിരുന്നു പളനിസ്വാമി. 1987 ൽ എംജിആർ കാലം ചെയ്തതോടെ അണ്ണാഡിഎംകെ രണ്ടായി പിളർന്നു. ഒന്നു ജയലളിതയുടെ നേതൃത്വത്തിലും രണ്ട് എംജിആറിന്റെ ഭാര്യ ജാനകിയുടെ നേതൃത്വത്തിലും. ജയലളിതയ്ക്കൊപ്പം നിലയുറപ്പിക്കാനായിരുന്നു എടപ്പാടിയുടെ തീരുമാനം. 1990ൽ പാർജയലളിതയുടെ നേതൃത്വത്തിൽ ഒറ്റക്കെട്ടായി. എന്നും തന്നെ പിന്തുണച്ചിരുന്ന എടപ്പാടിക്ക് സേലം ജില്ലയുടെ പാർട്ടി സെക്രട്ടറി സ്ഥാനം നല്കിയാണ് ജയലളിത നന്ദി പ്രകടിപ്പിച്ചത്.
സ്വന്തം മണ്ഡലമായാ എടപ്പാടി അദ്ദേഹത്തിന് തറവാടു പോലെയായിരുന്നു. 1989, 1991, 2011, 2016 എന്നീ തെരഞ്ഞെടുപ്പുകളിൽഎടപ്പാടിയിൽനിന്നു ജയിച്ച് പളനിസ്വാമി നിയമസഭയിലെത്തി. 2001ലും 2006ലും നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റു. 1998 ൽ തിരുചെങ്കോട് മണ്ഡലത്തിൽനിന്നു ജയിച്ചു ലോക്സഭാംഗവുമായി. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സേലം ജില്ലയിലെ 11 മണ്ഡലങ്ങളിൽ പത്തിലും അണ്ണാഡിഎംകെ വെന്നിക്കൊടി പാറിച്ചത് പളനിസ്വാമിയുടെ പ്രവർത്തനമികവിലായിരുന്നു. ഇതിനുള്ള അംഗീകാരമായിട്ടാണ് ജയലളിത് അദ്ദേഹത്തിന് സംസ്ഥാനത്തിന്റെ ഹൈവേ, തുറമുഖ വകുപ്പ് മന്ത്രി പദം നല്കിയത്.
തമിഴ്നാട്ടിൽ ഇന്നു ചുമതലയേൽക്കുന്ന മന്ത്രിമാരും വകുപ്പുകളും:
1. മുഖ്യമന്ത്രി എടപ്പാടി െക. പളനിസാമി - പൊതുഭരണം, ആഭ്യന്തരം, പൊലീസ്, ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ചുമതല, ധനം, പൊതുമരാമത്ത്
2. ഡിണ്ടിഗൽ ശ്രീനിവാസൻ - വനം
3. കെ.എ. സെങ്കോട്ടയ്യൻ - സ്കൂൾ വിദ്യാഭ്യാസം
4. സെല്ലൂർ കെ. രാജു - സഹകരണം, തൊഴിൽ
5. പി. തങ്കമണി - വൈദ്യുതി, എക്സൈസ്, മദ്യനിരോധനം
6. എസ്പി. വേലുമണി - തദ്ദേശ സ്വയംഭരണം, ഗ്രാമ വികസനം, പ്രത്യേക പദ്ധതികളുടെ നടത്തിപ്പ്
7. ഡി. ജയകുമാർ - ഫിഷറീസ്
8. സി.വി. ഷൺമുഖം - നിയമം, കോടതി, ജയിൽ
9. കെ.പി. അൻപഴകൻ - ഉന്നത വിദ്യാഭ്യാസം
10. ഡോ. വി. സരോജ - സാമൂഹ്യക്ഷേമം
11. കെ.സി. കറുപ്പണ്ണൻ - പരിസ്ഥിതി
12. എം.സി. സമ്പത്ത് - വ്യവസായം
13. ആർ. കാമരാജ് - ഭക്ഷ്യം, സിവിൽ സപ്ലൈസ്,
14. ഒ.എസ്. മണിയൻ - കൈത്തറി, ടെക്സ്റ്റൈൽസ്
15. ഉദുമലൈ രാധാകൃഷ്ണൻ - ഹൗസിങ്, നഗര വികസനം
16. സി. വിജയഭാസ്കർ - ആരോഗ്യം, കുടുംബക്ഷേമം
17. സേവൂർ രാമചന്ദ്രൻ - ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ്
18. ആർ. ദുരൈക്കണ്ണ് - കൃഷി, മൃഗക്ഷേമം
19. കടമ്പൂർ രാജു - വാർത്താ വിതരണം
20. ആർ.ബി. ഉദയകുമാർ - റവന്യൂ
21. കെ.ടി. രാജേന്ദ്ര ബാലാജി - ചെറുകിട വ്യവസായം
22. കെ.സി. വീരമണി - വാണിജ്യ നികുതി
23. പി. ബെഞ്ചമിൻ - ഗ്രാമ വ്യവസായം
24. വെള്ളമാണ്ടി എൻ. നടരാജൻ - ടൂറിസം
25. എസ്. വളർമതി - പിന്നാക്ക, ന്യൂനപക്ഷ ക്ഷേമം
26. വി എം. രാജലക്ഷ്മി - ആദിദ്രാവിഡ, ആദിവാസി ക്ഷേമം
27. ഡോ. എം. മണികണ്ഠൻ - ഐടി
28. എം.ആർ. വിജയഭാസ്കർ - ഗതാഗതം
29. ജി.ഭാസ്കരൻ - ഖാദി
30. നിലോഫർ കബിൽ - തൊഴിൽ വകുപ്പ്
31. പി. ബാലകൃഷ്ണ റെഡ്ഡി - മൃഗസംരംക്ഷണ വകുപ്പ്
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്