രണ്ട് റിസോർട്ടുകളിലായി എംഎൽഎമാരും മന്ത്രിമാരും തടങ്കലിൽ; മൊബൈൽ ഫോണോ ടിവിയോ ഉപയോഗിക്കാൻ അനുമതിയില്ല; റിസോർട്ടിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ ആർക്കും പ്രവേശനമില്ല; ഭരണം നഷ്ടമാകാതിരിക്കാൻ പുറത്തുള്ള മന്ത്രിമാരെ നിരീക്ഷിക്കാൻ പ്രത്യേകം സംവിധാനം: ഗവർണറുടെ തീരുമാനം വരെ ആരും കൈവിട്ടു പോകാതിരിക്കാൻ എംഎൽഎമാരെ ബന്ധികളാക്കി ശശികല
ചെന്നൈ: അധികാരത്തിന് വേണ്ടി രാഷ്ട്രീയ വടംവലി ശക്തമായ തമിഴ്നാട്ടിൽ എംഎൽഎമാരെ തടവിലാക്കി അധികാരം പിടിക്കാൻ ശശികലയുടെ നീക്കം. ശശികല പക്ഷത്തെ എംഎൽഎമാരെ ചെന്നൈയിലെ നഗരപ്രാന്തമായ രണ്ട് റിസോർട്ടുകളിലാണ് താമസിപ്പിച്ചിരിക്കുന്നത്. മന്ത്രിമാർ അടക്കമുള്ളവരാണ് ശശികലയുടെ തടവിലുള്ളത്. ഇവർക്ക് എല്ലാ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ടെങ്കിലും മൊബൈൽ ഫോൺ ഉപയോഗിക്കാനോ പുറത്തുപോകാനോ അനുവാദമില്ല. ടെലിവിഷൻ കണക്ഷനും വിച്ഛേദിച്ചിട്ടുണ്ട്. പനീർ ശെൽവത്തിന്റെ നീക്കങ്ങൾ അറിയാതിരിക്കാനാണ് എംഎൽഎമാർ ടിവി കാണേണ്ടതില്ലെന്ന തീരുമാനം ശശികല എടുത്തത്.
മഹാബലിപുരത്തെ കൂവത്തൂരിലുള്ള ബീച്ച് റിസോർട്ടിൽ 90 എംഎൽഎമാരെയും കൽപ്പാക്കം പൂന്തണ്ടലത്തെ റിസോർട്ടിൽ 30 പേരെയുമാണു താമസിപ്പിച്ചിട്ടുള്ളതെന്നാണു വിവരം. ശശികല പക്ഷത്തിനു പൂർണ വിശ്വാസമുള്ള വിരലിലെണ്ണാവുന്ന മന്ത്രിമാർ മാത്രമാണു പുറത്തുള്ളത്. ഇവരെ പോലും നിരീക്ഷിക്കാൻ ആളുകളുണ്ട്. റിസോർട്ടുകളുടെ പരിസരത്തേക്ക് ആരെയും കടത്തിവിടുന്നില്ല. റിസോർട്ടിന്റെ രണ്ടു കി.മീ. മുൻപു തന്നെ മാദ്ധ്യമപ്രവർത്തകരെയുൾപ്പെടെ തടയാൻ ആളുകളുണ്ട്. ആ വിധത്തിലാണ് മന്നാർഗുഡി മാഫിയയുടെ പ്രവർത്തനം.
റിസോർട്ടിലെ മുൻകൂർ ബുക്കിങ്ങുകൾ പോലും റദ്ദാക്കി. അതിനിടെ എംഎൽഎമാരെ തടങ്കലിൽ വച്ചിരിക്കുകയാണെന്ന ഹർജികളിൽ, അവർ ചെന്നൈയിലെ എംഎൽഎ ഹോസ്റ്റലിലുണ്ടെന്ന വിശദീകരണമാണ് അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ മദ്രാസ് ഹൈക്കോടതിയിൽ നൽകിയത്. തടങ്കലിൽ അല്ലെന്നും എവിടേക്കു പോകുവാനും സ്വാതന്ത്ര്യമുണ്ടെന്നും പ്രോസിക്യൂട്ടർ വ്യക്തമാക്കി. സാമൂഹിക പ്രവർത്തകൻ ട്രാഫിക് രാമസ്വാമി, അഭിഭാഷകനായ കെ. ബാലു എന്നിവരാണു ഹർജി നൽകിയത്. അരിയല്ലൂർ ജില്ലയിലെ കുന്നം മണ്ഡലത്തിൽനിന്നുള്ള എംഎൽഎ ആർ.ടി.രാമചന്ദ്രനെ കാണാനില്ലെന്ന് കെ. ബാലു അറിയിച്ചു. സർക്കാരിന്റെ മറുപടിയുടെ അടിസ്ഥാനത്തിൽ ഹർജി അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്നു കോടതി വ്യക്തമാക്കി. അതേ സമയം, എംഎൽഎമാരുടെ ഔദ്യോഗിക വാഹനങ്ങളെല്ലാം എംഎൽഎ ഹോസ്റ്റലിൽ നിർത്തിയിട്ടിട്ടുണ്ട്.
അതേസമയം രണ്ട് പക്ഷമായി വടംവലി തുടരുന്ന സാഹചര്യത്തിൽ ഗവർണറാണ് ഇനി എല്ലാ കാര്യങ്ങളും പറയേണ്ടത്. മംബൈയിൽ നിന്നെത്തിയ ഗവർണറുമായി ആദ്യം കാവൽ മുഖ്യമന്ത്രി ഒ. പനീർസെൽവവും പിന്നീട് അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികലയും കൂടിക്കാഴ്ച നടത്തി. തന്നെ നിർബന്ധപൂർവം രാജിവയ്പ്പിക്കുകയായിരുന്നുവെന്നും അതിനാൽ രാജി പിൻവലിക്കാൻ അനുവദിക്കണമെന്നുമുള്ള വാദമാണു പനീർസെൽവം ഉന്നയിച്ചത്. 134 എംഎൽഎമാരുടെയും പിന്തുണ തനിക്കുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു ശശികല മന്ത്രിസഭ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ചത്. ഇരുപക്ഷത്തിന്റെയും വാദങ്ങളുടെ അടിസ്ഥാനത്തിൽ ഗവർണർ നിയമോപദേശം തേടി. നിലവിലുള്ള സ്ഥിതിഗതികൾ സംബന്ധിച്ചു കേന്ദ്ര സർക്കാരിനു റിപ്പോർട്ടും അയച്ചു. തീരുമാനം ഇന്നുണ്ടാകുമെന്നാണു പ്രതീക്ഷ.
രാജിയിലേക്കു നയിച്ച കാര്യങ്ങൾ വിശദീകരിക്കുന്ന നിവേദനം പനീർസെൽവം ഗവർണർക്കു കൈമാറി. ശശികല പാർട്ടി ജനറൽ സെക്രട്ടറിയായതും നിയമസഭ കക്ഷി നേതാവായതും ശരിയായ രീതിയിലല്ല. ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണ തനിക്കാണെന്നും ശശികല പക്ഷം അവരെ തടഞ്ഞു വച്ചിരിക്കുകയാണെന്നും ആരോപിച്ചു. പാർട്ടി പ്രസീഡിയം ചെയർമാൻ ഇ. മധുസൂദനൻ, മുൻ മന്ത്രി നത്തം വിശ്വനാഥൻ, മുൻ സ്പീക്കർ പി.എച്ച്. പാണ്ഡ്യൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. നല്ലതു സംഭവിക്കുമെന്നും ധർമം ജയിക്കുമെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം പനീർസെൽവം പ്രതികരിച്ചു.
ജയ സമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണു ശശികല രാജ്ഭവനിലെത്തിയത്. പിന്തുണ നൽകി എംഎൽഎമാർ ഒപ്പിട്ടു നൽകിയ സമ്മതപത്രം ഉൾപ്പെട്ട കവറും ശശികല ജയ സ്മാരകത്തിൽ സമർപ്പിച്ചു. ഗവർണറുമായുള്ള കൂടിക്കാഴ്ചയിൽ 10 മന്ത്രിമാരും ഒപ്പമുണ്ടായിരുന്നു. ഈ മാസം അഞ്ചിനു ചേർന്ന നിയമസഭാകക്ഷി യോഗം തന്നെ നേതാവായി തിരഞ്ഞെടുത്തിട്ടുണ്ടെന്ന കാര്യം അവർ ഗവർണറെ അറിയിച്ചു.
അതിനിടെ കഴിഞ്ഞ ദിവസം വരെ ശശികലയ്ക്കൊപ്പം നിലയുറപ്പിച്ചിരുന്ന അണ്ണാ ഡിഎംകെ പ്രസീഡിയം ചെയർമാൻ ഇ. മധുസൂദനൻ പനീർസെൽവം പക്ഷത്തേക്കു മാറിയതാണ് ഇന്നലെയുണ്ടായ സുപ്രധാന നീക്കം. ജനറൽ സെക്രട്ടറി കഴിഞ്ഞാൽ പാർട്ടിയിലെ രണ്ടാമത്തെ ഉയർന്ന പദവിയാണു പ്രസീഡിയം ചെയർമാന്റേത്. എന്നാൽ കഴിഞ്ഞ ദിവസം പിന്തുണ അറിയിച്ച അഞ്ചു പേരല്ലാതെ കൂടുതൽ എംഎൽഎമാർ പനീർസെൽവം പക്ഷത്തേക്കു മാറിയിട്ടില്ല. ശശികല എംഎൽഎമാരെ ബന്ദികളാക്കിയിരിക്കുകയാണെന്ന് പനീർസെൽവം പക്ഷത്തുള്ള എംപി വി. മൈത്രേയൻ ആരോപിച്ചു.
അണ്ണാഡിഎംകെയിൽ ജനറൽ സെക്രട്ടറി കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട പ്രിസീഡിയം ചെയർമാൻ പദവി വഹിക്കുന്ന ഇ. മധുസൂദനൻ പിന്തുണയുമായി എത്തിയത് അനിശ്ചിതത്വത്തിനിടയിലും പനീർസെൽവം പക്ഷത്തിന് ആവേശം പകർന്നു. ഇന്നലെ രാവിലെ പനീർസെൽവത്തിന്റെ വസതിയിലെത്തിയാണു മധുസൂദനൻ പിന്തുണയറിയിച്ചത്. ഗവർണറെ കാണാൻ പനീർസെൽവത്തെ അനുഗമിക്കുകയും ചെയ്തു. എംജിആറിനൊപ്പം അണ്ണാ ഡിഎംകെയുടെ രൂപീകരണത്തിൽ നിർണായക പങ്കുവഹിച്ചയാളാണു മധുസൂദനൻ. ശശികലയെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത ജനറൽ കൗൺസിൽ യോഗത്തിൽ അധ്യക്ഷനായിരുന്നു.
നിയമസഭാ കക്ഷി യോഗത്തിലും പനീർസെൽവം കലാപമുണ്ടാക്കിയ ശേഷം നടന്ന പാർട്ടി എംഎൽഎമാരുടെ യോഗത്തിലും ഇ. മധുസൂദനൻ പങ്കെടുത്തിരുന്നു.അതേസമയം, കഴിഞ്ഞ ദിവസം പിന്തുണയറിയിച്ച അഞ്ച് എംഎൽഎമാരല്ലാതെ പുതുതായി ആരും പനീർസെൽവം ചേരിയിലേക്ക് എത്തിയിട്ടില്ല. കൂടുതൽ എംഎൽഎമാരുടെ പിന്തുണ അവകാശപ്പെടുന്നതല്ലാതെ പ്രത്യക്ഷമായി തെളിയിക്കാൻ കഴിയാത്തതു ക്ഷീണമായിട്ടുണ്ട്. മുൻ എംഎൽഎ ജെസിഡി പ്രഭാകർ, പുതുച്ചേരിയിലെ പാർട്ടി നേതാവ് ഓം ശക്തി ശേഖർ എന്നിവരാണ് ഇന്നലെ പനീർസെൽവം കൂടാരത്തിലെത്തിയ മറ്റു പ്രമുഖർ. ഇതിനു തൊട്ടുപിറകെ ശേഖറിനെ ശശികല പാർട്ടിയിൽനിന്നു പുറത്താക്കി.
അതിനിടെ കാര്യങ്ങൾ നിരീക്ഷിക്കുന് ഡിഎംകെ രാഷ്ട്രീയ നീക്കത്തിനൊന്നും ഇതുവരെ തയ്യാറായിട്ടില്ല. പനീർസെൽവത്തെ പിന്തുണയ്ക്കാൻ തീരുമാനിച്ചിട്ടില്ലെന്നു ഡിഎംകെ വർക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിൻ പറഞ്ഞു. എങ്കിലും പനീർസെൽവത്തിനു സാധ്യതകൾ തെളിഞ്ഞാൽ ഡിഎംകെ പിന്തുണച്ചേക്കുമെന്നാണ് സൂചനകൾ. തങ്ങളുടെ പക്ഷത്തു നിന്ന് എംഎൽഎമാർ പനീർസെൽവം പക്ഷത്തേക്കു ചാഞ്ഞാൽ കോൺഗ്രസിനെ കൂടെ കൂട്ടാനുള്ള കരുനീക്കങ്ങൾ ശശികലയും നടത്തുന്നു.
ശശികലയ്ക്കെതിരെ അടുത്ത വെല്ലുവിളിയുയർത്തി പോയസ് ഗാർഡനിലെ ജയലളിതയുടെ വസതിയായ 'വേദനിലയം' സ്മാരകമാക്കുമെന്നു പനീർസെൽവം പ്രഖ്യാപിച്ചു. ശശികലയും കുടുംബാംഗങ്ങളുമാണ് ഇപ്പോൾ ഇവിടെ താമസം. രാഷ്ട്രീയത്തിൽ ഇറങ്ങില്ലെന്ന് ഉറപ്പുനൽകി അഞ്ചു വർഷം മുൻപു ജയയ്ക്കു ശശികല നൽകിയ കത്തും പനീർസെൽവം പുറത്തുവിട്ടു. 2011ൽ പാർട്ടിയിൽ നിന്നു പുറത്താക്കിയ ശേഷം തിരിച്ചെടുക്കാനായി ക്ഷമാപണം നടത്തി ശശികല നൽകിയ കത്താണിത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍