Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഴിമതി കേസിലെ ശിക്ഷയൊന്നും വോട്ടർമാർക്ക് ഒരു പ്രശ്‌നമല്ല; ജയിലിൽ നിന്നിറങ്ങിയ ജയലളിത ആർ കെ നഗറിൽ വിജയിച്ചത് ഒന്നര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ; രണ്ടാമത് എത്തിയ സ്ഥാനാർത്ഥിക്ക് കിട്ടിയത് 9,690 വോട്ട് മാത്രം

അഴിമതി കേസിലെ ശിക്ഷയൊന്നും വോട്ടർമാർക്ക് ഒരു പ്രശ്‌നമല്ല; ജയിലിൽ നിന്നിറങ്ങിയ ജയലളിത ആർ കെ നഗറിൽ വിജയിച്ചത് ഒന്നര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ; രണ്ടാമത് എത്തിയ സ്ഥാനാർത്ഥിക്ക് കിട്ടിയത് 9,690 വോട്ട് മാത്രം

ചെന്നൈ: അഴിമതി കേസിലെ ജയിൽശിക്ഷയും പുറത്തിറങ്ങലുമൊന്നും തമിഴ്‌നാട്ടിലെ ജനമനസിനെ സ്വാധീനിച്ചില്ല. തമിഴ്‌നാട് മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായ ജയലളിത വൻഭൂരിപക്ഷത്തിൽ ആർകെ നഗർ മണ്ഡലത്തിൽ നിന്നും വിജയിച്ചു. ആകെയുള്ള 1.60 ലക്ഷം വോട്ടുകളിൽ ഒന്നര ലക്ഷം വോട്ടുകളും സ്വന്തമാക്കിയാണ് ജയലളിത വിജയം നേടിയത്. ഒരു ലക്ഷത്തി അമ്പത്തിഒന്നായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് ജയലളിതക്ക്. ജയലളിതയ്ക്ക് എതിരായി മത്സരിച്ച സിപിഐയുടെ സി മഹേന്ദ്രന് നേടാൻ സാധിച്ചത് ആകെ 9,690 വോട്ട് മാത്രം.

വിജയം എത്ര വോട്ടിന്റെ ആകും ജയലളിതയുടെ വിജയം എന്ന കാര്യത്തിൽ മാത്രമായിരുന്നു സംശയം. എതിരാളികൾ അശക്തരായിരുന്നിട്ടും എ.ഐ.എ.ഡി.എം.കെ. ശക്തമായ പ്രചാരണമാണ് മണ്ഡലത്തിൽ നടത്തിയത്. അമ്മയ്ക്ക് ലക്ഷം കടന്നുള്ള ഭൂരിപക്ഷം നൽകണമെന്നാണ് സംസ്ഥാനമന്ത്രിമാരെല്ലാം ആർ.കെ. നഗറിലെത്തി വോട്ടർമാരോട് അഭ്യർത്ഥിച്ചത്. അതിന് ഫലം കാണുകയും ചെയ്തു. തലൈവിയുടെ ഭൂരിപക്ഷം ലക്ഷം കടന്നിരിക്കുന്നു.

ഭൂരിപക്ഷത്തിൽ 'തലൈവി' റെക്കോഡ് സൃഷ്ടിക്കുമോ എന്ന് മാത്രമാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. ഡി.എം.കെ. ഉൾപ്പെടെയുള്ള മുഖ്യപ്രതിപക്ഷ കക്ഷികൾ വിട്ടുനിന്ന തിരഞ്ഞെടുപ്പിൽ സിപിഐയുടെ സി. മഹേന്ദ്രനും സ്വതന്ത്രനായി മത്സരിക്കുന്ന ട്രാഫിക് രാമസ്വാമിയുമാണ് ജയലളിതയ്‌ക്കെതിരെ മത്സര രംഗത്തുള്ള പ്രമുഖർ.

അനധികൃത സ്വത്ത് സമ്പാദന കേസിൽ കർണാടക ഹൈക്കോടതി കുറ്റവിമുക്തയാക്കിയതോടെ ജയലളിതയ്ക്ക് മത്സരിക്കാനായി എ.ഐ.എ.ഡി.എം.കെ. എംഎ‍ൽഎ വെട്രിവേൽ രാജിവച്ചതിനെത്തുടർന്നാണ് ആർ. കെ. നഗറിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP