Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തൊഗാഡിയയെ കണ്ടെത്തുന്നത് അബോധാവസ്ഥയിൽ; രാജസ്ഥാൻ പൊലീസ് അറസ്റ്റ് വാറണ്ടുമായി എത്തിയതിന് പിന്നാലെയുണ്ടായ തിരോധാനം സംഘർഷത്തിലേക്ക് നീങ്ങി; കാണാതെ പോക്കിലും ആകെ ദുരൂഹത; വിശ്വഹിന്ദ് പരിഷത്ത് തലവന് യഥാർത്ഥത്തിൽ എന്തു പറ്റി?

തൊഗാഡിയയെ കണ്ടെത്തുന്നത് അബോധാവസ്ഥയിൽ; രാജസ്ഥാൻ പൊലീസ് അറസ്റ്റ് വാറണ്ടുമായി എത്തിയതിന് പിന്നാലെയുണ്ടായ തിരോധാനം സംഘർഷത്തിലേക്ക് നീങ്ങി; കാണാതെ പോക്കിലും ആകെ ദുരൂഹത; വിശ്വഹിന്ദ് പരിഷത്ത് തലവന് യഥാർത്ഥത്തിൽ എന്തു പറ്റി?

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) രാജ്യാന്തര വർക്കിങ് പ്രസിഡന്റ് പ്രവീൺ തൊഗാഡിയയെ അബോധാവസ്ഥയിൽ അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ടുള്ള ദുരൂഹത തുടരുന്നു. തൊഗാഡിയയെ തിങ്കളാഴ്ച രാവിലെ മുതൽ കാണാനില്ലെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് അനുയായികൾ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹത്തെ ഒരു പാർക്കിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്.

പത്തുവർഷം മുൻപു രാജസ്ഥാനിൽ നിരോധനം ലംഘിച്ചു പ്രകടനത്തിനു നേതൃത്വം നൽകിയെന്ന കേസിൽ പ്രവീൺ തൊഗാഡിയയ്‌ക്കെതിരെ അറസ്റ്റ് വാറന്റുമായി രാജസ്ഥാൻ പൊലീസ് ഇന്നലെ അഹമ്മദാബാദിൽ എത്തിയിരുന്നു. അതിന് ശേഷം അദ്ദേഹത്തെ കാണാതായതു വിഎച്ച്പി ബിജെപി സംഘർഷത്തിന് വഴിതുറന്നിരുന്നു. അറുപത്തിരണ്ടുകാരമായ തൊഗാഡിയയെ രാജസ്ഥാൻ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് ആരോപിച്ച് അനുയായികൾ പ്രകടനവും നടത്തി. ബിജെപിയാണ് രാജസ്ഥാൻ ഭരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രതിഷേധത്തിന് പുതിയ തലവും നൽകി. ഗുജറാത്തിലാണ് പ്രവീൺ തൊഗാഡിയയുടെ പ്രവർത്തന കേന്ദ്രം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അഭിപ്രായ ഭിന്നതകൾ ഏറെയുള്ള വ്യക്തിയാണ് തൊഗാഡിയ. അതുകൊണ്ട് തന്നെ പൊലീസ് തട്ടിക്കൊണ്ട് പോയെന്നത് പരിവാർ കേന്ദ്രങ്ങളിൽ പോലും ആശക്കുഴപ്പമുണ്ടാക്കി.

എന്നാൽ പൊലീസ് ഇക്കാര്യം നിഷേധിച്ചിരുന്നു. പഴയൊരു കേസുമായി ബന്ധപ്പെട്ട അറസ്റ്റ് വാറണ്ട് നടപ്പാക്കാൻ സോല സ്റ്റേഷനിൽ നിന്നുള്ള പൊലീസ് തിങ്കളാഴ്ച രാവിലെ വിഎച്ച്പി ആസ്ഥാനത്തെത്തിയിരുന്നു. എന്നാൽ അദ്ദേഹം സ്ഥലത്തുണ്ടായിരുന്നില്ലെന്നും പൊലീസ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിഎച്ച്പി പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി സോല പൊലീസ് സ്റ്റേഷനിലെത്തിയത്. തൊഗാഡിയയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് റോഡും ഉപരോധിച്ചു. രാവിലെ പത്തോടെയാണ് തൊഗാഡിയയെ കാണാതായതെന്നാണ് പ്രവർത്തകർ പരാതി നൽകിയത്. ഇതോടെ പ്രതിഷേധവും തുടങ്ങി. അന്വേഷണം പുരോഗമിക്കുന്നതിനിടെ രാത്രി പത്തു മണിയോടെയാണ് തൊഗാഡിയയെ തിരിച്ചറിഞ്ഞത്.

ആബുംലൻസിലേക്ക് എത്തിയ അജ്ഞാത ഫോൺ സംഭാഷണമാണ് നിർണ്ണായകമായത്. അഹമ്മദാ ബാദിന് അടുത്ത് ഒരാൾ അബോധാവസ്ഥയിൽ ഉണ്ടെന്നായിരുന്നു സന്ദേശം. അവിടെ എത്തിയ ആംബുലൻസ് വ്യക്തിയെ ആശുപത്രിയിലെത്തിച്ചു. ഇവിടെ വച്ചാണ് കൊണ്ടു വന്നയാൾ തൊഗാഡിയയാണെന്ന് തിരിച്ചറിഞ്ഞത്. രക്തസമ്മർദ്ദം തീരെ കുറഞ്ഞതു മൂലമാണ് തൊഗാഡിയയ്ക്ക് ബോധം നഷ്ടമായത്. ചികിൽസയിലൂടെ സാധാരണ നിലയിലേക്ക് തൊഗാഡിയ മടങ്ങി വരികയാണ്. ഇപ്പോഴും പൊലീസിന് സംഭവിച്ചത് എന്തെന്നതിൽ വ്യക്തതയില്ല. ബോധം വീണ്ടു കിട്ടിയ ശേഷം തൊഗാഡിയ തന്നെ കാര്യങ്ങൾ വിശദീകരിക്കേണ്ടി വരും.

രാജസ്ഥാൻ പൊലീസിന്റെ അറസ്റ്റ് ഒഴിവാക്കാനുള്ള കള്ളക്കളിയാണ് ഇതെന്ന ആരോപണവും ശക്തമാണ്. ഇസഡ് പ്ലസ് സുരക്ഷയുള്ള വ്യക്തിക്ക് എങ്ങനെ ഒളിവിൽ പോവാനായി എന്നതും ചോദ്യമായി അവശേഷിക്കുകയാണ്. അഹമ്മദാബാദിലെ ചന്ദ്രമണി ആശുപത്രിയിലാണ് തൊഗാഡിയ ഇപ്പോഴുള്ളത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP